ETV Bharat / state

വേങ്ങൂര്‍ പഞ്ചായത്തില്‍ മഞ്ഞപ്പിത്തം ബാധിതരുടെ എണ്ണം 200 കടന്നു; 3 പേരുടെ നില ഗുരുതരം - SPIKE IN JAUNDICE CASES AT VENGOOR

author img

By ETV Bharat Kerala Team

Published : May 14, 2024, 7:51 PM IST

ശുദ്ധജല വിതരണത്തില്‍ വീഴ്‌ചവരുത്തിയ വാട്ടർ അതോറിറ്റി ജീവനക്കാര്‍ക്ക് എതിരെ നടപടി സ്വീകരിക്കാനോ രോഗബാധിതര്‍ക്ക് മികച്ച ചികിത്സ ഉറപ്പ് വരുത്താനോ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന്‌ നാട്ടുകാരുടെ വിമർശനം.

JAUNDICE IN KERALA  SPIKE IN JAUNDICE CASES  JAUNDICE CASES AT VENGOOR  വേങ്ങൂര്‍ മഞ്ഞപ്പിത്തം വര്‍ധന
SPIKE IN JAUNDICE CASES AT VENGOOR (Source: Etv Bharat)

എറണാകുളം: വേങ്ങൂര്‍ പഞ്ചായത്തിലെ മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം ഇരുന്നൂറ് കടന്നു. മൂന്ന് പേരുടെ നില ഗുരുതരമായി തുടരുന്നു. സ്ഥിതി ഗതികൾ വിലയിരുത്താൻ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സർവ്വകക്ഷി യോഗം ചേർന്നു. പഞ്ചായത്തും ജില്ലാ ഭരണകൂടവും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി.

നേരത്തെ ജില്ല കലക്‌ടർ എൻഎസ്കെ ഉമേശ് വേങ്ങൂർ സന്ദർശിക്കുകയും കുന്നത്ത് നാട് തഹസിൽ ദാറിൽ നിന്നും റിപ്പോർട്ട് തേടുകയും ചെയ്‌തിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ കലക്‌ടർ സർക്കാറിന് റിപ്പോർട്ട് നൽകും. ഇതിൻ്റെ അടിസ്ഥാനത്തിൽ ചികിത്സാ സഹായമുൾപ്പടെ സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നാണ് ജില്ലയുടെ ചുമതലയുള്ള മന്ത്രി പി രാജീവ് വ്യക്തമാക്കിയത്.

അതേസമയം രോഗവ്യാപനം തടഞ്ഞതായും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും മന്ത്രി വ്യക്തമാക്കുന്നു. കഴിഞ്ഞ മാസം പതിനേഴിനാണ് ഹെപ്പറ്റെറ്റീസ് എ വിഭാഗത്തില്‍പ്പെട്ട മഞ്ഞപ്പിത്ത രോഗം വേങ്ങരിൽ റിപ്പോര്‍ട്ട് ചെയ്‌തത്. ഒരു മാസമാകുമ്പോൾ രോഗബാധിതരുടെ എണ്ണം ഇരുന്നൂറ് കടന്നിരിക്കുകയാണ് എന്നത് ആശങ്ക വർധിപ്പിക്കുന്നു.
സജീവന്‍, ജോളി രാജു എന്നിവർ രോഗബാധയെ തുടർന്ന് മരിച്ചിരുന്നു.

മൂന്ന് പേർ നിലവിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ആകെ 43 പേരാണ് ആശുപത്രിയിലുള്ളത്. അതേസമയം ശുദ്ധജല വിതരണത്തില്‍ വീഴ്‌ചവരുത്തിയ വാട്ടർ അതോറിറ്റി ജീവനക്കാര്‍ക്ക് എതിരെ നടപടി സ്വീകരിക്കാനോ രോഗബാധിതര്‍ക്ക് മികച്ച ചികിത്സ ഉറപ്പ് വരുത്താനോ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന വിമർശനമാണ് നാട്ടുകാർ ഉയർത്തുന്നത്. വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പുകളിൽ നിന്നും വെള്ളം ഉപയോഗിച്ചവർക്കാണ് രോഗം പിടിപ്പെട്ടത്.

ജലസംഭരണിയിലെ വെള്ളം കൃത്യമായി ക്ലോറിനേഷൻ ചെയ്യുന്നതിൽ വീഴ്‌ച സംഭവിച്ചുവെന്ന ആരോപണമാണ് ഉയരുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയവരുടെ കണക്കാണ് ഔദ്യോഗികമായി പുറത്തു വരുന്നത്. എന്നാല്‍ രോഗം സ്ഥിരീകരിച്ച പലരും ആയുര്‍വേദത്തിലും സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിട്ടുണ്ട്.

ആകെ രോഗ ബാധിതരുടെ കൃത്യമായ കണക്ക് പോലും അധികൃതർ ശേഖരിച്ചിട്ടില്ലെന്നാണ് ആരോപണം. പഞ്ചായത്ത് ഭരണസമിതി നിർധനരായ രോഗികളെ സഹായിക്കാന്‍ പണം സ്വരൂപീക്കാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. രോഗബാധ ഗുരുതരമായതിനെ തുടർന്ന് സ്വകാര്യ ആശുപത്രികളെ ആശ്രയിച്ചവർ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്.

ചികിത്സയ്ക്ക് പണം കണ്ടെത്താൻ വാഹനങ്ങൾ വില്‍പന നടത്തിയും, പശുക്കളെ വിറ്റുമാണ് പലരും പണം കണ്ടെത്തിയത്. ഒരു കുടുംബത്തിലെ ഒന്നിലധികം പേർ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയവരാണ് സാമ്പത്തിക പ്രതിസന്ധിയിലായത്. ഇവരുടെ ചികിത്സാ ചെലവ് സർക്കാർ ഉറപ്പുവരുത്തണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.

ALSO READ: പകര്‍ച്ച പനിയാണ്, സുഖം പ്രാപിച്ച് വരുന്നു; ചിത്രം പങ്കിട്ട് പൂജ ഹെഗ്‌ഡെ

എറണാകുളം: വേങ്ങൂര്‍ പഞ്ചായത്തിലെ മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം ഇരുന്നൂറ് കടന്നു. മൂന്ന് പേരുടെ നില ഗുരുതരമായി തുടരുന്നു. സ്ഥിതി ഗതികൾ വിലയിരുത്താൻ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സർവ്വകക്ഷി യോഗം ചേർന്നു. പഞ്ചായത്തും ജില്ലാ ഭരണകൂടവും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി.

നേരത്തെ ജില്ല കലക്‌ടർ എൻഎസ്കെ ഉമേശ് വേങ്ങൂർ സന്ദർശിക്കുകയും കുന്നത്ത് നാട് തഹസിൽ ദാറിൽ നിന്നും റിപ്പോർട്ട് തേടുകയും ചെയ്‌തിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ കലക്‌ടർ സർക്കാറിന് റിപ്പോർട്ട് നൽകും. ഇതിൻ്റെ അടിസ്ഥാനത്തിൽ ചികിത്സാ സഹായമുൾപ്പടെ സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നാണ് ജില്ലയുടെ ചുമതലയുള്ള മന്ത്രി പി രാജീവ് വ്യക്തമാക്കിയത്.

അതേസമയം രോഗവ്യാപനം തടഞ്ഞതായും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും മന്ത്രി വ്യക്തമാക്കുന്നു. കഴിഞ്ഞ മാസം പതിനേഴിനാണ് ഹെപ്പറ്റെറ്റീസ് എ വിഭാഗത്തില്‍പ്പെട്ട മഞ്ഞപ്പിത്ത രോഗം വേങ്ങരിൽ റിപ്പോര്‍ട്ട് ചെയ്‌തത്. ഒരു മാസമാകുമ്പോൾ രോഗബാധിതരുടെ എണ്ണം ഇരുന്നൂറ് കടന്നിരിക്കുകയാണ് എന്നത് ആശങ്ക വർധിപ്പിക്കുന്നു.
സജീവന്‍, ജോളി രാജു എന്നിവർ രോഗബാധയെ തുടർന്ന് മരിച്ചിരുന്നു.

മൂന്ന് പേർ നിലവിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ആകെ 43 പേരാണ് ആശുപത്രിയിലുള്ളത്. അതേസമയം ശുദ്ധജല വിതരണത്തില്‍ വീഴ്‌ചവരുത്തിയ വാട്ടർ അതോറിറ്റി ജീവനക്കാര്‍ക്ക് എതിരെ നടപടി സ്വീകരിക്കാനോ രോഗബാധിതര്‍ക്ക് മികച്ച ചികിത്സ ഉറപ്പ് വരുത്താനോ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന വിമർശനമാണ് നാട്ടുകാർ ഉയർത്തുന്നത്. വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പുകളിൽ നിന്നും വെള്ളം ഉപയോഗിച്ചവർക്കാണ് രോഗം പിടിപ്പെട്ടത്.

ജലസംഭരണിയിലെ വെള്ളം കൃത്യമായി ക്ലോറിനേഷൻ ചെയ്യുന്നതിൽ വീഴ്‌ച സംഭവിച്ചുവെന്ന ആരോപണമാണ് ഉയരുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയവരുടെ കണക്കാണ് ഔദ്യോഗികമായി പുറത്തു വരുന്നത്. എന്നാല്‍ രോഗം സ്ഥിരീകരിച്ച പലരും ആയുര്‍വേദത്തിലും സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിട്ടുണ്ട്.

ആകെ രോഗ ബാധിതരുടെ കൃത്യമായ കണക്ക് പോലും അധികൃതർ ശേഖരിച്ചിട്ടില്ലെന്നാണ് ആരോപണം. പഞ്ചായത്ത് ഭരണസമിതി നിർധനരായ രോഗികളെ സഹായിക്കാന്‍ പണം സ്വരൂപീക്കാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. രോഗബാധ ഗുരുതരമായതിനെ തുടർന്ന് സ്വകാര്യ ആശുപത്രികളെ ആശ്രയിച്ചവർ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്.

ചികിത്സയ്ക്ക് പണം കണ്ടെത്താൻ വാഹനങ്ങൾ വില്‍പന നടത്തിയും, പശുക്കളെ വിറ്റുമാണ് പലരും പണം കണ്ടെത്തിയത്. ഒരു കുടുംബത്തിലെ ഒന്നിലധികം പേർ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയവരാണ് സാമ്പത്തിക പ്രതിസന്ധിയിലായത്. ഇവരുടെ ചികിത്സാ ചെലവ് സർക്കാർ ഉറപ്പുവരുത്തണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.

ALSO READ: പകര്‍ച്ച പനിയാണ്, സുഖം പ്രാപിച്ച് വരുന്നു; ചിത്രം പങ്കിട്ട് പൂജ ഹെഗ്‌ഡെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.