ETV Bharat / bharat

'വലിയ ക്രമക്കേടുകള്‍ നടന്നിട്ടില്ല'; നീറ്റ്-യുജി പുനഃപരീക്ഷയെ എതിർക്കുന്ന ഐഐടി-മദ്രാസ് റിപ്പോർട്ടിനെ പിന്തുണച്ച് കേന്ദ്രസര്‍ക്കാര്‍ - Centre on NEET UG Malpractice

author img

By ETV Bharat Kerala Team

Published : Jul 11, 2024, 9:04 AM IST

നീറ്റ്-യുജി പുനഃപരിശോധനയെ എതിർക്കുന്ന ഐഐടി-മദ്രാസ് റിപ്പോർട്ടിനെ ആശ്രയിച്ച് ക്രമക്കേട് നടന്നിട്ടില്ലെന്ന വാദവുമായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ.

NEET UG IIT MADRAS REPORT  നീറ്റ് യുജി ക്രമക്കേട്  നീറ്റ് ഐഐടി മദ്രാസ് റിപ്പോർട്ട്  NEET UG CONTROVERSY
Protest against the alleged NEET scam (ANI Photo)

ന്യൂഡൽഹി: മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷയിൽ വൻതോതിൽ ക്രമക്കേട് നടന്നിട്ടില്ലെന്ന വാദവുമായി സുപ്രീം കോടതിയിൽ പുതിയ സത്യവാങ്മൂലം നൽകി കേന്ദ്ര സർക്കാർ. ഐഐടി-മദ്രാസിൽ നിന്നുള്ള റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ വാദം. വലിയ രീതിയിലുള്ള ദുരുപയോഗത്തിൻ്റെ സൂചന ഇല്ലെന്നും അസ്വാഭാവികതയില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

2024 ലെ നീറ്റ്-യുജി ചോദ്യപ്പേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നാളെ പരിഗണിക്കും. നീറ്റ്-യുജി സംബന്ധിച്ച ഡാറ്റയുടെ സമഗ്രവും വിപുലവുമായ സാങ്കേതിക മൂല്യനിർണയം, മാർക്ക് വിതരണം, നഗരം - കേന്ദ്രം തിരിച്ചുള്ള റാങ്ക് തുടങ്ങിയ പാരാമീറ്ററുകൾ ഉപയോഗിച്ച് മദ്രാസിലെ ഐഐടിയാണ് പരീക്ഷ നടത്തിയതെന്ന് കേന്ദ്രം സത്യവാങ്മൂലത്തിൽ അറിയിച്ചു.

ഏതൊരു വലിയ തോതിലുള്ള പരീക്ഷയിലും ദൃശ്യമാകുന്ന 'ബെൽ കർവ് ഗ്രേഡി'ങ്ങാണ് മാർക്ക് വിതരണത്തിൽ പിന്തുടർന്നതെന്നും അസാധാരണതയൊന്നുമില്ലെന്നും ഐഐടി-മദ്രാസിലെ വിദഗ്‌ധരുടെ കണ്ടെത്തലുകൾ ഉദ്ധരിച്ച് കേന്ദ്രം സത്യവാങ്മൂലത്തിൽ പറഞ്ഞു. അസാധാരണമായ എന്തെങ്കിലും സൂചനകൾ ഉണ്ടോ എന്ന് കണ്ടെത്താൻ 2023ലും 2024ലും രണ്ട് വർഷത്തേക്ക് നഗരം തിരിച്ചും കേന്ദ്രം തിരിച്ചും വിശകലനം നടത്തിയതായും അതിൽ കൂട്ടിച്ചേർത്തു. അസാധാരണമായ സ്‌കോറുകളിലേക്ക് നയിക്കുന്ന വൻതോതിലുള്ള ക്രമക്കേടിൻ്റെ സൂചനകളില്ലെന്നും പ്രാദേശികവൽക്കരിച്ച ഒരു കൂട്ടം ഉദ്യോഗാർഥികൾക്ക് പ്രയോജനം ലഭിച്ചില്ലെന്നും വിശകലനത്തിൽ പറയുന്നതായി സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

വിദ്യാർഥികൾക്ക് 550 മുതൽ 720 വരെയുള്ള മാർക്കിൽ മൊത്തത്തിലുള്ള വർധനയുണ്ടെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. 'നഗരങ്ങളിലും കേന്ദ്രങ്ങളിലും ഉടനീളം ഈ വർധനവ് കാണപ്പെടുന്നു. സിലബസിൽ 25% കുറവ് വരുത്തിയതാണ് ഇതിന് കാരണം. കൂടാതെ, ഉദ്യോഗാർഥികൾ ഉയർന്ന മാർക്ക് നേടുന്നത് ഒന്നിലധികം നഗരങ്ങളിലും ഒന്നിലധികം കേന്ദ്രങ്ങളിലും വ്യാപിച്ചുകിടക്കുന്നു, അതുകൊണ്ടുതന്നെ ദുരുപയോഗത്തിനുള്ള സാധ്യത വളരെ കുറവാണ്' എന്നും കേന്ദ്രം സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.

അതേസമയം, 2024-25 വർഷത്തേക്കുള്ള കൗൺസിലിങ് പ്രക്രിയ ജൂലൈ മൂന്നാം വാരം മുതൽ നാല് റൗണ്ടുകളിലായി നടത്തുമെന്നും കേന്ദ്രം അറിയിച്ചു. വിദ്യാർഥികളിൽ ക്രമക്കേട് നടത്തിയവരെ കണ്ടെത്തുന്നതിന് സൈബർ ഫോറൻസിക് യൂണിറ്റിൽ ഡാറ്റ അനലിറ്റിക്‌സ് ഉപയോഗിക്കുന്നത് പ്രായോഗികമാണോ എന്ന് അറിയിക്കാൻ യൂണിയൻ ഓഫ് ഇന്ത്യയോടും നാഷണൽ ടെസ്റ്റിങ് ഏജൻസിയോടും തിങ്കളാഴ്‌ച സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.

ഇതിനിടെ ആരോപിക്കപ്പെട്ടിട്ടുള്ള ക്രമക്കേടുകള്‍ പരീക്ഷയുടെ വിശ്വാസ്യതയെ ബാധിക്കില്ലെന്ന് എന്‍ടിഎ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്‌മൂലത്തിൽ വിശദീകരിച്ചു. ചോദ്യപേപ്പര്‍ ചോര്‍ച്ച കൊണ്ട് ഫലമുണ്ടായ വിദ്യാര്‍ഥികളെക്കുറിച്ച് വിവരം നല്‍കണമെന്ന കോടതിയുടെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് എന്‍ടിഎ സത്യവാങ്മൂലം സമര്‍പ്പിച്ചത്. പരീക്ഷ തുടങ്ങുന്നതിന് 45 മിനിറ്റ് മുമ്പാണ് ചോദ്യപേപ്പറുകൾ അടങ്ങുന്ന സീൽ ചെയ്‌ത ഇരുമ്പ് പെട്ടികൾ തുറന്നത്.

രണ്ട് ഇൻവിജിലേറ്റർമാരും രണ്ട് ഉദ്യോഗാർഥികളും സീൽ പൊട്ടിക്കുന്നതിന് സാക്ഷ്യം വഹിക്കുകയും നിർദ്ദിഷ്‌ട ഫോമിൽ ഒപ്പിടേണ്ടതുമുണ്ടെന്ന് എൻടിഎ പറഞ്ഞു. മെയ് 4ന് ടെലിഗ്രാമിൽ ചോർന്ന നീറ്റ് യുജി പരീക്ഷ പേപ്പറിൻ്റെ ഫോട്ടോ കാണിക്കുന്ന വീഡിയോ വ്യാജമാണെന്നും തെറ്റായ ധാരണ സൃഷ്‌ടിക്കാൻ ടൈംസ്റ്റാമ്പിൽ കൃത്രിമം കാണിച്ചതായും എൻടിഎ വ്യക്തമാക്കി. പട്‌നയിലെ പേപ്പർ ചോർച്ച കേസ് മുഴുവൻ പരീക്ഷയുടെയും പവിത്രതയെ ബാധിച്ചിട്ടില്ലെന്നും എൻടിഎ പറഞ്ഞു.

READ MORE: നീറ്റ് യുജി-2024: സത്യവാങ്മൂലവുമായി എന്‍ടിഎ സുപ്രീം കോടതിയില്‍, പാറ്റ്നയിലെയും ഗോധ്രയിലെയും പരീക്ഷ ക്രമക്കേടുകള്‍ പരീക്ഷയുടെ വിശ്വാസ്യതയെ ബാധിക്കില്ലെന്ന് വിശദീകരണം

ന്യൂഡൽഹി: മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷയിൽ വൻതോതിൽ ക്രമക്കേട് നടന്നിട്ടില്ലെന്ന വാദവുമായി സുപ്രീം കോടതിയിൽ പുതിയ സത്യവാങ്മൂലം നൽകി കേന്ദ്ര സർക്കാർ. ഐഐടി-മദ്രാസിൽ നിന്നുള്ള റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ വാദം. വലിയ രീതിയിലുള്ള ദുരുപയോഗത്തിൻ്റെ സൂചന ഇല്ലെന്നും അസ്വാഭാവികതയില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

2024 ലെ നീറ്റ്-യുജി ചോദ്യപ്പേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നാളെ പരിഗണിക്കും. നീറ്റ്-യുജി സംബന്ധിച്ച ഡാറ്റയുടെ സമഗ്രവും വിപുലവുമായ സാങ്കേതിക മൂല്യനിർണയം, മാർക്ക് വിതരണം, നഗരം - കേന്ദ്രം തിരിച്ചുള്ള റാങ്ക് തുടങ്ങിയ പാരാമീറ്ററുകൾ ഉപയോഗിച്ച് മദ്രാസിലെ ഐഐടിയാണ് പരീക്ഷ നടത്തിയതെന്ന് കേന്ദ്രം സത്യവാങ്മൂലത്തിൽ അറിയിച്ചു.

ഏതൊരു വലിയ തോതിലുള്ള പരീക്ഷയിലും ദൃശ്യമാകുന്ന 'ബെൽ കർവ് ഗ്രേഡി'ങ്ങാണ് മാർക്ക് വിതരണത്തിൽ പിന്തുടർന്നതെന്നും അസാധാരണതയൊന്നുമില്ലെന്നും ഐഐടി-മദ്രാസിലെ വിദഗ്‌ധരുടെ കണ്ടെത്തലുകൾ ഉദ്ധരിച്ച് കേന്ദ്രം സത്യവാങ്മൂലത്തിൽ പറഞ്ഞു. അസാധാരണമായ എന്തെങ്കിലും സൂചനകൾ ഉണ്ടോ എന്ന് കണ്ടെത്താൻ 2023ലും 2024ലും രണ്ട് വർഷത്തേക്ക് നഗരം തിരിച്ചും കേന്ദ്രം തിരിച്ചും വിശകലനം നടത്തിയതായും അതിൽ കൂട്ടിച്ചേർത്തു. അസാധാരണമായ സ്‌കോറുകളിലേക്ക് നയിക്കുന്ന വൻതോതിലുള്ള ക്രമക്കേടിൻ്റെ സൂചനകളില്ലെന്നും പ്രാദേശികവൽക്കരിച്ച ഒരു കൂട്ടം ഉദ്യോഗാർഥികൾക്ക് പ്രയോജനം ലഭിച്ചില്ലെന്നും വിശകലനത്തിൽ പറയുന്നതായി സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

വിദ്യാർഥികൾക്ക് 550 മുതൽ 720 വരെയുള്ള മാർക്കിൽ മൊത്തത്തിലുള്ള വർധനയുണ്ടെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. 'നഗരങ്ങളിലും കേന്ദ്രങ്ങളിലും ഉടനീളം ഈ വർധനവ് കാണപ്പെടുന്നു. സിലബസിൽ 25% കുറവ് വരുത്തിയതാണ് ഇതിന് കാരണം. കൂടാതെ, ഉദ്യോഗാർഥികൾ ഉയർന്ന മാർക്ക് നേടുന്നത് ഒന്നിലധികം നഗരങ്ങളിലും ഒന്നിലധികം കേന്ദ്രങ്ങളിലും വ്യാപിച്ചുകിടക്കുന്നു, അതുകൊണ്ടുതന്നെ ദുരുപയോഗത്തിനുള്ള സാധ്യത വളരെ കുറവാണ്' എന്നും കേന്ദ്രം സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.

അതേസമയം, 2024-25 വർഷത്തേക്കുള്ള കൗൺസിലിങ് പ്രക്രിയ ജൂലൈ മൂന്നാം വാരം മുതൽ നാല് റൗണ്ടുകളിലായി നടത്തുമെന്നും കേന്ദ്രം അറിയിച്ചു. വിദ്യാർഥികളിൽ ക്രമക്കേട് നടത്തിയവരെ കണ്ടെത്തുന്നതിന് സൈബർ ഫോറൻസിക് യൂണിറ്റിൽ ഡാറ്റ അനലിറ്റിക്‌സ് ഉപയോഗിക്കുന്നത് പ്രായോഗികമാണോ എന്ന് അറിയിക്കാൻ യൂണിയൻ ഓഫ് ഇന്ത്യയോടും നാഷണൽ ടെസ്റ്റിങ് ഏജൻസിയോടും തിങ്കളാഴ്‌ച സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.

ഇതിനിടെ ആരോപിക്കപ്പെട്ടിട്ടുള്ള ക്രമക്കേടുകള്‍ പരീക്ഷയുടെ വിശ്വാസ്യതയെ ബാധിക്കില്ലെന്ന് എന്‍ടിഎ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്‌മൂലത്തിൽ വിശദീകരിച്ചു. ചോദ്യപേപ്പര്‍ ചോര്‍ച്ച കൊണ്ട് ഫലമുണ്ടായ വിദ്യാര്‍ഥികളെക്കുറിച്ച് വിവരം നല്‍കണമെന്ന കോടതിയുടെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് എന്‍ടിഎ സത്യവാങ്മൂലം സമര്‍പ്പിച്ചത്. പരീക്ഷ തുടങ്ങുന്നതിന് 45 മിനിറ്റ് മുമ്പാണ് ചോദ്യപേപ്പറുകൾ അടങ്ങുന്ന സീൽ ചെയ്‌ത ഇരുമ്പ് പെട്ടികൾ തുറന്നത്.

രണ്ട് ഇൻവിജിലേറ്റർമാരും രണ്ട് ഉദ്യോഗാർഥികളും സീൽ പൊട്ടിക്കുന്നതിന് സാക്ഷ്യം വഹിക്കുകയും നിർദ്ദിഷ്‌ട ഫോമിൽ ഒപ്പിടേണ്ടതുമുണ്ടെന്ന് എൻടിഎ പറഞ്ഞു. മെയ് 4ന് ടെലിഗ്രാമിൽ ചോർന്ന നീറ്റ് യുജി പരീക്ഷ പേപ്പറിൻ്റെ ഫോട്ടോ കാണിക്കുന്ന വീഡിയോ വ്യാജമാണെന്നും തെറ്റായ ധാരണ സൃഷ്‌ടിക്കാൻ ടൈംസ്റ്റാമ്പിൽ കൃത്രിമം കാണിച്ചതായും എൻടിഎ വ്യക്തമാക്കി. പട്‌നയിലെ പേപ്പർ ചോർച്ച കേസ് മുഴുവൻ പരീക്ഷയുടെയും പവിത്രതയെ ബാധിച്ചിട്ടില്ലെന്നും എൻടിഎ പറഞ്ഞു.

READ MORE: നീറ്റ് യുജി-2024: സത്യവാങ്മൂലവുമായി എന്‍ടിഎ സുപ്രീം കോടതിയില്‍, പാറ്റ്നയിലെയും ഗോധ്രയിലെയും പരീക്ഷ ക്രമക്കേടുകള്‍ പരീക്ഷയുടെ വിശ്വാസ്യതയെ ബാധിക്കില്ലെന്ന് വിശദീകരണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.