ETV Bharat / state

സിപിഎം സമ്മേളനങ്ങള്‍ക്ക് നാളെ തുടക്കം; ജയരാജനെതിരെ തിരക്കിട്ട് നടപടിക്ക് കാരണമിതെന്ന് സൂചന - EP Diciplinary Action Analysis

author img

By ETV Bharat Kerala Team

Published : Aug 31, 2024, 7:13 PM IST

സിപിഎമ്മിന്‍റെ ബ്രാഞ്ച് സമ്മേളനം ആരംഭിച്ചാൽ അച്ചടക്ക നടപടികൾ എടുക്കാനാകില്ലെന്നതിനാലാണ് ഇപിക്കെതിരെ ഇന്ന് നടപടി എടുത്തതെന്ന് സൂചന. ഇപിയെ സംരക്ഷിക്കാൻ മുഖ്യമന്ത്രി രംഗത്ത് വന്നില്ലെന്നതും ശ്രദ്ധേയമാണ്.

CPM MEETINGS START TOMORROW  EP REMOVED FROM LDF CONVENER POST  EP DICIPLINARY ACTION ANALYSIS  CPM STATE COMMITTEE MEETING
E P Jayarajan (ETV Bharat)

തിരുവനന്തപുരം : സിപിഎം സമ്മേളനങ്ങള്‍ക്ക് നാളെ (സെപ്‌റ്റംബർ 1) തുടക്കം. ബ്രാഞ്ച് സമ്മേളനം ആരംഭിച്ചാല്‍ അച്ചടക്ക നടപടിയെടുക്കാനാകില്ലെന്ന് സിപിഎം ഭരണ ഘടനയില്‍ വ്യവസ്ഥയുള്ളതിനാലാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും കെടിഡിസി ചെയര്‍മാന്‍ പികെ ശശിക്കുമെതിരെ കടുത്ത നടപടിയിലേക്ക് പാര്‍ട്ടി കടന്നതെന്ന് സൂചന. രണ്ട് പേരും മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരായിട്ടും ഇരുവരെയും സംരക്ഷിക്കാന്‍ മുഖ്യമന്ത്രി രംഗത്ത് വന്നില്ലെന്നതും ശ്രദ്ധേയമാണ്.

ലോക്‌സഭ തെരഞ്ഞെടുപ്പിലെ വമ്പന്‍ പരാജയത്തിന് പിന്നാലെ തെറ്റ് തിരുത്തല്‍ നടപടിയിലേക്ക് കടക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നു. ഈ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രവര്‍ത്തന ശൈലിയെ പോലും ചിലര്‍ വിമര്‍ശിച്ചതായി സൂചനകളുണ്ടായിരുന്നു. ഇതേ യോഗത്തിലാണ് എല്‍ഡിഎഫ് കണ്‍വീനര്‍ കൂടിയായ ഇ പി ജയരാജന്‍റെ ബിജെപി രഹസ്യ കൂടിക്കാഴ്‌ചയും അതിന് ജയരാജന്‍ നല്‍കിയ പരസ്യ വിശദീകരണവുമൊക്കെ ചര്‍ച്ചയായത്. ഇതിനെതിരെ നടപടി വേണമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന സമിതിയിലും അന്നും ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ പാർട്ടി അതിൽ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ട് പോകുകയായിരുന്നു.

പാര്‍ട്ടി അടിമുടി സമ്മേളന നടപടികളിലേക്ക് പോകുമ്പോള്‍ പാര്‍ട്ടി പ്രഖ്യാപിച്ച തെറ്റ് തിരുത്തല്‍ എവിടെയെന്നുള്ള ചോദ്യം താഴെ തട്ട് മുതല്‍ ഉയരുന്നത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുമെന്ന് നേതൃത്വം കണക്ക് കൂട്ടി. അങ്ങനെയാണ് ഇപി ജയരാജനെതിരെയും അതുപോലെ തന്നെ പാലക്കാട് ജില്ല കമ്മിറ്റിക്ക് ലഭിച്ച ചില പരാതികള്‍ പരിശോധിച്ച് മുന്‍ ഷൊര്‍ണൂര്‍ എംഎല്‍എ കൂടിയായ ശശിക്കുമെതിരെയും നടപടിയെടുത്തത്.

ശശിയെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കാനാണ് പാലക്കാട് ജില്ല കമ്മിറ്റി തീരുമാനിച്ചത്. ഇതിനും ഇന്നത്തെ സംസ്ഥാന കമ്മിറ്റി അംഗീകാരം നല്‍കി. ഇക്കാര്യം ഇന്ന് (ഓഗസ്‌റ്റ് 31) സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍ സ്ഥിരീകരിച്ചു.

മാത്രമല്ല, നേതാക്കള്‍ക്കും മുകളിലാണ് പാര്‍ട്ടി എന്ന സന്ദേശം നല്‍കാനും ഇതിലൂടെ സാധിച്ചുവെന്ന വിലയിരുത്തല്‍ നേതൃത്വത്തിനുണ്ട്. സമ്മേളനത്തിന് മുന്നോടിയായി പാര്‍ട്ടി കൂടുതല്‍ പിടിമുറുക്കുന്നു എന്ന സന്ദേശവും ഇതിലൂടെ നല്‍കുന്നുണ്ട്. സിപിഎമ്മിന്‍റെ ഉയര്‍ന്ന ഘടകവും കേന്ദ്രകമ്മിറ്റി അംഗവുമായ ജയരാജന്‍ ഒരു പക്ഷേ ഇനി പാര്‍ട്ടി രംഗത്ത് നിര്‍ജീവമാകാനാണ് തീരുമാനിക്കുന്നതെങ്കില്‍ മികച്ച ഒരു സംഘാടകനെയാകും പാര്‍ട്ടിക്ക് നഷ്‌ടമാകുക എന്ന് ചൂണ്ടിക്കാട്ടുന്നവരുണ്ട്.

തന്‍റെ രാഷ്ട്രീയ ഗുരുവായ എംവി രാഘവന്‍ പാര്‍ട്ടിക്ക് പുറത്തായി യുഡിഎഫില്‍ നിലയുറപ്പിച്ചപ്പോള്‍ രാഘവനെ രാഷ്ട്രീയ ശത്രുവായി കണ്ട് എതിരിട്ട് തോല്‍പ്പിക്കാനായിരുന്നു അന്ന് സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കൂടിയായ ജയരാജന്‍റെ ശ്രമം. അത് അന്ന് കണ്ണൂര്‍ ജില്ലയെ സംഘര്‍ഷ ഭൂമിയാക്കിയിരുന്നു. ഇതിന്‍റെ അനന്തര ഫലങ്ങളാണ് കൂത്തുപറമ്പ് വെടിവയ്‌പ്പും പിന്നീട് ട്രെയിനില്‍ വച്ച് ജയരാജന് വെടിയേല്‍ക്കാനിടയായ സംഭവങ്ങളും.

ജയരാജന്‍റെ സംഘാടന മികവിന്‍റെ മികച്ച ഉദാഹരണങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നത് പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയുടെ വളര്‍ച്ചയും അതിന്‍റെ ആധുനികവത്കരണവുമാണ്. വെറും പാര്‍ട്ടി മുഖപത്രം എന്ന പരിമിതിയില്‍ നിന്ന് മലയാളത്തിലെ മറ്റ് മുന്‍നിര പത്രങ്ങളുടെ അത്യാധുനിക നിലവാരത്തിലേക്ക് അത് മാറുന്നത് ജയരാജന്‍ ദേശാഭിമാനി ജനറല്‍ മാനേജരായി ചുമതലയേറ്റപ്പോഴാണ്.

ദേശാഭിമാനിയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കും മറ്റ് തൊഴിലാളികള്‍ക്കും മെച്ചപ്പെട്ട ജീവിത നിലവാരം ലഭിക്കണമെന്ന ഉദ്ദേശത്തോടെ പത്രത്തിന്‍റെ സേവന-വേതന വ്യവസ്ഥകളില്‍ അദ്ദേഹം കാലോചിതമായ മാറ്റം വരുത്തിയിരുന്നു. ആരോപണങ്ങളുയര്‍ന്നെങ്കിലും ദേശാഭിമാനിയുടെ സാമ്പത്തിക അടിത്തറ ഭദ്രമാക്കാനുള്ള നടപടികളെടുത്തതും ഇപി ജയരാജന്‍റെ കാലത്തായിരുന്നു.

നിലവില്‍ കേന്ദ്ര കമ്മിറ്റി അംഗമാണെങ്കിലും ഇപ്പോള്‍ ആരംഭിക്കുന്ന സമ്മേളനത്തിനൊടുവില്‍ 2025ല്‍ മധുരയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിലായിരിക്കും ഇപിയുടെ പാര്‍ട്ടിയിലെ സ്ഥാനം നിശ്ചയിക്കപ്പെടുക. അതുവരെ ഇപി പാര്‍ട്ടിയില്‍ സജീവമാകുമോ അതോ കലഹിച്ച് മാറി നില്‍ക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.

Also Read: ഇപി പുറത്ത്; ടിപി രാമകൃഷ്‌ണന്‍ പുതിയ എല്‍ഡിഎഫ് കണ്‍വീനര്‍

തിരുവനന്തപുരം : സിപിഎം സമ്മേളനങ്ങള്‍ക്ക് നാളെ (സെപ്‌റ്റംബർ 1) തുടക്കം. ബ്രാഞ്ച് സമ്മേളനം ആരംഭിച്ചാല്‍ അച്ചടക്ക നടപടിയെടുക്കാനാകില്ലെന്ന് സിപിഎം ഭരണ ഘടനയില്‍ വ്യവസ്ഥയുള്ളതിനാലാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും കെടിഡിസി ചെയര്‍മാന്‍ പികെ ശശിക്കുമെതിരെ കടുത്ത നടപടിയിലേക്ക് പാര്‍ട്ടി കടന്നതെന്ന് സൂചന. രണ്ട് പേരും മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരായിട്ടും ഇരുവരെയും സംരക്ഷിക്കാന്‍ മുഖ്യമന്ത്രി രംഗത്ത് വന്നില്ലെന്നതും ശ്രദ്ധേയമാണ്.

ലോക്‌സഭ തെരഞ്ഞെടുപ്പിലെ വമ്പന്‍ പരാജയത്തിന് പിന്നാലെ തെറ്റ് തിരുത്തല്‍ നടപടിയിലേക്ക് കടക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നു. ഈ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രവര്‍ത്തന ശൈലിയെ പോലും ചിലര്‍ വിമര്‍ശിച്ചതായി സൂചനകളുണ്ടായിരുന്നു. ഇതേ യോഗത്തിലാണ് എല്‍ഡിഎഫ് കണ്‍വീനര്‍ കൂടിയായ ഇ പി ജയരാജന്‍റെ ബിജെപി രഹസ്യ കൂടിക്കാഴ്‌ചയും അതിന് ജയരാജന്‍ നല്‍കിയ പരസ്യ വിശദീകരണവുമൊക്കെ ചര്‍ച്ചയായത്. ഇതിനെതിരെ നടപടി വേണമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന സമിതിയിലും അന്നും ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ പാർട്ടി അതിൽ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ട് പോകുകയായിരുന്നു.

പാര്‍ട്ടി അടിമുടി സമ്മേളന നടപടികളിലേക്ക് പോകുമ്പോള്‍ പാര്‍ട്ടി പ്രഖ്യാപിച്ച തെറ്റ് തിരുത്തല്‍ എവിടെയെന്നുള്ള ചോദ്യം താഴെ തട്ട് മുതല്‍ ഉയരുന്നത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുമെന്ന് നേതൃത്വം കണക്ക് കൂട്ടി. അങ്ങനെയാണ് ഇപി ജയരാജനെതിരെയും അതുപോലെ തന്നെ പാലക്കാട് ജില്ല കമ്മിറ്റിക്ക് ലഭിച്ച ചില പരാതികള്‍ പരിശോധിച്ച് മുന്‍ ഷൊര്‍ണൂര്‍ എംഎല്‍എ കൂടിയായ ശശിക്കുമെതിരെയും നടപടിയെടുത്തത്.

ശശിയെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കാനാണ് പാലക്കാട് ജില്ല കമ്മിറ്റി തീരുമാനിച്ചത്. ഇതിനും ഇന്നത്തെ സംസ്ഥാന കമ്മിറ്റി അംഗീകാരം നല്‍കി. ഇക്കാര്യം ഇന്ന് (ഓഗസ്‌റ്റ് 31) സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍ സ്ഥിരീകരിച്ചു.

മാത്രമല്ല, നേതാക്കള്‍ക്കും മുകളിലാണ് പാര്‍ട്ടി എന്ന സന്ദേശം നല്‍കാനും ഇതിലൂടെ സാധിച്ചുവെന്ന വിലയിരുത്തല്‍ നേതൃത്വത്തിനുണ്ട്. സമ്മേളനത്തിന് മുന്നോടിയായി പാര്‍ട്ടി കൂടുതല്‍ പിടിമുറുക്കുന്നു എന്ന സന്ദേശവും ഇതിലൂടെ നല്‍കുന്നുണ്ട്. സിപിഎമ്മിന്‍റെ ഉയര്‍ന്ന ഘടകവും കേന്ദ്രകമ്മിറ്റി അംഗവുമായ ജയരാജന്‍ ഒരു പക്ഷേ ഇനി പാര്‍ട്ടി രംഗത്ത് നിര്‍ജീവമാകാനാണ് തീരുമാനിക്കുന്നതെങ്കില്‍ മികച്ച ഒരു സംഘാടകനെയാകും പാര്‍ട്ടിക്ക് നഷ്‌ടമാകുക എന്ന് ചൂണ്ടിക്കാട്ടുന്നവരുണ്ട്.

തന്‍റെ രാഷ്ട്രീയ ഗുരുവായ എംവി രാഘവന്‍ പാര്‍ട്ടിക്ക് പുറത്തായി യുഡിഎഫില്‍ നിലയുറപ്പിച്ചപ്പോള്‍ രാഘവനെ രാഷ്ട്രീയ ശത്രുവായി കണ്ട് എതിരിട്ട് തോല്‍പ്പിക്കാനായിരുന്നു അന്ന് സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കൂടിയായ ജയരാജന്‍റെ ശ്രമം. അത് അന്ന് കണ്ണൂര്‍ ജില്ലയെ സംഘര്‍ഷ ഭൂമിയാക്കിയിരുന്നു. ഇതിന്‍റെ അനന്തര ഫലങ്ങളാണ് കൂത്തുപറമ്പ് വെടിവയ്‌പ്പും പിന്നീട് ട്രെയിനില്‍ വച്ച് ജയരാജന് വെടിയേല്‍ക്കാനിടയായ സംഭവങ്ങളും.

ജയരാജന്‍റെ സംഘാടന മികവിന്‍റെ മികച്ച ഉദാഹരണങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നത് പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയുടെ വളര്‍ച്ചയും അതിന്‍റെ ആധുനികവത്കരണവുമാണ്. വെറും പാര്‍ട്ടി മുഖപത്രം എന്ന പരിമിതിയില്‍ നിന്ന് മലയാളത്തിലെ മറ്റ് മുന്‍നിര പത്രങ്ങളുടെ അത്യാധുനിക നിലവാരത്തിലേക്ക് അത് മാറുന്നത് ജയരാജന്‍ ദേശാഭിമാനി ജനറല്‍ മാനേജരായി ചുമതലയേറ്റപ്പോഴാണ്.

ദേശാഭിമാനിയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കും മറ്റ് തൊഴിലാളികള്‍ക്കും മെച്ചപ്പെട്ട ജീവിത നിലവാരം ലഭിക്കണമെന്ന ഉദ്ദേശത്തോടെ പത്രത്തിന്‍റെ സേവന-വേതന വ്യവസ്ഥകളില്‍ അദ്ദേഹം കാലോചിതമായ മാറ്റം വരുത്തിയിരുന്നു. ആരോപണങ്ങളുയര്‍ന്നെങ്കിലും ദേശാഭിമാനിയുടെ സാമ്പത്തിക അടിത്തറ ഭദ്രമാക്കാനുള്ള നടപടികളെടുത്തതും ഇപി ജയരാജന്‍റെ കാലത്തായിരുന്നു.

നിലവില്‍ കേന്ദ്ര കമ്മിറ്റി അംഗമാണെങ്കിലും ഇപ്പോള്‍ ആരംഭിക്കുന്ന സമ്മേളനത്തിനൊടുവില്‍ 2025ല്‍ മധുരയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിലായിരിക്കും ഇപിയുടെ പാര്‍ട്ടിയിലെ സ്ഥാനം നിശ്ചയിക്കപ്പെടുക. അതുവരെ ഇപി പാര്‍ട്ടിയില്‍ സജീവമാകുമോ അതോ കലഹിച്ച് മാറി നില്‍ക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.

Also Read: ഇപി പുറത്ത്; ടിപി രാമകൃഷ്‌ണന്‍ പുതിയ എല്‍ഡിഎഫ് കണ്‍വീനര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.