ഇടുക്കി: കൂട്ടാറിൽ ഓട്ടോറിക്ഷ ഡ്രൈവറെ മർദിച്ച കമ്പംമെട്ട് സിഐ ഷമീർ ഖാനെ സ്ഥലം മാറ്റി. കൊച്ചി സിറ്റി സൈബർ സ്‌റ്റേഷനിലേക്കാണ് സ്ഥലം മാറ്റിയത്. പുതുവത്സര തലേന്നാണ് ഷമീർ ഖാൻ ഓട്ടോ ഡ്രൈവറായ കുരമരകം മെട്ട് സ്വദേശി മുരളീധരനെ മർദിച്ചത്.
മർദനത്തെ തുടർന്ന് നിലത്തു വീണ് മുരളീധരന്‍റെ പല്ലുകളിലൊന്ന് നഷ്‌ടപ്പെട്ടിരുന്നു. സംഭവം സംബന്ധിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് മുരളീധരൻ പരാതി നൽകി. എന്നാൽ സിഐ ഷമീർഖാന് അനുകൂലമായാണ് കട്ടപ്പന ഡിവൈഎസ്‌പി റിപ്പോർട്ട് സമർപ്പിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇതിനുശേഷം കമ്പംമെട്ട് ചെക്ക് പോസ്‌റ്റിൽ വച്ച് തമിഴ്‌നാട് സ്വദേശിയായ ലോറി ഡ്രൈവറുമായി സംഘർഷമുണ്ടായിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് ഷമീർഖാനെ സ്ഥലം മാറ്റിയത്.
Also Read: കെ ഗോപാലകൃഷ്‌ണന് ക്ലീന്‍ ചീറ്റ്; എന്‍ പ്രശാന്തിന്‍റെ സസ്‌പെന്‍ഷന്‍ 120 ദിവസം കൂടി നീട്ടി