ETV Bharat / bharat

ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് വ്യാജമാകാമെന്ന് പൊലീസ്; അയോഗ്യയാക്കാൻ യുപിഎസ്‌സിക്ക് അധികാരമില്ലെന്ന് പൂജ ഖേദ്‌കർ - Puja Khedkar Forged Certificate

author img

By ETV Bharat Kerala Team

Published : Sep 4, 2024, 8:57 PM IST

പൂജ ഖേദ്‌കർ സമര്‍പ്പിച്ച ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് കെട്ടിച്ചമച്ചതാകാമെന്ന് പൊലീസ് ഡല്‍ഹി ഹൈക്കോടതിയില്‍. അഹമ്മദ്‌നഗർ മെഡിക്കൽ അതോറിറ്റി സര്‍ട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്‌തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

PUJA KHEDKAR IAS  PUJA FORGED DISABILITY CERTIFICATE  പൂജ ഖേദ്‌കർ വ്യാജ സര്‍ട്ടിഫിക്കറ്റ്  MALAYALAM LATEST NEWS
Puja Khedkar (ETV Bharat)

ന്യൂഡല്‍ഹി: മുൻ ട്രെയിനി ഐഎഎസ് ഓഫിസർ പൂജ ഖേദ്‌കർ സമര്‍പ്പിച്ച രണ്ട് ഡിസെബിലിറ്റി സർട്ടിഫിക്കറ്റുകളില്‍ ഒന്ന് വ്യാജമായിരിക്കാമെന്ന് ഡൽഹി പൊലീസ് ഹൈക്കോടതിയില്‍. പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച പുതിയ തല്‍സ്ഥിതി റിപ്പോര്‍ട്ടിലാണ് ഒരു സർട്ടിഫിക്കറ്റ് വ്യാജമായിരിക്കാമെന്ന സംശയം ഉന്നയിച്ചിരിക്കുന്നത്.

വിശദമായ അന്വേഷണത്തിൽ ഖേദ്‌കർ 2022, 2023 വര്‍ഷങ്ങളിലായി രണ്ട് ഡിസെബിലിറ്റി സർട്ടിഫിക്കറ്റുകൾ സമര്‍പ്പിച്ചിട്ടുണ്ട് എന്ന് മനസിലായി. തുടര്‍ന്ന് യുപിഎസ്‌സി നൽകിയ രേഖകളുടെ സൂക്ഷ്‌മപരിശോധന നടത്തി. ഇതിലൂടെയാണ് ഒരു സര്‍ട്ട്ഫിക്കറ്റ് വ്യാജമാണെന്ന സംശയത്തിലെത്തിയത്.

മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗർ മെഡിക്കൽ അതോറിറ്റി നൽകി എന്ന് അവകാശപ്പെട്ട് സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റുകള്‍ ഇഷ്യൂ ചെയ്‌തിട്ടില്ലെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു. MH2610119900342407 എന്ന നമ്പറിലുള്ള ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്‌തിട്ടില്ലെന്നാണ് അധികൃതര്‍ അറിയിച്ചത്. ഇതാണ് സര്‍ട്ടിഫിക്കറ്റ് കെട്ടിച്ചമച്ചും വ്യാജവും ആകാമെന്ന സംശയത്തിന് കാരണമായത്.

അതേസമയം ഖേദ്‌കറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഡൽഹി പൊലീസിനും യുപിഎസ്‌സിക്കും കോടതി നോട്ടീസ് അയച്ചിരുന്നു. വിഷയം പരിഗണനയിലിരിക്കുന്നത് കൊണ്ട് ഖേദ്‌കറിനെതിരെ നടപടിയെടുക്കരുതെന്ന് അന്വേഷണ ഏജൻസിക്ക് കോടതി നിർദേശം നൽകി. അടിയന്തര അറസ്റ്റ് ആവശ്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഒബിസി, ഡിസെബിലിറ്റി ക്വാട്ട ആനുകൂല്യങ്ങളില്‍ തട്ടിപ്പ് തടത്തി എന്ന ആരോപണം നേരിടുന്ന ഖേദ്‌കര്‍ തന്നെ അയോഗ്യനാക്കാൻ യുപിഎസ്‌സിക്ക് അധികാരമില്ലെന്ന് പ്രതികരിച്ചു. സിവിൽ സർവീസ് പരീക്ഷ കൂടുതൽ തവണ എഴുതുന്നതിന് വേണ്ടി വ്യാജ രേഖകള്‍ സമര്‍പ്പിച്ചെന്ന ആരോപണം ഗൗരവമുള്ളതും സമഗ്രമായ അന്വേഷണം ആവശ്യമുളളതുമാണെന്ന് വിലയിരുത്തി ഡൽഹി പട്യാല ഹൗസ് കോടതി കഴിഞ്ഞ ആഴ്‌ച ഖേദ്‌കറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയിരുന്നു.

Also Read: പൂജ ഖേദ്ക്കറുടെ ഐഎഎസ് റദ്ദാക്കി യുപിഎസ്‌സി; പരീക്ഷകളില്‍ പങ്കെടുക്കുന്നതിനും വിലക്ക്

ന്യൂഡല്‍ഹി: മുൻ ട്രെയിനി ഐഎഎസ് ഓഫിസർ പൂജ ഖേദ്‌കർ സമര്‍പ്പിച്ച രണ്ട് ഡിസെബിലിറ്റി സർട്ടിഫിക്കറ്റുകളില്‍ ഒന്ന് വ്യാജമായിരിക്കാമെന്ന് ഡൽഹി പൊലീസ് ഹൈക്കോടതിയില്‍. പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച പുതിയ തല്‍സ്ഥിതി റിപ്പോര്‍ട്ടിലാണ് ഒരു സർട്ടിഫിക്കറ്റ് വ്യാജമായിരിക്കാമെന്ന സംശയം ഉന്നയിച്ചിരിക്കുന്നത്.

വിശദമായ അന്വേഷണത്തിൽ ഖേദ്‌കർ 2022, 2023 വര്‍ഷങ്ങളിലായി രണ്ട് ഡിസെബിലിറ്റി സർട്ടിഫിക്കറ്റുകൾ സമര്‍പ്പിച്ചിട്ടുണ്ട് എന്ന് മനസിലായി. തുടര്‍ന്ന് യുപിഎസ്‌സി നൽകിയ രേഖകളുടെ സൂക്ഷ്‌മപരിശോധന നടത്തി. ഇതിലൂടെയാണ് ഒരു സര്‍ട്ട്ഫിക്കറ്റ് വ്യാജമാണെന്ന സംശയത്തിലെത്തിയത്.

മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗർ മെഡിക്കൽ അതോറിറ്റി നൽകി എന്ന് അവകാശപ്പെട്ട് സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റുകള്‍ ഇഷ്യൂ ചെയ്‌തിട്ടില്ലെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു. MH2610119900342407 എന്ന നമ്പറിലുള്ള ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്‌തിട്ടില്ലെന്നാണ് അധികൃതര്‍ അറിയിച്ചത്. ഇതാണ് സര്‍ട്ടിഫിക്കറ്റ് കെട്ടിച്ചമച്ചും വ്യാജവും ആകാമെന്ന സംശയത്തിന് കാരണമായത്.

അതേസമയം ഖേദ്‌കറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഡൽഹി പൊലീസിനും യുപിഎസ്‌സിക്കും കോടതി നോട്ടീസ് അയച്ചിരുന്നു. വിഷയം പരിഗണനയിലിരിക്കുന്നത് കൊണ്ട് ഖേദ്‌കറിനെതിരെ നടപടിയെടുക്കരുതെന്ന് അന്വേഷണ ഏജൻസിക്ക് കോടതി നിർദേശം നൽകി. അടിയന്തര അറസ്റ്റ് ആവശ്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഒബിസി, ഡിസെബിലിറ്റി ക്വാട്ട ആനുകൂല്യങ്ങളില്‍ തട്ടിപ്പ് തടത്തി എന്ന ആരോപണം നേരിടുന്ന ഖേദ്‌കര്‍ തന്നെ അയോഗ്യനാക്കാൻ യുപിഎസ്‌സിക്ക് അധികാരമില്ലെന്ന് പ്രതികരിച്ചു. സിവിൽ സർവീസ് പരീക്ഷ കൂടുതൽ തവണ എഴുതുന്നതിന് വേണ്ടി വ്യാജ രേഖകള്‍ സമര്‍പ്പിച്ചെന്ന ആരോപണം ഗൗരവമുള്ളതും സമഗ്രമായ അന്വേഷണം ആവശ്യമുളളതുമാണെന്ന് വിലയിരുത്തി ഡൽഹി പട്യാല ഹൗസ് കോടതി കഴിഞ്ഞ ആഴ്‌ച ഖേദ്‌കറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയിരുന്നു.

Also Read: പൂജ ഖേദ്ക്കറുടെ ഐഎഎസ് റദ്ദാക്കി യുപിഎസ്‌സി; പരീക്ഷകളില്‍ പങ്കെടുക്കുന്നതിനും വിലക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.