ETV Bharat / bharat

ജമ്മു കശ്‌മീർ ഭീകരാക്രമണം: ഭീകരരെ വെറുതെ വിടില്ലെന്ന് ലഫ്റ്റനൻ്റ് ഗവർണർ; ധനസഹായം പ്രഖ്യാപിച്ചു - REASI TERRORIST ATTACK

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷവും പരിക്കേറ്റവർക്ക് അഞ്ച് ലക്ഷവുമാണ് ധനസഹായം പ്രഖ്യാപിച്ചത്. പരിക്കേറ്റവരെ രക്ഷിക്കുകയാണ് പ്രധാനലക്ഷ്യമെന്ന് ലഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ.

author img

By ETV Bharat Kerala Team

Published : Jun 10, 2024, 5:25 PM IST

JAMMU KASHMIR TERRORIST ATTACK  ജമ്മു കശ്‌മീർ ഭീകരാക്രമണം  REASI TERRORIST ATTACK ON PILGRIMS  തീർഥാടകർക്ക് നേരെ ഭീകരാക്രമണം
L g Manoj sinha & Bus fell into gorge in Reasi (ETV Bharat)

ശ്രീനഗർ: ജമ്മു കശ്‌മീരില്‍ തീർഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് ജമ്മു കശ്‌മീർ ലഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ. ഒമ്പത് തീർഥാടകരുടെ മരണത്തിനിടയാക്കിയ റിയാസിയിലെ ഭീകരാക്രമണം മേഖലയെ പ്രക്ഷുബ്‌ധമാക്കാനുള്ള നീചമായ ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം നികൃഷ്‌ടമായ ശ്രമങ്ങളെ ശക്തമായി നേരിടുമെന്നും ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ വെറുതെ വിടില്ലെന്നും സിൻഹ പറഞ്ഞു. പരിക്കേറ്റവരെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്നലെ(ജൂൺ 9)യാണ് തീർഥാടകരുമായി ശിവ് ഖോരി ക്ഷേത്രത്തിൽ നിന്ന് കത്രയിലേക്ക് പോകുകയായിരുന്ന ബസിന്‌ നേരെ ഭീകരര്‍ വെടിയുതിര്‍ത്തത്. തുടര്‍ന്ന്‌ നിയന്ത്രണം നഷ്‌ടമായ ബസ്‌ കൊക്കയിലേക്ക്‌ മറിഞ്ഞു. പോണി മേഖലയിലെ തെര്യത്ത് ഗ്രാമത്തിന് സമീപം വൈകുന്നേരം 6.15 ഓടെയാണ് സംഭവം. അപകടത്തില്‍ പത്ത് തീർഥാടകർ മരിക്കുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഡൽഹി, യുപി, രാജസ്ഥാൻ എന്നിവയുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകരാണ് ബസിലുണ്ടായിരുന്നത്.

ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിതിഗതികൾ വിലയിരുത്തിയെന്നും ഭീകരരെ കണ്ടെത്തുന്നതിനായി പ്രദേശത്ത് സംയുക്ത ഓപ്പറേഷൻ നടക്കുന്നുണ്ടെന്നും സിൻഹ അറിയിച്ചു. സ്‌റ്റേറ്റ് ഡിസാസ്‌റ്റർ റെസ്‌പോൺസ് ഫോഴ്‌സും (എസ്‌ഡിആർഎഫ്) റിയാസിയിൽ എത്തിയിട്ടുണ്ട്. സംഭവ സ്ഥലത്തും പരിസരത്തും ഇടതൂർന്ന വനമേഖലകളിലും ഡ്രോണുകളും ഉപയോഗിച്ച് തെരച്ചിൽ നടത്തിവരുകയാണ്.

പരിക്കേറ്റവരെ രക്ഷിക്കുകയാണ് പ്രധാനലക്ഷ്യമെന്നും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപയും, പരിക്കേറ്റവർക്ക് അഞ്ച് ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ടെന്നും സിൻഹ പറഞ്ഞു. പരിക്കേറ്റ തീർഥാടകരെ റിയാസിയിലെയും ജമ്മുവിലെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Also Read: ജമ്മു കശ്‌മീർ ഭീകരാക്രമണം; 'വേദനാജനകം': അനുശോചിച്ച് രാഷ്‌ട്രപതി ദ്രൗപതി മുർമു

ശ്രീനഗർ: ജമ്മു കശ്‌മീരില്‍ തീർഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് ജമ്മു കശ്‌മീർ ലഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ. ഒമ്പത് തീർഥാടകരുടെ മരണത്തിനിടയാക്കിയ റിയാസിയിലെ ഭീകരാക്രമണം മേഖലയെ പ്രക്ഷുബ്‌ധമാക്കാനുള്ള നീചമായ ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം നികൃഷ്‌ടമായ ശ്രമങ്ങളെ ശക്തമായി നേരിടുമെന്നും ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ വെറുതെ വിടില്ലെന്നും സിൻഹ പറഞ്ഞു. പരിക്കേറ്റവരെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്നലെ(ജൂൺ 9)യാണ് തീർഥാടകരുമായി ശിവ് ഖോരി ക്ഷേത്രത്തിൽ നിന്ന് കത്രയിലേക്ക് പോകുകയായിരുന്ന ബസിന്‌ നേരെ ഭീകരര്‍ വെടിയുതിര്‍ത്തത്. തുടര്‍ന്ന്‌ നിയന്ത്രണം നഷ്‌ടമായ ബസ്‌ കൊക്കയിലേക്ക്‌ മറിഞ്ഞു. പോണി മേഖലയിലെ തെര്യത്ത് ഗ്രാമത്തിന് സമീപം വൈകുന്നേരം 6.15 ഓടെയാണ് സംഭവം. അപകടത്തില്‍ പത്ത് തീർഥാടകർ മരിക്കുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഡൽഹി, യുപി, രാജസ്ഥാൻ എന്നിവയുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകരാണ് ബസിലുണ്ടായിരുന്നത്.

ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിതിഗതികൾ വിലയിരുത്തിയെന്നും ഭീകരരെ കണ്ടെത്തുന്നതിനായി പ്രദേശത്ത് സംയുക്ത ഓപ്പറേഷൻ നടക്കുന്നുണ്ടെന്നും സിൻഹ അറിയിച്ചു. സ്‌റ്റേറ്റ് ഡിസാസ്‌റ്റർ റെസ്‌പോൺസ് ഫോഴ്‌സും (എസ്‌ഡിആർഎഫ്) റിയാസിയിൽ എത്തിയിട്ടുണ്ട്. സംഭവ സ്ഥലത്തും പരിസരത്തും ഇടതൂർന്ന വനമേഖലകളിലും ഡ്രോണുകളും ഉപയോഗിച്ച് തെരച്ചിൽ നടത്തിവരുകയാണ്.

പരിക്കേറ്റവരെ രക്ഷിക്കുകയാണ് പ്രധാനലക്ഷ്യമെന്നും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപയും, പരിക്കേറ്റവർക്ക് അഞ്ച് ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ടെന്നും സിൻഹ പറഞ്ഞു. പരിക്കേറ്റ തീർഥാടകരെ റിയാസിയിലെയും ജമ്മുവിലെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Also Read: ജമ്മു കശ്‌മീർ ഭീകരാക്രമണം; 'വേദനാജനകം': അനുശോചിച്ച് രാഷ്‌ട്രപതി ദ്രൗപതി മുർമു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.