തൃശൂർ: ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിസാമിന്‍റെ അപ്പീല്‍ ഹർജി ഹൈക്കോടതി തള്ളിയതിൽ സന്തോഷമുണ്ടെന്ന് കൊല്ലപ്പെട്ട ചന്ദ്രബോസിനെ ഭാര്യ ജമന്തി. വിധി സംബന്ധിച്ച് ചില സമയങ്ങളിൽ ആശങ്കകൾ ഉണ്ടായിരുന്നെങ്കിലും സമയബന്ധിതമായി ഹെെക്കോടതി നിസാമിന്‍റെ ഹർജി തള്ളി. ജില്ല സെഷൻസ് കോടതിയുടെ ശിക്ഷ ശരിവച്ച് ഉത്തരവായത് ഏറെ ആശ്വാസകരമായെന്നും ജമന്തി പറഞ്ഞു.
ALSO READ: ചന്ദ്രബോസ് വധം: മുഹമ്മദ് നിഷാമിന്‍റെ അപ്പീൽ തള്ളി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്
സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിൽ മുഹമ്മദ് നിഷാമിന് തൃശൂർ അഡീഷണൽ സെഷൻസ് കോടതി കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം ജീവപര്യന്തവും 24 വർഷം തടവും വിധിച്ചിരുന്നു. കേസിൽ ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയാണ് ഹൈക്കോടതി തള്ളിയത്.