ന്യൂഡൽഹി : തൊഴിൽ തട്ടിപ്പിന് ഇരയായ എട്ട് ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതായി യാങ്കൂണിലെ ഇന്ത്യൻ എംബസി. മ്യാൻമറിലെ മ്യാവഡിയിലെ എച്ച്‌പാ ലു മേഖലയിലാണ് സംഭവം. ജോലി അന്വേഷിക്കുന്ന ഇന്ത്യൻ പൗരന്മാർ വ്യാജമോ നിയമവിരുദ്ധമോ ആയ തൊഴിലിലേക്ക് ആകർഷിക്കപ്പെടാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് എംബസി അറിയിച്ചു.
'മ്യാവഡിയിലെ എച്ച്‌പാ ലുവിലെ വ്യാജ തൊഴില്‍ കേന്ദ്രത്തില്‍ ഇരകളായ 8 ഇന്ത്യൻ പൗരന്മാരെ ഇന്നലെ രക്ഷപ്പെടുത്തി സുരക്ഷിതമായി മ്യാൻമർ പൊലീസില്‍/ഇമിഗ്രേഷനിൽ ഏൽപ്പിച്ചു' എംബസി എക്‌സിൽ പോസ്റ്റ് ചെയ്‌തു. മ്യാൻമർ അധികാരികളുടെ പിന്തുണയും പ്രാദേശിക സഹായവും നിർണായകമായിരുന്നു. വ്യാജ തൊഴിൽ റാക്കറ്റുകളെക്കുറിച്ചുള്ള മുന്നറിയിപ്പ് ശക്തമായി ആവർത്തിക്കുന്നതായും കൂട്ടിചേര്‍ത്തു.