ETV Bharat / bharat

ഒരു ദിവസംകൊണ്ട് 200% ലാഭം ; അധ്യാപകർ നടത്തിയ തട്ടിപ്പില്‍ ഇരയായത് നൂറുകണക്കിന് വിദ്യാർഥികൾ

author img

By ETV Bharat Kerala Team

Published : Jan 25, 2024, 1:39 PM IST

ഒരു ദിവസത്തെ നിക്ഷേപത്തിന് 200 ശതമാനം ലാഭം വാഗ്‌ദാനം ചെയ്‌ത്‌ വൻ നിക്ഷേപ തട്ടിപ്പ്. രണ്ട് അധ്യാപകരുടെ നേതൃത്വത്തിൽ നടത്തിയ തട്ടിപ്പിൽ ഇരയായത് നൂറുകണക്കിന് വിദ്യാർഥികൾ.

Telangana Investment Scam  200 percent profit scam  നിക്ഷേപ തട്ടിപ്പ്  200 ശതമാനം ലാഭം
Investment Scam Promising 200% Profit-

ഹൈദരാബാദ് : നിക്ഷേപങ്ങള്‍ക്ക് ഒരു ദിവസം കൊണ്ട് 200 ശതമാനം ലാഭം വാഗ്‌ദാനം ചെയ്‌ത് നൂറുകണക്കിന് വിദ്യാർത്ഥികളിൽ നിന്ന് പണം തട്ടിയതായി പരാതി. തെലങ്കാനയിലെ വാറങ്കലിലാണ് തട്ടിപ്പ് നടന്നത്. രണ്ട് കോളജ് അധ്യാപകരുടെ നേതൃത്വത്തിൽ നടന്ന തട്ടിപ്പിൽ വിദ്യാർത്ഥികൾക്ക് 300 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ നഷ്‌ടമായതായാണ് പരാതി. വിദ്യാര്‍ഥികളുടെ പരാതിയില്‍ തെലങ്കാന സൈബർ സെക്യൂരിറ്റി ബ്യൂറോ കേസെടുത്ത് അന്വേഷണം തുടങ്ങി (Investment Scam Promising 200% Profit).

ഹനുമകൊണ്ടയിലെ ഒരു സ്വകാര്യ കോളജിലെ വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നത്. വലിയ ലാഭം മുന്നിൽക്കണ്ട് സെമസ്‌റ്റർ ഫീസടയ്‌ക്കാനുള്ള പണം ഉൾപ്പടെ നിക്ഷേപിച്ച കുട്ടികളുണ്ട്. ഇവർക്കെല്ലാം പണം നഷ്‌ടമായി. അധ്യാപകരിൽ ഒരാൾക്ക് മുമ്പ് ഷെയർ ബിസിനസിൽ പണം നഷ്‌ടപ്പെട്ടതായി പറയപ്പെടുന്നു. ഇയാളാണ് തട്ടിപ്പിന്‍റെ സൂത്രധാരന്‍ എന്നാണ് സൂചന.

കഴിഞ്ഞ ഒക്ടോബറിലാണ് തട്ടിപ്പ് തുടങ്ങുന്നത്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് വ്യാപകമാകുന്ന പശ്ചാത്തലത്തിൽ ഡെൻമാർക്കിൽ നിന്നുള്ള ഒരു പ്രമുഖ കമ്പനി ഡാറ്റ സംഭരിക്കാന്‍ വലിയ സെർവറുകൾ വാടകയ്‌ക്കെടുക്കുന്ന ബിസിനസ് നടത്തുന്നുണ്ടെന്ന് കുട്ടികളോട് പറഞ്ഞു. ഈ ബിസിനസിൽ തങ്ങൾ വൻ ലാഭം നേടുന്നുണ്ടെന്ന് അധ്യാപകർ അവകാശപ്പെട്ടു. നിക്ഷേപിച്ച് പിറ്റേ ദിവസം മുതല്‍ തന്നെ 200 ശതമാനം ലാഭമുണ്ടാക്കാൻ കഴിയുമെന്നും ഇവർ വിദ്യാർത്ഥികളെ വിശ്വസിപ്പിച്ചു.

ഒരു ദിവസം മുതൽ 120 ദിവസം വരെയുള്ള കാലയളവിൽ നടത്തുന്ന നിക്ഷേപങ്ങൾക്ക് 400 ശതമാനം വരെ ലാഭം ലഭിക്കുമെന്നാണ് അധ്യാപകർ അവകാശപ്പെട്ടത്. 300 മുതൽ ഒരു ലക്ഷം രൂപ വരെയുള്ള തുകകളാണ് വിദ്യാർഥികൾ നിക്ഷേപിച്ചത്. യുപിഎ ഐഡി വഴിയാണ് ഈ സാമ്പത്തിക ഇടപാടുകളെല്ലാം നടന്നത്.

Also Read: സൈബർ തട്ടിപ്പ്; കഴിഞ്ഞ 21 ദിവസത്തിനുള്ളിൽ തട്ടിപ്പുകൾക്ക് ഇരയായത് 280 പേർ

അഞ്ച് മാസത്തോളം തട്ടിപ്പുകാർ ലാഭം നൽകിവന്നിരുന്നു. ഇങ്ങനെ കുട്ടികളെ വിശ്വാസത്തിലെടുത്ത ശേഷം ജനുവരി 16 ന് പണം നിക്ഷേപിക്കുന്നവർക്ക് കൂടുതൽ ലാഭം ലഭിക്കുമെന്ന് പരസ്യം നൽകി. ഒരു ദിവസത്തേക്ക് മാത്രമാണ് ഈ ഓഫറെന്നും ഇവർ വാഗ്‌ദാനത്തിൽ പറഞ്ഞിരുന്നു. ഇതോടെ ചിലർ കോടിക്കണക്കിനുള്ള തുകയാണ് ഈ ദിവസം നിക്ഷേപം നടത്തിയത്. ചില വിദ്യാർത്ഥികൾ സെമസ്‌റ്റർ ഫീസിനായി നീക്കിവച്ചിരുന്ന പണം പോലും ഇതിലേക്ക് നിക്ഷേപിച്ചതായി പറയപ്പെടുന്നു.

പതിനാറാം തീയതി പണമടച്ച ശേഷം അന്ന് രാത്രി തന്നെ ഇവരുടെ വെബ്‌സൈറ്റ് പ്രവർത്തനരഹിതമായി. വൻതോതിൽ പണം പിൻവലിച്ചതിനെ തുടർന്ന് താൽക്കാലിക സാങ്കേതിക തകരാർ ഉണ്ടായതായാണ് ഇതേപ്പറ്റി നൽകിയ വിശദീകരണം. പിന്നീട് തങ്ങളെ നിക്ഷേപത്തിന് പ്രേരിപ്പിച്ച അധ്യാപകരെ ബന്ധപ്പെടാനാകാതെ വന്നപ്പോഴാണ് ഇരകളിൽ ഒരാൾ സൈബർ സെക്യൂരിറ്റി ബ്യൂറോയിൽ പരാതിപ്പെട്ടത്.

ഹൈദരാബാദ് : നിക്ഷേപങ്ങള്‍ക്ക് ഒരു ദിവസം കൊണ്ട് 200 ശതമാനം ലാഭം വാഗ്‌ദാനം ചെയ്‌ത് നൂറുകണക്കിന് വിദ്യാർത്ഥികളിൽ നിന്ന് പണം തട്ടിയതായി പരാതി. തെലങ്കാനയിലെ വാറങ്കലിലാണ് തട്ടിപ്പ് നടന്നത്. രണ്ട് കോളജ് അധ്യാപകരുടെ നേതൃത്വത്തിൽ നടന്ന തട്ടിപ്പിൽ വിദ്യാർത്ഥികൾക്ക് 300 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ നഷ്‌ടമായതായാണ് പരാതി. വിദ്യാര്‍ഥികളുടെ പരാതിയില്‍ തെലങ്കാന സൈബർ സെക്യൂരിറ്റി ബ്യൂറോ കേസെടുത്ത് അന്വേഷണം തുടങ്ങി (Investment Scam Promising 200% Profit).

ഹനുമകൊണ്ടയിലെ ഒരു സ്വകാര്യ കോളജിലെ വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നത്. വലിയ ലാഭം മുന്നിൽക്കണ്ട് സെമസ്‌റ്റർ ഫീസടയ്‌ക്കാനുള്ള പണം ഉൾപ്പടെ നിക്ഷേപിച്ച കുട്ടികളുണ്ട്. ഇവർക്കെല്ലാം പണം നഷ്‌ടമായി. അധ്യാപകരിൽ ഒരാൾക്ക് മുമ്പ് ഷെയർ ബിസിനസിൽ പണം നഷ്‌ടപ്പെട്ടതായി പറയപ്പെടുന്നു. ഇയാളാണ് തട്ടിപ്പിന്‍റെ സൂത്രധാരന്‍ എന്നാണ് സൂചന.

കഴിഞ്ഞ ഒക്ടോബറിലാണ് തട്ടിപ്പ് തുടങ്ങുന്നത്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് വ്യാപകമാകുന്ന പശ്ചാത്തലത്തിൽ ഡെൻമാർക്കിൽ നിന്നുള്ള ഒരു പ്രമുഖ കമ്പനി ഡാറ്റ സംഭരിക്കാന്‍ വലിയ സെർവറുകൾ വാടകയ്‌ക്കെടുക്കുന്ന ബിസിനസ് നടത്തുന്നുണ്ടെന്ന് കുട്ടികളോട് പറഞ്ഞു. ഈ ബിസിനസിൽ തങ്ങൾ വൻ ലാഭം നേടുന്നുണ്ടെന്ന് അധ്യാപകർ അവകാശപ്പെട്ടു. നിക്ഷേപിച്ച് പിറ്റേ ദിവസം മുതല്‍ തന്നെ 200 ശതമാനം ലാഭമുണ്ടാക്കാൻ കഴിയുമെന്നും ഇവർ വിദ്യാർത്ഥികളെ വിശ്വസിപ്പിച്ചു.

ഒരു ദിവസം മുതൽ 120 ദിവസം വരെയുള്ള കാലയളവിൽ നടത്തുന്ന നിക്ഷേപങ്ങൾക്ക് 400 ശതമാനം വരെ ലാഭം ലഭിക്കുമെന്നാണ് അധ്യാപകർ അവകാശപ്പെട്ടത്. 300 മുതൽ ഒരു ലക്ഷം രൂപ വരെയുള്ള തുകകളാണ് വിദ്യാർഥികൾ നിക്ഷേപിച്ചത്. യുപിഎ ഐഡി വഴിയാണ് ഈ സാമ്പത്തിക ഇടപാടുകളെല്ലാം നടന്നത്.

Also Read: സൈബർ തട്ടിപ്പ്; കഴിഞ്ഞ 21 ദിവസത്തിനുള്ളിൽ തട്ടിപ്പുകൾക്ക് ഇരയായത് 280 പേർ

അഞ്ച് മാസത്തോളം തട്ടിപ്പുകാർ ലാഭം നൽകിവന്നിരുന്നു. ഇങ്ങനെ കുട്ടികളെ വിശ്വാസത്തിലെടുത്ത ശേഷം ജനുവരി 16 ന് പണം നിക്ഷേപിക്കുന്നവർക്ക് കൂടുതൽ ലാഭം ലഭിക്കുമെന്ന് പരസ്യം നൽകി. ഒരു ദിവസത്തേക്ക് മാത്രമാണ് ഈ ഓഫറെന്നും ഇവർ വാഗ്‌ദാനത്തിൽ പറഞ്ഞിരുന്നു. ഇതോടെ ചിലർ കോടിക്കണക്കിനുള്ള തുകയാണ് ഈ ദിവസം നിക്ഷേപം നടത്തിയത്. ചില വിദ്യാർത്ഥികൾ സെമസ്‌റ്റർ ഫീസിനായി നീക്കിവച്ചിരുന്ന പണം പോലും ഇതിലേക്ക് നിക്ഷേപിച്ചതായി പറയപ്പെടുന്നു.

പതിനാറാം തീയതി പണമടച്ച ശേഷം അന്ന് രാത്രി തന്നെ ഇവരുടെ വെബ്‌സൈറ്റ് പ്രവർത്തനരഹിതമായി. വൻതോതിൽ പണം പിൻവലിച്ചതിനെ തുടർന്ന് താൽക്കാലിക സാങ്കേതിക തകരാർ ഉണ്ടായതായാണ് ഇതേപ്പറ്റി നൽകിയ വിശദീകരണം. പിന്നീട് തങ്ങളെ നിക്ഷേപത്തിന് പ്രേരിപ്പിച്ച അധ്യാപകരെ ബന്ധപ്പെടാനാകാതെ വന്നപ്പോഴാണ് ഇരകളിൽ ഒരാൾ സൈബർ സെക്യൂരിറ്റി ബ്യൂറോയിൽ പരാതിപ്പെട്ടത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.