ETV Bharat / entertainment

'അനിവാര്യമായ വിശദീകരണം', പേര് പരാമര്‍ശിക്കാതെയുള്ള ഡബ്ല്യൂസിസിയുടെ സൈബര്‍ ആക്രമണത്തെ കുറിച്ചുള്ള പോസ്‌റ്റുമായി മഞ്ജു വാര്യര്‍ - Manju Warrier shared WCC post

author img

By ETV Bharat Entertainment Team

Published : Aug 23, 2024, 5:01 PM IST

വിമണ്‍ ഇന്‍ സിനിമ കളക്‌ടീവിന്‍റെ പോസ്‌റ്റ് പങ്കുവച്ച് മഞ്ജു വാര്യര്‍. അനിവാര്യമായ വിശദീകരണം എന്ന അടിക്കുറുപ്പോടു കൂടിയാണ് മഞ്ജു വാര്യര്‍ ഡബ്ല്യൂസിസിയുടെ പോസ്‌റ്റ് ഫേസ്‌ബുക്കില്‍ പങ്കുവച്ചത്..

WCC CYBER ATTACK POST  MANJU WARRIER SHARED WCC POST  MANJU WARRIER CLARIFICATION POST  മഞ്ജു വാര്യര്‍
Manju Warrier (Facebook Official)

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മഞ്ജു വാര്യര്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ പ്രതികരിച്ച് വിമണ്‍ ഇന്‍ സിനിമ കളക്‌ടീവ്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ഡബ്ല്യൂസിസിയുടെ പ്രതികരണം. മഞ്ജു വാര്യരുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു ഡബ്ല്യൂസിസിയുടെ പോസ്‌റ്റ്.

അതിജീവിതക്കൊപ്പം ഉറച്ചു നിന്ന ഞങ്ങളുടെ ഇപ്പോഴത്തെ സ്ഥാപക അംഗത്തിനെതിരെ നടക്കുന്ന ഈ സൈബര്‍ അറ്റാക്കുകളെ ശക്തമായി അപലപിക്കുന്നുവെന്നാണ് ഡബ്ല്യൂസിസി ഫേസ്‌ബുക്കില്‍ കുറിച്ചത്. ഡബ്ല്യൂസിസിയുടെ പോസ്‌റ്റിന് പിന്നാലെ വിമണ്‍ ഇന്‍ സിനിമ കളക്‌ടീവിന്‍റെ പോസ്‌റ്റ് പങ്കുവച്ച് മഞ്ജു വാര്യരും രംഗത്തെത്തി. അനിവാര്യമായ വിശദീകരണം എന്ന അടിക്കുറുപ്പോടു കൂടിയാണ് മഞ്ജു വാര്യര്‍ ഡബ്ല്യൂസിസിയുടെ പോസ്‌റ്റ് പങ്കുവച്ചിരിക്കുന്നത്.

'ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിൽ ഞങ്ങൾ ഏറെ സന്തോഷിക്കുമ്പോഴും ചില പ്രധാനപ്പെട്ട കാര്യങ്ങൾ ഞങ്ങളോടൊപ്പം ഈ ആഹ്ലാദത്തിൽ കൂടെ നിന്ന നിങ്ങളെ അറിയിക്കണമെന്ന് കരുതുന്നു. 250 ഓളം പേജുകൾ ഉള്ള ഈ പഠനം സിനിമാ രംഗത്ത് ഗൗരവമായി ഇടപെടുന്ന എല്ലാവരും തുറന്ന മനസ്സോടെ വായിക്കുകയും തങ്ങൾക്കിടയിൽ ചർച്ച ചെയ്യുകയും, ഈ തൊഴിലിടത്തെ സ്ത്രീ വിരുദ്ധതയുടെ ചരിത്രപരമായ കാരണങ്ങൾ മനസ്സിലാക്കി അവ പരിഹരിക്കുവാൻ മുൻകൈ എടുക്കുമെന്നുമാണ് ഞങ്ങൾ പ്രതീക്ഷിച്ചത്.

എന്നാൽ മാധ്യമങ്ങളുടെ ഹൈലറ്റുകളിൽ, ഡബ്ല്യൂസിസി മുൻ സ്ഥാപക അംഗത്തിൻ്റേത് എന്ന് പറയുന്ന മൊഴികൾക്ക് പുറകെ പോയി സ്ത്രീകൾക്കെതിരെ സ്ത്രീകളെ പ്രതിഷ്‌ഠിക്കുന്നതിനും മുതിർന്ന കലാകാരികളെ അപമാനിക്കുന്നതുമായ തരത്തിൽ ഒട്ടേറെ ഓൺലൈൻ റിപ്പോർട്ടുകൾ കാണുകയുണ്ടായി. അതിജീവിതക്കൊപ്പം ഉറച്ച് നിന്ന ഞങ്ങളുടെ 'ഇപ്പോഴത്തെയും' സ്ഥാപക അംഗത്തിനെതിരെ നടക്കുന്ന ഈ സൈബർ അറ്റാക്കുകൾക്കെതിരെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. ഓരോ അംഗത്തിനും അവരുടെ സ്വന്തം അനുഭവങ്ങളെ കുറിച്ച് ഭയം കൂടാതെ സംസാരിക്കാൻ അവകാശമുണ്ടെന്ന് ഡബ്ല്യൂസിസി കരുതുന്നു. മറിച്ച്‌ പറയുന്നത് പുരുഷാധിപത്യത്തിൻ്റെ പൊതു രീതിയാണ്.

ഒരു സിവിൽ സമൂഹം, സ്ത്രീകൾ അവരുടെ ജോലിസ്ഥലത്ത് ഇരകളാക്കപ്പെടുന്നതിനെ കുറിച്ച് തിരിച്ചറിഞ്ഞ് പരിഹരിക്കാൻ ശ്രമിക്കുമ്പോൾ, അതേ സമൂഹത്തിലെ അപരിഷ്‌കൃത ഘടകങ്ങൾ, പ്രസ്‌തുത വിവരങ്ങൾ കലാകാരികളെ കല്ലെറിയാനും അപമാനിക്കാനും ഉപയോഗിക്കുന്നത് കണ്ടുകൊണ്ടിരിക്കാൻ ആവില്ല. ഈ വ്യവസായത്തിൽ സ്ത്രീകളോട് പൊതുവെ നിലനിൽക്കുന്ന പിന്തിരിപ്പൻ മനോഭാവം തന്നെയാണ് ഇത് വീണ്ടും തെളിയിക്കുന്നത്.

കഴിവുകൊണ്ടും കഠിനാധ്വാനം കൊണ്ടും സ്വന്തമായി ഇടം ഉണ്ടാക്കിയ ഒട്ടനവധി സ്ത്രീകൾ എക്കാലത്തും സിനിമ രംഗത്ത് ഉണ്ടായിരുന്നു. നിരവധി പ്രതിബന്ധങ്ങൾക്കിടയിലും തീജ്വാല പോലെ ഈ സ്ത്രീകൾ തിളങ്ങി നിൽക്കുന്ന, നിന്നിരുന്ന ഒരു ഇടമാണിത്. അവരെ അപമാനിക്കാനല്ല ഈ പഠനം ഉപയോഗിക്കേണ്ടത്. പരിഹരിക്കേണ്ടവ മനസ്സിലാക്കി തിരുത്തി മുന്നോട്ടു പോകാനുള്ള ആർജ്ജവമാണ് വേണ്ടത്.' -ഇപ്രകാരമാണ് ഡബ്ല്യൂസിസി ഫേസ്‌ബുക്കില്‍ കുറിച്ചത്.

Also Read: 5 കോടി നഷ്‌ടപരിഹാരം; മഞ്ജു വാര്യർക്കെതിരെ ശീതൾ തമ്പിയുടെ വക്കീൽ നോട്ടീസ് - Legal notice against Manju Warrier

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മഞ്ജു വാര്യര്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ പ്രതികരിച്ച് വിമണ്‍ ഇന്‍ സിനിമ കളക്‌ടീവ്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ഡബ്ല്യൂസിസിയുടെ പ്രതികരണം. മഞ്ജു വാര്യരുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു ഡബ്ല്യൂസിസിയുടെ പോസ്‌റ്റ്.

അതിജീവിതക്കൊപ്പം ഉറച്ചു നിന്ന ഞങ്ങളുടെ ഇപ്പോഴത്തെ സ്ഥാപക അംഗത്തിനെതിരെ നടക്കുന്ന ഈ സൈബര്‍ അറ്റാക്കുകളെ ശക്തമായി അപലപിക്കുന്നുവെന്നാണ് ഡബ്ല്യൂസിസി ഫേസ്‌ബുക്കില്‍ കുറിച്ചത്. ഡബ്ല്യൂസിസിയുടെ പോസ്‌റ്റിന് പിന്നാലെ വിമണ്‍ ഇന്‍ സിനിമ കളക്‌ടീവിന്‍റെ പോസ്‌റ്റ് പങ്കുവച്ച് മഞ്ജു വാര്യരും രംഗത്തെത്തി. അനിവാര്യമായ വിശദീകരണം എന്ന അടിക്കുറുപ്പോടു കൂടിയാണ് മഞ്ജു വാര്യര്‍ ഡബ്ല്യൂസിസിയുടെ പോസ്‌റ്റ് പങ്കുവച്ചിരിക്കുന്നത്.

'ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിൽ ഞങ്ങൾ ഏറെ സന്തോഷിക്കുമ്പോഴും ചില പ്രധാനപ്പെട്ട കാര്യങ്ങൾ ഞങ്ങളോടൊപ്പം ഈ ആഹ്ലാദത്തിൽ കൂടെ നിന്ന നിങ്ങളെ അറിയിക്കണമെന്ന് കരുതുന്നു. 250 ഓളം പേജുകൾ ഉള്ള ഈ പഠനം സിനിമാ രംഗത്ത് ഗൗരവമായി ഇടപെടുന്ന എല്ലാവരും തുറന്ന മനസ്സോടെ വായിക്കുകയും തങ്ങൾക്കിടയിൽ ചർച്ച ചെയ്യുകയും, ഈ തൊഴിലിടത്തെ സ്ത്രീ വിരുദ്ധതയുടെ ചരിത്രപരമായ കാരണങ്ങൾ മനസ്സിലാക്കി അവ പരിഹരിക്കുവാൻ മുൻകൈ എടുക്കുമെന്നുമാണ് ഞങ്ങൾ പ്രതീക്ഷിച്ചത്.

എന്നാൽ മാധ്യമങ്ങളുടെ ഹൈലറ്റുകളിൽ, ഡബ്ല്യൂസിസി മുൻ സ്ഥാപക അംഗത്തിൻ്റേത് എന്ന് പറയുന്ന മൊഴികൾക്ക് പുറകെ പോയി സ്ത്രീകൾക്കെതിരെ സ്ത്രീകളെ പ്രതിഷ്‌ഠിക്കുന്നതിനും മുതിർന്ന കലാകാരികളെ അപമാനിക്കുന്നതുമായ തരത്തിൽ ഒട്ടേറെ ഓൺലൈൻ റിപ്പോർട്ടുകൾ കാണുകയുണ്ടായി. അതിജീവിതക്കൊപ്പം ഉറച്ച് നിന്ന ഞങ്ങളുടെ 'ഇപ്പോഴത്തെയും' സ്ഥാപക അംഗത്തിനെതിരെ നടക്കുന്ന ഈ സൈബർ അറ്റാക്കുകൾക്കെതിരെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. ഓരോ അംഗത്തിനും അവരുടെ സ്വന്തം അനുഭവങ്ങളെ കുറിച്ച് ഭയം കൂടാതെ സംസാരിക്കാൻ അവകാശമുണ്ടെന്ന് ഡബ്ല്യൂസിസി കരുതുന്നു. മറിച്ച്‌ പറയുന്നത് പുരുഷാധിപത്യത്തിൻ്റെ പൊതു രീതിയാണ്.

ഒരു സിവിൽ സമൂഹം, സ്ത്രീകൾ അവരുടെ ജോലിസ്ഥലത്ത് ഇരകളാക്കപ്പെടുന്നതിനെ കുറിച്ച് തിരിച്ചറിഞ്ഞ് പരിഹരിക്കാൻ ശ്രമിക്കുമ്പോൾ, അതേ സമൂഹത്തിലെ അപരിഷ്‌കൃത ഘടകങ്ങൾ, പ്രസ്‌തുത വിവരങ്ങൾ കലാകാരികളെ കല്ലെറിയാനും അപമാനിക്കാനും ഉപയോഗിക്കുന്നത് കണ്ടുകൊണ്ടിരിക്കാൻ ആവില്ല. ഈ വ്യവസായത്തിൽ സ്ത്രീകളോട് പൊതുവെ നിലനിൽക്കുന്ന പിന്തിരിപ്പൻ മനോഭാവം തന്നെയാണ് ഇത് വീണ്ടും തെളിയിക്കുന്നത്.

കഴിവുകൊണ്ടും കഠിനാധ്വാനം കൊണ്ടും സ്വന്തമായി ഇടം ഉണ്ടാക്കിയ ഒട്ടനവധി സ്ത്രീകൾ എക്കാലത്തും സിനിമ രംഗത്ത് ഉണ്ടായിരുന്നു. നിരവധി പ്രതിബന്ധങ്ങൾക്കിടയിലും തീജ്വാല പോലെ ഈ സ്ത്രീകൾ തിളങ്ങി നിൽക്കുന്ന, നിന്നിരുന്ന ഒരു ഇടമാണിത്. അവരെ അപമാനിക്കാനല്ല ഈ പഠനം ഉപയോഗിക്കേണ്ടത്. പരിഹരിക്കേണ്ടവ മനസ്സിലാക്കി തിരുത്തി മുന്നോട്ടു പോകാനുള്ള ആർജ്ജവമാണ് വേണ്ടത്.' -ഇപ്രകാരമാണ് ഡബ്ല്യൂസിസി ഫേസ്‌ബുക്കില്‍ കുറിച്ചത്.

Also Read: 5 കോടി നഷ്‌ടപരിഹാരം; മഞ്ജു വാര്യർക്കെതിരെ ശീതൾ തമ്പിയുടെ വക്കീൽ നോട്ടീസ് - Legal notice against Manju Warrier

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.