ETV Bharat / sports

'കാലത്തിനൊപ്പം പരിണമിക്കണം'; രോഹിത്തിനെ തള്ളി ആര്‍ അശ്വിന്‍ - R Ashwin On Impact Player Rule - R ASHWIN ON IMPACT PLAYER RULE

ഇംപാക്‌ട്‌ പ്ലെയര്‍ നിയമം നല്ലതെന്ന് വെറ്ററന്‍ സ്‌പിന്നര്‍ ആര്‍ അശ്വിന്‍.

IPL 2024  RAVI SHASTRI  ആര്‍ അശ്വിന്‍  രോഹിത് ശര്‍മ
Rohit Sharma and R Ashwin (IANS)
author img

By ETV Bharat Kerala Team

Published : May 15, 2024, 2:55 PM IST

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ കഴിഞ്ഞ സീസണിലാണ് ഇംപാക്‌ട് പ്ലെയര്‍ നിയമം നടപ്പിലാക്കുന്നത്. ഈ സീസണിലേക്ക് എത്തിയപ്പോള്‍ നിയമത്തിനെതിരെ ഏറെ പേര്‍ രംഗത്ത് എത്തിയിരുന്നു. ഓള്‍റൗണ്ടര്‍മാരുടെ പ്രാധാന്യം ഇല്ലാതാക്കുന്നതാണ് ഇംപാക്‌ട് പ്ലെയര്‍ നിയമെന്നതാണ് പ്രധാന വിമര്‍ശനം.

ഇതിനെതിരെ സംസാരിച്ചവരുടെ കൂട്ടത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഇംപാക്‌ട് പ്ലെയര്‍ നിയമത്തെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ വെറ്ററന്‍ സ്‌പിന്നര്‍ ആര്‍ അശ്വിന്‍. നിയമം നല്ലതാണെന്നും കാലത്തിന് അനുസരിച്ചുള്ള പരിണാമം ആവശ്യമാണെന്നുമാണ് ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കുന്ന അശ്വിന്‍ പറയുന്നത്.

ഇതു സംബന്ധിച്ച് തന്‍റെ യൂട്യൂബ് ചാനലിൽ അശ്വിന്‍ നടത്തിയ പ്രതികരണം ഇങ്ങനെ.... "ഇംപാക്‌ട്‌ പ്ലെയർ നിയമം നല്ലതാണ്. നിങ്ങൾ കാലത്തിനനുസരിച്ച് പരിണമിക്കേണ്ടതുണ്ട്. മറ്റ് കായിക ഇനങ്ങളിലും ഈ പരിണാമം സംഭവിക്കുന്നുണ്ട്. കൂടുതല്‍ ടൈറ്റ് ഫിനിഷിങ്ങുകള്‍ക്ക് ഇതു വഴിയൊരുക്കുന്നു"- അശ്വിന്‍ പറഞ്ഞു.

നേരത്തെ, ഇന്ത്യയുടെ മുന്‍ താരവും പരിശീലകനും കൂടിയായിരുന്ന രവി ശാസ്‌ത്രിയും നിയമത്തെ പിന്തുണച്ച് രംഗത്ത് എത്തിയിരുന്നു. ഏതെങ്കിലും പുതിയ നിയമം വരുമ്പോൾ, അത് ശരിയല്ലെന്ന് ന്യായീകരിക്കാൻ ശ്രമിക്കുന്ന ആളുകളുമുണ്ടാവും എന്നായിരുന്നു രവി ശാസ്‌ത്രിയുടെ വാക്കുകള്‍.

അതേസമയം രോഹിത് ശര്‍മയെ കൂടാതെ ഇന്ത്യന്‍ താരങ്ങളായ മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, അക്‌സര്‍ പട്ടേല്‍ തുടങ്ങിയ താരങ്ങളും 'ഇംപാക്‌ട് പ്ലെയര്‍' നിയമത്തിനെതിരെ രംഗത്ത് എത്തിയിരുന്നു. ഇംപാക്‌ട് പ്ലെയര്‍ നിയമവും ഫ്ലാറ്റ് പിച്ചുകളും കാരണം ബോളര്‍മാര്‍ക്ക് മത്സരങ്ങളില്‍ യാതൊരു സഹായവും ലഭിക്കുന്നില്ലായിരുന്നു സിറാജ് പറഞ്ഞത്.

എന്നാല്‍ വിഷയത്തില്‍ അടുത്തിടെ ബിസിസിഐ സെക്രട്ടറി ജയ്‌ ഷാ പ്രതികരിച്ചിരുന്നു. ഇംപാക്‌ട് പ്ലെയര്‍ നിയമം ഐപിഎല്ലില്‍ പരീക്ഷണ ഘട്ടത്തിലാണുള്ളത്. നിയമം നല്ലതാണെന്നാണ് തനിക്ക് തോന്നുന്നത്. കഴിഞ്ഞ സീസണിലേക്കാള്‍ കൂടുതല്‍ ടൈറ്റ് ഫിനിഷിങ്ങുകള്‍ ഇത്തവണ ഉണ്ടായത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.

ALSO READ: ടി20 ലോകകപ്പില്‍ പന്തോ സഞ്‌ജുവോ ; കളിപ്പിക്കുക ഈ താരത്തെയെന്ന് ഗംഭീര്‍, നിരത്തുന്നത് 2 കാരണങ്ങള്‍ - Rishabh Pant Vs Sanju Samson

ഇതുവഴി രണ്ട് ടീമുകളിലായി രണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്ക് കൂടി അവസരം ലഭിക്കുന്നുവെന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. ഇംപാക്‌ട് പ്ലെയര്‍ നിയമത്തില്‍ ഇതുവരെ പരാതികള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല. നിയമം ശാശ്വതമായ ഒന്നല്ല. ഇതു സംബന്ധിച്ച് ഫ്രാഞ്ചൈസികളുമായും ബ്രോഡ്‌കാസ്റ്റര്‍മാരുമായും ചര്‍ച്ച നടത്തുമെന്നും ജയ്‌ ഷാ പറഞ്ഞിരുന്നു. അതേസമയം ആഭ്യന്തര ക്രിക്കറ്റുകളില്‍ മാത്രമാണ് നിലവില്‍ ഇംപാക്‌ട് പ്ലെയര്‍ നിയമം ഉള്ളത്.

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ കഴിഞ്ഞ സീസണിലാണ് ഇംപാക്‌ട് പ്ലെയര്‍ നിയമം നടപ്പിലാക്കുന്നത്. ഈ സീസണിലേക്ക് എത്തിയപ്പോള്‍ നിയമത്തിനെതിരെ ഏറെ പേര്‍ രംഗത്ത് എത്തിയിരുന്നു. ഓള്‍റൗണ്ടര്‍മാരുടെ പ്രാധാന്യം ഇല്ലാതാക്കുന്നതാണ് ഇംപാക്‌ട് പ്ലെയര്‍ നിയമെന്നതാണ് പ്രധാന വിമര്‍ശനം.

ഇതിനെതിരെ സംസാരിച്ചവരുടെ കൂട്ടത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഇംപാക്‌ട് പ്ലെയര്‍ നിയമത്തെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ വെറ്ററന്‍ സ്‌പിന്നര്‍ ആര്‍ അശ്വിന്‍. നിയമം നല്ലതാണെന്നും കാലത്തിന് അനുസരിച്ചുള്ള പരിണാമം ആവശ്യമാണെന്നുമാണ് ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കുന്ന അശ്വിന്‍ പറയുന്നത്.

ഇതു സംബന്ധിച്ച് തന്‍റെ യൂട്യൂബ് ചാനലിൽ അശ്വിന്‍ നടത്തിയ പ്രതികരണം ഇങ്ങനെ.... "ഇംപാക്‌ട്‌ പ്ലെയർ നിയമം നല്ലതാണ്. നിങ്ങൾ കാലത്തിനനുസരിച്ച് പരിണമിക്കേണ്ടതുണ്ട്. മറ്റ് കായിക ഇനങ്ങളിലും ഈ പരിണാമം സംഭവിക്കുന്നുണ്ട്. കൂടുതല്‍ ടൈറ്റ് ഫിനിഷിങ്ങുകള്‍ക്ക് ഇതു വഴിയൊരുക്കുന്നു"- അശ്വിന്‍ പറഞ്ഞു.

നേരത്തെ, ഇന്ത്യയുടെ മുന്‍ താരവും പരിശീലകനും കൂടിയായിരുന്ന രവി ശാസ്‌ത്രിയും നിയമത്തെ പിന്തുണച്ച് രംഗത്ത് എത്തിയിരുന്നു. ഏതെങ്കിലും പുതിയ നിയമം വരുമ്പോൾ, അത് ശരിയല്ലെന്ന് ന്യായീകരിക്കാൻ ശ്രമിക്കുന്ന ആളുകളുമുണ്ടാവും എന്നായിരുന്നു രവി ശാസ്‌ത്രിയുടെ വാക്കുകള്‍.

അതേസമയം രോഹിത് ശര്‍മയെ കൂടാതെ ഇന്ത്യന്‍ താരങ്ങളായ മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, അക്‌സര്‍ പട്ടേല്‍ തുടങ്ങിയ താരങ്ങളും 'ഇംപാക്‌ട് പ്ലെയര്‍' നിയമത്തിനെതിരെ രംഗത്ത് എത്തിയിരുന്നു. ഇംപാക്‌ട് പ്ലെയര്‍ നിയമവും ഫ്ലാറ്റ് പിച്ചുകളും കാരണം ബോളര്‍മാര്‍ക്ക് മത്സരങ്ങളില്‍ യാതൊരു സഹായവും ലഭിക്കുന്നില്ലായിരുന്നു സിറാജ് പറഞ്ഞത്.

എന്നാല്‍ വിഷയത്തില്‍ അടുത്തിടെ ബിസിസിഐ സെക്രട്ടറി ജയ്‌ ഷാ പ്രതികരിച്ചിരുന്നു. ഇംപാക്‌ട് പ്ലെയര്‍ നിയമം ഐപിഎല്ലില്‍ പരീക്ഷണ ഘട്ടത്തിലാണുള്ളത്. നിയമം നല്ലതാണെന്നാണ് തനിക്ക് തോന്നുന്നത്. കഴിഞ്ഞ സീസണിലേക്കാള്‍ കൂടുതല്‍ ടൈറ്റ് ഫിനിഷിങ്ങുകള്‍ ഇത്തവണ ഉണ്ടായത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.

ALSO READ: ടി20 ലോകകപ്പില്‍ പന്തോ സഞ്‌ജുവോ ; കളിപ്പിക്കുക ഈ താരത്തെയെന്ന് ഗംഭീര്‍, നിരത്തുന്നത് 2 കാരണങ്ങള്‍ - Rishabh Pant Vs Sanju Samson

ഇതുവഴി രണ്ട് ടീമുകളിലായി രണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്ക് കൂടി അവസരം ലഭിക്കുന്നുവെന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. ഇംപാക്‌ട് പ്ലെയര്‍ നിയമത്തില്‍ ഇതുവരെ പരാതികള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല. നിയമം ശാശ്വതമായ ഒന്നല്ല. ഇതു സംബന്ധിച്ച് ഫ്രാഞ്ചൈസികളുമായും ബ്രോഡ്‌കാസ്റ്റര്‍മാരുമായും ചര്‍ച്ച നടത്തുമെന്നും ജയ്‌ ഷാ പറഞ്ഞിരുന്നു. അതേസമയം ആഭ്യന്തര ക്രിക്കറ്റുകളില്‍ മാത്രമാണ് നിലവില്‍ ഇംപാക്‌ട് പ്ലെയര്‍ നിയമം ഉള്ളത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.