തൃശൂർ: വരന്തരപ്പിള്ളി സ്‌പിരിറ്റ് കേസില്‍ ഒളിവിലായിരുന്ന പ്രതി പൊലീസ് പിടിയില്‍. തിരുവില്വാമല സ്വദേശി മാടശേരി റോജോ ജോസഫിനെയാണ് അങ്കമാലിയില്‍ നിന്ന് വരന്തരപ്പിളളി പൊലീസ് പിടികൂടിയത്. ഇയാൾ നിരവധി കേസുകളിൽപ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
വരന്തരപ്പിള്ളി വേപ്പൂരില്‍ നിന്ന് ജനുവരിയില്‍ 3000 ലിറ്റർ സ്‌പിരിറ്റ് പിടികൂടിയ കേസിലാണ് ഇയാൾ ഒളിവിൽ പോയത്. കേസില്‍ വീട്ടുടമയേയും സഹായികളുമായ മൂന്നുപേരെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.