ETV Bharat / state

മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന കേസ്: സുരേഷ് ഗോപി കോടതിയിൽ ഹാജരായി

കേസ് പരിഗണിക്കുക 2025 ജനുവരി 17 ന്. കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും.

author img

By ETV Bharat Kerala Team

Published : 3 hours ago

SURESH GOPI APPROACH HIGH COURT  UNION MINISTER SURESH GOPI  SG JOURNALIST MISCONDUCT CASE  SURESH GOPI CONTROVERSIES
Suresh Gopi (ETV Bharat)

കോഴിക്കോട്: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന കേസിൽ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി കോടതിയിൽ ഹാജരായി. കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നാലിലാണ് കേന്ദ്ര മന്ത്രി ഹാജരായത്. കേസ് 2025 ജനുവരി 17 ലേക്ക് മാറ്റി. കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിക്കും.

പൊലീസ് ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് സുരേഷ് ഗോപിയുടെ അഭിഭാഷകൻ ബി എൻ ശിവശങ്കർ പറഞ്ഞു. നേരത്തെ മുൻകൂർ ജാമ്യത്തിൻ്റെ അടിസ്ഥാനത്തിൽ സുരേഷ് ഗോപിയെ സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. ഇന്ന് (ഒക്ടോബർ 16) കോടതിയിൽ എത്തി ജാമ്യ നടപടികൾ പൂർത്തീകരിക്കുന്നതിൻ്റെ ഭാഗമായാണ് സുരേഷ് ഗോപി ഹാജരായത്. സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ബാബുവും ഭാര്യയും ജാമ്യം നിന്നു. മജിസ്ട്രേറ്റിൻ്റെ ചേമ്പറിൽ വെച്ചാണ് നടപടികൾ പൂർത്തീകരിച്ചത്. കേസ് ഫ്രെയിം ചെയ്യുന്ന മുറയ്ക്ക് ഓപ്പൺ കോടതിയിൽ ഹാജരാവുമ്പോൾ കുറ്റപത്രം അടക്കം വായിച്ച് കേൾപ്പിക്കും.

മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന കേസിൽ കോടതിയിൽ ഹാജരായി സുരേഷ് ഗോപി (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ ഒക്‌ടോബർ 27ന് എരഞ്ഞിപ്പാലത്തെ സ്വകാര്യ ഹോട്ടലിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മാധ്യമപ്രവർത്തകർ അഭിപ്രായം തേടുന്നതിനിടെയായിരുന്നു പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. സംഭവത്തിൽ സുരേഷ് ഗോപി സമൂഹമാധ്യമങ്ങളിലൂടെ ഖേദ പ്രകടനം നടത്തിയിരുന്നു. എന്നാൽ മാധ്യമ പ്രവർത്തക പരാതിയുമായി മുന്നോട്ട് പോവുകയായിരുന്നു.

Also Read:'പൂരം കലക്കിയോ, ആനയ്‌ക്ക് പട്ട വലിച്ചിട്ടോ എന്നാണ് നോക്കുന്നത്'; തെരഞ്ഞെടുപ്പ് ജയത്തിന്‍റെ കാരണം പറഞ്ഞ് സുരേഷ് ഗോപി

കോഴിക്കോട്: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന കേസിൽ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി കോടതിയിൽ ഹാജരായി. കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നാലിലാണ് കേന്ദ്ര മന്ത്രി ഹാജരായത്. കേസ് 2025 ജനുവരി 17 ലേക്ക് മാറ്റി. കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിക്കും.

പൊലീസ് ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് സുരേഷ് ഗോപിയുടെ അഭിഭാഷകൻ ബി എൻ ശിവശങ്കർ പറഞ്ഞു. നേരത്തെ മുൻകൂർ ജാമ്യത്തിൻ്റെ അടിസ്ഥാനത്തിൽ സുരേഷ് ഗോപിയെ സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. ഇന്ന് (ഒക്ടോബർ 16) കോടതിയിൽ എത്തി ജാമ്യ നടപടികൾ പൂർത്തീകരിക്കുന്നതിൻ്റെ ഭാഗമായാണ് സുരേഷ് ഗോപി ഹാജരായത്. സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ബാബുവും ഭാര്യയും ജാമ്യം നിന്നു. മജിസ്ട്രേറ്റിൻ്റെ ചേമ്പറിൽ വെച്ചാണ് നടപടികൾ പൂർത്തീകരിച്ചത്. കേസ് ഫ്രെയിം ചെയ്യുന്ന മുറയ്ക്ക് ഓപ്പൺ കോടതിയിൽ ഹാജരാവുമ്പോൾ കുറ്റപത്രം അടക്കം വായിച്ച് കേൾപ്പിക്കും.

മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന കേസിൽ കോടതിയിൽ ഹാജരായി സുരേഷ് ഗോപി (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ ഒക്‌ടോബർ 27ന് എരഞ്ഞിപ്പാലത്തെ സ്വകാര്യ ഹോട്ടലിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മാധ്യമപ്രവർത്തകർ അഭിപ്രായം തേടുന്നതിനിടെയായിരുന്നു പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. സംഭവത്തിൽ സുരേഷ് ഗോപി സമൂഹമാധ്യമങ്ങളിലൂടെ ഖേദ പ്രകടനം നടത്തിയിരുന്നു. എന്നാൽ മാധ്യമ പ്രവർത്തക പരാതിയുമായി മുന്നോട്ട് പോവുകയായിരുന്നു.

Also Read:'പൂരം കലക്കിയോ, ആനയ്‌ക്ക് പട്ട വലിച്ചിട്ടോ എന്നാണ് നോക്കുന്നത്'; തെരഞ്ഞെടുപ്പ് ജയത്തിന്‍റെ കാരണം പറഞ്ഞ് സുരേഷ് ഗോപി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.