ETV Bharat / bharat

ഹത്രാസ് ദുരന്തം; ആറ് പേർ അറസ്റ്റിൽ, മുഖ്യപ്രതിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം പാരിതോഷികം - HATHRAS STAMPEDE ARREST

author img

By ETV Bharat Kerala Team

Published : Jul 4, 2024, 6:28 PM IST

സത്സംഗ് പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് 121 പേർ മരിച്ച സംഭവത്തിൽ മുഖ്യപ്രതി പ്രകാശ് മധുകറിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് പൊലീസ്.

HATHRAS STAMPEDE  REWARD ANNOUNCES IN HATHRAS CASE  ഹത്രാസ് അറസ്റ്റ്
Shalabh Mathur (Aligarh IG) (ANI)

ഹത്രാസ് (ഉത്തർപ്രദേശ്) : ഉത്തർപ്രദേശിലെ ഹത്രാസിൽ സത്സംഗ് പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് 121 പേർ മരണപ്പെട്ട കേസിൽ ആറ് പേരെ അറസ്റ്റ് ചെയ്‌തു. മുഖ്യപ്രതിയായ പ്രകാശ് മധുകറിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചതായി അലിഗഡ് ഐജി പറഞ്ഞു.

'മരണസംഖ്യ 121 ആണ്. എല്ലാ മൃതദേഹങ്ങളും തിരിച്ചറിഞ്ഞ് പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി. തിക്കും തിരക്കും ഉണ്ടായപ്പോൾ ഓടിപ്പോയ ഭോലെ ബാബയുടെ അനുയായികളാണ് ഇപ്പോൾ അറസ്റ്റിലായത്. ഇവരിൽ മുഖ്യപ്രതിയായ പ്രകാശ് മധുകറിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ചെയ്യുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ഉടൻ തന്നെ ഇയാൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കും. സംഭവത്തിന് പിന്നില്‍ ഗൂഢാലോചന നടന്നോ എന്നും അന്വേഷിക്കും' -അലിഗഡ് ഇൻസ്പെക്‌ടർ ശലഭ് മാതൂർ പറഞ്ഞു.

അറസ്റ്റിലായ ആറ് പ്രതികളിൽ നാല് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് ഉൾപ്പെടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രാഹ്ബാരി സിങ് യാദവ്, ഭൂപേന്ദർ സിങ് യാദവ്, മേഘ് സിങ്, മഞ്ജു യാദവ്, മുകേഷ് കുമാർ, മഞ്ജു ദേവി എന്നിവരാണ് അറസ്റ്റിലായത്. ഇവരെല്ലാം സംഘാടക സമിതി അംഗങ്ങളും ഭോലെ ബാബയുടെ അനുയായികളായി പ്രവർത്തിച്ചവരുമാണ്. ഇന്ന് രാവിലെ ഉത്തർപ്രദേശ് പൊലീസ്, മെയിൻപുരിയിലെ രാംകുടിർ ചാരിറ്റബിൾ ട്രസ്റ്റിൽ മതപരിപാടിയായ സത്സംഗ് നടത്തിയ ആൾദൈവമായ ഭോലെ ബാബയ്‌ക്കായി തെരച്ചിൽ നടത്തി.

സംഘാടകരുടെ പേരിൽ എഫ്ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ടെങ്കിലും ഭോലെ ബാബയുടെ പേരിൽ ഇതുവരെ കേസെടുത്തിട്ടില്ല. ബുധനാഴ്‌ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവസ്ഥലം സന്ദർശിച്ച് ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അനുഗ്രഹം തേടാനും ഭോലെ ബാബയുടെ കാലിനടിയിൽ നിന്ന് മണ്ണ് ശേഖരിക്കാനും ഓടിയെത്തിയവരെ തടഞ്ഞതുമൂലം ഉണ്ടായ ഉന്തിലും തളളിലുമാണ് നിരവധി ആളുകൾ നിലത്തുവീഴുകയും പിന്നീട് ഇത്രയുമധികം ആളുകളുടെ മരണത്തിലേക്കും നയിച്ചത്.

Also Read: ദുരന്തത്തില്‍ വിറങ്ങലിച്ച് ഹത്രാസ്: മരണസംഖ്യ 121 ആയി ഉയർന്നു; സംഘാടകർക്കെതിരെ കേസെടുത്ത് പൊലീസ്

ഹത്രാസ് (ഉത്തർപ്രദേശ്) : ഉത്തർപ്രദേശിലെ ഹത്രാസിൽ സത്സംഗ് പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് 121 പേർ മരണപ്പെട്ട കേസിൽ ആറ് പേരെ അറസ്റ്റ് ചെയ്‌തു. മുഖ്യപ്രതിയായ പ്രകാശ് മധുകറിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചതായി അലിഗഡ് ഐജി പറഞ്ഞു.

'മരണസംഖ്യ 121 ആണ്. എല്ലാ മൃതദേഹങ്ങളും തിരിച്ചറിഞ്ഞ് പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി. തിക്കും തിരക്കും ഉണ്ടായപ്പോൾ ഓടിപ്പോയ ഭോലെ ബാബയുടെ അനുയായികളാണ് ഇപ്പോൾ അറസ്റ്റിലായത്. ഇവരിൽ മുഖ്യപ്രതിയായ പ്രകാശ് മധുകറിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ചെയ്യുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ഉടൻ തന്നെ ഇയാൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കും. സംഭവത്തിന് പിന്നില്‍ ഗൂഢാലോചന നടന്നോ എന്നും അന്വേഷിക്കും' -അലിഗഡ് ഇൻസ്പെക്‌ടർ ശലഭ് മാതൂർ പറഞ്ഞു.

അറസ്റ്റിലായ ആറ് പ്രതികളിൽ നാല് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് ഉൾപ്പെടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രാഹ്ബാരി സിങ് യാദവ്, ഭൂപേന്ദർ സിങ് യാദവ്, മേഘ് സിങ്, മഞ്ജു യാദവ്, മുകേഷ് കുമാർ, മഞ്ജു ദേവി എന്നിവരാണ് അറസ്റ്റിലായത്. ഇവരെല്ലാം സംഘാടക സമിതി അംഗങ്ങളും ഭോലെ ബാബയുടെ അനുയായികളായി പ്രവർത്തിച്ചവരുമാണ്. ഇന്ന് രാവിലെ ഉത്തർപ്രദേശ് പൊലീസ്, മെയിൻപുരിയിലെ രാംകുടിർ ചാരിറ്റബിൾ ട്രസ്റ്റിൽ മതപരിപാടിയായ സത്സംഗ് നടത്തിയ ആൾദൈവമായ ഭോലെ ബാബയ്‌ക്കായി തെരച്ചിൽ നടത്തി.

സംഘാടകരുടെ പേരിൽ എഫ്ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ടെങ്കിലും ഭോലെ ബാബയുടെ പേരിൽ ഇതുവരെ കേസെടുത്തിട്ടില്ല. ബുധനാഴ്‌ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവസ്ഥലം സന്ദർശിച്ച് ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അനുഗ്രഹം തേടാനും ഭോലെ ബാബയുടെ കാലിനടിയിൽ നിന്ന് മണ്ണ് ശേഖരിക്കാനും ഓടിയെത്തിയവരെ തടഞ്ഞതുമൂലം ഉണ്ടായ ഉന്തിലും തളളിലുമാണ് നിരവധി ആളുകൾ നിലത്തുവീഴുകയും പിന്നീട് ഇത്രയുമധികം ആളുകളുടെ മരണത്തിലേക്കും നയിച്ചത്.

Also Read: ദുരന്തത്തില്‍ വിറങ്ങലിച്ച് ഹത്രാസ്: മരണസംഖ്യ 121 ആയി ഉയർന്നു; സംഘാടകർക്കെതിരെ കേസെടുത്ത് പൊലീസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.