ETV Bharat / state

ശനിയാഴ്‌ച പഠനം മുടങ്ങും; ആറാം പ്രവൃത്തിദിനത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ അധ്യാപകര്‍ - Teachers Protest

author img

By ETV Bharat Kerala Team

Published : Jul 26, 2024, 10:31 AM IST

Updated : Jul 26, 2024, 11:29 AM IST

ആറാം ദിവസം പ്രവൃത്തി ദിവസമാക്കുന്നതിൽ പ്രതിഷേധിച്ച് അധ്യാപക സംഘടനകൾ. ശനിയാഴ്‌ച സ്‌കൂൾ പഠനം മുടങ്ങും. വിദ്യാഭ്യാസ കലണ്ടറിനെച്ചൊല്ലിയാണ് പ്രതിഷേധം.

TEACHERS STRIKE  വിദ്യാഭ്യാസ കലണ്ടറിനെതിരെ പ്രതിഷേധം  അധ്യാപക സംഘടനാ പ്രതിഷേധം  LATEST MALAYALAM NEWS
Representative Image (ETV Bharat)

തിരുവനന്തപുരം : ശനിയാഴ്‌ച പ്രവൃത്തിദിനമായി നിശ്ചയിച്ച വിദ്യാഭ്യാസ കലണ്ടറിനെച്ചൊല്ലിയുള്ള അധ്യാപക പ്രതിഷേധത്തിൽ മുങ്ങി സ്‌കൂൾപഠനം മുടങ്ങും. വിദ്യാഭ്യാസ കലണ്ടറിലെ മാറ്റത്തില്‍ സര്‍ക്കാര്‍ വാക്ക് പാലിക്കാത്തതിനാല്‍ ഭരണ - പ്രതിപക്ഷ ഭേദമില്ലാതെയാണ് പ്രതിഷേധം.

കഴിഞ്ഞ വിദ്യാഭ്യാസ വര്‍ഷത്തെ 205 ല്‍ നിന്നാണ് സ്‌കൂൾ പ്രവൃത്തി ദിവസം 220 ആക്കിയത്. അധ്യാപകരുടെയും രക്ഷിതാക്കളുടെയും അഭിപ്രായം ചോദിക്കാതെയാണ് സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനം പ്രഖ്യാപിച്ചതെന്ന് അധ്യാപകർ പറയുന്നു. പരീക്ഷ ദിനങ്ങള്‍ ഒഴിച്ചാല്‍ ഹൈസ്‌കൂളുകള്‍ക്ക് 220 പ്രവൃത്തി ദിനവും ഹയര്‍ സെക്കന്‍ഡറിക്ക് 195 പ്രവൃത്തി ദിനവുമാണ് പുതിയ സ്‌കൂള്‍ കലണ്ടര്‍ നിര്‍ദേശിക്കുന്നത്.

കേരള വിദ്യാഭ്യാസ ചട്ടം (Kerala Education Rules-KER) അനുസരിച്ച് അധ്യയന വര്‍ഷം തുടങ്ങുന്നതിന് 10 ദിവസം മുമ്പെങ്കിലും അക്കാദമിക് കലണ്ടര്‍ പുറത്തിറക്കണം. എന്നാല്‍ ഇത്തവണ സ്‌കൂള്‍ തുറന്ന ജൂണ്‍ 3 ന് ആണ് അക്കാദമിക് കലണ്ടര്‍ പ്രസിദ്ധീകരിച്ചതെന്നും അവർ വ്യക്തമാക്കി. ശനിയാഴ്‌ചകള്‍ പ്രവൃത്തി ദിനമാക്കാനുള്ള തീരുമാനം ഒരേസമയം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പ്രയാസമുണ്ടാക്കുന്നതും പഠന നിലവാരത്തെത്തന്നെ ബാധിക്കാനിടയുള്ളതുമാണെന്ന് അധ്യാപക സംഘടനകള്‍ പറഞ്ഞു.

എന്‍എസ്എസ്, എസ്‌പിസി (Student police cadets) എന്‍സിസി, സ്‌കൗട്ട് എന്നിവയടക്കമുള്ള പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് ശനിയാഴ്‌ചകളിലാണ്. ഈ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്കും നല്‍കിപ്പോരുന്നുണ്ട്. കൂടാതെ വിവിധ സ്‌കോളര്‍ഷിപ്പ് പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്നതും ശനിയാഴ്‌ചകളിലാണ്. അതുകൊണ്ടുതന്നെ ശനിയാഴ്‌ച പ്രവൃത്തി ദിവസമാക്കിയാൽ അത് വിദ്യാർഥികളെ നല്ല രീതിയിൽ ബാധിക്കുമെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടി.

220 പ്രവൃത്തി ദിനങ്ങളുള്ള ശനിയാഴ്‌ചകള്‍ പ്രവൃത്തി ദിനമായ പുതിയ അക്കാദമിക് കലണ്ടര്‍ റദ്ദാക്കണമെന്ന കാര്യത്തില്‍ സിപിഎം അധ്യാപക സംഘടന കെഎസ്‌ടിഎ, സിപിഐയുടെ എകെഎസ്‌ടിയു, കോണ്‍ഗ്രസ് സംഘടന കെപിഎസ്‌ടിഎ എന്നിവയ്‌ക്കും ഏകാഭിപ്രായമാണ്. കഴിഞ്ഞ വർഷത്തെക്കാൾ 16 ശനിയാഴ്‌ചകളാണ് പുതിയ കലണ്ടറിൽ പ്രവൃത്തി ദിനമായി ഉൾപ്പെടുത്തിയത്. ഇത് ദേശീയ വിദ്യാഭ്യാസ അവകാശ നിയമത്തിന് എതിരാണെന്നും അധ്യാപക സംഘടനകൾ വ്യക്തമാക്കി.

അക്കാദമിക് കലണ്ടര്‍ പ്രകാരം ജൂണ്‍ മാസത്തില്‍ മൂന്നും ജൂലൈ മാസത്തില്‍ രണ്ടും ഓഗസ്‌റ്റിൽ മൂന്നും സെപ്റ്റംബറിലും ഒക്‌ടോബറിലും രണ്ട് വീതവും നവംബറില്‍ നാലും ഡിസംബറില്‍ ഒന്നും ജനുവരിയില്‍ രണ്ടും ഫെബ്രുവരിയില്‍ മൂന്നും മാര്‍ച്ചില്‍ മൂന്നും ശനിയാഴ്‌ചകള്‍ പ്രവൃത്തി ദിനമാക്കി. 220 അധ്യയന ദിവസങ്ങള്‍ ഉറപ്പാക്കണമെന്ന കോടതി ഉത്തരവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ശനിയാഴ്‌ചകള്‍ പ്രവൃത്തി ദിനമാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുത്തത്.

ഇതിനെതിരെ ഭരണപക്ഷത്തുള്ള കെഎസ്‌ടിഎ, എകെഎസ്‌ടിയു എന്നീ സംഘടനകള്‍ക്ക് പുറമേ, കെപിഎസ്‌ടിഎ ഉള്‍പ്പെടെയുള്ള എല്ലാ പ്രതിപക്ഷ സംഘടനകളും ശനിയാഴ്‌ച സമരം പ്രഖ്യാപിച്ചു. ഭൂരിപക്ഷം അധ്യാപകരം സമരമുഖത്തായതിനാൽ സർക്കാർ പ്രവൃത്തി ദിനമായി പ്രഖ്യാപിച്ച ശനിയാഴ്‌ച പഠനം നടക്കില്ല.

പങ്കാളിത്ത പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഉന്നയിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ കൂടിയുള്ളതാണ് കെഎസ്‌ടിഎ സമരം. ശനിയാഴ്‌ച സെക്രട്ടേറിയറ്റിനുമുന്നിലും സമാനമായി ജില്ലകളിലും സമരം നടക്കും.

ആറാം പ്രവൃത്തിദിനം ഒഴിവാക്കുക എന്ന ആവശ്യമുന്നയിച്ച് പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ (ഡിജിഇ) ഓഫിസിന് മുന്നിൽ എകെഎസ്‌ടിയു ധര്‍ണ നടത്തും. മാത്രമല്ല ജില്ലകളിലും പ്രതിഷേധമുണ്ടാവും. ഡിജിഇ ഓഫിസിന് മുന്നില്‍ ഉപവാസം നടത്താനാണ് യുഡിഎഫ് അധ്യാപക സംഘടനകളുടെ തീരുമാനം. ജില്ലാകേന്ദ്രങ്ങളിലും സമാനമായ പ്രതിഷേധമുണ്ടാകുമെന്ന് അധ്യാപകർ അറിയിച്ചു.

Also Read: ടീച്ചർ എവിടെയാണോ അവിടെ ഞങ്ങളും: അധ്യാപകനൊപ്പം സ്‌കൂൾ മാറി ഒരു കൂട്ടം വിദ്യാർഥികൾ

തിരുവനന്തപുരം : ശനിയാഴ്‌ച പ്രവൃത്തിദിനമായി നിശ്ചയിച്ച വിദ്യാഭ്യാസ കലണ്ടറിനെച്ചൊല്ലിയുള്ള അധ്യാപക പ്രതിഷേധത്തിൽ മുങ്ങി സ്‌കൂൾപഠനം മുടങ്ങും. വിദ്യാഭ്യാസ കലണ്ടറിലെ മാറ്റത്തില്‍ സര്‍ക്കാര്‍ വാക്ക് പാലിക്കാത്തതിനാല്‍ ഭരണ - പ്രതിപക്ഷ ഭേദമില്ലാതെയാണ് പ്രതിഷേധം.

കഴിഞ്ഞ വിദ്യാഭ്യാസ വര്‍ഷത്തെ 205 ല്‍ നിന്നാണ് സ്‌കൂൾ പ്രവൃത്തി ദിവസം 220 ആക്കിയത്. അധ്യാപകരുടെയും രക്ഷിതാക്കളുടെയും അഭിപ്രായം ചോദിക്കാതെയാണ് സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനം പ്രഖ്യാപിച്ചതെന്ന് അധ്യാപകർ പറയുന്നു. പരീക്ഷ ദിനങ്ങള്‍ ഒഴിച്ചാല്‍ ഹൈസ്‌കൂളുകള്‍ക്ക് 220 പ്രവൃത്തി ദിനവും ഹയര്‍ സെക്കന്‍ഡറിക്ക് 195 പ്രവൃത്തി ദിനവുമാണ് പുതിയ സ്‌കൂള്‍ കലണ്ടര്‍ നിര്‍ദേശിക്കുന്നത്.

കേരള വിദ്യാഭ്യാസ ചട്ടം (Kerala Education Rules-KER) അനുസരിച്ച് അധ്യയന വര്‍ഷം തുടങ്ങുന്നതിന് 10 ദിവസം മുമ്പെങ്കിലും അക്കാദമിക് കലണ്ടര്‍ പുറത്തിറക്കണം. എന്നാല്‍ ഇത്തവണ സ്‌കൂള്‍ തുറന്ന ജൂണ്‍ 3 ന് ആണ് അക്കാദമിക് കലണ്ടര്‍ പ്രസിദ്ധീകരിച്ചതെന്നും അവർ വ്യക്തമാക്കി. ശനിയാഴ്‌ചകള്‍ പ്രവൃത്തി ദിനമാക്കാനുള്ള തീരുമാനം ഒരേസമയം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പ്രയാസമുണ്ടാക്കുന്നതും പഠന നിലവാരത്തെത്തന്നെ ബാധിക്കാനിടയുള്ളതുമാണെന്ന് അധ്യാപക സംഘടനകള്‍ പറഞ്ഞു.

എന്‍എസ്എസ്, എസ്‌പിസി (Student police cadets) എന്‍സിസി, സ്‌കൗട്ട് എന്നിവയടക്കമുള്ള പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് ശനിയാഴ്‌ചകളിലാണ്. ഈ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്കും നല്‍കിപ്പോരുന്നുണ്ട്. കൂടാതെ വിവിധ സ്‌കോളര്‍ഷിപ്പ് പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്നതും ശനിയാഴ്‌ചകളിലാണ്. അതുകൊണ്ടുതന്നെ ശനിയാഴ്‌ച പ്രവൃത്തി ദിവസമാക്കിയാൽ അത് വിദ്യാർഥികളെ നല്ല രീതിയിൽ ബാധിക്കുമെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടി.

220 പ്രവൃത്തി ദിനങ്ങളുള്ള ശനിയാഴ്‌ചകള്‍ പ്രവൃത്തി ദിനമായ പുതിയ അക്കാദമിക് കലണ്ടര്‍ റദ്ദാക്കണമെന്ന കാര്യത്തില്‍ സിപിഎം അധ്യാപക സംഘടന കെഎസ്‌ടിഎ, സിപിഐയുടെ എകെഎസ്‌ടിയു, കോണ്‍ഗ്രസ് സംഘടന കെപിഎസ്‌ടിഎ എന്നിവയ്‌ക്കും ഏകാഭിപ്രായമാണ്. കഴിഞ്ഞ വർഷത്തെക്കാൾ 16 ശനിയാഴ്‌ചകളാണ് പുതിയ കലണ്ടറിൽ പ്രവൃത്തി ദിനമായി ഉൾപ്പെടുത്തിയത്. ഇത് ദേശീയ വിദ്യാഭ്യാസ അവകാശ നിയമത്തിന് എതിരാണെന്നും അധ്യാപക സംഘടനകൾ വ്യക്തമാക്കി.

അക്കാദമിക് കലണ്ടര്‍ പ്രകാരം ജൂണ്‍ മാസത്തില്‍ മൂന്നും ജൂലൈ മാസത്തില്‍ രണ്ടും ഓഗസ്‌റ്റിൽ മൂന്നും സെപ്റ്റംബറിലും ഒക്‌ടോബറിലും രണ്ട് വീതവും നവംബറില്‍ നാലും ഡിസംബറില്‍ ഒന്നും ജനുവരിയില്‍ രണ്ടും ഫെബ്രുവരിയില്‍ മൂന്നും മാര്‍ച്ചില്‍ മൂന്നും ശനിയാഴ്‌ചകള്‍ പ്രവൃത്തി ദിനമാക്കി. 220 അധ്യയന ദിവസങ്ങള്‍ ഉറപ്പാക്കണമെന്ന കോടതി ഉത്തരവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ശനിയാഴ്‌ചകള്‍ പ്രവൃത്തി ദിനമാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുത്തത്.

ഇതിനെതിരെ ഭരണപക്ഷത്തുള്ള കെഎസ്‌ടിഎ, എകെഎസ്‌ടിയു എന്നീ സംഘടനകള്‍ക്ക് പുറമേ, കെപിഎസ്‌ടിഎ ഉള്‍പ്പെടെയുള്ള എല്ലാ പ്രതിപക്ഷ സംഘടനകളും ശനിയാഴ്‌ച സമരം പ്രഖ്യാപിച്ചു. ഭൂരിപക്ഷം അധ്യാപകരം സമരമുഖത്തായതിനാൽ സർക്കാർ പ്രവൃത്തി ദിനമായി പ്രഖ്യാപിച്ച ശനിയാഴ്‌ച പഠനം നടക്കില്ല.

പങ്കാളിത്ത പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഉന്നയിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ കൂടിയുള്ളതാണ് കെഎസ്‌ടിഎ സമരം. ശനിയാഴ്‌ച സെക്രട്ടേറിയറ്റിനുമുന്നിലും സമാനമായി ജില്ലകളിലും സമരം നടക്കും.

ആറാം പ്രവൃത്തിദിനം ഒഴിവാക്കുക എന്ന ആവശ്യമുന്നയിച്ച് പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ (ഡിജിഇ) ഓഫിസിന് മുന്നിൽ എകെഎസ്‌ടിയു ധര്‍ണ നടത്തും. മാത്രമല്ല ജില്ലകളിലും പ്രതിഷേധമുണ്ടാവും. ഡിജിഇ ഓഫിസിന് മുന്നില്‍ ഉപവാസം നടത്താനാണ് യുഡിഎഫ് അധ്യാപക സംഘടനകളുടെ തീരുമാനം. ജില്ലാകേന്ദ്രങ്ങളിലും സമാനമായ പ്രതിഷേധമുണ്ടാകുമെന്ന് അധ്യാപകർ അറിയിച്ചു.

Also Read: ടീച്ചർ എവിടെയാണോ അവിടെ ഞങ്ങളും: അധ്യാപകനൊപ്പം സ്‌കൂൾ മാറി ഒരു കൂട്ടം വിദ്യാർഥികൾ

Last Updated : Jul 26, 2024, 11:29 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.