ETV Bharat / international

യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: ബൈഡനും ട്രംപും വീണ്ടും നേര്‍ക്കുനേര്‍

author img

By ETV Bharat Kerala Team

Published : Mar 13, 2024, 11:10 AM IST

ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ജോ ബൈഡനും റിപ്പബ്ലിക്കൻ പാര്‍ട്ടിയില്‍ ഡൊണാള്‍ഡ് ട്രംപും നവംബറില്‍ നടക്കുന്ന പ്രസിഡന്‍റ്  തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചു.

Biden and Trump  presidential nominations  biden trump secure their parties  US President Biden
Biden and Trump clinch presidential nominations, kicking off gruelling rematch

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ പ്രസിഡന്‍റ് ജോ ബൈഡനും മുന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും ഒരിക്കല്‍കൂടി ഏറ്റുമുട്ടും. ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ജോ ബൈഡനും റിപ്പബ്ലിക്കൻ പാര്‍ട്ടിയില്‍ ഡൊണാള്‍ഡ് ട്രംപും നവംബറില്‍ നടക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചു (US Presidential Election 2024).

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ട്രംപിന് എതിരാളിയായിരുന്ന ഇന്ത്യന്‍ വംശജ നിക്കി ഹേലി മത്സരത്തില്‍ നിന്ന് പിന്മാറിയിരുന്നു. സ്ഥാനാര്‍ഥിയാകാന്‍ നാമനിര്‍ദേശത്തിനുള്ള മതിയായ പ്രതിനിധികളുടെ പിന്തുണ ചൊവ്വാഴ്‌ച (12-03-2024) രാത്രിയോടെ ട്രംപ് നേടി. ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ബൈഡന് കാര്യമായ എതിരാളികളില്ലായിരുന്നു.

നോമിനേഷൻ വിജയിക്കാൻ 1,968 ഡെലിഗേറ്റുകൾ ആവശ്യമായിരുന്ന ബൈഡൻ ജോർജിയയിലെ പ്രാഥമിക മത്സരത്തിൽ വിജയിച്ചു. 2,015 ഡെലിഗേറ്റുകളുടെ പിന്തുണ ബൈഡൻ ഉറപ്പിച്ചു. ഓഗസ്റ്റിൽ ചിക്കാഗോയിൽ നടക്കുന്ന ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷനിൽ അദ്ദേഹത്തെ പാർട്ടിയുടെ സ്ഥാനാർത്ഥിയായി ഔദ്യോഗികമായി പ്രഖ്യാപിക്കും. മിസിസിപ്പി, വാഷിങ്ടൺ, വടക്കൻ മരിയാന ദ്വീപുകൾ എന്നിവിടങ്ങളിൽ സമാനമായ ഫലങ്ങൾ ബൈഡന്‍റെ ക്യാംപ് പ്രതീക്ഷിക്കുന്നുണ്ട് (US Presidential Election 2024).

വാഷിങ്ടണ്‍ സ്റ്റേറ്റിൽ നിന്നുള്ള പ്രതിനിധികളെ അനുവദിച്ചുകൊണ്ട് 77 കാരനായ ട്രംപ് ആവശ്യമായ 1,215 ഡെലിഗേറ്റുകളുടെ പിന്തുണ ഉറപ്പിച്ചു. ഈ ജൂലൈയിൽ മിൽവാക്കിയിൽ നടക്കുന്ന റിപ്പബ്ലിക്കൻ ദേശീയ കൺവെൻഷനിൽ ട്രംപിനെ അദ്ദേഹത്തിന്‍റെ പാർട്ടിയുടെ സ്ഥാനാർത്ഥിയായി ഔദ്യോഗികമായി നാമനിർദ്ദേശം ചെയ്യും.

91 കുറ്റാരോപണങ്ങളുടെ ഭീതിയിലാണ് ട്രംപ് ഇത്തവണ മത്സര രംഗത്തുള്ളത്. 2020ലെ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ ശ്രമിച്ചത് ഉൾപ്പെടെ 91 കുറ്റങ്ങളാണ് ട്രംപ് നേരിടുന്നത്. രണ്ട് തവണ ഇംപീച്ച് ചെയ്യപ്പെട്ട ഏക അമേരിക്കൻ പ്രസിഡന്‍റ് കൂടിയാണ് അദ്ദേഹം. ഒരു പോൺ താരത്തിന് പണം നൽകിയതു മറച്ചുവയ്ക്കാൻ ക്രിമിനൽ കേസിൽ വിചാരണ നേരിടുന്ന ആദ്യത്തെ മുൻ യുഎസ് പ്രസിഡന്‍റായ 77കാരനായ ട്രംപ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോടതിയിൽ ഹാജരാകും (Biden and Trump).

യുഎസ്-മെക്‌സിക്കോ അതിർത്തിയിൽ നിലനിൽക്കുന്ന പ്രതിസന്ധി, കുടിയേറ്റക്കാരുടെ കുത്തൊഴുക്ക് എന്നിവയാണ് 81കാരനായ ബൈഡൻ നേരിടുന്ന വെല്ലുവിളികൾ (US Presidential Election 2024). എന്നാല്‍ ട്രംപ് വീണ്ടും പ്രസിഡന്‍റാകുന്നത് രാജ്യം കൂരിരുട്ടിലേക്കും അരാജകത്വത്തിലേക്കും പോകാനേ വഴിവെക്കൂവെന്ന് ബൈഡന്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി (US Presidential Election 2024).

നമ്മുടെ പാർട്ടിയെയും നമ്മുടെ രാജ്യത്തെയും നയിക്കാൻ രാജ്യത്തുടനീളമുള്ള ഡെമോക്രാറ്റിക് പാർട്ടിയുടെ സമ്പന്നമായ വൈവിധ്യത്തെ പ്രതിനിധീകരിക്കുന്ന വോട്ടർമാരുടെ വിശാലസഖ്യം ഒരിക്കൽ കൂടി എന്നിൽ വിശ്വാസം അർപ്പിച്ചതിൽ ഞാൻ അഭിമാനിക്കുന്നുവെന്നും ബൈഡൻ പറഞ്ഞു.

ഈ രാജ്യത്തിൻ്റെ ഭാവിയെക്കുറിച്ച് വോട്ടർമാർക്ക് ഇപ്പോൾ ഒരു തീരുമാനിക്കാം. നാം ഒന്നിച്ചു നിന്ന് നമ്മുടെ ജനാധിപത്യത്തെ സംരക്ഷിക്കാൻ പോകുകയാണോ, അതോ മറ്റുള്ളവരെക്കൊണ്ട് അതിനെ തകർക്കാൻ അനുവദിക്കുകയാണോ?. നമ്മുടെ സ്വാതന്ത്ര്യങ്ങൾ തെരഞ്ഞെടുക്കാനും സംരക്ഷിക്കാനുമുള്ള അവകാശം നാം പുനഃസ്ഥാപിക്കുമോ, അതോ തീവ്രവാദികളെ അത് എടുത്തുകളയാൻ അനുവദിക്കുമോ?. ഒടുവിൽ നാം സമ്പന്നരെ അവരുടെ ന്യായമായ വിഹിതം നികുതിയിൽ അടയ്ക്കാൻ പ്രേരിപ്പിക്കുമോ അതോ മധ്യവർഗത്തിൻ്റെ മുതുകിൽ കോർപ്പറേറ്റ് അത്യാഗ്രഹം വ്യാപകമാക്കാൻ അനുവദിക്കുമോ? ബൈഡൻ വോട്ടര്‍മാരോട് ചോദിച്ചു.

ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയാകാൻ ബൈഡന്‍ നാമമാത്രമായ എതിർപ്പ് മാത്രമേ നേരിട്ടിട്ടുള്ളൂ. ഇന്ത്യൻ വംശജയായ മുൻ യുഎൻ അംബാസഡർ നിക്കി ഹേലിയും, ഫ്ലോറിഡ ഗവർണർ റോൺ ഡിസാൻ്റിസും ഉൾപ്പെടെ നിരവധി റിപ്പബ്ലിക്കൻമാരെ പ്രൈമറി തെരഞ്ഞെടുപ്പുകളിൽ ട്രംപ് പരാജയപ്പെടുത്തിയിട്ടുണ്ട്. ട്രംപിൻ്റെ മുൻ വൈസ് പ്രസിഡൻ്റ് മൈക്ക് പെൻസ് ഉൾപ്പെടെയുള്ള മറ്റ് സ്ഥാനാർത്ഥികൾ വോട്ടർമാരുടെ പിന്തുണയില്ലാത്തതിനാൽ മാസങ്ങൾക്കുമുമ്പ് തന്നെ പിന്മാറിയിരുന്നു (US Presidential Election 2024).

പൊതു തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പാക്കിയ ബൈഡനെ വൈസ് പ്രസിഡൻ്റ് കമലാ ഹാരിസ് അഭിനന്ദിച്ചു. വീണ്ടും തെരഞ്ഞെടുപ്പ് നേരിടുന്നത് ഒരു സുപ്രധാന ചുവടുവയ്പ്പാണെന്നും നവംബറിൽ ഞങ്ങൾക്ക് ആവശ്യമായ വോട്ടർമാരെ അണിനിരത്താൻ ഞങ്ങളെ സഹായിക്കുമെന്ന് അറിയാവുന്നതിനാലാണ് ഞങ്ങൾ ആത്മാർത്ഥമായി പ്രചാരണം നടത്തിയതെന്നും വൈസ് പ്രസിഡൻ്റ് കമല ഹാരിസ് പ്രസ്‌താവനയിൽ പറഞ്ഞു.

ഡൊണാൾഡ് ട്രംപ് നമ്മുടെ ജനാധിപത്യത്തിനും നമ്മുടെ മൗലിക സ്വാതന്ത്ര്യത്തിനും ഭീഷണിയാണ്. സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രസംഗത്തിലൂടെ ബൈഡൻ ഞങ്ങളുടെ നിലപാട് അവതരിപ്പിച്ചിരുന്നു. ഞങ്ങൾ രാജ്യത്തെ കുടുംബങ്ങൾക്കുള്ള ചെലവ് കുറയ്ക്കും. പാർപ്പിടം കൂടുതൽ താങ്ങാനാവുന്നതാക്കും. മിനിമം വേതനം ഉയർത്തും കമല ഹാരിസ് കൂട്ടിച്ചേർത്തു. ഞങ്ങൾ റോയെ (ഗർഭച്ഛിദ്രത്തിനുള്ള രാജ്യവ്യാപകമായ അവകാശം) പുനഃസ്ഥാപിക്കും, വോട്ടിംഗ് അവകാശങ്ങൾ സംരക്ഷിക്കും കമല ഹാരിസ് പറഞ്ഞു (US Presidential Election 2024).

ഈ വർഷത്തെ പൊതുതെരഞ്ഞെടുപ്പ് ജനാധിപത്യത്തിൻ്റെ ഭാവി തീരുമാനിക്കുമെന്ന് ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷൻ (ഡിഎൻസി) ചെയർമാന്‍ ജെയിം ഹാരിസൺ പറഞ്ഞു. ഡൊണാൾഡ് ട്രംപ് പ്രതികാരം, സ്വന്തം താൽപ്പര്യം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പ്രചാരണമാണ് നടത്തുന്നത്. എന്നാല്‍ പ്രസിഡൻ്റ് ബൈഡൻ നമ്മുടെ രാജ്യത്തെ എത്ര മഹത്തരമാക്കാം എന്നതിനെ കേന്ദ്രീകരിച്ചുള്ള പ്രചാരണം നടത്തുന്നു.

അമേരിക്കന്‍ ജനതയുടെ സ്വാതന്ത്ര്യങ്ങൾ, നമ്മുടെ ജനാധിപത്യം, നമ്മുടെ രാജ്യത്തിൻ്റെ ഭാവി എന്നിവ അപകടത്തിലാണെന്ന് പ്രസിഡൻ്റ് ബൈഡൻ മനസ്സിലാക്കുന്നു. അതിനാല്‍ തന്നെ അദ്ദേഹം അധികാരത്തിലെത്തേണ്ടത് രാജ്യത്തിന്‍റെ ആവശ്യമാണ് ജെയിം ഹാരിസൺ കൂട്ടിച്ചേര്‍ത്തു (Biden and Trump).

ദശലക്ഷക്കണക്കിന് അമേരിക്കക്കാർ പ്രസിഡൻ്റ് ബൈഡന്‍റെ ശബ്‌ദം കേട്ടതുകൊണ്ടാണ് ഞങ്ങൾ ഈ നിമിഷത്തിൽ എത്തിയിരിക്കുന്നത്. എല്ലാ അമേരിക്കക്കാരും സ്വാതന്ത്ര്യവും പുരോഗതിയും സംബന്ധിച്ച ജോ ബൈഡൻ്റെ കാഴ്‌ചപ്പാട് തെരഞ്ഞെടുത്തു. ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷൻ കമ്മിറ്റി ചെയർ മിൻയോൺ മൂർ പറഞ്ഞു.

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ പ്രസിഡന്‍റ് ജോ ബൈഡനും മുന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും ഒരിക്കല്‍കൂടി ഏറ്റുമുട്ടും. ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ജോ ബൈഡനും റിപ്പബ്ലിക്കൻ പാര്‍ട്ടിയില്‍ ഡൊണാള്‍ഡ് ട്രംപും നവംബറില്‍ നടക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചു (US Presidential Election 2024).

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ട്രംപിന് എതിരാളിയായിരുന്ന ഇന്ത്യന്‍ വംശജ നിക്കി ഹേലി മത്സരത്തില്‍ നിന്ന് പിന്മാറിയിരുന്നു. സ്ഥാനാര്‍ഥിയാകാന്‍ നാമനിര്‍ദേശത്തിനുള്ള മതിയായ പ്രതിനിധികളുടെ പിന്തുണ ചൊവ്വാഴ്‌ച (12-03-2024) രാത്രിയോടെ ട്രംപ് നേടി. ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ബൈഡന് കാര്യമായ എതിരാളികളില്ലായിരുന്നു.

നോമിനേഷൻ വിജയിക്കാൻ 1,968 ഡെലിഗേറ്റുകൾ ആവശ്യമായിരുന്ന ബൈഡൻ ജോർജിയയിലെ പ്രാഥമിക മത്സരത്തിൽ വിജയിച്ചു. 2,015 ഡെലിഗേറ്റുകളുടെ പിന്തുണ ബൈഡൻ ഉറപ്പിച്ചു. ഓഗസ്റ്റിൽ ചിക്കാഗോയിൽ നടക്കുന്ന ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷനിൽ അദ്ദേഹത്തെ പാർട്ടിയുടെ സ്ഥാനാർത്ഥിയായി ഔദ്യോഗികമായി പ്രഖ്യാപിക്കും. മിസിസിപ്പി, വാഷിങ്ടൺ, വടക്കൻ മരിയാന ദ്വീപുകൾ എന്നിവിടങ്ങളിൽ സമാനമായ ഫലങ്ങൾ ബൈഡന്‍റെ ക്യാംപ് പ്രതീക്ഷിക്കുന്നുണ്ട് (US Presidential Election 2024).

വാഷിങ്ടണ്‍ സ്റ്റേറ്റിൽ നിന്നുള്ള പ്രതിനിധികളെ അനുവദിച്ചുകൊണ്ട് 77 കാരനായ ട്രംപ് ആവശ്യമായ 1,215 ഡെലിഗേറ്റുകളുടെ പിന്തുണ ഉറപ്പിച്ചു. ഈ ജൂലൈയിൽ മിൽവാക്കിയിൽ നടക്കുന്ന റിപ്പബ്ലിക്കൻ ദേശീയ കൺവെൻഷനിൽ ട്രംപിനെ അദ്ദേഹത്തിന്‍റെ പാർട്ടിയുടെ സ്ഥാനാർത്ഥിയായി ഔദ്യോഗികമായി നാമനിർദ്ദേശം ചെയ്യും.

91 കുറ്റാരോപണങ്ങളുടെ ഭീതിയിലാണ് ട്രംപ് ഇത്തവണ മത്സര രംഗത്തുള്ളത്. 2020ലെ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ ശ്രമിച്ചത് ഉൾപ്പെടെ 91 കുറ്റങ്ങളാണ് ട്രംപ് നേരിടുന്നത്. രണ്ട് തവണ ഇംപീച്ച് ചെയ്യപ്പെട്ട ഏക അമേരിക്കൻ പ്രസിഡന്‍റ് കൂടിയാണ് അദ്ദേഹം. ഒരു പോൺ താരത്തിന് പണം നൽകിയതു മറച്ചുവയ്ക്കാൻ ക്രിമിനൽ കേസിൽ വിചാരണ നേരിടുന്ന ആദ്യത്തെ മുൻ യുഎസ് പ്രസിഡന്‍റായ 77കാരനായ ട്രംപ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോടതിയിൽ ഹാജരാകും (Biden and Trump).

യുഎസ്-മെക്‌സിക്കോ അതിർത്തിയിൽ നിലനിൽക്കുന്ന പ്രതിസന്ധി, കുടിയേറ്റക്കാരുടെ കുത്തൊഴുക്ക് എന്നിവയാണ് 81കാരനായ ബൈഡൻ നേരിടുന്ന വെല്ലുവിളികൾ (US Presidential Election 2024). എന്നാല്‍ ട്രംപ് വീണ്ടും പ്രസിഡന്‍റാകുന്നത് രാജ്യം കൂരിരുട്ടിലേക്കും അരാജകത്വത്തിലേക്കും പോകാനേ വഴിവെക്കൂവെന്ന് ബൈഡന്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി (US Presidential Election 2024).

നമ്മുടെ പാർട്ടിയെയും നമ്മുടെ രാജ്യത്തെയും നയിക്കാൻ രാജ്യത്തുടനീളമുള്ള ഡെമോക്രാറ്റിക് പാർട്ടിയുടെ സമ്പന്നമായ വൈവിധ്യത്തെ പ്രതിനിധീകരിക്കുന്ന വോട്ടർമാരുടെ വിശാലസഖ്യം ഒരിക്കൽ കൂടി എന്നിൽ വിശ്വാസം അർപ്പിച്ചതിൽ ഞാൻ അഭിമാനിക്കുന്നുവെന്നും ബൈഡൻ പറഞ്ഞു.

ഈ രാജ്യത്തിൻ്റെ ഭാവിയെക്കുറിച്ച് വോട്ടർമാർക്ക് ഇപ്പോൾ ഒരു തീരുമാനിക്കാം. നാം ഒന്നിച്ചു നിന്ന് നമ്മുടെ ജനാധിപത്യത്തെ സംരക്ഷിക്കാൻ പോകുകയാണോ, അതോ മറ്റുള്ളവരെക്കൊണ്ട് അതിനെ തകർക്കാൻ അനുവദിക്കുകയാണോ?. നമ്മുടെ സ്വാതന്ത്ര്യങ്ങൾ തെരഞ്ഞെടുക്കാനും സംരക്ഷിക്കാനുമുള്ള അവകാശം നാം പുനഃസ്ഥാപിക്കുമോ, അതോ തീവ്രവാദികളെ അത് എടുത്തുകളയാൻ അനുവദിക്കുമോ?. ഒടുവിൽ നാം സമ്പന്നരെ അവരുടെ ന്യായമായ വിഹിതം നികുതിയിൽ അടയ്ക്കാൻ പ്രേരിപ്പിക്കുമോ അതോ മധ്യവർഗത്തിൻ്റെ മുതുകിൽ കോർപ്പറേറ്റ് അത്യാഗ്രഹം വ്യാപകമാക്കാൻ അനുവദിക്കുമോ? ബൈഡൻ വോട്ടര്‍മാരോട് ചോദിച്ചു.

ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയാകാൻ ബൈഡന്‍ നാമമാത്രമായ എതിർപ്പ് മാത്രമേ നേരിട്ടിട്ടുള്ളൂ. ഇന്ത്യൻ വംശജയായ മുൻ യുഎൻ അംബാസഡർ നിക്കി ഹേലിയും, ഫ്ലോറിഡ ഗവർണർ റോൺ ഡിസാൻ്റിസും ഉൾപ്പെടെ നിരവധി റിപ്പബ്ലിക്കൻമാരെ പ്രൈമറി തെരഞ്ഞെടുപ്പുകളിൽ ട്രംപ് പരാജയപ്പെടുത്തിയിട്ടുണ്ട്. ട്രംപിൻ്റെ മുൻ വൈസ് പ്രസിഡൻ്റ് മൈക്ക് പെൻസ് ഉൾപ്പെടെയുള്ള മറ്റ് സ്ഥാനാർത്ഥികൾ വോട്ടർമാരുടെ പിന്തുണയില്ലാത്തതിനാൽ മാസങ്ങൾക്കുമുമ്പ് തന്നെ പിന്മാറിയിരുന്നു (US Presidential Election 2024).

പൊതു തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പാക്കിയ ബൈഡനെ വൈസ് പ്രസിഡൻ്റ് കമലാ ഹാരിസ് അഭിനന്ദിച്ചു. വീണ്ടും തെരഞ്ഞെടുപ്പ് നേരിടുന്നത് ഒരു സുപ്രധാന ചുവടുവയ്പ്പാണെന്നും നവംബറിൽ ഞങ്ങൾക്ക് ആവശ്യമായ വോട്ടർമാരെ അണിനിരത്താൻ ഞങ്ങളെ സഹായിക്കുമെന്ന് അറിയാവുന്നതിനാലാണ് ഞങ്ങൾ ആത്മാർത്ഥമായി പ്രചാരണം നടത്തിയതെന്നും വൈസ് പ്രസിഡൻ്റ് കമല ഹാരിസ് പ്രസ്‌താവനയിൽ പറഞ്ഞു.

ഡൊണാൾഡ് ട്രംപ് നമ്മുടെ ജനാധിപത്യത്തിനും നമ്മുടെ മൗലിക സ്വാതന്ത്ര്യത്തിനും ഭീഷണിയാണ്. സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രസംഗത്തിലൂടെ ബൈഡൻ ഞങ്ങളുടെ നിലപാട് അവതരിപ്പിച്ചിരുന്നു. ഞങ്ങൾ രാജ്യത്തെ കുടുംബങ്ങൾക്കുള്ള ചെലവ് കുറയ്ക്കും. പാർപ്പിടം കൂടുതൽ താങ്ങാനാവുന്നതാക്കും. മിനിമം വേതനം ഉയർത്തും കമല ഹാരിസ് കൂട്ടിച്ചേർത്തു. ഞങ്ങൾ റോയെ (ഗർഭച്ഛിദ്രത്തിനുള്ള രാജ്യവ്യാപകമായ അവകാശം) പുനഃസ്ഥാപിക്കും, വോട്ടിംഗ് അവകാശങ്ങൾ സംരക്ഷിക്കും കമല ഹാരിസ് പറഞ്ഞു (US Presidential Election 2024).

ഈ വർഷത്തെ പൊതുതെരഞ്ഞെടുപ്പ് ജനാധിപത്യത്തിൻ്റെ ഭാവി തീരുമാനിക്കുമെന്ന് ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷൻ (ഡിഎൻസി) ചെയർമാന്‍ ജെയിം ഹാരിസൺ പറഞ്ഞു. ഡൊണാൾഡ് ട്രംപ് പ്രതികാരം, സ്വന്തം താൽപ്പര്യം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പ്രചാരണമാണ് നടത്തുന്നത്. എന്നാല്‍ പ്രസിഡൻ്റ് ബൈഡൻ നമ്മുടെ രാജ്യത്തെ എത്ര മഹത്തരമാക്കാം എന്നതിനെ കേന്ദ്രീകരിച്ചുള്ള പ്രചാരണം നടത്തുന്നു.

അമേരിക്കന്‍ ജനതയുടെ സ്വാതന്ത്ര്യങ്ങൾ, നമ്മുടെ ജനാധിപത്യം, നമ്മുടെ രാജ്യത്തിൻ്റെ ഭാവി എന്നിവ അപകടത്തിലാണെന്ന് പ്രസിഡൻ്റ് ബൈഡൻ മനസ്സിലാക്കുന്നു. അതിനാല്‍ തന്നെ അദ്ദേഹം അധികാരത്തിലെത്തേണ്ടത് രാജ്യത്തിന്‍റെ ആവശ്യമാണ് ജെയിം ഹാരിസൺ കൂട്ടിച്ചേര്‍ത്തു (Biden and Trump).

ദശലക്ഷക്കണക്കിന് അമേരിക്കക്കാർ പ്രസിഡൻ്റ് ബൈഡന്‍റെ ശബ്‌ദം കേട്ടതുകൊണ്ടാണ് ഞങ്ങൾ ഈ നിമിഷത്തിൽ എത്തിയിരിക്കുന്നത്. എല്ലാ അമേരിക്കക്കാരും സ്വാതന്ത്ര്യവും പുരോഗതിയും സംബന്ധിച്ച ജോ ബൈഡൻ്റെ കാഴ്‌ചപ്പാട് തെരഞ്ഞെടുത്തു. ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷൻ കമ്മിറ്റി ചെയർ മിൻയോൺ മൂർ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.