ETV Bharat / state

പ്രളയക്കെടുതി വിലയിരുത്തി കേന്ദ്രസംഘം തൃശൂരിൽ

author img

By

Published : Sep 19, 2019, 5:04 AM IST

ജില്ലയിലുണ്ടായ നാശ നഷ്ടം കേന്ദ്രസംഘത്തെ ഉദ്യോഗസ്ഥര്‍ അറിയിച്ചു

പ്രളയക്കെടുതി വിലയിരുത്താൻ കേന്ദ്രസംഘം തൃശ്ശൂരെത്തി

തൃശൂര്‍: പ്രളയക്കെടുതി വിലയിരുത്താനെത്തിയ കേന്ദ്രസംഘം ജില്ലയിൽ പര്യടനം നടത്തി. കേന്ദ്ര ജലവിഭവമന്ത്രാലയം എ.ഇ. വി മോഹൻമുരളി, ഗ്രാമവികസന മന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറി എച്ച് ആർ മീണ, ഗതാഗത മന്ത്രാലയം റീജിയണൽ ഓഫീസർ വി വി ശാസ്ത്രി എന്നിവരടങ്ങുന്ന സംഘമാണ് ജില്ലയിൽ പര്യടനം നടത്തിയത്.

പ്രളയക്കെടുതി വിലയിരുത്തി കേന്ദ്രസംഘം തൃശൂരിൽ

പ്രളയത്തിൽ തൃശ്ശൂർ ജില്ലയിലുണ്ടായ കാർഷിക നഷ്ടവും കുടിവെള്ള വിതരണം, റോഡ്, ജലസേചനം എന്നീ മേഖലകളിലുണ്ടായ നഷ്ടവും സംഘം വിലയിരുത്തി. പ്രളയത്തില്‍ പൂര്‍ണമായും തകര്‍ന്ന വീടുകളിലും സംഘമെത്തി. ചാലക്കുടി പുഴയോരത്ത് മേലൂർ കല്ലുകുത്തിയിലെ കരയിടിച്ചിലാണ് സംഘം ആദ്യം വിലയിരുത്തിയത്. പ്രളയകാലത്ത് പുഴയിൽ വെള്ളം കയറിയതിനാല്‍ മുങ്ങിപ്പോയ കുന്നപ്പള്ളി വാട്ടർ അതോറിറ്റി പമ്പ് ഹൗസും സംഘം സന്ദർശിച്ചു. ഈ വർഷവും കഴിഞ്ഞ വര്‍ഷവും വെള്ളം കയറിയതിനാല്‍ പമ്പ് ഹൗസിനുണ്ടായ നാശ നഷ്ടം സംഘം ഉദ്യോഗസ്ഥരെ അറിയിച്ചു. തുടര്‍ന്ന് പൊയ്യയിലെ തകർന്ന താഴ്‌വാരം റോഡ് സംഘം സന്ദർശിച്ചു. സോയിൽ പൈപ്പിംഗ് പ്രതിഭാസം മൂലമാണ് റോഡ് നെടുകെ ആഴത്തിൽ പിളർന്നതെന്ന് മണ്ണുസംരക്ഷണ ഓഫീസർ സംഘത്തിന് വിശദീകരിച്ചു. നിലവില്‍ ഈ റോഡിലൂടെയുള്ള ഗതാഗതം നിലച്ചിരിക്കുകയാണ്. എടക്കുളം ഷൺമുഖം കനാൽ റോഡിൽ മണ്ണിടിഞ്ഞ ഭാഗവും സംഘം പരിശോധിച്ചു. 100 മീറ്ററാണ് ഇവിടെ മണ്ണിടിഞ്ഞ് താഴ്ന്നത്. കാക്കത്തുരുത്തി പാലം സന്ദർശനത്തോടെയാണ് സംഘത്തിന്‍റെ ജില്ലയിലെ പര്യടനം അവസാനിച്ചത്.

തൃശൂര്‍: പ്രളയക്കെടുതി വിലയിരുത്താനെത്തിയ കേന്ദ്രസംഘം ജില്ലയിൽ പര്യടനം നടത്തി. കേന്ദ്ര ജലവിഭവമന്ത്രാലയം എ.ഇ. വി മോഹൻമുരളി, ഗ്രാമവികസന മന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറി എച്ച് ആർ മീണ, ഗതാഗത മന്ത്രാലയം റീജിയണൽ ഓഫീസർ വി വി ശാസ്ത്രി എന്നിവരടങ്ങുന്ന സംഘമാണ് ജില്ലയിൽ പര്യടനം നടത്തിയത്.

പ്രളയക്കെടുതി വിലയിരുത്തി കേന്ദ്രസംഘം തൃശൂരിൽ

പ്രളയത്തിൽ തൃശ്ശൂർ ജില്ലയിലുണ്ടായ കാർഷിക നഷ്ടവും കുടിവെള്ള വിതരണം, റോഡ്, ജലസേചനം എന്നീ മേഖലകളിലുണ്ടായ നഷ്ടവും സംഘം വിലയിരുത്തി. പ്രളയത്തില്‍ പൂര്‍ണമായും തകര്‍ന്ന വീടുകളിലും സംഘമെത്തി. ചാലക്കുടി പുഴയോരത്ത് മേലൂർ കല്ലുകുത്തിയിലെ കരയിടിച്ചിലാണ് സംഘം ആദ്യം വിലയിരുത്തിയത്. പ്രളയകാലത്ത് പുഴയിൽ വെള്ളം കയറിയതിനാല്‍ മുങ്ങിപ്പോയ കുന്നപ്പള്ളി വാട്ടർ അതോറിറ്റി പമ്പ് ഹൗസും സംഘം സന്ദർശിച്ചു. ഈ വർഷവും കഴിഞ്ഞ വര്‍ഷവും വെള്ളം കയറിയതിനാല്‍ പമ്പ് ഹൗസിനുണ്ടായ നാശ നഷ്ടം സംഘം ഉദ്യോഗസ്ഥരെ അറിയിച്ചു. തുടര്‍ന്ന് പൊയ്യയിലെ തകർന്ന താഴ്‌വാരം റോഡ് സംഘം സന്ദർശിച്ചു. സോയിൽ പൈപ്പിംഗ് പ്രതിഭാസം മൂലമാണ് റോഡ് നെടുകെ ആഴത്തിൽ പിളർന്നതെന്ന് മണ്ണുസംരക്ഷണ ഓഫീസർ സംഘത്തിന് വിശദീകരിച്ചു. നിലവില്‍ ഈ റോഡിലൂടെയുള്ള ഗതാഗതം നിലച്ചിരിക്കുകയാണ്. എടക്കുളം ഷൺമുഖം കനാൽ റോഡിൽ മണ്ണിടിഞ്ഞ ഭാഗവും സംഘം പരിശോധിച്ചു. 100 മീറ്ററാണ് ഇവിടെ മണ്ണിടിഞ്ഞ് താഴ്ന്നത്. കാക്കത്തുരുത്തി പാലം സന്ദർശനത്തോടെയാണ് സംഘത്തിന്‍റെ ജില്ലയിലെ പര്യടനം അവസാനിച്ചത്.

Intro:പ്രളയത്തിന്റെ കെടുതികൾ വിലയിരുത്താനായി കേന്ദ്രസർക്കാർ നിയോഗിച്ച സംഘം തൃശ്ശൂർ ജില്ലയിൽ പര്യടനം നടത്തി.കേന്ദ്ര ജലവിഭവമന്ത്രാലയം എ.ഇ. വി. മോഹൻമുരളി, ഗ്രാമവികസന മന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറി എച്ച് ആർ മീണ, ഗതാഗത മന്ത്രാലയം റീജ്യണൽ ഓഫീസർ വി വി ശാസ്ത്രി എന്നിവരുൾപ്പെട്ട സംഘമാണ് ജില്ലയിൽ പര്യടനം നടത്തിയത്.Body:പ്രളയത്തിൽ തൃശ്ശൂർ ജില്ലയിലെ കാർഷിക മേഖലയിലും കുടിവെള്ള വിതരണ രംഗത്തും റോഡുകളിലും ജലസേചന രംഗത്തും പ്രളയം മൂലമുണ്ടായ നാശനഷ്ടങ്ങൾ സംഘം നേരിട്ട് കണ്ട് വിലയിരുത്തി.കാലവർഷത്തിൽ പൂർണ്ണമായി തകർന്ന ഏതാനും വീടുകളിലും സംഘമെത്തി. കേന്ദ്ര ജലവിഭവമന്ത്രാലയം എ.ഇ. വി. മോഹൻമുരളി, ഗ്രാമവികസന മന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറി എച്ച് ആർ മീണ, ഗതാഗത മന്ത്രാലയം റീജ്യണൽ ഓഫീസർ വി വി ശാസ്ത്രി എന്നിവരുൾപ്പെട്ട സംഘമാണ് ജില്ലയിൽ പര്യടനം നടത്തിയത്.
ചാലക്കുടി പുഴയോരത്ത് മേലൂർ കല്ലുകുത്തിയിലെ കരയിടിച്ചിൽ കാണാനാണ് സംഘം ആദ്യമെത്തിയത്. തുടർന്ന്, പ്രളയകാലത്ത് പുഴയിൽ വെള്ളം കയറി മുങ്ങിയിരുന്ന ചാലക്കുടിപുഴയിലെ കുന്നപ്പള്ളി വാട്ടർ അതോറിറ്റി പമ്പ് ഹൗസ് സന്ദർശിച്ചു. ഈ വർഷം വെള്ളം കയറി പമ്പുകൾക്ക് നാശം നേരിട്ടതായും കഴിഞ്ഞ വർഷം നാശനഷ്ടം ഇതിലും രൂക്ഷമായിരുന്നുവെന്നും ഉദ്യോഗസ്ഥർ സംഘത്തെ ധരിപ്പിച്ചു. മേലൂർ, കൊടകര ഗ്രാമപഞ്ചായത്തുകൾക്ക് കുടിവെള്ളമെത്തിക്കുന്നതാണ് ഈ പദ്ധതി. തുടർന്ന് കാർഷിക നഷ്ടം വിലയിരുത്താനായി എരമത്തൂർ, കുണ്ടൂർ ആലമറ്റം എന്നിവിടങ്ങളിൽ പ്രളയത്തിൽ നശിച്ച വാഴത്തോട്ടങ്ങൾ സന്ദർശിച്ചു. ആലമറ്റത്തെ മണിയുടെ ആയിരത്തോളം ക്വിൻറൽ വാഴകളാണ് വെള്ളം കയറി നശിച്ചത്.തുടർന്ന് പൊയ്യയിലെ തകർന്ന താഴ്‌വാരം റോഡ് സന്ദർശിച്ചു. സോയിൽ പൈപ്പിംഗ് പ്രതിഭാസം മൂലമാണ് റോഡ് നെടുകെ ആഴത്തിൽ പിളർന്നതെന്ന് മണ്ണുസംരക്ഷണ ഓഫീസർ സംഘത്തെ അറിയിച്ചു. റോഡ് തകർന്നതു മൂലം ഈ മേഖലയിലേക്കുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്.
ഉച്ചയ്ക്ക് ശേഷം കുറിഞ്ഞാക്കൽ ബണ്ട്, ഹരിപുരം ബണ്ട് എന്നിവ സന്ദർശിച്ച് കാർഷിക ജലസേചന മേഖല നേരിട്ട നാശനഷ്ടം വിലയിരുത്തി. പൂർണ്ണമായി തകർന്ന ചെമ്മണ്ട കാരയിൽ ഹരിദാസന്റെ വീട്, എടത്തിരിഞ്ഞി കണിയത്ത് ബേബി വിജയന്റെ വീട് എന്നിവ സന്ദർശിച്ചു. എടക്കുളം ഷൺമുഖം കനാൽ റോഡിൽ മണ്ണിടിഞ്ഞ ഭാഗവും സംഘം പരിശോധിച്ചു. 100 മീറ്ററാണ് ഇവിടെ മണ്ണിടിഞ്ഞ് താഴ്ന്നത്. കാക്കത്തുരുത്തി പാലം സന്ദർശനത്തോടെയാണ് സംഘത്തിന്റെ ജില്ലയിലെ പര്യടനം അവസാനിച്ചത്.
സംഘത്തെ ചാലക്കുടിയിൽ ജില്ലാ കളക്ടർ എസ് ഷാനവാസിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. വിവിധ പ്രദേശങ്ങളിൽ ബി.ഡി. ദേവസ്സി എം.എൽ.എ, പ്രൊഫ. കെ.യു. അരുണൻ എം.എൽ.എ, തൃശൂർ കോർപറേഷൻ മേയർ അജിത വിജയൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ്, വൈസ് പ്രസിഡൻറ് എൻ.കെ. ഉദയപ്രകാശൻ, ജില്ലാ പഞ്ചായത്തംഗം നിർമൽ സി പാത്താടൻ, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഇ. കേശവൻ കുട്ടി, പൊയ്യ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിജി വിനോദ്, വൈസ് പ്രസിഡൻറ് സിബി ഫ്രാൻസിസ്, മേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിജു, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംഘത്തെ അനുഗമിച്ചു.

ഇ ടിവി ഭാരത്
തൃശ്ശൂർConclusion:

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.