ETV Bharat / state

ഇന്ത്യയിലെ മത്സ്യബന്ധനം സസ്‌തനികൾക്ക് ഭീഷണി; സമുദ്രോത്‌പ്പന്ന കയറ്റുമതിക്ക് കടിഞ്ഞാണിടാൻ യുഎസ്‌, മറൈൻ മാമൽ പ്രൊട്ടക്ഷൻ നടപ്പാക്കും - US may stop indian Seafood Exports

author img

By ETV Bharat Kerala Team

Published : Aug 16, 2024, 9:32 PM IST

Updated : Aug 16, 2024, 10:10 PM IST

ഇന്ത്യയില്‍ നിന്നുള്ള കടല്‍ ഉത്‌പന്നങ്ങളുടെ കയറ്റുമതി നിര്‍ത്തലാക്കാനൊരുങ്ങി യുഎസ്. കയറ്റുമതി സസ്‌തനികള്‍ക്ക് ഭീഷണിയാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സസ്‌തനികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്ന 'മറൈൻ മാമൽ പ്രൊട്ടക്ഷൻ' നടപ്പാക്കും.

INDIAS SEA FOOD EXPORT TO US  SEAFOOD EXPORTS  FISHING THREATENS MAMMALS IN INDIA  FISHING CAUSES MAMMALS EXTINCTION
Seafood Export factory (ETV Bharat)
സീ ഫുഡ് എക്സ്പോർട്ടേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് എംആർ പ്രേമചന്ദ്ര ഭട്ടിന്‍റെ പ്രതികരണം (ETV Bharat)

കോഴിക്കോട്: രാജ്യത്തിന് വൻ തോതിൽ വിദേശനാണ്യം നേടിത്തരുന്ന സമുദ്രോത്‌പ്പന്ന കയറ്റുമതിക്ക് അമേരിക്ക കടിഞ്ഞാണിടുന്നു. കടൽ സസ്‌തനികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്ന 'മറൈൻ മാമൽ പ്രൊട്ടക്ഷൻ' നിയമം യുഎസ് കർശനമാക്കുകയാണ്. സസ്‌തനികൾക്ക് ഭീഷണിയാകുന്ന രീതിയിലാണ് ഇന്ത്യയിൽ മത്സ്യബന്ധനം നടക്കുന്നതെന്നും ഇത് അവയുടെ വംശനാശത്തിന് കാരണമാകുന്നു എന്നുമാണ് കണ്ടെത്തൽ.

2026 ജനുവരി 1 മുതൽ മറൈൻ മാമൽ പ്രൊട്ടക്ഷൻ നിയമ വ്യവസ്ഥകൾ യുഎസ് കർശനമാക്കും. ഇതിന് മുമ്പ് ഇന്ത്യയിലെ കടൽ സസ്‌തനികളുടെ വിവരശേഖരണം പൂർത്തിയാക്കി മത്സ്യബന്ധനം അവയ്ക്ക് ഭീഷണിയാകില്ലെന്ന് സ്ഥാപിക്കാൻ കഴിഞ്ഞില്ലെങ്കിൽ വൻ തിരിച്ചടിയാകും സമുദ്രോത്‌പ്പന്ന കയറ്റുമതി മേഖല നേരിടുക. ഇന്ത്യൻ കടലുകളിൽ തിമിംഗലം ഉൾപ്പെടെ കടൽ സസ്‌തനികളുടെ ലഭ്യത തിട്ടപ്പെടുത്താനും സമുദ്രശാസ്ത്ര പ്രത്യേകതകൾ രേഖപ്പെടുത്താനും ഫിഷറീസ് സർവേ ഓഫ് ഇന്ത്യയും കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ വിഭാഗവും (സിഎംഎഫ്ആർഐ) സർവേ നടത്തിവരികയാണ്.

കടലാമ സംരക്ഷണത്തിന്‍റെ പേരിൽ മാത്രം അമേരിക്ക ചെമ്മീൻ കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. ചെമ്മീൻ പിടിക്കാൻ ട്രോൾ ബോട്ടുകളിൽ ഉപയോഗിക്കുന്ന വലകളിൽ കടലാമകളെ രക്ഷിക്കുന്ന ടിഇഡി (ടർട്ടിൽ എക്‌സ്ക്ലൂഡർ ഡിവൈസ്) ഘടിപ്പിക്കാത്തത് മൂലം കടലാമകൾക്ക് വംശനാശം സംഭവിക്കുന്നു എന്ന പേരിലായിരുന്നു നിരോധനം. ഇതേ തുടർന്ന് സമുദ്രോത്‌പ്പന്ന കയറ്റുമതി വ്യവസായം നേരിടുന്ന പ്രതിസന്ധി രൂക്ഷമായി കൊണ്ടിരിക്കുകയാണ്. കടൽ ചെമ്മീൻ കയറ്റുമതിക്ക് യുഎസിന്‍റെ ഉപരോധം ഏർപ്പെടുത്തിയിട്ട് അഞ്ച് വർഷമായി.

നിലവിൽ ട്യൂണ, തിലാപ്പിയ, ഞണ്ട്, കൊഞ്ച്, നീരാളി, അലങ്കാര മത്സ്യങ്ങൾ തുടങ്ങിയവയാണ് കയറ്റി അയയ്ക്കുന്നത്. കടലാമയുടെ സംരക്ഷണ വിഷയം ചെമ്മീൻ കയറ്റുമതിയെ മാത്രമാണ് ബാധിച്ചത്. എന്നാൽ കടൽ സസ്‌തനികളുടെ സംരക്ഷണ വിഷയം സമുദ്രോത്‌പ്പന്ന കയറ്റുമതി മേഖലയെ ആകെ ബാധിക്കും. വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തിയില്ലെങ്കിൽ ഈ മേഖല തകരുമെന്ന് സീ ഫുഡ് എക്സ്പോർട്ടേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് എംആർ പ്രേമചന്ദ്ര ഭട്ട് ഇടിവി ഭാരതിനോട് പറഞ്ഞു.

'2019 മുതൽ അമേരിക്കയിലേക്കുള്ള ഇന്ത്യൻ കടൽ ചെമ്മീനിൻ്റെ ഇറക്കുമതി നിരോധനം തുടർന്നുവരികയാണ്. നാരൻ, പൂവാലൻ, കരിക്കാടി, കഴന്തൻ, കാര തുടങ്ങിയ ചെമ്മീൻ ഇനങ്ങൾ നിരോധന പട്ടികയിൽപ്പെടുന്നത്. വർഷത്തിൽ 2,000 കോടി രൂപയുടെ ചെമ്മീൻ ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇതിൽ 1,500 കോടിയുടെ കയറ്റുമതി കേരളത്തിൽ നിന്ന് മാത്രമാണ്.

ഇന്ത്യയിലെ പ്രധാനപ്പെട്ട ചെമ്മീൻ പിടിക്കുന്ന സംസ്ഥാനങ്ങളായ കേരളം, തമിഴ്‌നാട്, കർണാടക, ഗോവ, മഹാരാഷ്‌ട്ര, ഗുജറാത്ത്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിരോധനം മൂലമുണ്ടായ പ്രതിസന്ധി മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. വിദേശ വിപണി പോയതോടെ ചെമ്മീനിന്‍റെ വില കുത്തനെ കുറഞ്ഞു. പുതിയ നിയമം കൂടി അമേരിക്ക നടപ്പാക്കിയാൽ പതിനായിരക്കണക്കിന് തൊഴിലാളികളുടെ ജോലി നഷ്‌ടപ്പെടും. മത്സ്യമേഖല തകരുമെന്നും' പ്രേമചന്ദ്ര ഭട്ട് പറഞ്ഞു.

ഇന്ത്യയിലെ കടലുകളിൽ 32 ഇനം കടൽ സസ്‌തനികൾ ഉണ്ടെന്നാണ് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ (സിഎംഎഫ്ആർഐ) വിഭാഗം രേഖപ്പെടുത്തിയത്. ഫിഷറീസ് സർവേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ 23 ഇനം കടൽ സസ്‌തനികളുടെ കണക്കും രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ സമുദ്രോത്‌പ്പന്ന സാമ്പത്തിക സോണിൽ 19,330 സസ്‌തനികളെ കണ്ടെത്തിയെന്നാണ് ഇടക്കാല റിപ്പോർട്ട്.

15 ഇനങ്ങളിൽപ്പെട്ട 18,697 ഡോൾഫിനുകൾ, 6 ഇനങ്ങളിൽപ്പെട്ട 33 തിമിംഗലങ്ങൾ, ഏതാനും എണ്ണം കടൽ പശു, ഫിൻലെസ് പോർപോയിസ് എന്നിവയെയാണ് കണ്ടെത്തിയത്. ഇന്ത്യയിലെ കടലുകളിൽ കാണുന്ന എല്ലായിനം കടൽ സസ്‌തനികളും 1972ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം സംരക്ഷിത പട്ടികയിലാണ്.

Also Read: കേരളത്തിലെ ചക്കയും കപ്പയും അമേരിക്കയിലേക്ക്; മൂല്യവര്‍ധിത കാര്‍ഷിക ഉത്പന്നങ്ങളുടെ കയറ്റുമതിക്ക് തുടക്കമായി

സീ ഫുഡ് എക്സ്പോർട്ടേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് എംആർ പ്രേമചന്ദ്ര ഭട്ടിന്‍റെ പ്രതികരണം (ETV Bharat)

കോഴിക്കോട്: രാജ്യത്തിന് വൻ തോതിൽ വിദേശനാണ്യം നേടിത്തരുന്ന സമുദ്രോത്‌പ്പന്ന കയറ്റുമതിക്ക് അമേരിക്ക കടിഞ്ഞാണിടുന്നു. കടൽ സസ്‌തനികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്ന 'മറൈൻ മാമൽ പ്രൊട്ടക്ഷൻ' നിയമം യുഎസ് കർശനമാക്കുകയാണ്. സസ്‌തനികൾക്ക് ഭീഷണിയാകുന്ന രീതിയിലാണ് ഇന്ത്യയിൽ മത്സ്യബന്ധനം നടക്കുന്നതെന്നും ഇത് അവയുടെ വംശനാശത്തിന് കാരണമാകുന്നു എന്നുമാണ് കണ്ടെത്തൽ.

2026 ജനുവരി 1 മുതൽ മറൈൻ മാമൽ പ്രൊട്ടക്ഷൻ നിയമ വ്യവസ്ഥകൾ യുഎസ് കർശനമാക്കും. ഇതിന് മുമ്പ് ഇന്ത്യയിലെ കടൽ സസ്‌തനികളുടെ വിവരശേഖരണം പൂർത്തിയാക്കി മത്സ്യബന്ധനം അവയ്ക്ക് ഭീഷണിയാകില്ലെന്ന് സ്ഥാപിക്കാൻ കഴിഞ്ഞില്ലെങ്കിൽ വൻ തിരിച്ചടിയാകും സമുദ്രോത്‌പ്പന്ന കയറ്റുമതി മേഖല നേരിടുക. ഇന്ത്യൻ കടലുകളിൽ തിമിംഗലം ഉൾപ്പെടെ കടൽ സസ്‌തനികളുടെ ലഭ്യത തിട്ടപ്പെടുത്താനും സമുദ്രശാസ്ത്ര പ്രത്യേകതകൾ രേഖപ്പെടുത്താനും ഫിഷറീസ് സർവേ ഓഫ് ഇന്ത്യയും കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ വിഭാഗവും (സിഎംഎഫ്ആർഐ) സർവേ നടത്തിവരികയാണ്.

കടലാമ സംരക്ഷണത്തിന്‍റെ പേരിൽ മാത്രം അമേരിക്ക ചെമ്മീൻ കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. ചെമ്മീൻ പിടിക്കാൻ ട്രോൾ ബോട്ടുകളിൽ ഉപയോഗിക്കുന്ന വലകളിൽ കടലാമകളെ രക്ഷിക്കുന്ന ടിഇഡി (ടർട്ടിൽ എക്‌സ്ക്ലൂഡർ ഡിവൈസ്) ഘടിപ്പിക്കാത്തത് മൂലം കടലാമകൾക്ക് വംശനാശം സംഭവിക്കുന്നു എന്ന പേരിലായിരുന്നു നിരോധനം. ഇതേ തുടർന്ന് സമുദ്രോത്‌പ്പന്ന കയറ്റുമതി വ്യവസായം നേരിടുന്ന പ്രതിസന്ധി രൂക്ഷമായി കൊണ്ടിരിക്കുകയാണ്. കടൽ ചെമ്മീൻ കയറ്റുമതിക്ക് യുഎസിന്‍റെ ഉപരോധം ഏർപ്പെടുത്തിയിട്ട് അഞ്ച് വർഷമായി.

നിലവിൽ ട്യൂണ, തിലാപ്പിയ, ഞണ്ട്, കൊഞ്ച്, നീരാളി, അലങ്കാര മത്സ്യങ്ങൾ തുടങ്ങിയവയാണ് കയറ്റി അയയ്ക്കുന്നത്. കടലാമയുടെ സംരക്ഷണ വിഷയം ചെമ്മീൻ കയറ്റുമതിയെ മാത്രമാണ് ബാധിച്ചത്. എന്നാൽ കടൽ സസ്‌തനികളുടെ സംരക്ഷണ വിഷയം സമുദ്രോത്‌പ്പന്ന കയറ്റുമതി മേഖലയെ ആകെ ബാധിക്കും. വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തിയില്ലെങ്കിൽ ഈ മേഖല തകരുമെന്ന് സീ ഫുഡ് എക്സ്പോർട്ടേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് എംആർ പ്രേമചന്ദ്ര ഭട്ട് ഇടിവി ഭാരതിനോട് പറഞ്ഞു.

'2019 മുതൽ അമേരിക്കയിലേക്കുള്ള ഇന്ത്യൻ കടൽ ചെമ്മീനിൻ്റെ ഇറക്കുമതി നിരോധനം തുടർന്നുവരികയാണ്. നാരൻ, പൂവാലൻ, കരിക്കാടി, കഴന്തൻ, കാര തുടങ്ങിയ ചെമ്മീൻ ഇനങ്ങൾ നിരോധന പട്ടികയിൽപ്പെടുന്നത്. വർഷത്തിൽ 2,000 കോടി രൂപയുടെ ചെമ്മീൻ ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇതിൽ 1,500 കോടിയുടെ കയറ്റുമതി കേരളത്തിൽ നിന്ന് മാത്രമാണ്.

ഇന്ത്യയിലെ പ്രധാനപ്പെട്ട ചെമ്മീൻ പിടിക്കുന്ന സംസ്ഥാനങ്ങളായ കേരളം, തമിഴ്‌നാട്, കർണാടക, ഗോവ, മഹാരാഷ്‌ട്ര, ഗുജറാത്ത്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിരോധനം മൂലമുണ്ടായ പ്രതിസന്ധി മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. വിദേശ വിപണി പോയതോടെ ചെമ്മീനിന്‍റെ വില കുത്തനെ കുറഞ്ഞു. പുതിയ നിയമം കൂടി അമേരിക്ക നടപ്പാക്കിയാൽ പതിനായിരക്കണക്കിന് തൊഴിലാളികളുടെ ജോലി നഷ്‌ടപ്പെടും. മത്സ്യമേഖല തകരുമെന്നും' പ്രേമചന്ദ്ര ഭട്ട് പറഞ്ഞു.

ഇന്ത്യയിലെ കടലുകളിൽ 32 ഇനം കടൽ സസ്‌തനികൾ ഉണ്ടെന്നാണ് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ (സിഎംഎഫ്ആർഐ) വിഭാഗം രേഖപ്പെടുത്തിയത്. ഫിഷറീസ് സർവേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ 23 ഇനം കടൽ സസ്‌തനികളുടെ കണക്കും രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ സമുദ്രോത്‌പ്പന്ന സാമ്പത്തിക സോണിൽ 19,330 സസ്‌തനികളെ കണ്ടെത്തിയെന്നാണ് ഇടക്കാല റിപ്പോർട്ട്.

15 ഇനങ്ങളിൽപ്പെട്ട 18,697 ഡോൾഫിനുകൾ, 6 ഇനങ്ങളിൽപ്പെട്ട 33 തിമിംഗലങ്ങൾ, ഏതാനും എണ്ണം കടൽ പശു, ഫിൻലെസ് പോർപോയിസ് എന്നിവയെയാണ് കണ്ടെത്തിയത്. ഇന്ത്യയിലെ കടലുകളിൽ കാണുന്ന എല്ലായിനം കടൽ സസ്‌തനികളും 1972ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം സംരക്ഷിത പട്ടികയിലാണ്.

Also Read: കേരളത്തിലെ ചക്കയും കപ്പയും അമേരിക്കയിലേക്ക്; മൂല്യവര്‍ധിത കാര്‍ഷിക ഉത്പന്നങ്ങളുടെ കയറ്റുമതിക്ക് തുടക്കമായി

Last Updated : Aug 16, 2024, 10:10 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.