ETV Bharat / bharat

ലോക്‌സഭയിൽ പ്രതിപക്ഷ ആക്രമണത്തിന് നേതൃത്വം നൽകാൻ രാഹുൽ ഗാന്ധി; സർക്കാർ നയങ്ങളെ ചോദ്യം ചെയ്യും - RAHUL GANDHI IN LOKSABHA

author img

By ETV Bharat Kerala Team

Published : Jun 30, 2024, 8:30 PM IST

പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള രാഹുലിൻ്റെ ആദ്യത്തെ സമ്പൂർണ പ്രസംഗമാകും ജൂലൈ 1ന് നടക്കുക.

രാഹുൽ ഗാന്ധി ലോക്‌സഭ പ്രസംഗം  RAHUL GANDHI AS OPPOSITION LEADER  RAHUL GANDHI LOK SABHA DEBATE  18TH LOK SABHA FIRST SESSION
Rahul Gandhi (Sansad TV)

ന്യൂഡൽഹി: ജൂൺ 27ന് പാർലമെന്‍റിന്‍റെ ഇരുസഭകളെയും അഭിസംബോധന ചെയ്‌ത രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് നന്ദി രേഖപ്പെടുത്തിക്കൊണ്ടുള്ള പ്രമേയം ജൂലൈ 1ന് ലോക്‌സഭ ചർച്ച ചെയ്യും. ചർച്ചയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എൻഡിഎ സർക്കാരിനെതിരായ 'ആക്രമണ'ത്തിന് തുടക്കമിടും. രാഹുൽ ഗാന്ധി ആയിരിക്കും പ്രതിപക്ഷത്ത് നിന്നുള്ള ആദ്യ സ്‌പീക്കർ എന്ന് കോൺഗ്രസിന്‍റെ മുതിർന്ന നേതാവും ലോക്‌സഭ എംപിയുമായ കൊടിക്കുന്നില്‍ സുരേഷ് ഇടിവി ഭാരതിനോട് പറഞ്ഞു.

ആദ്യ സംവാദത്തിനുള്ള പ്രമേയം കേന്ദ്രമന്ത്രിമന്ത്രി അവതരിപ്പിക്കു. തുടര്‍ന്ന് ഒരു ബിജെപി അംഗമായിരിക്കും ട്രഷറി ബെഞ്ചുകളിൽ നിന്നുള്ള ആദ്യ സ്‌പീക്കർ. പ്രതിപക്ഷ ബെഞ്ചിൽ നിന്നുള്ള ആദ്യ സ്‌പീക്കറാകും രാഹുൽ. നീറ്റ്-യുജിയിലെയും മറ്റ് പ്രവേശന പരീക്ഷകളിലെയും അഴിമതികളെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെടുന്ന രാഹുൽ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിൻ്റെ നയങ്ങളെ ശക്തമായി ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്.

മുൻ ലോക്‌സഭയിൽ അംഗമെന്ന നിലയിൽ വളരെ ശ്രദ്ധേയവും ശക്തവുമായ ചില പ്രസംഗങ്ങൾ രാഹുൽ നടത്തിയിട്ടുണ്ടെങ്കിലും, ജൂലൈ ഒന്നിന് നടത്തുന്ന പ്രസംഗം പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള അദ്ദേഹത്തിൻ്റെ ആദ്യത്തെ സമ്പൂർണ പ്രസംഗമാകും. കഴിഞ്ഞ രണ്ട് ലോക്‌സഭ കാലയളവുകളിൽ, 2014-ൽ 282 സീറ്റുകളും 2019-ൽ 303 സീറ്റുകളുമായി ബിജെപിക്ക് സഭയിൽ മൃഗീയ ഭൂരിപക്ഷമുണ്ടായിരുന്നു.

എന്നാൽ 2024-ൽ ബിജെപിയുടെ പ്രാതിനിധ്യം 240 സീറ്റുകളായി കുറഞ്ഞെങ്കിലും സഖ്യകക്ഷികളുടെ സഹായത്തോടെ സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞു. ഇതിനു വിപരീതമായി, 2019-ലെ 52 സീറ്റിൽ നിന്ന് 99-ലേക്ക് കോൺഗ്രസ് ഉയരുകയും 232 സീറ്റുകളുള്ള ഒരു സംയുക്ത പ്രതിപക്ഷ ഗ്രൂപ്പായി ഇന്ത്യ ബ്ലോക്ക് മാറുകയും ചെയ്‌തു.

അതേസമയം ലോക്‌സഭയിൽ പ്രതിപക്ഷ ആക്രമണത്തിന് രാഹുൽ ഗാന്ധി നേതൃത്വം നൽകുമ്പോൾ, കോൺഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ പാർലമെൻ്റിൻ്റെ ഉപരിസഭയിൽ രാഷ്‌ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തെക്കുറിച്ചുള്ള ചർച്ച ആരംഭിക്കും. ഇതിനിടെ തൊഴിലില്ലായ്‌മ, വിലക്കയറ്റം, നീറ്റ് അഴിമതി, തീവണ്ടി അപകടങ്ങൾ, യാത്രക്കാരുടെ സുരക്ഷ, മണിപ്പൂരിലെ ആഭ്യന്തര കലഹം, ജമ്മുവിലെ ഭീകരാക്രമണം എന്നി പ്രശ്‌നങ്ങളിലെ സർക്കാരിന്‍റെ ഉത്തരവാദിത്തം ഒപ്പം മറ്റ് പ്രധാന വിഷയങ്ങളും രാഷ്‌ട്രപതിയുടെ പ്രസംഗം അവഗണിച്ചതായി കോൺഗ്രസ് രാജ്യസഭ ഉപനേതാവ് പ്രമോദ് തിവാരി ഇടിവി ഭാരതിനോട് പറഞ്ഞു. തങ്ങൾക്ക് അതിനുള്ള ഉത്തരം വേണമെന്നും അദ്ദേഹം പ്രതികരിച്ചു.

ALSO READ: അട്ടപ്പാടിയിലെ കാർത്തുമ്പി കുടകളെ പ്രകീർത്തിച്ച് നരേന്ദ്ര മോദി

ന്യൂഡൽഹി: ജൂൺ 27ന് പാർലമെന്‍റിന്‍റെ ഇരുസഭകളെയും അഭിസംബോധന ചെയ്‌ത രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് നന്ദി രേഖപ്പെടുത്തിക്കൊണ്ടുള്ള പ്രമേയം ജൂലൈ 1ന് ലോക്‌സഭ ചർച്ച ചെയ്യും. ചർച്ചയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എൻഡിഎ സർക്കാരിനെതിരായ 'ആക്രമണ'ത്തിന് തുടക്കമിടും. രാഹുൽ ഗാന്ധി ആയിരിക്കും പ്രതിപക്ഷത്ത് നിന്നുള്ള ആദ്യ സ്‌പീക്കർ എന്ന് കോൺഗ്രസിന്‍റെ മുതിർന്ന നേതാവും ലോക്‌സഭ എംപിയുമായ കൊടിക്കുന്നില്‍ സുരേഷ് ഇടിവി ഭാരതിനോട് പറഞ്ഞു.

ആദ്യ സംവാദത്തിനുള്ള പ്രമേയം കേന്ദ്രമന്ത്രിമന്ത്രി അവതരിപ്പിക്കു. തുടര്‍ന്ന് ഒരു ബിജെപി അംഗമായിരിക്കും ട്രഷറി ബെഞ്ചുകളിൽ നിന്നുള്ള ആദ്യ സ്‌പീക്കർ. പ്രതിപക്ഷ ബെഞ്ചിൽ നിന്നുള്ള ആദ്യ സ്‌പീക്കറാകും രാഹുൽ. നീറ്റ്-യുജിയിലെയും മറ്റ് പ്രവേശന പരീക്ഷകളിലെയും അഴിമതികളെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെടുന്ന രാഹുൽ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിൻ്റെ നയങ്ങളെ ശക്തമായി ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്.

മുൻ ലോക്‌സഭയിൽ അംഗമെന്ന നിലയിൽ വളരെ ശ്രദ്ധേയവും ശക്തവുമായ ചില പ്രസംഗങ്ങൾ രാഹുൽ നടത്തിയിട്ടുണ്ടെങ്കിലും, ജൂലൈ ഒന്നിന് നടത്തുന്ന പ്രസംഗം പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള അദ്ദേഹത്തിൻ്റെ ആദ്യത്തെ സമ്പൂർണ പ്രസംഗമാകും. കഴിഞ്ഞ രണ്ട് ലോക്‌സഭ കാലയളവുകളിൽ, 2014-ൽ 282 സീറ്റുകളും 2019-ൽ 303 സീറ്റുകളുമായി ബിജെപിക്ക് സഭയിൽ മൃഗീയ ഭൂരിപക്ഷമുണ്ടായിരുന്നു.

എന്നാൽ 2024-ൽ ബിജെപിയുടെ പ്രാതിനിധ്യം 240 സീറ്റുകളായി കുറഞ്ഞെങ്കിലും സഖ്യകക്ഷികളുടെ സഹായത്തോടെ സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞു. ഇതിനു വിപരീതമായി, 2019-ലെ 52 സീറ്റിൽ നിന്ന് 99-ലേക്ക് കോൺഗ്രസ് ഉയരുകയും 232 സീറ്റുകളുള്ള ഒരു സംയുക്ത പ്രതിപക്ഷ ഗ്രൂപ്പായി ഇന്ത്യ ബ്ലോക്ക് മാറുകയും ചെയ്‌തു.

അതേസമയം ലോക്‌സഭയിൽ പ്രതിപക്ഷ ആക്രമണത്തിന് രാഹുൽ ഗാന്ധി നേതൃത്വം നൽകുമ്പോൾ, കോൺഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ പാർലമെൻ്റിൻ്റെ ഉപരിസഭയിൽ രാഷ്‌ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തെക്കുറിച്ചുള്ള ചർച്ച ആരംഭിക്കും. ഇതിനിടെ തൊഴിലില്ലായ്‌മ, വിലക്കയറ്റം, നീറ്റ് അഴിമതി, തീവണ്ടി അപകടങ്ങൾ, യാത്രക്കാരുടെ സുരക്ഷ, മണിപ്പൂരിലെ ആഭ്യന്തര കലഹം, ജമ്മുവിലെ ഭീകരാക്രമണം എന്നി പ്രശ്‌നങ്ങളിലെ സർക്കാരിന്‍റെ ഉത്തരവാദിത്തം ഒപ്പം മറ്റ് പ്രധാന വിഷയങ്ങളും രാഷ്‌ട്രപതിയുടെ പ്രസംഗം അവഗണിച്ചതായി കോൺഗ്രസ് രാജ്യസഭ ഉപനേതാവ് പ്രമോദ് തിവാരി ഇടിവി ഭാരതിനോട് പറഞ്ഞു. തങ്ങൾക്ക് അതിനുള്ള ഉത്തരം വേണമെന്നും അദ്ദേഹം പ്രതികരിച്ചു.

ALSO READ: അട്ടപ്പാടിയിലെ കാർത്തുമ്പി കുടകളെ പ്രകീർത്തിച്ച് നരേന്ദ്ര മോദി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.