ETV Bharat / state

ചട്ടം മറികടന്ന് കുടിലുകൾക്ക് നമ്പറിട്ട് നല്‍കിയെന്ന് പരാതി - ഗുരുവായൂർ

പട്ടിക വിഭാഗക്കാരുടെ വർഷങ്ങളായി പണി പൂർത്തിയാക്കിയ വീടുകൾക്ക് നമ്പറിട്ട് നൽകിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

കുടിലുകൾക്ക് നഗരസഭ അതികൃതർ നമ്പറിട്ടതായി പരാതി
author img

By

Published : Jul 10, 2019, 11:21 PM IST

Updated : Jul 11, 2019, 1:12 AM IST

തൃശൂർ: അനധികൃതമായി സ്വകാര്യ വ്യക്തി നിർമ്മിച്ച എട്ട് കുടിലുകളിൽ ആറെണ്ണത്തിന് ചട്ടം മറി കടന്ന് നമ്പറിട്ട് നല്‍കിയതായി പരാതി. ഗുരുവായൂർ നഗരസഭയിലാണ് ചട്ടം ലംഘിച്ചിട്ടുള്ള നടപടി. വർഷങ്ങളായി പട്ടികവിഭാഗക്കാർ പണി പൂർത്തിയാക്കിയ വീടുകൾക്ക് നമ്പറിട്ട് നൽകിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

നഗരസഭ അധികൃതര്‍ നമ്പര്‍ നല്‍കിയതായി പരാതി

ഗുരുവായൂർ നഗരസഭയിലെ 18-ാം വാർഡിൽ സ്വകാര്യ വ്യക്തിയാണ് തന്‍റെ വീടിനോട് ചേർന്നുള്ള ഭൂമിയിൽ നിയമങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് തകരഷീറ്റിൽ നിർമ്മിച്ച കുടിലുകൾ ഇതര സംസ്ഥാനക്കാർക്ക് വാടകക്ക് നൽകിയിരിക്കുന്നത്. 2000 മുതൽ 3000 രൂപക്കാണ് ഇത്തരക്കാർ ഇവിടെ വർഷങ്ങളായി താമസിക്കുന്നത്. ഒരു കുടിലിൽ തന്നെ രണ്ടും മൂന്നും കുടുംബങ്ങൾ വീതമാണ് വ്യക്തമായ രേഖകളില്ലാതെ ഇവിടെ താമസിച്ച് വരുന്നത്. ഇതിൽ ആറെണ്ണത്തിന് നഗരസഭ ഉദ്യോഗസ്ഥർ നമ്പറിട്ട് നൽകിയിട്ടുണ്ട്. പട്ടിക വിഭാഗക്കാർ വീടുപണി പൂർത്തിയാക്കിയിട്ടും ഇവർക്ക് നമ്പർ നൽകാൻ തയ്യാറാവാത്ത നഗരസഭാ അധികൃതരാണ് വാസയോഗ്യമല്ലാത്ത ഈ കുടിലുകൾക്ക് നമ്പറിട്ട് നൽകിയിട്ടുള്ളത് എന്നതാണ് വിചിത്രം. ഈ കുടിലുകൾക്ക് പുറമെ ഒരു ചായക്കട, ആക്രിക്കട, കൂടാതെ വസ്ത്രങ്ങൾ തേക്കുന്ന കേന്ദ്രവും ഇയാൾ ഇവിടെ ലൈസന്‍സ് ഇല്ലാതെ വാടകക്ക് കൊടുത്തിട്ടുണ്ട്.

തൃശൂർ: അനധികൃതമായി സ്വകാര്യ വ്യക്തി നിർമ്മിച്ച എട്ട് കുടിലുകളിൽ ആറെണ്ണത്തിന് ചട്ടം മറി കടന്ന് നമ്പറിട്ട് നല്‍കിയതായി പരാതി. ഗുരുവായൂർ നഗരസഭയിലാണ് ചട്ടം ലംഘിച്ചിട്ടുള്ള നടപടി. വർഷങ്ങളായി പട്ടികവിഭാഗക്കാർ പണി പൂർത്തിയാക്കിയ വീടുകൾക്ക് നമ്പറിട്ട് നൽകിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

നഗരസഭ അധികൃതര്‍ നമ്പര്‍ നല്‍കിയതായി പരാതി

ഗുരുവായൂർ നഗരസഭയിലെ 18-ാം വാർഡിൽ സ്വകാര്യ വ്യക്തിയാണ് തന്‍റെ വീടിനോട് ചേർന്നുള്ള ഭൂമിയിൽ നിയമങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് തകരഷീറ്റിൽ നിർമ്മിച്ച കുടിലുകൾ ഇതര സംസ്ഥാനക്കാർക്ക് വാടകക്ക് നൽകിയിരിക്കുന്നത്. 2000 മുതൽ 3000 രൂപക്കാണ് ഇത്തരക്കാർ ഇവിടെ വർഷങ്ങളായി താമസിക്കുന്നത്. ഒരു കുടിലിൽ തന്നെ രണ്ടും മൂന്നും കുടുംബങ്ങൾ വീതമാണ് വ്യക്തമായ രേഖകളില്ലാതെ ഇവിടെ താമസിച്ച് വരുന്നത്. ഇതിൽ ആറെണ്ണത്തിന് നഗരസഭ ഉദ്യോഗസ്ഥർ നമ്പറിട്ട് നൽകിയിട്ടുണ്ട്. പട്ടിക വിഭാഗക്കാർ വീടുപണി പൂർത്തിയാക്കിയിട്ടും ഇവർക്ക് നമ്പർ നൽകാൻ തയ്യാറാവാത്ത നഗരസഭാ അധികൃതരാണ് വാസയോഗ്യമല്ലാത്ത ഈ കുടിലുകൾക്ക് നമ്പറിട്ട് നൽകിയിട്ടുള്ളത് എന്നതാണ് വിചിത്രം. ഈ കുടിലുകൾക്ക് പുറമെ ഒരു ചായക്കട, ആക്രിക്കട, കൂടാതെ വസ്ത്രങ്ങൾ തേക്കുന്ന കേന്ദ്രവും ഇയാൾ ഇവിടെ ലൈസന്‍സ് ഇല്ലാതെ വാടകക്ക് കൊടുത്തിട്ടുണ്ട്.

Intro:അനധികൃതമായി സ്വകാര്യ വ്യക്തി നിർമ്മിച്ച 8 കുടിലുകളിൽ ആറെണ്ണത്തിന് ചട്ടം മറി കടന്ന് നമ്പറിട്ടു നൽകി നഗരസഭ ഉദ്യോഗസ്ഥർ.പട്ടിക വിഭാഗക്കാർ പണി പൂർത്തിയാക്കിയ വീടുകൾക്ക് വർഷങ്ങളായി നമ്പറിട്ടു നൽകിയിട്ടില്ല. ഗുരുവായൂർ നഗരസഭയിലാണ് ചട്ടം ലംഘിച്ചിട്ടുള്ള ഈ വിചിത്ര സംഭവം
Body:ഗുരുവായൂർ നഗരസഭയിലെ പതിനെട്ടാം വാർഡിൽ സ്വകാര്യ വ്യക്തിയാണ് തന്റെ വീടിനോട് ചേർന്നുള്ള ഭൂമിയിൽ നിയമങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് തകരഷീറ്റിൽ നിർമ്മിച്ച കുടിലുകൾ ഇതര സംസ്ഥാനക്കാർക്ക് വാടകക്ക് നൽകുന്നത്..2000 മുതൽ 3000 രൂപക്കാണ് ഇത്തരക്കാർ ഇവിടെ വർഷങ്ങളായി താമസിക്കുന്നത്. ഒരു കുടിലിൽ തന്നെ രണ്ടും മൂന്നും കുടുംബങ്ങൾ വീതമാണ് വ്യക്തമായ രേഖകളോ മറ്റോ ഇല്ലാതെ ഇവിടെ താമസിച്ചു വരുന്നത്.ഇതിൽ ആറെണ്ണത്തിന് നഗരസഭ ഉദ്യോഗസ്ഥർ നമ്പറിട്ടു നൽകിയിട്ടുണ്ട്. പാവപ്പെട്ട പട്ടിക വിഭാഗക്കാർ വീടുപണി പൂർത്തിയാക്കിയിട്ടും വർഷങ്ങളായി ഇവർക്ക് നമ്പർ നൽകാൻ തയ്യാറാവാത്ത നഗരസഭാ അധികൃതർ ആണ് ഒട്ടും വാസയോഗ്യമല്ലാത്ത ഈ കുടിലുകൾക്ക് നമ്പറിട്ടു നൽകിയിട്ടുള്ളത് എന്നതാണ് വിചിത്രം.
Bite :ശോഭ ഹരി നാരായണൻ (ഈ കുടിൽ നിൽക്കുന്ന പതിനെട്ടാം വാർഡ് കൗൺസിലർ)

ഈ കുടിലുകൾക്ക് പുറമെ ഒരു ചായക്കട , ഒരു ആക്രിക്കട, കൂടാതെ ഒരു വസ്ത്രങ്ങൾ തേപ്പു കേന്ദ്രവും ഇദ്ദേഹം ഇവിടെ നടത്താനായി വാടകക്ക്കൊടുത്തിരിക്കുന്നു. ഇതിനൊന്നും ലൈസൻസില്ല എന്നതും ശ്രദ്ധേയമാണ്.

Bite
സുഭാഷ് മണ്ണാറത്ത്
പൊതുപ്രവർത്തകൻConclusion:നഗരസഭയുടെ മൂക്കിനു താഴെയാണ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഇത്രയും നഗ്നമായ ചട്ടലംഘനം വർഷങ്ങളായി തുടരുന്നത്. നടപടി എടുക്കേണ്ടത് നഗരസഭാ ഭരണാധികാരികളാണ്.

രാജു Etv ഭാരത് ഗുരുവായൂർ
Last Updated : Jul 11, 2019, 1:12 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.