ETV Bharat / bharat

ഇന്ത്യയുടെ മത സ്വാതന്ത്ര്യത്തില്‍ ആശങ്ക; യുഎസ് സ്റ്റേറ്റ് റിപ്പോർട്ട് തള്ളി ഇന്ത്യ - US report on religious freedom

author img

By ETV Bharat Kerala Team

Published : Jun 28, 2024, 8:40 PM IST

ഇന്ത്യയുടെ മതപരിവർത്തന വിരുദ്ധ നിയമങ്ങൾ, വിദ്വേഷ അതിക്രമങ്ങള്‍ തുടങ്ങിയവയില്‍ ആശങ്ക പ്രകടിപ്പിക്കുന്ന യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റിന്‍റെ 2023-ലെ റിപ്പോർട്ട് തള്ളി ഇന്ത്യ.

INTERNATIONAL RELIGIOUS FREEDOM  INDIA REJECTS US REPORT  അന്താരാഷ്‌ട്ര മത സ്വാതന്ത്ര്യം  ഇന്ത്യ മത സ്വാതന്ത്ര്യം
Randhir Jaiswal (ETV Bharat)

ന്യൂഡൽഹി : അന്താരാഷ്‌ട്ര മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റിന്‍റെ 2023-ലെ റിപ്പോർട്ട് തള്ളി ഇന്ത്യ. റിപ്പോര്‍ട്ട് പക്ഷപാതപരവും ഇന്ത്യയുടെ സാമൂഹിക ചലനാത്മകതയെക്കുറിച്ച് ധാരണയില്ലാത്തതുമാണെന്ന് ഇന്ത്യ അഭിപ്രായപ്പെട്ടു. വിദേശകാര്യ മന്ത്രാലയം (എംഇഎ) റിപ്പോർട്ടിനെ അപലപിച്ചു. റിപ്പോര്‍ട്ട് വോട്ട്ബാങ്ക് പരിഗണനകളില്‍ നിര്‍മിക്കപ്പെട്ടതാണെന്നും നയിക്കപ്പെടുന്നതെന്ന് മന്ത്രാലയം പറഞ്ഞു.

'യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് 2023-ലെ അന്താരാഷ്‌ട്ര മതസ്വാതന്ത്ര്യ റിപ്പോർട്ട് ഞങ്ങളുടെ ശ്രദ്ധിയില്‍പ്പെട്ടു. മുൻകാലങ്ങളിലെന്നപോലെ, ഈ റിപ്പോർട്ടും ഏറെ പക്ഷപാതപരവും ഇന്ത്യയുടെ സാമൂഹിക ഘടനയെക്കുറിച്ച് ധാരണയില്ലാത്തതും വോട്ട്ബാങ്ക് പരിഗണനകളും നിർദേശങ്ങളും പരിഗണിച്ച് തയാറാക്കിയതുമാണ്. അതിനാൽ ഞങ്ങൾ ഈ റിപ്പോര്‍ട്ട് തള്ളുന്നു.'- എംഇഎയുടെ ഔദ്യോഗിക വക്താവ് രൺധീർ ജയ്‌സ്വാൾ പ്രതിവാര ബ്രീഫിങ്ങിൽ പറഞ്ഞു.

ദേശീയ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമെന്ന് ഇന്ത്യ കണക്കാക്കുന്ന സാമ്പത്തിക പ്രവാഹങ്ങളുടെ നിരീക്ഷണം ഉൾപ്പെടുന്ന ഇന്ത്യൻ നിയമങ്ങളുടെയും ചട്ടങ്ങളുടെയും സാധുതയെ റിപ്പോർട്ട് ചോദ്യം ചെയ്യുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. മനുഷ്യാവകാശങ്ങളും മറ്റ് വൈവിധ്യങ്ങളായ കാര്യങ്ങളിലും ഇരു രാജ്യങ്ങളും തമ്മിലുള്ള നിയമാനുസൃത ചർച്ച ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാനുള്ള അവകാശമായി കാണരുതെന്ന് ജയ്‌സ്വാൾ സൂചിപ്പിച്ചു.

വിദ്വേഷത്തിന്‍റെ പുറത്തുള്ള കുറ്റകൃത്യങ്ങൾ, ഇന്ത്യൻ പൗരന്മാർക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കുമെതിരായ വംശീയ ആക്രമണങ്ങൾ, ആരാധനാലയങ്ങള്‍ക്ക് നേരെയുള്ള ആക്രമണം, നശിപ്പിക്കൽ, നിയമപാലകരുടെ അക്രമം, മോശം പെരുമാറ്റം തുടങ്ങി യുഎസിൽ നടന്ന നിരവധി കേസുകള്‍ ഇന്ത്യ ഔദ്യോഗികമായി ഏറ്റെടുത്തതും ജയ്‌സ്വാള്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ മതപരിവർത്തന വിരുദ്ധ നിയമങ്ങൾ, വിദ്വേഷ പ്രസംഗങ്ങൾ, ന്യൂനപക്ഷ സമുദായങ്ങളുടെ വസതികളും ആരാധനാലയങ്ങളും തകർത്ത സംഭവങ്ങൾ എന്നിവയെക്കുറിച്ച് റിപ്പോർട്ടില്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.

ഈ ആഴ്‌ച ആദ്യമാണ് യുഎസ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അമേരിക്കയിൽ, മുസ്ലീങ്ങളെയും ജൂതന്മാരെയും പ്രത്യേകമായി ലക്ഷ്യംവച്ചുള്ള കുറ്റകൃത്യങ്ങള്‍ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടതായും റിപ്പോർട്ട് പുറത്തുവിട്ട് കൊണ്ട് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ പറഞ്ഞു.

Also Read : ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ വിവേചനമെന്ന ആരോപണത്തില്‍ ആശങ്ക അറിയിച്ച് അമേരിക്ക - discrimination minorities in India

ന്യൂഡൽഹി : അന്താരാഷ്‌ട്ര മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റിന്‍റെ 2023-ലെ റിപ്പോർട്ട് തള്ളി ഇന്ത്യ. റിപ്പോര്‍ട്ട് പക്ഷപാതപരവും ഇന്ത്യയുടെ സാമൂഹിക ചലനാത്മകതയെക്കുറിച്ച് ധാരണയില്ലാത്തതുമാണെന്ന് ഇന്ത്യ അഭിപ്രായപ്പെട്ടു. വിദേശകാര്യ മന്ത്രാലയം (എംഇഎ) റിപ്പോർട്ടിനെ അപലപിച്ചു. റിപ്പോര്‍ട്ട് വോട്ട്ബാങ്ക് പരിഗണനകളില്‍ നിര്‍മിക്കപ്പെട്ടതാണെന്നും നയിക്കപ്പെടുന്നതെന്ന് മന്ത്രാലയം പറഞ്ഞു.

'യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് 2023-ലെ അന്താരാഷ്‌ട്ര മതസ്വാതന്ത്ര്യ റിപ്പോർട്ട് ഞങ്ങളുടെ ശ്രദ്ധിയില്‍പ്പെട്ടു. മുൻകാലങ്ങളിലെന്നപോലെ, ഈ റിപ്പോർട്ടും ഏറെ പക്ഷപാതപരവും ഇന്ത്യയുടെ സാമൂഹിക ഘടനയെക്കുറിച്ച് ധാരണയില്ലാത്തതും വോട്ട്ബാങ്ക് പരിഗണനകളും നിർദേശങ്ങളും പരിഗണിച്ച് തയാറാക്കിയതുമാണ്. അതിനാൽ ഞങ്ങൾ ഈ റിപ്പോര്‍ട്ട് തള്ളുന്നു.'- എംഇഎയുടെ ഔദ്യോഗിക വക്താവ് രൺധീർ ജയ്‌സ്വാൾ പ്രതിവാര ബ്രീഫിങ്ങിൽ പറഞ്ഞു.

ദേശീയ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമെന്ന് ഇന്ത്യ കണക്കാക്കുന്ന സാമ്പത്തിക പ്രവാഹങ്ങളുടെ നിരീക്ഷണം ഉൾപ്പെടുന്ന ഇന്ത്യൻ നിയമങ്ങളുടെയും ചട്ടങ്ങളുടെയും സാധുതയെ റിപ്പോർട്ട് ചോദ്യം ചെയ്യുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. മനുഷ്യാവകാശങ്ങളും മറ്റ് വൈവിധ്യങ്ങളായ കാര്യങ്ങളിലും ഇരു രാജ്യങ്ങളും തമ്മിലുള്ള നിയമാനുസൃത ചർച്ച ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാനുള്ള അവകാശമായി കാണരുതെന്ന് ജയ്‌സ്വാൾ സൂചിപ്പിച്ചു.

വിദ്വേഷത്തിന്‍റെ പുറത്തുള്ള കുറ്റകൃത്യങ്ങൾ, ഇന്ത്യൻ പൗരന്മാർക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കുമെതിരായ വംശീയ ആക്രമണങ്ങൾ, ആരാധനാലയങ്ങള്‍ക്ക് നേരെയുള്ള ആക്രമണം, നശിപ്പിക്കൽ, നിയമപാലകരുടെ അക്രമം, മോശം പെരുമാറ്റം തുടങ്ങി യുഎസിൽ നടന്ന നിരവധി കേസുകള്‍ ഇന്ത്യ ഔദ്യോഗികമായി ഏറ്റെടുത്തതും ജയ്‌സ്വാള്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ മതപരിവർത്തന വിരുദ്ധ നിയമങ്ങൾ, വിദ്വേഷ പ്രസംഗങ്ങൾ, ന്യൂനപക്ഷ സമുദായങ്ങളുടെ വസതികളും ആരാധനാലയങ്ങളും തകർത്ത സംഭവങ്ങൾ എന്നിവയെക്കുറിച്ച് റിപ്പോർട്ടില്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.

ഈ ആഴ്‌ച ആദ്യമാണ് യുഎസ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അമേരിക്കയിൽ, മുസ്ലീങ്ങളെയും ജൂതന്മാരെയും പ്രത്യേകമായി ലക്ഷ്യംവച്ചുള്ള കുറ്റകൃത്യങ്ങള്‍ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടതായും റിപ്പോർട്ട് പുറത്തുവിട്ട് കൊണ്ട് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ പറഞ്ഞു.

Also Read : ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ വിവേചനമെന്ന ആരോപണത്തില്‍ ആശങ്ക അറിയിച്ച് അമേരിക്ക - discrimination minorities in India

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.