ETV Bharat / health

ഷിഗെല്ല അപകടകാരി, മരണം പോലും സംഭവിക്കാം; പ്രതിരോധം ഇങ്ങനെ - Shigella Infection Kerala

author img

By ETV Bharat Kerala Team

Published : Jul 1, 2024, 6:13 PM IST

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെ പൊതുജനങ്ങൾ ആശങ്കയിൽ. എന്തൊക്കെ പ്രതിരോധ മാർഗങ്ങളാണ് സ്വീകരിക്കേണ്ടത്? എങ്ങനെ രോഗം പിടിപെടാതെ നോക്കാം എന്നറിയാം

SHIGELLA  ഷിഗല്ല രോഗബാധ  ഷിഗല്ല രോഗബാദ  കോഴിക്കോട് ഷിഗല്ല
Representative Image (ETV Bharat)

ലപ്പുറത്ത് ഒരു സ്‌കൂളിലെ നാല് കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചതിന് പിന്നാലെ കേരളത്തിലെ ജനങ്ങൾ രോഗത്തെക്കുറിച്ച് ആശങ്കയിലാണ്. കൊവിഡിന്‍റെ പിടിയിൽ നിന്ന് അതിജീവിക്കാനുള്ള നമ്മുടെ ശ്രമം തുടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഭീഷണിയായി ഷിഗെല്ലയുടെ വരവ്. കേരളത്തിൽ കോഴിക്കോട് ജില്ലയിലാണ് ഷിഗെല്ല രോഗ ബാധ സ്ഥിരീകരിച്ചത്.

ജില്ലയില്‍ മുമ്പും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്‌തിരുന്നെങ്കിലും അന്നെല്ലാം നിയന്ത്രണ വിധേയമായിരുന്നു. പുതിയാപ്പ സ്വദേശിയായ ഏഴ് വയസുകാരിയിലാണ് ഏറ്റവും ഒടുവിൽ ഷിഗെല്ല രോഗ ബാധ കണ്ടെത്തിയത്. നിലവിൽ കുട്ടിയുടെ ആരോഗ്യ നിലയില്‍ ആശങ്കകളില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു.

എന്താണ് ഷിഗെല്ല? : 1897 ല്‍ ജാപ്പനീസ് മൈക്രോബയോളജിസ്‌റ്റ് ആയ കിയോഷി ഷിഗെയാണ് ഇത്തരമൊരു രോഗാണുവിനെ തിരിച്ചറിഞ്ഞത്. ഇ കോളി അഥവ മനുഷ്യരടക്കമുള്ള ചുവന്ന രക്താണുക്കളുള്ള മുഴുവന്‍ ജീവികളിലെ കുടലുകളിലുണ്ടാവുന്ന ഒരു തരം അണുബാധയാണ് ഷിഗെല്ല. ജപ്പാനില്‍ ചുവന്ന വയറിളക്കം എന്ന പേരില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പകര്‍ച്ച വ്യാധിയുണ്ടായിരുന്നു. ഇത് സംബന്ധിച്ച് നടത്തിയ പഠനങ്ങളിലാണ് ഇത്തരം ഒരു ബാക്‌ടീരിയയെ തിരിച്ചറിയാനായത്. ഷിഗെല്ല വിഭാഗത്തിൽപെടുന്ന ബാക്‌ടീരിയകളാണ് ഷിഗെല്ലോസിസ്. ഇതാണ് രോഗാണുബാധയ്ക്ക് കാരണമാകുന്നത്.

ഷിഗെല്ല പകരുന്നത് എങ്ങനെ? : മലിനമായ വെള്ളത്തിലൂടെയും ഭക്ഷണ പദാര്‍ഥങ്ങളിലൂടെയുമാണ് ബാക്‌ടീരിയ ശരീരത്തിലെത്തുന്നത്. മറ്റ് തരത്തിലുള്ള വയറിളക്ക രോഗങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ അളവില്‍ ബാക്‌ടീരിയ അകത്തെത്തിയാല്‍ മതി രോഗം പകരാന്‍.

ഷിഗെല്ല ബാധയുടെ ലക്ഷണങ്ങള്‍ : ഷിഗെല്ല ബാക്‌ടീരിയ പ്രാധാനമായും ബാധിക്കുന്നത് കുടലിനെ ആയതുകൊണ്ട് തന്നെ വയറിളക്കവും വയറുവേദനയുമാണ് പ്രാധനാമായും കാണപ്പെടുന്നത്. വയറിളക്കമുണ്ടാകുമ്പോള്‍ മലത്തോടൊപ്പം രക്തവും പുറന്തള്ളപ്പെടുന്നു. പനി, ഛര്‍ദി, ക്ഷീണം എന്നിവയുമുണ്ടാകും. വൈറസുകള്‍, ബാക്‌ടീരിയകള്‍, പരാദജീവികള്‍ തുടങ്ങിയ ജൈവാണുക്കള്‍ കുടിവെള്ളത്തിലൂടെയോ ആഹാരത്തിലൂടെയോ ശരീരത്തിനകത്തെത്തിയാലുണ്ടാവുന്ന വയറിളക്കത്തിന്‍റെ ഒരു കാരണമാണ് ഷിഗെല്ല ബാക്‌ടീരിയ.

ഷിഗെല്ല അപകടകാരി : രോഗാരംഭത്തില്‍ തന്നെ ചികിത്സ തേടിയില്ലെങ്കില്‍ ഇത് അപകടങ്ങള്‍ക്ക് കാരണമായേക്കാം. പ്രധാന ലക്ഷണമായ തുടര്‍ച്ചയായുണ്ടാകുന്ന വയറിളക്കത്തിലൂടെ ശരീരത്തിലുള്ള മുഴുവന്‍ ജലവും ലവണങ്ങളും നഷ്‌ടമാകുന്നു. ഇത് നിര്‍ജലീകരണത്തിലേക്ക് നയിക്കും. ഇതോടൊപ്പം തന്നെ ജീവന്‍ നിലനിര്‍ത്തുന്നതിനാവശ്യമായ പോഷണങ്ങളും പൊട്ടാസ്യം, സോഡിയം, പൊട്ടാസ്യം ബൈകാര്‍ബണേറ്റ് തുടങ്ങിയവയും നഷ്‌ടപ്പെടുന്നു. ഒപ്പം ബാക്‌ടീരിയ ഉത്പാദിപ്പിക്കുന്ന ഷിഗ ടോക്‌സിന്‍ കുടലിനെയും മറ്റവയവങ്ങളെയും ബാധിക്കുന്നത് മരണത്തിന് കാരണമാകുന്നു.

എങ്ങനെ പ്രതിരോധിക്കാം ഷിഗെല്ലയെ? : തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. നമ്മള്‍ക്കുണ്ടാകുന്ന ഏതൊരു വയറിളക്കവും അപകടം നിറഞ്ഞതാണ്. അതുകൊണ്ട് തന്നെ രോഗാരംഭ ഘട്ടത്തില്‍ തന്നെ ധാരാളമായി വെള്ളം കുടിക്കണം. കുടിക്കാനായി തെരഞ്ഞെടുക്കുന്ന വെള്ളം ശുദ്ധിയുളളതാണെന്ന് ഉറപ്പ് വരുത്തുക. ഇത്തരത്തില്‍ വെള്ളം കുടിച്ചാല്‍ നിര്‍ജലീകരണം ഇല്ലാതാക്കാം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം, ഉപ്പും പഞ്ചസാരയും ചേര്‍ത്ത നാരങ്ങാവെള്ളം, ഉപ്പിട്ട മോരിന്‍ വെള്ളം എന്നിങ്ങനെ വീടുകളില്‍ നിന്നുള്ള വെള്ളം കുടിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

ശ്രദ്ധിക്കാം...

  • ഭക്ഷണത്തിന് മുമ്പും മലവിസര്‍ജനത്തിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക.
  • വ്യക്തിശുചിത്വം പാലിക്കുക.
  • തുറസായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം ചെയ്യാതിരിക്കുക.
  • കുഞ്ഞുങ്ങളുടെ ഡയപ്പറുകള്‍ ശരിയായ വിധം സംസ്‌കരിക്കുക.
  • രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ ആഹാരം പാകംചെയ്യാതിരിക്കുക.
  • പഴകിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക.
  • ഭക്ഷണ പദാര്‍ഥങ്ങള്‍ ശരിയായ രീതിയില്‍ മൂടിവയ്‌ക്കുക.
  • വയറിളക്കമുള്ള കുട്ടികളെ മറ്റുള്ളവരുമായി ഇടപഴകാന്‍ അനുവദിക്കരുത്.
  • കക്കൂസും കുളിമുറിയും അണുനശീകരണം നടത്തുക.
  • വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഇടപഴകാതിരിക്കുക.
  • രോഗിയുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക.
  • പഴങ്ങളും പച്ചക്കറികളും കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.
  • രോഗ ലക്ഷണമുള്ളവര്‍ ഒആര്‍എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം എന്നിവ കഴിക്കുക.
  • കുടിവെള്ള സ്രോതസുകള്‍ ക്ലോറിനേറ്റ് ചെയ്യുക.

എപ്പോഴാണ് ഡോക്‌ടറെ സമീപിക്കേണ്ടത്? : രോഗ ബാധിതരിലുണ്ടാകുന്ന അമിതമായ വയറിളക്കം, കൂടുതലായി അനുഭവപ്പെടുന്ന ദാഹം, നിര്‍ജലീകരണ ലക്ഷണങ്ങള്‍, വെള്ളം കുടിക്കാന്‍ കഴിയാത്ത അവസ്ഥ, കഴിഞ്ഞ ആറു മണിക്കൂറില്‍ മൂത്രം ഒഴിക്കാതിരിക്കുക, കുഴിഞ്ഞുതാണ കണ്ണുകള്‍, വായും നാക്കും വരണ്ടതായി തോന്നുക എന്നീ ലക്ഷണങ്ങളില്‍ ഏതെങ്കിലും കാണ്ടാല്‍ ഉടനെ ഡോക്‌ടറെ സമീപിക്കുക. ആശുപത്രിയില്‍ കൊണ്ടു പോകുമ്പോള്‍ ഒആര്‍എസ് ലായനി കുടിക്കുന്നത് നല്ലതാണ്.

Also Read : സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടരുന്നു; പ്രതിദിന രോഗികൾ പതിനായിരം, ആറുമാസത്തിനിടെ മരിച്ചത് 27 പേര്‍ - Jaundice cases rising in Kerala

ലപ്പുറത്ത് ഒരു സ്‌കൂളിലെ നാല് കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചതിന് പിന്നാലെ കേരളത്തിലെ ജനങ്ങൾ രോഗത്തെക്കുറിച്ച് ആശങ്കയിലാണ്. കൊവിഡിന്‍റെ പിടിയിൽ നിന്ന് അതിജീവിക്കാനുള്ള നമ്മുടെ ശ്രമം തുടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഭീഷണിയായി ഷിഗെല്ലയുടെ വരവ്. കേരളത്തിൽ കോഴിക്കോട് ജില്ലയിലാണ് ഷിഗെല്ല രോഗ ബാധ സ്ഥിരീകരിച്ചത്.

ജില്ലയില്‍ മുമ്പും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്‌തിരുന്നെങ്കിലും അന്നെല്ലാം നിയന്ത്രണ വിധേയമായിരുന്നു. പുതിയാപ്പ സ്വദേശിയായ ഏഴ് വയസുകാരിയിലാണ് ഏറ്റവും ഒടുവിൽ ഷിഗെല്ല രോഗ ബാധ കണ്ടെത്തിയത്. നിലവിൽ കുട്ടിയുടെ ആരോഗ്യ നിലയില്‍ ആശങ്കകളില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു.

എന്താണ് ഷിഗെല്ല? : 1897 ല്‍ ജാപ്പനീസ് മൈക്രോബയോളജിസ്‌റ്റ് ആയ കിയോഷി ഷിഗെയാണ് ഇത്തരമൊരു രോഗാണുവിനെ തിരിച്ചറിഞ്ഞത്. ഇ കോളി അഥവ മനുഷ്യരടക്കമുള്ള ചുവന്ന രക്താണുക്കളുള്ള മുഴുവന്‍ ജീവികളിലെ കുടലുകളിലുണ്ടാവുന്ന ഒരു തരം അണുബാധയാണ് ഷിഗെല്ല. ജപ്പാനില്‍ ചുവന്ന വയറിളക്കം എന്ന പേരില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പകര്‍ച്ച വ്യാധിയുണ്ടായിരുന്നു. ഇത് സംബന്ധിച്ച് നടത്തിയ പഠനങ്ങളിലാണ് ഇത്തരം ഒരു ബാക്‌ടീരിയയെ തിരിച്ചറിയാനായത്. ഷിഗെല്ല വിഭാഗത്തിൽപെടുന്ന ബാക്‌ടീരിയകളാണ് ഷിഗെല്ലോസിസ്. ഇതാണ് രോഗാണുബാധയ്ക്ക് കാരണമാകുന്നത്.

ഷിഗെല്ല പകരുന്നത് എങ്ങനെ? : മലിനമായ വെള്ളത്തിലൂടെയും ഭക്ഷണ പദാര്‍ഥങ്ങളിലൂടെയുമാണ് ബാക്‌ടീരിയ ശരീരത്തിലെത്തുന്നത്. മറ്റ് തരത്തിലുള്ള വയറിളക്ക രോഗങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ അളവില്‍ ബാക്‌ടീരിയ അകത്തെത്തിയാല്‍ മതി രോഗം പകരാന്‍.

ഷിഗെല്ല ബാധയുടെ ലക്ഷണങ്ങള്‍ : ഷിഗെല്ല ബാക്‌ടീരിയ പ്രാധാനമായും ബാധിക്കുന്നത് കുടലിനെ ആയതുകൊണ്ട് തന്നെ വയറിളക്കവും വയറുവേദനയുമാണ് പ്രാധനാമായും കാണപ്പെടുന്നത്. വയറിളക്കമുണ്ടാകുമ്പോള്‍ മലത്തോടൊപ്പം രക്തവും പുറന്തള്ളപ്പെടുന്നു. പനി, ഛര്‍ദി, ക്ഷീണം എന്നിവയുമുണ്ടാകും. വൈറസുകള്‍, ബാക്‌ടീരിയകള്‍, പരാദജീവികള്‍ തുടങ്ങിയ ജൈവാണുക്കള്‍ കുടിവെള്ളത്തിലൂടെയോ ആഹാരത്തിലൂടെയോ ശരീരത്തിനകത്തെത്തിയാലുണ്ടാവുന്ന വയറിളക്കത്തിന്‍റെ ഒരു കാരണമാണ് ഷിഗെല്ല ബാക്‌ടീരിയ.

ഷിഗെല്ല അപകടകാരി : രോഗാരംഭത്തില്‍ തന്നെ ചികിത്സ തേടിയില്ലെങ്കില്‍ ഇത് അപകടങ്ങള്‍ക്ക് കാരണമായേക്കാം. പ്രധാന ലക്ഷണമായ തുടര്‍ച്ചയായുണ്ടാകുന്ന വയറിളക്കത്തിലൂടെ ശരീരത്തിലുള്ള മുഴുവന്‍ ജലവും ലവണങ്ങളും നഷ്‌ടമാകുന്നു. ഇത് നിര്‍ജലീകരണത്തിലേക്ക് നയിക്കും. ഇതോടൊപ്പം തന്നെ ജീവന്‍ നിലനിര്‍ത്തുന്നതിനാവശ്യമായ പോഷണങ്ങളും പൊട്ടാസ്യം, സോഡിയം, പൊട്ടാസ്യം ബൈകാര്‍ബണേറ്റ് തുടങ്ങിയവയും നഷ്‌ടപ്പെടുന്നു. ഒപ്പം ബാക്‌ടീരിയ ഉത്പാദിപ്പിക്കുന്ന ഷിഗ ടോക്‌സിന്‍ കുടലിനെയും മറ്റവയവങ്ങളെയും ബാധിക്കുന്നത് മരണത്തിന് കാരണമാകുന്നു.

എങ്ങനെ പ്രതിരോധിക്കാം ഷിഗെല്ലയെ? : തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. നമ്മള്‍ക്കുണ്ടാകുന്ന ഏതൊരു വയറിളക്കവും അപകടം നിറഞ്ഞതാണ്. അതുകൊണ്ട് തന്നെ രോഗാരംഭ ഘട്ടത്തില്‍ തന്നെ ധാരാളമായി വെള്ളം കുടിക്കണം. കുടിക്കാനായി തെരഞ്ഞെടുക്കുന്ന വെള്ളം ശുദ്ധിയുളളതാണെന്ന് ഉറപ്പ് വരുത്തുക. ഇത്തരത്തില്‍ വെള്ളം കുടിച്ചാല്‍ നിര്‍ജലീകരണം ഇല്ലാതാക്കാം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം, ഉപ്പും പഞ്ചസാരയും ചേര്‍ത്ത നാരങ്ങാവെള്ളം, ഉപ്പിട്ട മോരിന്‍ വെള്ളം എന്നിങ്ങനെ വീടുകളില്‍ നിന്നുള്ള വെള്ളം കുടിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

ശ്രദ്ധിക്കാം...

  • ഭക്ഷണത്തിന് മുമ്പും മലവിസര്‍ജനത്തിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക.
  • വ്യക്തിശുചിത്വം പാലിക്കുക.
  • തുറസായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം ചെയ്യാതിരിക്കുക.
  • കുഞ്ഞുങ്ങളുടെ ഡയപ്പറുകള്‍ ശരിയായ വിധം സംസ്‌കരിക്കുക.
  • രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ ആഹാരം പാകംചെയ്യാതിരിക്കുക.
  • പഴകിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക.
  • ഭക്ഷണ പദാര്‍ഥങ്ങള്‍ ശരിയായ രീതിയില്‍ മൂടിവയ്‌ക്കുക.
  • വയറിളക്കമുള്ള കുട്ടികളെ മറ്റുള്ളവരുമായി ഇടപഴകാന്‍ അനുവദിക്കരുത്.
  • കക്കൂസും കുളിമുറിയും അണുനശീകരണം നടത്തുക.
  • വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഇടപഴകാതിരിക്കുക.
  • രോഗിയുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക.
  • പഴങ്ങളും പച്ചക്കറികളും കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.
  • രോഗ ലക്ഷണമുള്ളവര്‍ ഒആര്‍എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം എന്നിവ കഴിക്കുക.
  • കുടിവെള്ള സ്രോതസുകള്‍ ക്ലോറിനേറ്റ് ചെയ്യുക.

എപ്പോഴാണ് ഡോക്‌ടറെ സമീപിക്കേണ്ടത്? : രോഗ ബാധിതരിലുണ്ടാകുന്ന അമിതമായ വയറിളക്കം, കൂടുതലായി അനുഭവപ്പെടുന്ന ദാഹം, നിര്‍ജലീകരണ ലക്ഷണങ്ങള്‍, വെള്ളം കുടിക്കാന്‍ കഴിയാത്ത അവസ്ഥ, കഴിഞ്ഞ ആറു മണിക്കൂറില്‍ മൂത്രം ഒഴിക്കാതിരിക്കുക, കുഴിഞ്ഞുതാണ കണ്ണുകള്‍, വായും നാക്കും വരണ്ടതായി തോന്നുക എന്നീ ലക്ഷണങ്ങളില്‍ ഏതെങ്കിലും കാണ്ടാല്‍ ഉടനെ ഡോക്‌ടറെ സമീപിക്കുക. ആശുപത്രിയില്‍ കൊണ്ടു പോകുമ്പോള്‍ ഒആര്‍എസ് ലായനി കുടിക്കുന്നത് നല്ലതാണ്.

Also Read : സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടരുന്നു; പ്രതിദിന രോഗികൾ പതിനായിരം, ആറുമാസത്തിനിടെ മരിച്ചത് 27 പേര്‍ - Jaundice cases rising in Kerala

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.