ETV Bharat / bharat

പതഞ്ജലി കേസ്: സുപ്രീം കോടതിയിൽ മാപ്പ് പറഞ്ഞ് ബാബ രാംദേവ് - Ramdev Apologized in Supreme Court

author img

By ETV Bharat Kerala Team

Published : Apr 16, 2024, 1:38 PM IST

സുപ്രീം കോടതിയില്‍ നേരിട്ടെത്തിയാണ് പതഞ്ജലി സഹസ്ഥാപകൻ ബാബ രംദേവ് കേസില്‍ മാപ്പ് പറഞ്ഞത്.

PATANJALI AD CASE  BABA RAMDEV  ACHARYA BALAKRISHNA  ബാബ രാംദേവ് മാപ്പ്
Patanjali Advancement Case ; Acharya Balakrishna And Yoga Guru Swami Ramdev Apologized To The Supreme Court

ന്യൂഡൽഹി: പതഞ്ജലി ഉല്‍പന്നങ്ങളുടെ പേരില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതിയില്‍ മാപ്പ് പറഞ്ഞ് പതഞ്ജലി മാനേജിങ് ഡയറക്‌ടർ ആചാര്യ ബാലകൃഷ്‌ണയും സഹസ്ഥാപകനും യോഗ ഗുരുവുമായ ബാബ രാംദേവും. കോടതിയില്‍ നേരിട്ട് ഹാജരായാണ് ബാബ രാംദേവ് പരസ്യമായി മാപ്പ് പറഞ്ഞത്. ജസ്‌റ്റിസുമാരായ ഹിമ കോലി, എ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് രാംദേവും ബാലകൃഷ്‌ണയും ഹാജരായത്

യോഗയെ പ്രോത്സാഹിപ്പിക്കുന്നതിന് താൻ ചെയ്‌ത പ്രവർത്തനങ്ങളെ കോടതി മാനിക്കുന്നുവെന്നും എന്നാൽ മരുന്ന് കച്ചവടം വാണിജ്യമാണെന്നും തങ്ങളുടെ ഉൽപ്പന്നങ്ങൾ വിൽക്കാൻ അവർ ആധുനിക വൈദ്യശാസ്‌ത്ര സമ്പ്രദായത്തിന്‍റെ ഫലപ്രാപ്‌തിയെ ഇകഴ്ത്തുകയും ചോദ്യം ചെയ്യുകയും ചെയ്യുകയാണെന്നും ജസ്‌റ്റിസ് കോലി രാംദേവിനോട് പറഞ്ഞു. 2023 നവംബറിൽ കോടതി ഉത്തരവ് പുറപ്പെടുവിച്ചതിന് ശേഷം പത്രസമ്മേളനം നടത്തിയപ്പോൾ താൻ കോടതി ഉത്തരവ് ലംഘിച്ചുവെന്ന് ബെഞ്ച് രാംദേവിനോട് ചൂണ്ടിക്കാട്ടി. പരസ്യമായി മാപ്പ് പറയുമെന്ന് രാംദേവിനും ബാലകൃഷ്‌ണയ്ക്കും വേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി പറഞ്ഞു.

ആരെയെങ്കിലും വേദനിപ്പിക്കുകയോ കോടതിയെ അവഹേളിക്കുകയോ അല്ലെങ്കിൽ കോടതി ഉത്തരവുകൾ ലംഘിക്കുകയോ ചെയ്യുക എന്നത് അവരുടെ ഉദ്ദേശ്യമല്ലെന്നും ഞങ്ങൾ നിരുപാധികം മാപ്പ് പറയുകയാണെന്ന് രാംദേവ് പറഞ്ഞു. പഠനങ്ങൾ അടിസ്ഥാനമാക്കിയുള്ള തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നും അവർ ക്ലിനിക്കൽ തെളിവുകളെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും എന്നാൽ ഇതെല്ലാം ഞങ്ങൾ പറയരുതായിരുന്നുവെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇത് ആവർത്തിക്കാതിരിക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്ന് രാംദേവ് കോടതിയെ അറിയിച്ചു.

Also Read : 'ഞങ്ങള്‍ അന്ധരല്ല..'; പതഞ്ജലിയുടെ മാപ്പപേക്ഷ തള്ളി സുപ്രീം കോടതി, അതിരൂക്ഷ വിമര്‍ശനം - SC REFUSES APOLOGY BY PATANJALI

ന്യൂഡൽഹി: പതഞ്ജലി ഉല്‍പന്നങ്ങളുടെ പേരില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതിയില്‍ മാപ്പ് പറഞ്ഞ് പതഞ്ജലി മാനേജിങ് ഡയറക്‌ടർ ആചാര്യ ബാലകൃഷ്‌ണയും സഹസ്ഥാപകനും യോഗ ഗുരുവുമായ ബാബ രാംദേവും. കോടതിയില്‍ നേരിട്ട് ഹാജരായാണ് ബാബ രാംദേവ് പരസ്യമായി മാപ്പ് പറഞ്ഞത്. ജസ്‌റ്റിസുമാരായ ഹിമ കോലി, എ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് രാംദേവും ബാലകൃഷ്‌ണയും ഹാജരായത്

യോഗയെ പ്രോത്സാഹിപ്പിക്കുന്നതിന് താൻ ചെയ്‌ത പ്രവർത്തനങ്ങളെ കോടതി മാനിക്കുന്നുവെന്നും എന്നാൽ മരുന്ന് കച്ചവടം വാണിജ്യമാണെന്നും തങ്ങളുടെ ഉൽപ്പന്നങ്ങൾ വിൽക്കാൻ അവർ ആധുനിക വൈദ്യശാസ്‌ത്ര സമ്പ്രദായത്തിന്‍റെ ഫലപ്രാപ്‌തിയെ ഇകഴ്ത്തുകയും ചോദ്യം ചെയ്യുകയും ചെയ്യുകയാണെന്നും ജസ്‌റ്റിസ് കോലി രാംദേവിനോട് പറഞ്ഞു. 2023 നവംബറിൽ കോടതി ഉത്തരവ് പുറപ്പെടുവിച്ചതിന് ശേഷം പത്രസമ്മേളനം നടത്തിയപ്പോൾ താൻ കോടതി ഉത്തരവ് ലംഘിച്ചുവെന്ന് ബെഞ്ച് രാംദേവിനോട് ചൂണ്ടിക്കാട്ടി. പരസ്യമായി മാപ്പ് പറയുമെന്ന് രാംദേവിനും ബാലകൃഷ്‌ണയ്ക്കും വേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി പറഞ്ഞു.

ആരെയെങ്കിലും വേദനിപ്പിക്കുകയോ കോടതിയെ അവഹേളിക്കുകയോ അല്ലെങ്കിൽ കോടതി ഉത്തരവുകൾ ലംഘിക്കുകയോ ചെയ്യുക എന്നത് അവരുടെ ഉദ്ദേശ്യമല്ലെന്നും ഞങ്ങൾ നിരുപാധികം മാപ്പ് പറയുകയാണെന്ന് രാംദേവ് പറഞ്ഞു. പഠനങ്ങൾ അടിസ്ഥാനമാക്കിയുള്ള തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നും അവർ ക്ലിനിക്കൽ തെളിവുകളെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും എന്നാൽ ഇതെല്ലാം ഞങ്ങൾ പറയരുതായിരുന്നുവെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇത് ആവർത്തിക്കാതിരിക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്ന് രാംദേവ് കോടതിയെ അറിയിച്ചു.

Also Read : 'ഞങ്ങള്‍ അന്ധരല്ല..'; പതഞ്ജലിയുടെ മാപ്പപേക്ഷ തള്ളി സുപ്രീം കോടതി, അതിരൂക്ഷ വിമര്‍ശനം - SC REFUSES APOLOGY BY PATANJALI

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.