ETV Bharat / international

ഹജ്ജ് കര്‍മ്മത്തിന്‍റെ ഔദ്യോഗിക തുടക്കത്തിന് മുമ്പ് തന്നെ കഅബയില്‍ തീര്‍ത്ഥാടക പ്രവാഹം - Pilgrims Circle the Kaaba

author img

By ETV Bharat Kerala Team

Published : Jun 13, 2024, 10:59 PM IST

ഇസ്ലാം മതത്തിന്‍റെ അഞ്ച് തൂണുകളില്‍ പ്രധാനപ്പെട്ടതാണ് ഹജ്ജ് കര്‍മ്മം. ലോകത്തിലെ ഏറ്റവും വലിയ മതപരമായ കൂടിച്ചേരല്‍ കൂടിയാണിത്. സാമ്പത്തികമായും ശാരീരികമായും കഴിയുന്നവര്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും ഹജ്ജ് കര്‍മ്മം അനുഷ്‌ഠിച്ചിരിക്കണമെന്നാണ് ഇസ്ലാം മതം നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. വിശ്വാസം കരുത്തുറ്റതാക്കാനുള്ള അവസരമായാണ് ഹജ്ജ് തീര്‍ത്ഥാടനത്തെ കാണുന്നത്. പഴയ പാപങ്ങളെല്ലാം ഇല്ലാതാക്കി ഒരു പുതിയ തുടക്കമായി ഹജ്ജിനെ വിശ്വാസികള്‍ കാണുന്നു.

ഹജ്ജ് കര്‍മ്മം  KA ABA  കഅബ  SAUDI ARABIA
കഅബയില്‍ തടിച്ച് കൂടിയ ഇസ്സാം മത വിശ്വാസികള്‍ (Getty Images)

മക്ക(സൗദി അറേബ്യ): ഇസ്‌ലാം മത വിശ്വാസികളുടെ പരിശുദ്ധ ഇടമായ സൗദി നഗരമായ മക്കയിലെ കഅബയില്‍ വന്‍തോതില്‍ മുസ്‌ലിം തീര്‍ത്ഥാടകര്‍ ഒത്തുകൂടി. ഹജ്ജ് കര്‍മ്മത്തിന് ഔദ്യോഗികമായി തുടക്കമാകുന്നതിന് മുന്നോടിയായാണ് ഇവര്‍ ഇവിടെ ഒത്തു കൂടിയത്. മിനയിലേക്കുള്ള യാത്രയ്ക്ക് മുന്നോടിയായാണ് വിശ്വാസികള്‍ കഅബയ്ക്ക് ചുറ്റും തടിച്ച് കൂടിയത്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ പലായനത്തെ ഓര്‍മ്മപ്പെടുത്തുന്ന വാര്‍ഷിക തീര്‍ത്ഥാടനമാണ് മിനയിലേക്കുള്ള യാത്ര.

ഉച്ചയോടെ തന്നെ വന്‍തോതില്‍ തീര്‍ത്ഥാടകര്‍ കഅബയ്ക്ക് ചുറ്റും തടിച്ച് കൂടിയിരുന്നു. ചൊവ്വാഴ്‌ചത്തെ കണക്കുകള്‍ പ്രകാരം 15 ലക്ഷത്തിലേറെ പേര്‍ ഹജ്ജിനായി രാജ്യത്ത് എത്തിയിട്ടുണ്ടെന്ന് സൗദി അധികൃതര്‍ വ്യക്തമാക്കി. കൂടുതല്‍ പേര്‍ ഇനിയും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് പുറമെ പതിനായിരക്കണക്കിന് സൗദിപൗരന്‍മാരും രാജ്യത്ത് താമസിക്കുന്നവരും തീര്‍ത്ഥാടനത്തില്‍ പങ്കാളികളാകും. വെള്ളിയാഴ്‌ചയാണ് ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കമാകുക.

മക്കയില്‍ എത്തിചേര്‍ന്നവര്‍ കഅബയെ പ്രദിക്ഷണം ചെയ്‌തു. ഹജ്ജിന്‍റെ ആദ്യ ദിനത്തില്‍ തീര്‍ത്ഥാടകര്‍ മിനയിലേക്ക് പോകും. പിന്നീട് ഒരു ദിവസം നീളുന്ന അറാഫത്ത് മലയിലെ ആരാധന നടത്തും. പിന്നീട് മൈലുകള്‍ അകലെയുള്ള പാറകള്‍ നിറഞ്ഞ മുസദലിഫയിലേക്ക് പോകും. ഇവിടെ നിന്ന് മിനയിലെ കല്ലേറ് കര്‍മ്മത്തിനുള്ള കല്ലുകള്‍ ശേഖരിക്കും. ചെകുത്താന്‍റെ പ്രതീകമായ തൂണുകളിലേക്കാണ് ഭക്തര്‍ കല്ലേറ് നടത്തുക.

Also Read: കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മക്കയില്‍ ; തീര്‍ഥാടകരെ വരവേറ്റ് സന്നദ്ധ സംഘടനകള്

മക്ക(സൗദി അറേബ്യ): ഇസ്‌ലാം മത വിശ്വാസികളുടെ പരിശുദ്ധ ഇടമായ സൗദി നഗരമായ മക്കയിലെ കഅബയില്‍ വന്‍തോതില്‍ മുസ്‌ലിം തീര്‍ത്ഥാടകര്‍ ഒത്തുകൂടി. ഹജ്ജ് കര്‍മ്മത്തിന് ഔദ്യോഗികമായി തുടക്കമാകുന്നതിന് മുന്നോടിയായാണ് ഇവര്‍ ഇവിടെ ഒത്തു കൂടിയത്. മിനയിലേക്കുള്ള യാത്രയ്ക്ക് മുന്നോടിയായാണ് വിശ്വാസികള്‍ കഅബയ്ക്ക് ചുറ്റും തടിച്ച് കൂടിയത്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ പലായനത്തെ ഓര്‍മ്മപ്പെടുത്തുന്ന വാര്‍ഷിക തീര്‍ത്ഥാടനമാണ് മിനയിലേക്കുള്ള യാത്ര.

ഉച്ചയോടെ തന്നെ വന്‍തോതില്‍ തീര്‍ത്ഥാടകര്‍ കഅബയ്ക്ക് ചുറ്റും തടിച്ച് കൂടിയിരുന്നു. ചൊവ്വാഴ്‌ചത്തെ കണക്കുകള്‍ പ്രകാരം 15 ലക്ഷത്തിലേറെ പേര്‍ ഹജ്ജിനായി രാജ്യത്ത് എത്തിയിട്ടുണ്ടെന്ന് സൗദി അധികൃതര്‍ വ്യക്തമാക്കി. കൂടുതല്‍ പേര്‍ ഇനിയും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് പുറമെ പതിനായിരക്കണക്കിന് സൗദിപൗരന്‍മാരും രാജ്യത്ത് താമസിക്കുന്നവരും തീര്‍ത്ഥാടനത്തില്‍ പങ്കാളികളാകും. വെള്ളിയാഴ്‌ചയാണ് ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കമാകുക.

മക്കയില്‍ എത്തിചേര്‍ന്നവര്‍ കഅബയെ പ്രദിക്ഷണം ചെയ്‌തു. ഹജ്ജിന്‍റെ ആദ്യ ദിനത്തില്‍ തീര്‍ത്ഥാടകര്‍ മിനയിലേക്ക് പോകും. പിന്നീട് ഒരു ദിവസം നീളുന്ന അറാഫത്ത് മലയിലെ ആരാധന നടത്തും. പിന്നീട് മൈലുകള്‍ അകലെയുള്ള പാറകള്‍ നിറഞ്ഞ മുസദലിഫയിലേക്ക് പോകും. ഇവിടെ നിന്ന് മിനയിലെ കല്ലേറ് കര്‍മ്മത്തിനുള്ള കല്ലുകള്‍ ശേഖരിക്കും. ചെകുത്താന്‍റെ പ്രതീകമായ തൂണുകളിലേക്കാണ് ഭക്തര്‍ കല്ലേറ് നടത്തുക.

Also Read: കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മക്കയില്‍ ; തീര്‍ഥാടകരെ വരവേറ്റ് സന്നദ്ധ സംഘടനകള്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.