ETV Bharat / state

വിദേശ രാജ്യങ്ങളിൽ നിന്ന് എംബിബിഎസ് പഠനം പൂർത്തിയാക്കിയവർക്ക് മെഡിക്കൽ കോളജുകളിൽ നിന്ന് മാത്രം ഇന്‍റേൺഷിപ്പ്

author img

By

Published : Jan 2, 2023, 12:31 PM IST

വിദേശത്ത് നിന്ന് മെഡിക്കൽ ബിരുദം നേടിയവർ ജില്ല ജനറൽ ആശുപത്രികളിൽ ചെയ്യുന്ന ഇന്‍റേൺഷിപ്പിന് അംഗീകാരം ദേശീയ മെഡിക്കൽ കമ്മിഷൻ പിൻവലിച്ചിരുന്നു. ഇനി മുതൽ മെഡിക്കൽ കോളജുകളിൽ ചെയ്യുന്ന ഇന്‍റേൺഷിപ്പിന് മാത്രമായിരിക്കും അംഗീകാരം ലഭിക്കുക.

മെഡിക്കൽ കമ്മിഷൻ  ദേശീയ മെഡിക്കൽ കമ്മിഷൻ  വിദേശത്ത് നിന്ന് മെഡിക്കൽ ബിരുദം  മെഡിക്കൽ ബിരുദം  എംബിബിഎസ്  വിദേശ രാജ്യങ്ങളിൽ നിന്ന് എംബിബിഎസ്  എംബിബിഎസ് ഇന്‍റേൺഷിപ്പ്  ഇന്‍റേൺഷിപ്പ്  നിർബന്ധിത ഇൻ്റേൺഷിപ്പ് എംബിബിഎസ്  മെഡിക്കൽ കോളജുകളിൽ ഇൻ്റേൺഷിപ്പ്  സംസ്ഥാന മെഡിക്കൽ കൗൺസിൽ  mbbs internship in medical colleges  mbbs internship trouble  mbbs internship issue  medical colleges mbbs internship  mbbs internship order  medical commission  mbbs
ഇന്‍റേൺഷിപ്പ്

തിരുവനന്തപുരം: എംബിബിഎസ് പഠനം വിദേശ രാജ്യങ്ങളിൽ നിന്ന് പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് നിർദേശിച്ച ഒരു വർഷ നിർബന്ധിത ഇൻ്റേൺഷിപ്പ് ഇനി മുതൽ മെഡിക്കൽ കോളജുകളിൽ നിന്ന് മാത്രമാക്കും. മെഡിക്കൽ കമ്മിഷൻ ഇത് സംബന്ധിച്ച് കഴിഞ്ഞ സെപ്റ്റംബറിൽ നിർദേശം നൽകിയിരുന്നെങ്കിലും കേരളമടക്കം പല സംസ്ഥാനങ്ങളും വിശദീകരണമാരാഞ്ഞ് തീരുമാനം നീട്ടിക്കൊണ്ടു പോവുകയായിരുന്നു.

മെഡിക്കൽ കമ്മിഷൻ ഇതിൽ നിലപാട് കടുപ്പിച്ചതോടെ സ്വാശ്രയ മേഖലയിലേതടക്കം അംഗീകൃത മെഡിക്കൽ കോളജുകളിൽ ഇൻ്റേൺഷിപ്പ് അനുവദിക്കാൻ സംസ്ഥാന മെഡിക്കൽ കൗൺസിലിന് സർക്കാർ നിർദേശം നൽകി. എന്നാൽ, സ്വാശ്രയ മെഡിക്കൽ കോളജുകളിൽ ഇൻ്റേൺഷിപ്പിന് അയക്കുന്ന കുട്ടികളുടെ സ്റ്റൈപ്പൻഡ് സംബന്ധിച്ച് സർക്കാർ തീരുമാനമെടുത്തിട്ടില്ല. പുറത്തുനിന്നെത്തുന്ന ഇൻ്റേൺഷിപ്പുകാർക്ക് സ്റ്റൈപ്പൻഡ് നൽകാനാവില്ല എന്ന നിലപാടിലാണ് സ്വകാര്യ മാനേജ്മെന്‍റുകൾ.

നിലവിൽ താലൂക്ക്, ജില്ല, ജനറൽ ആശുപത്രികളിലാണ് പുറത്തുനിന്ന് വരുന്ന വിദ്യാർഥികൾക്ക് ഇൻ്റേൺഷിപ്പ് അനുവദിക്കുന്നത്. ദേശീയ മെഡിക്കൽ കമ്മിഷന്‍റെ തീരുമാനം അനുസരിച്ച് ഇൻ്റേൺഷിപ്പ് പഠന സൗകര്യമുള്ള കോളജുകളിലെ അനുവദിക്കാവൂ എന്നതിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ മാറ്റം വരുന്നത്. അതേസമയം പിജി ഇൻസ്റ്റിറ്റ്യൂട്ടുകളിൽ എംബിബിഎസുകാർക്ക് ഇൻ്റേൺഷിപ്പ് അനുവദിക്കേണ്ടെന്നും നിർദേശമുണ്ട്.

സർക്കാർ മെഡിക്കൽ കോളജുകളിൽ നിലവിൽ ഇൻ്റേൺഷിപ്പുകൾക്ക് സ്റ്റൈപ്പൻഡ് ആയി 20,000 രൂപയും സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ 8000 മുതൽ 10,000 രൂപ വരെയുമാണ് നൽകുന്നത്.

Also read: 'മെഡിക്കല്‍ കൗണ്‍സിലിന്‍റെ ഇന്‍റേണ്‍ഷിപ്പ് നിര്‍ദേശം ഭാവി തകര്‍ക്കുന്നത്' ; പ്രതിഷേധവുമായി പുറത്ത് എംബിബിഎസ് പൂര്‍ത്തിയാക്കിയവര്‍

തിരുവനന്തപുരം: എംബിബിഎസ് പഠനം വിദേശ രാജ്യങ്ങളിൽ നിന്ന് പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് നിർദേശിച്ച ഒരു വർഷ നിർബന്ധിത ഇൻ്റേൺഷിപ്പ് ഇനി മുതൽ മെഡിക്കൽ കോളജുകളിൽ നിന്ന് മാത്രമാക്കും. മെഡിക്കൽ കമ്മിഷൻ ഇത് സംബന്ധിച്ച് കഴിഞ്ഞ സെപ്റ്റംബറിൽ നിർദേശം നൽകിയിരുന്നെങ്കിലും കേരളമടക്കം പല സംസ്ഥാനങ്ങളും വിശദീകരണമാരാഞ്ഞ് തീരുമാനം നീട്ടിക്കൊണ്ടു പോവുകയായിരുന്നു.

മെഡിക്കൽ കമ്മിഷൻ ഇതിൽ നിലപാട് കടുപ്പിച്ചതോടെ സ്വാശ്രയ മേഖലയിലേതടക്കം അംഗീകൃത മെഡിക്കൽ കോളജുകളിൽ ഇൻ്റേൺഷിപ്പ് അനുവദിക്കാൻ സംസ്ഥാന മെഡിക്കൽ കൗൺസിലിന് സർക്കാർ നിർദേശം നൽകി. എന്നാൽ, സ്വാശ്രയ മെഡിക്കൽ കോളജുകളിൽ ഇൻ്റേൺഷിപ്പിന് അയക്കുന്ന കുട്ടികളുടെ സ്റ്റൈപ്പൻഡ് സംബന്ധിച്ച് സർക്കാർ തീരുമാനമെടുത്തിട്ടില്ല. പുറത്തുനിന്നെത്തുന്ന ഇൻ്റേൺഷിപ്പുകാർക്ക് സ്റ്റൈപ്പൻഡ് നൽകാനാവില്ല എന്ന നിലപാടിലാണ് സ്വകാര്യ മാനേജ്മെന്‍റുകൾ.

നിലവിൽ താലൂക്ക്, ജില്ല, ജനറൽ ആശുപത്രികളിലാണ് പുറത്തുനിന്ന് വരുന്ന വിദ്യാർഥികൾക്ക് ഇൻ്റേൺഷിപ്പ് അനുവദിക്കുന്നത്. ദേശീയ മെഡിക്കൽ കമ്മിഷന്‍റെ തീരുമാനം അനുസരിച്ച് ഇൻ്റേൺഷിപ്പ് പഠന സൗകര്യമുള്ള കോളജുകളിലെ അനുവദിക്കാവൂ എന്നതിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ മാറ്റം വരുന്നത്. അതേസമയം പിജി ഇൻസ്റ്റിറ്റ്യൂട്ടുകളിൽ എംബിബിഎസുകാർക്ക് ഇൻ്റേൺഷിപ്പ് അനുവദിക്കേണ്ടെന്നും നിർദേശമുണ്ട്.

സർക്കാർ മെഡിക്കൽ കോളജുകളിൽ നിലവിൽ ഇൻ്റേൺഷിപ്പുകൾക്ക് സ്റ്റൈപ്പൻഡ് ആയി 20,000 രൂപയും സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ 8000 മുതൽ 10,000 രൂപ വരെയുമാണ് നൽകുന്നത്.

Also read: 'മെഡിക്കല്‍ കൗണ്‍സിലിന്‍റെ ഇന്‍റേണ്‍ഷിപ്പ് നിര്‍ദേശം ഭാവി തകര്‍ക്കുന്നത്' ; പ്രതിഷേധവുമായി പുറത്ത് എംബിബിഎസ് പൂര്‍ത്തിയാക്കിയവര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.