ETV Bharat / bharat

ജമ്മു കശ്‌മീരില്‍ ഇന്ന് അവസാനഘട്ട തെരഞ്ഞെടുപ്പ്; 40 മണ്ഡലങ്ങള്‍ വിധിയെഴുതും - JAMMU KASHMIR ELECTIONS 2024 - JAMMU KASHMIR ELECTIONS 2024

ജമ്മു കശ്‌മീര്‍ ഇന്ന് വിധി എഴുതാന്‍ പോളിങ് ബൂത്തിലേക്ക്. തെരഞ്ഞെടുപ്പ് നടക്കുക 40 മണ്ഡലത്തിലേക്ക്.

കശ്‌മീര്‍ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ്  JAMMU KASHMIR ASSEMBLY ELECTION  JAMMU KASHMIR POLLS 3RD PHASE  ജമ്മു ഇന്ന് പോളിങ് ബൂത്തിലേക്ക്
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 1, 2024, 9:13 AM IST

ശ്രീനഗര്‍ : ജമ്മു കശ്‌മീർ നിയമസഭയിലേക്കുളള അവസാനഘട്ട തെരഞ്ഞെടുപ്പ് ഇന്ന് (ഒക്‌ടോബര്‍ 01). 90 അംഗ നിയമസഭയിലെ 40 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 3,918,220 വേട്ടര്‍മാരാണ് ഇന്ന് വിധി എഴുതാന്‍ പോളിങ് ബുത്തിലെത്തുക.

ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന 40 മണ്ഡലങ്ങളിൽ 16 എണ്ണം കശ്‌മീർ മേഖലയിലും 24 എണ്ണം ജമ്മു പ്രവിശ്യയിലുമാണുളളത്. വടക്കൻ കശ്‌മീരിലെ കർണ, ലോലാബ്, ഗുരേസ്, ഉറി എന്നിവയുൾപ്പെടെയുള്ള നിയോജക മണ്ഡലങ്ങളിലാണ് ആദ്യം വോട്ടെടുപ്പ് നടത്തുക. ജമ്മുവിലെ നിയന്ത്രണരേഖയോട് അടുത്തുകിടക്കുന്നതും തിരക്കേറിയ പ്രദേശങ്ങളുമായ മർഹ, അഖ്‌നൂർ, ഛംബ് എന്നിവയുൾപ്പെടെയുളള മണ്ഡലങ്ങളും ഒരു പതിറ്റാണ്ടിന് ശേഷം ജനാധിപത്യ പ്രക്രിയയ്ക്ക് തയ്യാറെടുക്കുകയാണ്.

ബിജെപിയുടെയും കോൺഗ്രസിൻ്റെയും ഭാവി തീരുമാനിക്കപ്പെടുന്നത് ഈ ഘടത്തിലായിരിക്കും. ജമ്മു, കത്വ സാംബ, ഉധംപൂർ ജില്ലകളിലെ ഭൂരിഭാഗം സീറ്റുകളിലും കോൺഗ്രസും ബിജെപിയും തമ്മിൽ നേരിട്ടുള്ള മത്സരമാണ് നടക്കുന്നത്. കാശ്‌മീര്‍ മേഖലയില്‍ നാഷണൽ കോൺഫറൻസ് (എൻസി), പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി), പീപ്പിൾസ് കോൺഫറൻസ് (പിസി) എന്നിവ തമ്മിലും കടുത്ത മത്സരം നടക്കുന്നുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

240 പ്രത്യേക പോളിങ് സ്‌റ്റേഷനുകൾ ഉൾപ്പെടെ 5,060 പോളിങ് സ്‌റ്റേഷനാണ് ഈ ഘട്ടത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇതില്‍ സ്ത്രീകൾ നിയന്ത്രിക്കുന്ന 50 'പിങ്ക്' ബൂത്തുകളും ഉള്‍പ്പെടുന്നു. അവസാന ഘട്ടത്തില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. മേഖലയിലെ സ്ഥിതിഗതികൾ പൊലീസ് സജീവമായി നിരീക്ഷിക്കുന്നു.

Also Read: 'ബിജെപിയുമായി കൂട്ടുകൂടുന്നത് അപമാനകരം': നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് അഗ രുഹുള്ള മെഹ്‌ദി

ശ്രീനഗര്‍ : ജമ്മു കശ്‌മീർ നിയമസഭയിലേക്കുളള അവസാനഘട്ട തെരഞ്ഞെടുപ്പ് ഇന്ന് (ഒക്‌ടോബര്‍ 01). 90 അംഗ നിയമസഭയിലെ 40 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 3,918,220 വേട്ടര്‍മാരാണ് ഇന്ന് വിധി എഴുതാന്‍ പോളിങ് ബുത്തിലെത്തുക.

ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന 40 മണ്ഡലങ്ങളിൽ 16 എണ്ണം കശ്‌മീർ മേഖലയിലും 24 എണ്ണം ജമ്മു പ്രവിശ്യയിലുമാണുളളത്. വടക്കൻ കശ്‌മീരിലെ കർണ, ലോലാബ്, ഗുരേസ്, ഉറി എന്നിവയുൾപ്പെടെയുള്ള നിയോജക മണ്ഡലങ്ങളിലാണ് ആദ്യം വോട്ടെടുപ്പ് നടത്തുക. ജമ്മുവിലെ നിയന്ത്രണരേഖയോട് അടുത്തുകിടക്കുന്നതും തിരക്കേറിയ പ്രദേശങ്ങളുമായ മർഹ, അഖ്‌നൂർ, ഛംബ് എന്നിവയുൾപ്പെടെയുളള മണ്ഡലങ്ങളും ഒരു പതിറ്റാണ്ടിന് ശേഷം ജനാധിപത്യ പ്രക്രിയയ്ക്ക് തയ്യാറെടുക്കുകയാണ്.

ബിജെപിയുടെയും കോൺഗ്രസിൻ്റെയും ഭാവി തീരുമാനിക്കപ്പെടുന്നത് ഈ ഘടത്തിലായിരിക്കും. ജമ്മു, കത്വ സാംബ, ഉധംപൂർ ജില്ലകളിലെ ഭൂരിഭാഗം സീറ്റുകളിലും കോൺഗ്രസും ബിജെപിയും തമ്മിൽ നേരിട്ടുള്ള മത്സരമാണ് നടക്കുന്നത്. കാശ്‌മീര്‍ മേഖലയില്‍ നാഷണൽ കോൺഫറൻസ് (എൻസി), പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി), പീപ്പിൾസ് കോൺഫറൻസ് (പിസി) എന്നിവ തമ്മിലും കടുത്ത മത്സരം നടക്കുന്നുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

240 പ്രത്യേക പോളിങ് സ്‌റ്റേഷനുകൾ ഉൾപ്പെടെ 5,060 പോളിങ് സ്‌റ്റേഷനാണ് ഈ ഘട്ടത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇതില്‍ സ്ത്രീകൾ നിയന്ത്രിക്കുന്ന 50 'പിങ്ക്' ബൂത്തുകളും ഉള്‍പ്പെടുന്നു. അവസാന ഘട്ടത്തില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. മേഖലയിലെ സ്ഥിതിഗതികൾ പൊലീസ് സജീവമായി നിരീക്ഷിക്കുന്നു.

Also Read: 'ബിജെപിയുമായി കൂട്ടുകൂടുന്നത് അപമാനകരം': നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് അഗ രുഹുള്ള മെഹ്‌ദി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.