ETV Bharat / entertainment

പ്രേക്ഷകര്‍ അല്ല, മാധ്യമങ്ങളാണ് കാര്യങ്ങൾ വളച്ചൊടിക്കുന്നതെന്ന് സണ്ണി ലിയോൺ; ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് കൃത്യമായ ധാരണയില്ലെന്ന് പ്രഭു ദേവ - Sunny Leone slams media

author img

By ETV Bharat Entertainment Team

Published : Sep 9, 2024, 9:50 AM IST

പ്രഭു ദേവയുടെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് പേട്ട റാപ്പ്. സിനിമയുടെ പ്രചാരമാര്‍ത്ഥം കൊച്ചിയിലെത്തിയ സണ്ണി ലിയോണും, പ്രഭു ദേവയും മാധ്യമങ്ങളോട് സംസാരിച്ചു.

SUNNY LEONE IN PETTA RAP PROMOTIONS  PRABHU DEVA IN PETTA RAP PROMOTIONS  PETTA RAP MOVIE PROMOTIONS  സണ്ണി ലിയോൺ
Sunny Leone and Prabhu Deva (ETV Bharat)
Sunny Leone slams media (ETV Bharat)

സണ്ണി ലിയോൺ എന്ന വ്യക്തി ഒരു സിനിമയുടെയോ, ഗാന രംഗത്തിന്‍റേയോ ഭാഗമാകുമ്പോൾ അതിന് മറ്റൊരർത്ഥം നൽകി വസ്‌തുതകളെ വളച്ചൊടിക്കുന്നത് മാധ്യമങ്ങളാണെന്ന് സണ്ണി ലിയോൺ. പ്രഭുദേവയെ നായകനാക്കി എസ്.ജെ സിനു സംവിധാനം ചെയ്യുന്ന 'പേട്ടറാപ്പ്' എന്ന സിനിമയുടെ പ്രചാരണാർത്ഥം കൊച്ചിയിലെത്തിയ സണ്ണി ലിയോണ്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

'പേട്ടറാപ്പി'ലെ ഒരു ഗാന രംഗത്തിൽ സണ്ണി ലിയോൺ അഭിനയിക്കുന്നുണ്ട്. സിനിമയുടെ ആകർഷക ഘടകം വർദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള തന്ത്രമല്ലേ ഇതെന്നുള്ള ചോദ്യത്തിന് സണ്ണി ലിയോണിന്‍റെ മറുപടി കുറിക്ക് കൊള്ളുന്നതായിരുന്നു. സിനിമകളിലെ ഗാന രംഗങ്ങൾ ആ ചിത്രത്തിന്‍റെ വിജയ ഘടകങ്ങളാണ്. ഗാന രംഗങ്ങൾ ഒന്ന് കൊണ്ടുമാത്രം, അത് കാണാനായി പ്രേക്ഷകർ തിയേറ്ററില്‍ കയറി വിജയിപ്പിച്ച സിനിമകളുണ്ട്. ഒരു സിനിമയിലെ ഗാനം മികച്ചതാണെങ്കിൽ പ്രേക്ഷകർ അത് ആസ്വദിക്കും. ഗാനം വളരെയധികം സ്വാധീനിച്ചാൽ അവര്‍ എഴുന്നേറ്റു നിന്ന് നൃത്തവും ചെയ്യും. ഗാന രംഗങ്ങളിലെ അഭിനേതാക്കളെ അവർ ആരാധിക്കുകയും, ആഘോഷമാക്കുകയും ചെയ്യും.

പക്ഷേ ഗാന രംഗത്തിൽ പ്രത്യക്ഷപ്പെടുന്ന നടി, എന്നെ പോലെ ഒരാളാണെങ്കിൽ പ്രത്യേകിച്ചും അവരുടെ രൂപം, ഭാവം, വസ്ത്രം എന്നീ ഘടകങ്ങളെ സിനിമ എന്ന വിനോദോപാദിക്ക് അപ്പുറം വസ്‌തുത വിരുദ്ധമായ കണ്ണുകൊണ്ട് കാണാൻ ശ്രമിക്കുന്നത് ഇവിടുത്തെ മാധ്യമങ്ങൾ മാത്രമാണ്. പ്രേക്ഷകരെ ആ ഗണത്തിൽ പെടുത്തേണ്ട കാര്യമില്ല. ഒരുപാട് ആളുകളുടെ അധ്വാനത്തിന്‍റെ ഫലം കൂടിയാണ് സിനിമ. എന്തിനെയും ഒബ്‌ജക്‌റ്റിഫൈ ചെയ്യുക എന്നുള്ള വ്യഗ്രത, മാധ്യമങ്ങൾ അവസാനിപ്പിക്കണമെന്നും സണ്ണി ലിയോൺ അഭിപ്രായപ്പെട്ടു.

ചടങ്ങില്‍ പ്രഭുദേവയും സംസാരിച്ചു. മലയാളിയായ എസ്.ജെ സിനു സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം എന്ന രീതിയിലല്ല ഈ സിനിമയെ താൻ സമീപിച്ചതെന്ന് പ്രഭുദേവ. ഭാഷകൾക്ക് അതീതമാണ് സിനിമ. തമിഴ്, കന്നട, തെലുഗു തുടങ്ങി ഭാഷയുടെ അതിർത്തികൾ നോക്കിയല്ല സിനിമകൾ തിരഞ്ഞെടുക്കുന്നത്. ഒരു വ്യക്തി തന്നോടൊരു കഥ വന്ന് പറഞ്ഞാൽ, അത് ഇഷ്‌ടപ്പെട്ടാൽ, ഞാൻ അതിന്‍റെ ഭാഗമാകും.

ഒരു നടന്‍ ആകണമെന്ന് ജീവിതത്തിൽ ഒരിക്കൽ പോലും ആഗ്രഹിച്ച ആളല്ല. തന്‍റെ അച്ഛന്‍റെ നിർബന്ധപ്രകാരമാണ് അഭിനയ ലോകത്തേയ്‌ക്ക് കടന്നു വരുന്നത്. തന്‍റെ ആദ്യത്തെ മൂന്ന് സിനിമകളിൽ എന്താണ് കാട്ടിക്കൂട്ടിയിരിക്കുന്നത് എന്ന് ദൈവത്തിന് മാത്രം അറിയാം. എങ്ങനെയോ ഈ യാത്ര ഇവിടം വരെ എത്തി. മലയാള സിനിമകളോട് ബഹുമാനമാണ്. അടുത്തിടെ കണ്ട 'ഉള്ളൊഴുക്ക്' എന്ന ചിത്രം മികച്ചതാണെന്ന് തോന്നി.

സിനിമയുടെ സംവിധായകനും അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു. ജസ്‌റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടും മലയാള സിനിമയിലെ ഇപ്പോഴത്തെ സംഭവ വികാസങ്ങളെ കുറിച്ചും കൃത്യമായ ധാരണയില്ല. അതിനെ കുറിച്ച് കൃത്യമായി മനസ്സിലാക്കി പ്രതികരിക്കണമെന്ന് തോന്നിയാൽ മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിക്കാൻ മടിയില്ല. ഇപ്പോൾ റിലീസിനെത്തിയ വിജയ് ചിത്രം 'ഗോട്ട്'നെ കുറിച്ചുള്ള അഭിപ്രായം 'നന്നായിരുന്നു' എന്ന് മാത്രം പ്രഭുദേവ പറഞ്ഞവസാനിപ്പിച്ചു.

Also Read: 'എന്നെന്നേക്കുമായി കേരളം'; സണ്ണി ലിയോണി മലയാളം വെബ് സീരിസിൽ; 'പാൻ ഇന്ത്യൻ സുന്ദരി'ക്കായി താരം കേരളത്തില്‍

Sunny Leone slams media (ETV Bharat)

സണ്ണി ലിയോൺ എന്ന വ്യക്തി ഒരു സിനിമയുടെയോ, ഗാന രംഗത്തിന്‍റേയോ ഭാഗമാകുമ്പോൾ അതിന് മറ്റൊരർത്ഥം നൽകി വസ്‌തുതകളെ വളച്ചൊടിക്കുന്നത് മാധ്യമങ്ങളാണെന്ന് സണ്ണി ലിയോൺ. പ്രഭുദേവയെ നായകനാക്കി എസ്.ജെ സിനു സംവിധാനം ചെയ്യുന്ന 'പേട്ടറാപ്പ്' എന്ന സിനിമയുടെ പ്രചാരണാർത്ഥം കൊച്ചിയിലെത്തിയ സണ്ണി ലിയോണ്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

'പേട്ടറാപ്പി'ലെ ഒരു ഗാന രംഗത്തിൽ സണ്ണി ലിയോൺ അഭിനയിക്കുന്നുണ്ട്. സിനിമയുടെ ആകർഷക ഘടകം വർദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള തന്ത്രമല്ലേ ഇതെന്നുള്ള ചോദ്യത്തിന് സണ്ണി ലിയോണിന്‍റെ മറുപടി കുറിക്ക് കൊള്ളുന്നതായിരുന്നു. സിനിമകളിലെ ഗാന രംഗങ്ങൾ ആ ചിത്രത്തിന്‍റെ വിജയ ഘടകങ്ങളാണ്. ഗാന രംഗങ്ങൾ ഒന്ന് കൊണ്ടുമാത്രം, അത് കാണാനായി പ്രേക്ഷകർ തിയേറ്ററില്‍ കയറി വിജയിപ്പിച്ച സിനിമകളുണ്ട്. ഒരു സിനിമയിലെ ഗാനം മികച്ചതാണെങ്കിൽ പ്രേക്ഷകർ അത് ആസ്വദിക്കും. ഗാനം വളരെയധികം സ്വാധീനിച്ചാൽ അവര്‍ എഴുന്നേറ്റു നിന്ന് നൃത്തവും ചെയ്യും. ഗാന രംഗങ്ങളിലെ അഭിനേതാക്കളെ അവർ ആരാധിക്കുകയും, ആഘോഷമാക്കുകയും ചെയ്യും.

പക്ഷേ ഗാന രംഗത്തിൽ പ്രത്യക്ഷപ്പെടുന്ന നടി, എന്നെ പോലെ ഒരാളാണെങ്കിൽ പ്രത്യേകിച്ചും അവരുടെ രൂപം, ഭാവം, വസ്ത്രം എന്നീ ഘടകങ്ങളെ സിനിമ എന്ന വിനോദോപാദിക്ക് അപ്പുറം വസ്‌തുത വിരുദ്ധമായ കണ്ണുകൊണ്ട് കാണാൻ ശ്രമിക്കുന്നത് ഇവിടുത്തെ മാധ്യമങ്ങൾ മാത്രമാണ്. പ്രേക്ഷകരെ ആ ഗണത്തിൽ പെടുത്തേണ്ട കാര്യമില്ല. ഒരുപാട് ആളുകളുടെ അധ്വാനത്തിന്‍റെ ഫലം കൂടിയാണ് സിനിമ. എന്തിനെയും ഒബ്‌ജക്‌റ്റിഫൈ ചെയ്യുക എന്നുള്ള വ്യഗ്രത, മാധ്യമങ്ങൾ അവസാനിപ്പിക്കണമെന്നും സണ്ണി ലിയോൺ അഭിപ്രായപ്പെട്ടു.

ചടങ്ങില്‍ പ്രഭുദേവയും സംസാരിച്ചു. മലയാളിയായ എസ്.ജെ സിനു സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം എന്ന രീതിയിലല്ല ഈ സിനിമയെ താൻ സമീപിച്ചതെന്ന് പ്രഭുദേവ. ഭാഷകൾക്ക് അതീതമാണ് സിനിമ. തമിഴ്, കന്നട, തെലുഗു തുടങ്ങി ഭാഷയുടെ അതിർത്തികൾ നോക്കിയല്ല സിനിമകൾ തിരഞ്ഞെടുക്കുന്നത്. ഒരു വ്യക്തി തന്നോടൊരു കഥ വന്ന് പറഞ്ഞാൽ, അത് ഇഷ്‌ടപ്പെട്ടാൽ, ഞാൻ അതിന്‍റെ ഭാഗമാകും.

ഒരു നടന്‍ ആകണമെന്ന് ജീവിതത്തിൽ ഒരിക്കൽ പോലും ആഗ്രഹിച്ച ആളല്ല. തന്‍റെ അച്ഛന്‍റെ നിർബന്ധപ്രകാരമാണ് അഭിനയ ലോകത്തേയ്‌ക്ക് കടന്നു വരുന്നത്. തന്‍റെ ആദ്യത്തെ മൂന്ന് സിനിമകളിൽ എന്താണ് കാട്ടിക്കൂട്ടിയിരിക്കുന്നത് എന്ന് ദൈവത്തിന് മാത്രം അറിയാം. എങ്ങനെയോ ഈ യാത്ര ഇവിടം വരെ എത്തി. മലയാള സിനിമകളോട് ബഹുമാനമാണ്. അടുത്തിടെ കണ്ട 'ഉള്ളൊഴുക്ക്' എന്ന ചിത്രം മികച്ചതാണെന്ന് തോന്നി.

സിനിമയുടെ സംവിധായകനും അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു. ജസ്‌റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടും മലയാള സിനിമയിലെ ഇപ്പോഴത്തെ സംഭവ വികാസങ്ങളെ കുറിച്ചും കൃത്യമായ ധാരണയില്ല. അതിനെ കുറിച്ച് കൃത്യമായി മനസ്സിലാക്കി പ്രതികരിക്കണമെന്ന് തോന്നിയാൽ മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിക്കാൻ മടിയില്ല. ഇപ്പോൾ റിലീസിനെത്തിയ വിജയ് ചിത്രം 'ഗോട്ട്'നെ കുറിച്ചുള്ള അഭിപ്രായം 'നന്നായിരുന്നു' എന്ന് മാത്രം പ്രഭുദേവ പറഞ്ഞവസാനിപ്പിച്ചു.

Also Read: 'എന്നെന്നേക്കുമായി കേരളം'; സണ്ണി ലിയോണി മലയാളം വെബ് സീരിസിൽ; 'പാൻ ഇന്ത്യൻ സുന്ദരി'ക്കായി താരം കേരളത്തില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.