ETV Bharat / entertainment

പൽവാൾദേവന്‍റെ മലയാള ശബ്‌ദം: എല്ലാം ഉണ്ടായിരുന്നിട്ടും അനാഥനായി വളർന്ന തിലകന്‍റെ മകൻ - Shobi Thilakan interview

author img

By ETV Bharat Kerala Team

Published : Jun 6, 2024, 9:17 AM IST

Updated : Jun 6, 2024, 4:40 PM IST

ഷോബി തിലകൻ ഇടിവി ഭാരതുമായി നടത്തിയ അഭിമുഖത്തിന്‍റെ രണ്ടാം ഭാഗം.

ഷോബി തിലകൻ  ഷോബി തിലകൻ സിനിമകൾ  SHOBI THILAKAN ON LIFE AND CAREER  SHOBI THILAKAN MOVIES
Shobi Thilakan (Etv Bharat)

ഷോബി തിലകൻ ഇടിവി ഭാരതിനോട് (ETV Bharat)

'ബാഹുബലി' സിനിമയിൽ നായകനായ പ്രഭാസിന് ശബ്‌ദം നൽകാനാണ് അണിയറ പ്രവർത്തകർ ആദ്യം തന്നെ സമീപിച്ചതെന്ന് ഷോബി തിലകൻ. എന്നാൽ പ്രതിനായകനായ പൽവാൾദേവന് ആരുടെ ശബ്‌ദം ഉപയോഗിക്കും എന്നതായി അണിയറക്കാരുടെ ആശയ കുഴപ്പം. വില്ലൻ മികച്ചതാകാതെ ഗംഭീര നായകൻ ഉണ്ടാകില്ലല്ലോ. അങ്ങനെയാണ് പൽവാൾദേവന്‍റെ വേഷം കൈകാര്യം ചെയ്‌ത റാണ ദഗുബട്ടിക്ക് ശബ്‌ദം നൽകാൻ മലയാളം പരിഭാഷ ഒരുക്കിയ മങ്കൊമ്പ് ഗോപാലകൃഷ്‌ണൻ തന്നെ പരിഗണിക്കുന്നതെന്ന് നടനും ഡബ്ബിങ് ആർട്ടിസ്‌റ്റുമായ ഷോബി തിലകൻ പറഞ്ഞു.

എന്‍റെ ശബ്‌ദം ഉപയോഗിച്ച് ഒരുക്കിയ ബാഹുബലിയുടെ പ്രമോഷണൽ വീഡിയോകൾ ഒറിജിനൽ പതിപ്പായ തെലുഗുവിന് അടക്കം റഫറൻസ് ആയിരുന്നു. ചേട്ടൻ ഷമ്മി തിലകന് ദേവാസുരത്തിലെ നെപ്പോളിയന്‍റെ കഥാപാത്രമായ മുണ്ടക്കൽ ശേഖരന്‍റെ ശബ്‌ദം എത്രത്തോളം പ്രിയങ്കരമോ അതുപോലെ എന്നെ സംബന്ധിച്ചിടത്തോളം ബാലേട്ടൻ എന്ന സിനിമയിൽ റിയാസ് ഖാന്‍റെ ശബ്‌ദം ഹൃദയത്തോട് ചേർന്ന് നിൽക്കുന്നു.

ഒരുകാലത്ത് റിയാസ് ഖാന്‍റെ യഥാർഥ ശബ്‌ദം എന്‍റേതാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. ബാലേട്ടൻ സിനിമയിൽ റിയാസ് ഖാന് ശബ്‌ദം നൽകാനായി വിളിച്ചപ്പോൾ എനിക്ക് തൊണ്ടയിൽ ചെറിയ പ്രശ്‌നമുണ്ടായിരുന്നു. ഒരു വരി പോലും മിണ്ടാനാകാത്ത അവസ്ഥ. രണ്ടുദിവസത്തെ വോയിസ് റെസ്‌റ്റ് ആവശ്യമാണ്. പക്ഷേ സ്‌റ്റുഡിയോ രണ്ടുദിവസം കഴിഞ്ഞ് ലഭ്യമാകില്ല. മറ്റൊരു സിനിമയുടെ ഡബ്ബിങ് ജോലികൾക്കായി രണ്ട് ദിവസങ്ങൾക്കപ്പുറം സ്‌റ്റുഡിയോ വേറൊരു പ്രൊഡക്ഷൻ കമ്പനി ബുക്ക് ചെയ്‌തിട്ടുണ്ട്.

ആ സിനിമയുടെ ഡബ്ബിങ് രാവിലെ 9 മണിക്കാരംഭിച്ച് വൈകുന്നേരം എട്ടുമണിക്ക് അവസാനിക്കും. ശബ്‌ദം ശരിയായി രണ്ടു ദിവസത്തിന് ശേഷം രാവിലെ ആറുമണി മുതൽ 9 മണി വരെയും 8 മണി മുതൽ രാത്രി 12 മണി വരെയും ബാലേട്ടൻ സിനിമയിലെ റിയാസ് ഖാന്‍റെ കഥാപാത്രത്തിനായി ഞാൻ ഡബ്ബ് ചെയ്‌തു. രണ്ട് ദിവസം കൊണ്ടാണ് ഡബ്ബിങ് പൂർത്തിയാക്കിയത്.

ഒരുകാലത്ത് വില്ലനായി തിളങ്ങി നിന്ന റിയാസ് ഖാന് വേണ്ടി സ്‌പീഡ് എന്ന ചിത്രത്തിൽ കോമഡി രീതിയിലും ഡബ് ചെയ്‌തു. കോമഡിയും കൈകാര്യം ചെയ്യാൻ സാധിക്കുന്ന ആളാണ് ഞാൻ. കുഞ്ചാക്കോ ബോബനോടൊപ്പം അഭിനയിച്ച, പുറത്തിറങ്ങാൻ ഇരിക്കുന്ന ഗിർർ എന്ന ചിത്രത്തിൽ ഹാസ്യം കൈകാര്യം ചെയ്യുന്ന വേഷമാണ്. പരുക്കനായ മുഖമുള്ളതുകൊണ്ട് ഹാസ്യം കൈകാര്യം ചെയ്യാൻ സാധിക്കില്ല എന്ന് പറയുന്നത് വെറുതെയാണ്. മൂക്കില്ലാരാജ്യത്ത് എന്ന ചിത്രത്തിൽ നടൻ തിലകൻ അഭിനയിച്ച വേഷം കണ്ട് ചിരിക്കാത്ത ഏതു മലയാളിയാണുള്ളത്.

ജീവിതത്തിൽ ഏറ്റവും അധികം സ്വാധീനിച്ച വ്യക്തി അച്‌ഛൻ തിലകൻ തന്നെ. സിനിമയിൽ ആണെങ്കിലും ജീവിതത്തിലാണെങ്കിലും തിലകൻ എന്ന വ്യക്തിയുടെ പ്രഭാവം ഞാനെന്ന കലാകാരനിലും വ്യക്തിയിലും സ്വാധീനിച്ചിട്ടുണ്ട്. മരണത്തോടുപോലും 33 ദിവസം പൊരുതിയ ശേഷം തോറ്റുപോയ ആളാണ് അച്‌ഛൻ. ആ ചങ്കുറപ്പ് എന്‍റെ ജീവിതത്തിന്‍റെയും ഭാഗമാണ്.

മലയാളത്തിലെ വിഖ്യാത നടന്‍റെ മകനായിരുന്നു എങ്കിലും അനാഥ തുല്യമായ ജീവിതമായിരുന്നു എനിക്ക്. പല ദിവസങ്ങളിലും പട്ടിണി കിടന്നു. വളരെ കഷ്‌ടപ്പെട്ടാണ് പഠിച്ചത്. പിൽക്കാലത്ത് ഒരു കലാകാരനായി വളർന്നതും സ്വപ്രയത്നം കൊണ്ട് തന്നെയാണ്. അച്‌ഛന്‍റെ പേര് എവിടെയും ഉപയോഗിച്ചിട്ടില്ലെന്നും ഷോബി തിലകൻ പറഞ്ഞു.

ALSO READ: 'ഒടിടി കൂടുതൽ അവസരങ്ങൾ തുറന്നു, ശബ്‌ദം കൃത്യമായി ഉപയോഗിക്കാൻ പഠിച്ചത് അച്‌ഛനിൽനിന്ന്': മനസുതുറന്ന് ഷോബി തിലകൻ

ഷോബി തിലകൻ ഇടിവി ഭാരതിനോട് (ETV Bharat)

'ബാഹുബലി' സിനിമയിൽ നായകനായ പ്രഭാസിന് ശബ്‌ദം നൽകാനാണ് അണിയറ പ്രവർത്തകർ ആദ്യം തന്നെ സമീപിച്ചതെന്ന് ഷോബി തിലകൻ. എന്നാൽ പ്രതിനായകനായ പൽവാൾദേവന് ആരുടെ ശബ്‌ദം ഉപയോഗിക്കും എന്നതായി അണിയറക്കാരുടെ ആശയ കുഴപ്പം. വില്ലൻ മികച്ചതാകാതെ ഗംഭീര നായകൻ ഉണ്ടാകില്ലല്ലോ. അങ്ങനെയാണ് പൽവാൾദേവന്‍റെ വേഷം കൈകാര്യം ചെയ്‌ത റാണ ദഗുബട്ടിക്ക് ശബ്‌ദം നൽകാൻ മലയാളം പരിഭാഷ ഒരുക്കിയ മങ്കൊമ്പ് ഗോപാലകൃഷ്‌ണൻ തന്നെ പരിഗണിക്കുന്നതെന്ന് നടനും ഡബ്ബിങ് ആർട്ടിസ്‌റ്റുമായ ഷോബി തിലകൻ പറഞ്ഞു.

എന്‍റെ ശബ്‌ദം ഉപയോഗിച്ച് ഒരുക്കിയ ബാഹുബലിയുടെ പ്രമോഷണൽ വീഡിയോകൾ ഒറിജിനൽ പതിപ്പായ തെലുഗുവിന് അടക്കം റഫറൻസ് ആയിരുന്നു. ചേട്ടൻ ഷമ്മി തിലകന് ദേവാസുരത്തിലെ നെപ്പോളിയന്‍റെ കഥാപാത്രമായ മുണ്ടക്കൽ ശേഖരന്‍റെ ശബ്‌ദം എത്രത്തോളം പ്രിയങ്കരമോ അതുപോലെ എന്നെ സംബന്ധിച്ചിടത്തോളം ബാലേട്ടൻ എന്ന സിനിമയിൽ റിയാസ് ഖാന്‍റെ ശബ്‌ദം ഹൃദയത്തോട് ചേർന്ന് നിൽക്കുന്നു.

ഒരുകാലത്ത് റിയാസ് ഖാന്‍റെ യഥാർഥ ശബ്‌ദം എന്‍റേതാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. ബാലേട്ടൻ സിനിമയിൽ റിയാസ് ഖാന് ശബ്‌ദം നൽകാനായി വിളിച്ചപ്പോൾ എനിക്ക് തൊണ്ടയിൽ ചെറിയ പ്രശ്‌നമുണ്ടായിരുന്നു. ഒരു വരി പോലും മിണ്ടാനാകാത്ത അവസ്ഥ. രണ്ടുദിവസത്തെ വോയിസ് റെസ്‌റ്റ് ആവശ്യമാണ്. പക്ഷേ സ്‌റ്റുഡിയോ രണ്ടുദിവസം കഴിഞ്ഞ് ലഭ്യമാകില്ല. മറ്റൊരു സിനിമയുടെ ഡബ്ബിങ് ജോലികൾക്കായി രണ്ട് ദിവസങ്ങൾക്കപ്പുറം സ്‌റ്റുഡിയോ വേറൊരു പ്രൊഡക്ഷൻ കമ്പനി ബുക്ക് ചെയ്‌തിട്ടുണ്ട്.

ആ സിനിമയുടെ ഡബ്ബിങ് രാവിലെ 9 മണിക്കാരംഭിച്ച് വൈകുന്നേരം എട്ടുമണിക്ക് അവസാനിക്കും. ശബ്‌ദം ശരിയായി രണ്ടു ദിവസത്തിന് ശേഷം രാവിലെ ആറുമണി മുതൽ 9 മണി വരെയും 8 മണി മുതൽ രാത്രി 12 മണി വരെയും ബാലേട്ടൻ സിനിമയിലെ റിയാസ് ഖാന്‍റെ കഥാപാത്രത്തിനായി ഞാൻ ഡബ്ബ് ചെയ്‌തു. രണ്ട് ദിവസം കൊണ്ടാണ് ഡബ്ബിങ് പൂർത്തിയാക്കിയത്.

ഒരുകാലത്ത് വില്ലനായി തിളങ്ങി നിന്ന റിയാസ് ഖാന് വേണ്ടി സ്‌പീഡ് എന്ന ചിത്രത്തിൽ കോമഡി രീതിയിലും ഡബ് ചെയ്‌തു. കോമഡിയും കൈകാര്യം ചെയ്യാൻ സാധിക്കുന്ന ആളാണ് ഞാൻ. കുഞ്ചാക്കോ ബോബനോടൊപ്പം അഭിനയിച്ച, പുറത്തിറങ്ങാൻ ഇരിക്കുന്ന ഗിർർ എന്ന ചിത്രത്തിൽ ഹാസ്യം കൈകാര്യം ചെയ്യുന്ന വേഷമാണ്. പരുക്കനായ മുഖമുള്ളതുകൊണ്ട് ഹാസ്യം കൈകാര്യം ചെയ്യാൻ സാധിക്കില്ല എന്ന് പറയുന്നത് വെറുതെയാണ്. മൂക്കില്ലാരാജ്യത്ത് എന്ന ചിത്രത്തിൽ നടൻ തിലകൻ അഭിനയിച്ച വേഷം കണ്ട് ചിരിക്കാത്ത ഏതു മലയാളിയാണുള്ളത്.

ജീവിതത്തിൽ ഏറ്റവും അധികം സ്വാധീനിച്ച വ്യക്തി അച്‌ഛൻ തിലകൻ തന്നെ. സിനിമയിൽ ആണെങ്കിലും ജീവിതത്തിലാണെങ്കിലും തിലകൻ എന്ന വ്യക്തിയുടെ പ്രഭാവം ഞാനെന്ന കലാകാരനിലും വ്യക്തിയിലും സ്വാധീനിച്ചിട്ടുണ്ട്. മരണത്തോടുപോലും 33 ദിവസം പൊരുതിയ ശേഷം തോറ്റുപോയ ആളാണ് അച്‌ഛൻ. ആ ചങ്കുറപ്പ് എന്‍റെ ജീവിതത്തിന്‍റെയും ഭാഗമാണ്.

മലയാളത്തിലെ വിഖ്യാത നടന്‍റെ മകനായിരുന്നു എങ്കിലും അനാഥ തുല്യമായ ജീവിതമായിരുന്നു എനിക്ക്. പല ദിവസങ്ങളിലും പട്ടിണി കിടന്നു. വളരെ കഷ്‌ടപ്പെട്ടാണ് പഠിച്ചത്. പിൽക്കാലത്ത് ഒരു കലാകാരനായി വളർന്നതും സ്വപ്രയത്നം കൊണ്ട് തന്നെയാണ്. അച്‌ഛന്‍റെ പേര് എവിടെയും ഉപയോഗിച്ചിട്ടില്ലെന്നും ഷോബി തിലകൻ പറഞ്ഞു.

ALSO READ: 'ഒടിടി കൂടുതൽ അവസരങ്ങൾ തുറന്നു, ശബ്‌ദം കൃത്യമായി ഉപയോഗിക്കാൻ പഠിച്ചത് അച്‌ഛനിൽനിന്ന്': മനസുതുറന്ന് ഷോബി തിലകൻ

Last Updated : Jun 6, 2024, 4:40 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.