ETV Bharat / bharat

ഭക്‌തി നിര്‍ഭരമായി ഒഡിഷയിലെ പുരി; ജഗന്നാഥ ക്ഷേത്രത്തിലെ രഥഘോഷയാത്രയ്ക്ക് തുടക്കമായി - puri rath yatra 2024 latest updates

പുരിജഗന്നാഥ ക്ഷേത്രത്തിലെ പ്രശസ്‌തമായ രഥഘോഷയാത്രയ്ക്ക് ഭക്‌തിനിര്‍ഭരമായ തുടക്കം. ഭക്തി ലഹരിയില്‍ ക്ഷേത്രവും പരിസരവും.

author img

By ETV Bharat Kerala Team

Published : Jul 7, 2024, 1:54 PM IST

PURI RATH YATRA  പുരി ജഗന്നാഥ രഥമഹോത്സവം  പുരി രഥയാത്ര 2024  Rath Yatra 2024 news
ഒഡിഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കൊരുങ്ങി അണിനിരന്ന തേരുകള്‍ (ANI)
ഭക്‌തി നിര്‍ഭരമായി പുരി (DD news)

പുരി: ഇന്ത്യയുടെ വൈവിധ്യമാർന്ന സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന പുരി ജഗന്നാഥ രഥമഹോത്സവത്തിന് തുടക്കമായി. രഥങ്ങള്‍ ജഗന്നാഥ ക്ഷേത്രത്തിന്‍റെ സിംഹ കവാടത്തില്‍ നിരന്ന് കഴിഞ്ഞു. പുരിയ്ക്ക് ഇനി നിര്‍വൃതിയുടെ നിമിഷങ്ങള്‍.

രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവും ആഘോഷ പരിപാടികളില്‍ പങ്കെടുക്കും. രാഷ്‌ട്രപതിയുടെ സന്ദര്‍ശനത്തിന് വേണ്ട ഒരുക്കങ്ങളെല്ലാം പുതുതായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇക്കുറി രണ്ട് ദിവസമാണ് പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര നടക്കുന്നത്.

സാധാരണയായി ഒറ്റ ദിവസമാണ് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. 1971ലാണ് നേരത്തെ ഇവിടെ രണ്ട് ദിവസമായി ആഘോഷം നടത്തിയത്. മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി ഇന്നും നാളെയും സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജഗന്നാഥ ക്ഷേത്രത്തില്‍ നിന്ന് ഗുണ്ടിച്ച ക്ഷേത്രത്തിലേക്കാണ് രഥങ്ങള്‍ പോകുക. ഇവ ഒരാഴ്‌ച ഗുണ്ടിച്ച ക്ഷേത്രത്തില്‍ തങ്ങും. ജഗന്നാഥ ക്ഷേത്രത്തിൽ നിന്ന് ഗുണ്ടിച്ച ക്ഷേത്രത്തിലേക്കുള്ള ഭഗവാൻ ജഗന്നാഥന്‍റെയും സഹോദരന്‍ ബലഭദ്രന്‍റെയും സഹോദരി സുഭദ്രയുടെയും യാത്രയെ അനുസ്‌മരിച്ചാണ് പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര നടക്കുന്നത്.

ആചാരാനുഷ്ഠാനങ്ങളോടെ രഥയാത്രയില്‍ നേരിട്ട് പങ്കുകൊള്ളാന്‍ വന്‍ തോതിലാണ് ഭക്തര്‍ പുരിയിലേക്ക് എത്തിയിരിക്കുന്നത്. ജഗന്നാഥ രഥയാത്ര ആഘോഷത്തിന് നൂറ്റാണ്ടുകളോളം പഴക്കമുണ്ട്. വിഷ്‌ണുവിന്‍റെ അവതാരമായ ജഗന്നാഥൻ, ക്ഷേത്രത്തിലെ തന്‍റെ വസതിയിൽ നിന്ന് പിതൃസഹോദരിയുടെ ഭവനമായ ഗുണ്ടിച്ച ക്ഷേത്രത്തിലേക്ക് വർഷം തോറും യാത്ര ചെയ്യാറുണ്ട്. ഈ യാത്ര കുടുംബ സന്ദർശനത്തിന്‍റെ പ്രതീകമായാണ് വിശ്വാസികള്‍ കാണുന്നത്. രഥയാത്രയ്ക്കുള്ള ഒരുക്കങ്ങൾ പുരിയില്‍ വളരെ നേരത്തെ തന്നെ തുടങ്ങും.

മാസങ്ങള്‍ക്ക് മുന്‍പുതന്നെ രഥങ്ങളുടെ നിര്‍മാണം ആരംഭിക്കും. തടിയിലാണ് രഥമൊരുക്കുന്നത്. ഓരോ രഥവും ഓരോ ദേവതകള്‍ക്ക് സമര്‍പ്പിക്കും. ഭംഗിയില്‍ കൊത്തിയെടുക്കുന്ന രഥങ്ങളില്‍ അലങ്കാരപ്പണികളും ധാരാളമുണ്ടാകും. രഥപ്രതിഷ്‌ഠയാണ് യാത്രയുടെ ആചാരപരമായ തുടക്കം.

പുരോഹിതന്മാർ മന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ട് രഥങ്ങൾ വിശുദ്ധീകരിക്കും. ഇതോടെ പുരിയില്‍ ഒന്‍പത് ദിവസത്തെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. ജാതിമത ഭേദമന്യെ സകലരും ഒത്തുകൂടുന്ന ആഘോഷം കൂടിയാണിത്. രഥയാത്ര അവസാനിക്കുന്നത് ഗുണ്ടിച്ച ക്ഷേത്രത്തിലാണ്. 'ബഹുദ യാത്ര' എന്നറിയപ്പെടുന്ന മടക്കയാത്ര ആരംഭിക്കുന്നതിന് മുമ്പ് ദേവന്മാർ ഒമ്പത് ദിവസം വിശ്രമിക്കുന്നു. നീലാദ്രി വിജയത്തില്‍ രഥങ്ങൾ പൊളിക്കുന്നതോടെ ഉത്സവം സമാപിക്കും.

Also Read: ക്ഷേത്ര നഗരിയായ പുരി, ഭഗവാന്‍ ജഗന്നാഥന്‍റെ രഥയാത്രയ്‌ക്കൊരുങ്ങി

ഭക്‌തി നിര്‍ഭരമായി പുരി (DD news)

പുരി: ഇന്ത്യയുടെ വൈവിധ്യമാർന്ന സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന പുരി ജഗന്നാഥ രഥമഹോത്സവത്തിന് തുടക്കമായി. രഥങ്ങള്‍ ജഗന്നാഥ ക്ഷേത്രത്തിന്‍റെ സിംഹ കവാടത്തില്‍ നിരന്ന് കഴിഞ്ഞു. പുരിയ്ക്ക് ഇനി നിര്‍വൃതിയുടെ നിമിഷങ്ങള്‍.

രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവും ആഘോഷ പരിപാടികളില്‍ പങ്കെടുക്കും. രാഷ്‌ട്രപതിയുടെ സന്ദര്‍ശനത്തിന് വേണ്ട ഒരുക്കങ്ങളെല്ലാം പുതുതായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇക്കുറി രണ്ട് ദിവസമാണ് പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര നടക്കുന്നത്.

സാധാരണയായി ഒറ്റ ദിവസമാണ് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. 1971ലാണ് നേരത്തെ ഇവിടെ രണ്ട് ദിവസമായി ആഘോഷം നടത്തിയത്. മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി ഇന്നും നാളെയും സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജഗന്നാഥ ക്ഷേത്രത്തില്‍ നിന്ന് ഗുണ്ടിച്ച ക്ഷേത്രത്തിലേക്കാണ് രഥങ്ങള്‍ പോകുക. ഇവ ഒരാഴ്‌ച ഗുണ്ടിച്ച ക്ഷേത്രത്തില്‍ തങ്ങും. ജഗന്നാഥ ക്ഷേത്രത്തിൽ നിന്ന് ഗുണ്ടിച്ച ക്ഷേത്രത്തിലേക്കുള്ള ഭഗവാൻ ജഗന്നാഥന്‍റെയും സഹോദരന്‍ ബലഭദ്രന്‍റെയും സഹോദരി സുഭദ്രയുടെയും യാത്രയെ അനുസ്‌മരിച്ചാണ് പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര നടക്കുന്നത്.

ആചാരാനുഷ്ഠാനങ്ങളോടെ രഥയാത്രയില്‍ നേരിട്ട് പങ്കുകൊള്ളാന്‍ വന്‍ തോതിലാണ് ഭക്തര്‍ പുരിയിലേക്ക് എത്തിയിരിക്കുന്നത്. ജഗന്നാഥ രഥയാത്ര ആഘോഷത്തിന് നൂറ്റാണ്ടുകളോളം പഴക്കമുണ്ട്. വിഷ്‌ണുവിന്‍റെ അവതാരമായ ജഗന്നാഥൻ, ക്ഷേത്രത്തിലെ തന്‍റെ വസതിയിൽ നിന്ന് പിതൃസഹോദരിയുടെ ഭവനമായ ഗുണ്ടിച്ച ക്ഷേത്രത്തിലേക്ക് വർഷം തോറും യാത്ര ചെയ്യാറുണ്ട്. ഈ യാത്ര കുടുംബ സന്ദർശനത്തിന്‍റെ പ്രതീകമായാണ് വിശ്വാസികള്‍ കാണുന്നത്. രഥയാത്രയ്ക്കുള്ള ഒരുക്കങ്ങൾ പുരിയില്‍ വളരെ നേരത്തെ തന്നെ തുടങ്ങും.

മാസങ്ങള്‍ക്ക് മുന്‍പുതന്നെ രഥങ്ങളുടെ നിര്‍മാണം ആരംഭിക്കും. തടിയിലാണ് രഥമൊരുക്കുന്നത്. ഓരോ രഥവും ഓരോ ദേവതകള്‍ക്ക് സമര്‍പ്പിക്കും. ഭംഗിയില്‍ കൊത്തിയെടുക്കുന്ന രഥങ്ങളില്‍ അലങ്കാരപ്പണികളും ധാരാളമുണ്ടാകും. രഥപ്രതിഷ്‌ഠയാണ് യാത്രയുടെ ആചാരപരമായ തുടക്കം.

പുരോഹിതന്മാർ മന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ട് രഥങ്ങൾ വിശുദ്ധീകരിക്കും. ഇതോടെ പുരിയില്‍ ഒന്‍പത് ദിവസത്തെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. ജാതിമത ഭേദമന്യെ സകലരും ഒത്തുകൂടുന്ന ആഘോഷം കൂടിയാണിത്. രഥയാത്ര അവസാനിക്കുന്നത് ഗുണ്ടിച്ച ക്ഷേത്രത്തിലാണ്. 'ബഹുദ യാത്ര' എന്നറിയപ്പെടുന്ന മടക്കയാത്ര ആരംഭിക്കുന്നതിന് മുമ്പ് ദേവന്മാർ ഒമ്പത് ദിവസം വിശ്രമിക്കുന്നു. നീലാദ്രി വിജയത്തില്‍ രഥങ്ങൾ പൊളിക്കുന്നതോടെ ഉത്സവം സമാപിക്കും.

Also Read: ക്ഷേത്ര നഗരിയായ പുരി, ഭഗവാന്‍ ജഗന്നാഥന്‍റെ രഥയാത്രയ്‌ക്കൊരുങ്ങി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.