ETV Bharat / state

'പെരിയാറിലെ മത്സ്യക്കുരുതി ഗൗരവകരം': പരിശോധിക്കാന്‍ സമിതിയെ നിയമിച്ച് ഹൈക്കോടതി - KERALA HC ON PERIYAR FISH DEATH

പെരിയാറില്‍ കൂട്ടത്തോടെ മത്സ്യം ചത്തുപൊങ്ങുകയായിരുന്നു. സംഭവത്തെ തുടർന്ന് കുഫോസ് നടത്തിയ പരിശോധനയിൽ അമോണിയയുടെയും സൾഫൈഡിന്‍റെയും സാന്നിധ്യം കണ്ടെത്തിയിരുന്നു. തുടർന്നാണ് ഹൈക്കോടതി പ്രദേശം പരിശോധിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചത്.

author img

By ETV Bharat Kerala Team

Published : Jun 10, 2024, 3:25 PM IST

PERIYAR FISH DEATH ISSUE  HC ON PERIYAR RIVER POLLUTION  പെരിയാറിലെ മത്സ്യക്കുരുതി  ഹൈക്കോടതി
- (ETV Bharat)

എറണാകുളം: പെരിയാറിലെ മത്സ്യക്കുരുതി ഗൗരവകരമെന്ന് ഹൈക്കോടതി. മത്സ്യക്കുരുതി നടന്ന പ്രദേശം പരിശോധിക്കാൻ സമിതിയെ നിയോഗിച്ചു. പെരിയാറിൽ മത്സ്യങ്ങൾ ചത്തു പൊങ്ങിയ സംഭവത്തിൽ പ്രദേശത്ത് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് ഹൈക്കോടതി സമിതിയെ നിയോഗിച്ചത്.

പരിസ്ഥിതി സെക്രട്ടറി, സംസ്ഥാന - കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ ,അമിക്കസ് ക്യൂറി, പെരിയാറിലെ മത്സ്യക്കുരുതിയിൽ കോടതി ഇടപെടലാവശ്യപ്പെട്ട് ഹർജി നൽകിയവർ എന്നിവരടങ്ങുന്നതാണ് സമിതി. മത്സ്യങ്ങൾ ചത്തു പൊങ്ങിയ സംഭവം ഗൗരവകരമെന്ന് വിലയിരുത്തിക്കൊണ്ടാണ് കോടതി നടപടി. പെരിയാറിലെ മലിനീകരണത്തിന്‍റെ അളവ് ഉയർന്നെന്നും കോടതി നിരീക്ഷിച്ചു.

മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു പൊങ്ങിയത് ഓക്‌സിജന്‍റെ അളവ്‌ കുറഞ്ഞതിനാലാണെന്നായിരുന്നു മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ നേരത്തെയുള്ള റിപ്പോർട്ട്. എന്നാൽ കുഫോസിന്‍റെ റിപ്പോർട്ടാകട്ടെ ഇതിനു വിരുദ്ധവും. പെരിയാറിൽ അമോണിയയുടെയും സൾഫൈഡിന്‍റെയും സാന്നിധ്യം അപകടകരമായ അളവിൽ ഉണ്ടെന്നായിരുന്നു കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിന്‍റെ (കുഫോസ്) റിപ്പോർട്ട്. പെരിയാറിൽ മത്സ്യങ്ങൾ ചത്തു പൊങ്ങിയതിനു പിന്നാലെ കുണ്ടന്നൂർ ഭാഗത്തും സമാന സംഭവമുണ്ടായിരുന്നു.

Also Read: പെരിയാറിലെ മത്സ്യക്കുരുതി; ജലസേചന വകുപ്പിനെതിരെ മലിനീകരണ നിയന്ത്രണ ബോർഡ്‌

എറണാകുളം: പെരിയാറിലെ മത്സ്യക്കുരുതി ഗൗരവകരമെന്ന് ഹൈക്കോടതി. മത്സ്യക്കുരുതി നടന്ന പ്രദേശം പരിശോധിക്കാൻ സമിതിയെ നിയോഗിച്ചു. പെരിയാറിൽ മത്സ്യങ്ങൾ ചത്തു പൊങ്ങിയ സംഭവത്തിൽ പ്രദേശത്ത് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് ഹൈക്കോടതി സമിതിയെ നിയോഗിച്ചത്.

പരിസ്ഥിതി സെക്രട്ടറി, സംസ്ഥാന - കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ ,അമിക്കസ് ക്യൂറി, പെരിയാറിലെ മത്സ്യക്കുരുതിയിൽ കോടതി ഇടപെടലാവശ്യപ്പെട്ട് ഹർജി നൽകിയവർ എന്നിവരടങ്ങുന്നതാണ് സമിതി. മത്സ്യങ്ങൾ ചത്തു പൊങ്ങിയ സംഭവം ഗൗരവകരമെന്ന് വിലയിരുത്തിക്കൊണ്ടാണ് കോടതി നടപടി. പെരിയാറിലെ മലിനീകരണത്തിന്‍റെ അളവ് ഉയർന്നെന്നും കോടതി നിരീക്ഷിച്ചു.

മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു പൊങ്ങിയത് ഓക്‌സിജന്‍റെ അളവ്‌ കുറഞ്ഞതിനാലാണെന്നായിരുന്നു മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ നേരത്തെയുള്ള റിപ്പോർട്ട്. എന്നാൽ കുഫോസിന്‍റെ റിപ്പോർട്ടാകട്ടെ ഇതിനു വിരുദ്ധവും. പെരിയാറിൽ അമോണിയയുടെയും സൾഫൈഡിന്‍റെയും സാന്നിധ്യം അപകടകരമായ അളവിൽ ഉണ്ടെന്നായിരുന്നു കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിന്‍റെ (കുഫോസ്) റിപ്പോർട്ട്. പെരിയാറിൽ മത്സ്യങ്ങൾ ചത്തു പൊങ്ങിയതിനു പിന്നാലെ കുണ്ടന്നൂർ ഭാഗത്തും സമാന സംഭവമുണ്ടായിരുന്നു.

Also Read: പെരിയാറിലെ മത്സ്യക്കുരുതി; ജലസേചന വകുപ്പിനെതിരെ മലിനീകരണ നിയന്ത്രണ ബോർഡ്‌

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.