ETV Bharat / bharat

കൊല്‍ക്കത്തയിലെ ഡോക്‌ടറുടെ കൊല: ആർജി കറിൻ്റെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട രേഖകൾ സിബിഐക്ക് കൈമാറി - Kolkata Doctor Rape Murder Case

author img

By ANI

Published : Aug 24, 2024, 2:31 PM IST

ആർജി കർ മെഡിക്കൽ കോളജിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട രേഖകൾ പ്രത്യേക അന്വേഷണ സംഘം സിബിഐക്ക് കൈമാറി. അന്വേഷണ റിപ്പോർട്ട് സെപ്‌തംബർ 17 ന് സമർപ്പിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു.

SIT SUBMITS DOCUMENTS TO CBI  FINANCIAL IRREGULARITIES IN RG KAR  RG KAR MEDICAL COLLEGE  JUNIOR DOCTOR RAPE CASE
Visuals From Outside RG Kar Medical College And Hospital, Kolkata (ANI)

കൊൽക്കത്ത (വെസ്‌റ്റ് ബംഗാൾ): ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്‌റ്റിഗേഷന് (സിബിഐ) കൈമാറിയതായി പൊലീസ് അറിയിച്ചു. കോടതിയുടെ നിർദേശപ്രകാരമാണ് എസ്ഐടി രേഖകൾ കൈമാറിയതെന്നും അവർ പറഞ്ഞു.

ഇന്നലെയാണ് (ഓഗസ്‌റ്റ് 23) മെഡിക്കൽ കോളജ് ആശുപത്രി മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ് ഉൾപ്പെട്ട സാമ്പത്തിക ക്രമക്കേടുകളുടെ അന്വേഷണം കൊൽക്കത്ത ഹൈക്കോടതി സിബിഐക്ക് കൈമാറിയത്. അതേസമയം, സന്ദീപ് ഘോഷ് ഇന്ന് (ഓഗസ്‌റ്റ് 24) കൊൽക്കത്തയിലെ സെൻട്രൽ ഗവൺമെൻ്റ് ഓഫീസ് കോംപ്ലക്‌സിലെ (സിജിഒ) സിബിഐ സ്‌പെഷ്യൽ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരായി.

കൊൽക്കത്തയിലെ ഡോക്‌ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സന്ദീപ് ഘോഷിന്‍റെയും അതുമായി ബന്ധപ്പെട്ട മറ്റ് അഞ്ചുപേരുടെയും നുണപരിശോധന നടത്താൻ സിബിഐക്ക് കോടതി അനുമതി നൽകിയിട്ടുണ്ട്. ഈ അഞ്ച് പേരിൽ സംഭവം നടന്ന ദിവസം മരിച്ച ഡോക്‌ടർക്കൊപ്പം അത്താഴം കഴിച്ച നാല് ഡോക്‌ടർമാരും ഒരു പൗര സന്നദ്ധപ്രവർത്തകനും ഉൾപ്പെടുന്നുണ്ട്. സന്ദീപ് ഘോഷിനെതിരെ സാമ്പത്തിക ക്രമക്കേടും അനാശാസ്യവും ആരോപിച്ച് ആശുപത്രി മുൻ ഡെപ്യൂട്ടി സൂപ്രണ്ട് അക്തർ അലി സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് തീരുമാനം.

കൊൽക്കത്തയിൽ ട്രെയിനി ഡോക്‌ടറെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിൻ്റെ അന്വേഷണം കൈകാര്യം ചെയ്യുന്നതിനാലാണ് വിഷയം അന്വേഷിക്കാൻ ഹൈക്കോടതി സിബിഐയെ ചുമതലപ്പെടുത്തിയത്. അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ സിബിഐക്ക് കോടതി മൂന്നാഴ്‌ച സമയം അനുവദിച്ചു. റിപ്പോർട്ട് അന്വേഷണ സംഘം സെപ്റ്റംബർ 17 ന് സമർപ്പിക്കും.

അതേസമയം ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ബിരുദാനന്തര ട്രെയിനി ഡോക്‌ടറെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി റോയിയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു. സിബിഐയുടെ മേൽനോട്ടത്തിൽ 2024 സെപ്റ്റംബർ 6 വരെ കസ്‌റ്റഡി തുടരും.

ട്രെയ്‌നി ഡോക്‌ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സ്വമേധയാ കേസ് പരിഗണിക്കുന്നതിനിടെ, ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയുടെ സുരക്ഷ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിന് (സിഐഎസ്എഫ്) കൈമാറാൻ സുപ്രീം കോടതി ഉത്തരവിട്ടു. പശ്ചിമ ബംഗാളിൽ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെയാണ് ഈ തീരുമാനം.

സിഐഎസ്എഫ് ഉദ്യോഗസ്ഥരെ വിന്യസിക്കുന്നത് സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തുന്നതിനും പൊതു ക്രമം നിലനിർത്തുന്നതിനും സഹായിക്കുമെന്നാണ് പ്രതീക്ഷ. ഓഗസ്‌റ്റ് 9നാണ് കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സെമിനാർ ഹാളിൽ ഡോക്‌ടറെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Also Read: ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ അക്രമം; 19 പേര്‍ പിടിയില്‍

കൊൽക്കത്ത (വെസ്‌റ്റ് ബംഗാൾ): ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്‌റ്റിഗേഷന് (സിബിഐ) കൈമാറിയതായി പൊലീസ് അറിയിച്ചു. കോടതിയുടെ നിർദേശപ്രകാരമാണ് എസ്ഐടി രേഖകൾ കൈമാറിയതെന്നും അവർ പറഞ്ഞു.

ഇന്നലെയാണ് (ഓഗസ്‌റ്റ് 23) മെഡിക്കൽ കോളജ് ആശുപത്രി മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ് ഉൾപ്പെട്ട സാമ്പത്തിക ക്രമക്കേടുകളുടെ അന്വേഷണം കൊൽക്കത്ത ഹൈക്കോടതി സിബിഐക്ക് കൈമാറിയത്. അതേസമയം, സന്ദീപ് ഘോഷ് ഇന്ന് (ഓഗസ്‌റ്റ് 24) കൊൽക്കത്തയിലെ സെൻട്രൽ ഗവൺമെൻ്റ് ഓഫീസ് കോംപ്ലക്‌സിലെ (സിജിഒ) സിബിഐ സ്‌പെഷ്യൽ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരായി.

കൊൽക്കത്തയിലെ ഡോക്‌ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സന്ദീപ് ഘോഷിന്‍റെയും അതുമായി ബന്ധപ്പെട്ട മറ്റ് അഞ്ചുപേരുടെയും നുണപരിശോധന നടത്താൻ സിബിഐക്ക് കോടതി അനുമതി നൽകിയിട്ടുണ്ട്. ഈ അഞ്ച് പേരിൽ സംഭവം നടന്ന ദിവസം മരിച്ച ഡോക്‌ടർക്കൊപ്പം അത്താഴം കഴിച്ച നാല് ഡോക്‌ടർമാരും ഒരു പൗര സന്നദ്ധപ്രവർത്തകനും ഉൾപ്പെടുന്നുണ്ട്. സന്ദീപ് ഘോഷിനെതിരെ സാമ്പത്തിക ക്രമക്കേടും അനാശാസ്യവും ആരോപിച്ച് ആശുപത്രി മുൻ ഡെപ്യൂട്ടി സൂപ്രണ്ട് അക്തർ അലി സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് തീരുമാനം.

കൊൽക്കത്തയിൽ ട്രെയിനി ഡോക്‌ടറെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിൻ്റെ അന്വേഷണം കൈകാര്യം ചെയ്യുന്നതിനാലാണ് വിഷയം അന്വേഷിക്കാൻ ഹൈക്കോടതി സിബിഐയെ ചുമതലപ്പെടുത്തിയത്. അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ സിബിഐക്ക് കോടതി മൂന്നാഴ്‌ച സമയം അനുവദിച്ചു. റിപ്പോർട്ട് അന്വേഷണ സംഘം സെപ്റ്റംബർ 17 ന് സമർപ്പിക്കും.

അതേസമയം ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ബിരുദാനന്തര ട്രെയിനി ഡോക്‌ടറെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി റോയിയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു. സിബിഐയുടെ മേൽനോട്ടത്തിൽ 2024 സെപ്റ്റംബർ 6 വരെ കസ്‌റ്റഡി തുടരും.

ട്രെയ്‌നി ഡോക്‌ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സ്വമേധയാ കേസ് പരിഗണിക്കുന്നതിനിടെ, ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയുടെ സുരക്ഷ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിന് (സിഐഎസ്എഫ്) കൈമാറാൻ സുപ്രീം കോടതി ഉത്തരവിട്ടു. പശ്ചിമ ബംഗാളിൽ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെയാണ് ഈ തീരുമാനം.

സിഐഎസ്എഫ് ഉദ്യോഗസ്ഥരെ വിന്യസിക്കുന്നത് സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തുന്നതിനും പൊതു ക്രമം നിലനിർത്തുന്നതിനും സഹായിക്കുമെന്നാണ് പ്രതീക്ഷ. ഓഗസ്‌റ്റ് 9നാണ് കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സെമിനാർ ഹാളിൽ ഡോക്‌ടറെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Also Read: ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ അക്രമം; 19 പേര്‍ പിടിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.