ETV Bharat / state

വിജിലന്‍സ് തലപ്പത്ത് ആദ്യമായി ഐ.ജി: അമ്പരന്ന് ഐപിഎസ് ഉദ്യോഗസ്ഥര്‍

എ.ഡി.ജി.പിയെ സ്ഥാനത്തു നിന്നു മാറ്റുമ്പോള്‍ 11 എ.ഡി.ജി.പിമാരില്‍ ഒരാളെ പരിഗണിക്കാമായിരുന്നുവെന്ന് ഐ.പി.എസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു

author img

By

Published : Jun 11, 2022, 4:01 PM IST

വിജിലന്‍സ് തലപ്പത്ത് ആദ്യമായി ഐജി  അമ്പരന്ന് ഐപിഎസ് ലോബി  ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ അതൃപ്‌തി  ips lobby  vigilance director controversy
വിജിലന്‍സ് തലപ്പത്ത് ആദ്യമായി ഐ.ജി

തിരുവനന്തപുരം: ഡി.ജി.പി റാങ്കിലുള്ള വിജിലന്‍സ് ഡയറക്‌ടര്‍ പദവിയില്‍ സംസ്ഥാന ചരിത്രത്തിലാദ്യമായി ഐ.ജിയെ നിയമിച്ചതില്‍ ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ അതൃപ്‌തി. വിജിലന്‍സ് ഡയറക്‌ടർ സ്ഥാനത്തു നിന്ന് എ.ഡി.ജി.പി എം.ആര്‍.അജിത്കുമാറിനെ നീക്കി വിജിലന്‍സ് ഐ.ജി എച്ച്. വെങ്കിടേഷിനെ ഡയറക്‌ടറായി വെള്ളിയാഴ്‌ച രാത്രി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു. സ്വപ്‌നയുടെ ആദ്യ വെളിപ്പെടുത്തലിന്‍റെ തൊട്ടടുത്ത ദിവസം സ്വപ്‌നയുടെ പങ്കാളിയും സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതിയുമായ സരിത്തിനെ വിജിലന്‍സ് സംഘം അദ്ദേഹത്തിന്‍റെ ഫ്‌ളാറ്റിലെത്തി ബലമായി പിടിച്ചു കൊണ്ടു പോവുകയും മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്‌തിരുന്നു.

ഇത് സര്‍ക്കാരിന് വലിയ നാണേക്കേടുണ്ടാക്കിയ പശ്ചാത്തലത്തിലാണ് അജിത്കുമാറിന്‍റെ സ്ഥാനചലനം എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ഡി.ജി.പി റാങ്കിലുള്ള ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കുള്ള കേഡര്‍ തസ്‌തികയാണ് വിജിലന്‍സ് ഡയറക്‌ടറുടേത്. സാധാരണ എ.ഡി.ജി.പിമാരെ ഈ തസ്‌തികയില്‍ നിയമിക്കാറുണ്ടെങ്കിലും ഡി.ജി.പിയുടെ തസ്‌തികയില്‍ ഐ.ജിയെ നിയമിച്ചത് അസാധാരണ നടപടിയാണെന്നാണ് ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ ചര്‍ച്ച. സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടറെ ഡി.വൈ.എസ്‌പിയായും എസ്.പിയായും ഒറ്റയടിക്കു നിയമിച്ചതിനു സമാനമാണ് ഈ നടപടിയെന്നാണ് ഐ.പി.എസ് ഉദ്യോഗസ്ഥരിലൊരാള്‍ ഇതിനെ വിശേഷിപ്പിച്ചത്.

സംസ്ഥാന പൊലീസില്‍ നിലവില്‍ നാല് ഡി.ജി.പിമാരുണ്ട്. പൊലീസ് മേധാവി അനില്‍കാന്തിനു പുറമേ ടോമിന്‍ ജെ.തച്ചങ്കിരി, ഫയര്‍ഫോഴ്‌സ് മേധാവി ബി.സന്ധ്യ, ജയില്‍ മേധാവി സുധേഷ്‌കുമാര്‍ എന്നിവര്‍ ഡി.ജി.പി തസ്‌തികയിലുള്ളവരാണ്. ഇതില്‍ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനായ ടോമിന്‍ ജെ തച്ചങ്കരിയാകട്ടെ താരതമ്യേന അപ്രധാന തസ്‌തികയായ മനുഷ്യാവകാശ കമ്മിഷന്‍ ഡി.ജി.പിയാണ്. അദ്ദേഹത്തെ നേരത്തേ പൊലീസ് മേധാവി സ്ഥാനത്തേക്ക് സര്‍ക്കാര്‍ പരിഗണിച്ചിരുന്നതുമാണ്.

എന്നിട്ടും അദ്ദേഹം തഴയപ്പെട്ടെന്നാണ് ആക്ഷേപം. 11 എ.ഡി.ജിപിമാരാണ് സംസ്ഥാന പൊലീസിലുള്ളത്. ആനന്തകൃഷ്‌ണന്‍, പദ്‌മകുമാര്‍, ഷേക്ക് ദര്‍വേഷ് സാഹിബ്, സഞ്ജീവ്കുമാര്‍ പട്‌ജോഷി, ടി.കെ.വിനോദ്‌ കുമാർ, യോഗേഷ് ഗുപ്‌ത, മനോജ് എബ്രഹാം, എസ്.ശ്രീജിത്, എം.ആര്‍.അജിത്കുമാര്‍, വിജയ് സാക്കറേ, ബല്‍റാംകുമാര്‍ ഉപാദ്ധ്യായ എന്നിവരാണ് എ.ഡി.ജി.പിമാര്‍. പൊലീസ് മേധാവി അനില്‍കാന്ത് ജനുവരിയില്‍ വിരമിക്കേണ്ടതായിരുന്നെങ്കിലും അദ്ദേഹത്തിന് കാലാവധി നീട്ടി നല്‍കിയതിനെ തുടര്‍ന്നാണ് ആനന്തകൃഷ്‌ണന് ഡി.ജിപിയായി സ്ഥാന കയറ്റം ലഭിക്കാത്തത്.

ഒരു എ.ഡി.ജി.പിയെ സ്ഥാനത്തു നിന്നു മാറ്റുമ്പോള്‍ സ്വാഭാവികമായും 11 എ.ഡി.ജി.പിമാരില്‍ ഒരാളെ പരിഗണിക്കാമായിരുന്നെന്നും ഐ.പി.എസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ഈ 15 സീനിയര്‍ ഉദ്യോഗസ്ഥരെ മറികടന്നാണ് ഡി.ജി.പി റാങ്കിലുള്ള വിജിലന്‍സ് മേധാവി സ്ഥാനത്തേക്ക് ഒരു ഐ.ജിയെ നിയമിച്ചിരിക്കുന്നത്. താത്കാലിക ചുതമലയാണെങ്കില്‍ പോലും ഏതെങ്കിലും എ.ഡി.ജി.പിക്കോ ഡി.ജി.പിക്കോ അധിക ചുമതലയായി അതു നല്‍കാമായിരുന്നെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

അതെല്ലാം അവഗണിച്ചുള്ള വിജിലന്‍സ് ഡയറക്‌ടർ നിയമനമാണ് ഐ.പി.എസ് വൃത്തങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. 2016ല്‍ പിണറായി വിജയന്‍ ആദ്യമായി മുഖ്യമന്ത്രിയാകുമ്പോള്‍ അന്ന് പൊലീസ് മേധാവിയായിരുന്ന ടി.പി.സെന്‍കുമാറിനെ നീക്കി പകരം ലോക്‌നാഥ് ബെഹ്‌റയെ പൊലീസ് മേധാവിയാക്കി നിയമിച്ചിരുന്നു. സെന്‍കുമാര്‍ സുപ്രീംകോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് നേടി വീണ്ടും പൊലീസ് മേധാവിയായി തിരികെയെത്തിയപ്പോള്‍ ലോക്‌നാഥ് ബഹ്‌റയ്ക്ക് വിജിലന്‍സ് ഡയറക്‌ടറായാണ് അന്ന് സര്‍ക്കാര്‍ നിയമനം നല്‍കിയതെന്നതും ഈ പശ്ചാത്തലത്തില്‍ പ്രസക്തമാണ്.

അതിനിടെ സര്‍ക്കാരിന്‍റെ അറിവില്ലാതെ സ്വമേധേയ സരിത്തിനെ കസ്റ്റഡിയില്‍ എടുക്കുകയും ഫോണ്‍ പിടിച്ചെടുക്കുകയുമൊക്കെ ചെയ്യാന്‍ വിജിലന്‍സ് ഡയറക്‌ടര്‍ സ്വമേധായ നിര്‍ദേശിക്കുമോ എന്നൊരു സംശയം പലരും ഉന്നയിക്കുന്നുണ്ട്. വിരട്ടലാണ് സര്‍ക്കാര്‍ ഉദ്ദേശിച്ചതെങ്കിലും ഫലത്തില്‍ ഇത് സര്‍ക്കാരിനു നാണക്കേടായി. ഇതില്‍ നിന്ന് എങ്ങനെ കരകയറാം എന്ന് സര്‍ക്കാര്‍ ആലോചിച്ചിരിക്കുമ്പോഴാണ് വിജിലന്‍സ് ഡയറക്‌ടറും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി വിജയ് സാക്കറേയും.

56 തവണ തനിക്ക് വാട്‌സ്ആപ്പ് കോള്‍ ചെയ്‌തുവെന്ന സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ വരുന്നത്. ദല്ലാള്‍ ഷാജ് കിരണുമായും വിജിലന്‍സ് ഡയറക്‌ടര്‍ എം.ആര്‍.അജിത്കുമാറിന് ബന്ധമുണ്ടെന്ന് വെളിപ്പെടുത്തല്‍ വന്നതോടെ ആ പഴുതിലൂടെ വിജിലന്‍സ് ഡയറക്‌ടറെ പുറത്താക്കി സര്‍ക്കാര്‍ ഡാമേജ് കണ്‍ട്രോളിനു ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഷാജ് കിരണുമായി അടുപ്പമുണ്ടെന്നും സ്വപ്‌നയെ വിളിച്ചെന്നും വെളിപ്പെടുത്തുണ്ടായ എ.ഡി.ജി.പി വിജയ് സാക്കറെയെ സര്‍ക്കാര്‍ പുറത്താക്കിയുമില്ല.

വിജയ് സാക്കറേയ്‌ക്കെതിരെയും ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍ നടപടി ആലോചിച്ചെങ്കിലും ഇപ്പോള്‍ അക്കാര്യം പരിഗണനയിലില്ലെന്നാണ് സൂചന.

തിരുവനന്തപുരം: ഡി.ജി.പി റാങ്കിലുള്ള വിജിലന്‍സ് ഡയറക്‌ടര്‍ പദവിയില്‍ സംസ്ഥാന ചരിത്രത്തിലാദ്യമായി ഐ.ജിയെ നിയമിച്ചതില്‍ ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ അതൃപ്‌തി. വിജിലന്‍സ് ഡയറക്‌ടർ സ്ഥാനത്തു നിന്ന് എ.ഡി.ജി.പി എം.ആര്‍.അജിത്കുമാറിനെ നീക്കി വിജിലന്‍സ് ഐ.ജി എച്ച്. വെങ്കിടേഷിനെ ഡയറക്‌ടറായി വെള്ളിയാഴ്‌ച രാത്രി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു. സ്വപ്‌നയുടെ ആദ്യ വെളിപ്പെടുത്തലിന്‍റെ തൊട്ടടുത്ത ദിവസം സ്വപ്‌നയുടെ പങ്കാളിയും സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതിയുമായ സരിത്തിനെ വിജിലന്‍സ് സംഘം അദ്ദേഹത്തിന്‍റെ ഫ്‌ളാറ്റിലെത്തി ബലമായി പിടിച്ചു കൊണ്ടു പോവുകയും മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്‌തിരുന്നു.

ഇത് സര്‍ക്കാരിന് വലിയ നാണേക്കേടുണ്ടാക്കിയ പശ്ചാത്തലത്തിലാണ് അജിത്കുമാറിന്‍റെ സ്ഥാനചലനം എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ഡി.ജി.പി റാങ്കിലുള്ള ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കുള്ള കേഡര്‍ തസ്‌തികയാണ് വിജിലന്‍സ് ഡയറക്‌ടറുടേത്. സാധാരണ എ.ഡി.ജി.പിമാരെ ഈ തസ്‌തികയില്‍ നിയമിക്കാറുണ്ടെങ്കിലും ഡി.ജി.പിയുടെ തസ്‌തികയില്‍ ഐ.ജിയെ നിയമിച്ചത് അസാധാരണ നടപടിയാണെന്നാണ് ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ ചര്‍ച്ച. സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടറെ ഡി.വൈ.എസ്‌പിയായും എസ്.പിയായും ഒറ്റയടിക്കു നിയമിച്ചതിനു സമാനമാണ് ഈ നടപടിയെന്നാണ് ഐ.പി.എസ് ഉദ്യോഗസ്ഥരിലൊരാള്‍ ഇതിനെ വിശേഷിപ്പിച്ചത്.

സംസ്ഥാന പൊലീസില്‍ നിലവില്‍ നാല് ഡി.ജി.പിമാരുണ്ട്. പൊലീസ് മേധാവി അനില്‍കാന്തിനു പുറമേ ടോമിന്‍ ജെ.തച്ചങ്കിരി, ഫയര്‍ഫോഴ്‌സ് മേധാവി ബി.സന്ധ്യ, ജയില്‍ മേധാവി സുധേഷ്‌കുമാര്‍ എന്നിവര്‍ ഡി.ജി.പി തസ്‌തികയിലുള്ളവരാണ്. ഇതില്‍ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനായ ടോമിന്‍ ജെ തച്ചങ്കരിയാകട്ടെ താരതമ്യേന അപ്രധാന തസ്‌തികയായ മനുഷ്യാവകാശ കമ്മിഷന്‍ ഡി.ജി.പിയാണ്. അദ്ദേഹത്തെ നേരത്തേ പൊലീസ് മേധാവി സ്ഥാനത്തേക്ക് സര്‍ക്കാര്‍ പരിഗണിച്ചിരുന്നതുമാണ്.

എന്നിട്ടും അദ്ദേഹം തഴയപ്പെട്ടെന്നാണ് ആക്ഷേപം. 11 എ.ഡി.ജിപിമാരാണ് സംസ്ഥാന പൊലീസിലുള്ളത്. ആനന്തകൃഷ്‌ണന്‍, പദ്‌മകുമാര്‍, ഷേക്ക് ദര്‍വേഷ് സാഹിബ്, സഞ്ജീവ്കുമാര്‍ പട്‌ജോഷി, ടി.കെ.വിനോദ്‌ കുമാർ, യോഗേഷ് ഗുപ്‌ത, മനോജ് എബ്രഹാം, എസ്.ശ്രീജിത്, എം.ആര്‍.അജിത്കുമാര്‍, വിജയ് സാക്കറേ, ബല്‍റാംകുമാര്‍ ഉപാദ്ധ്യായ എന്നിവരാണ് എ.ഡി.ജി.പിമാര്‍. പൊലീസ് മേധാവി അനില്‍കാന്ത് ജനുവരിയില്‍ വിരമിക്കേണ്ടതായിരുന്നെങ്കിലും അദ്ദേഹത്തിന് കാലാവധി നീട്ടി നല്‍കിയതിനെ തുടര്‍ന്നാണ് ആനന്തകൃഷ്‌ണന് ഡി.ജിപിയായി സ്ഥാന കയറ്റം ലഭിക്കാത്തത്.

ഒരു എ.ഡി.ജി.പിയെ സ്ഥാനത്തു നിന്നു മാറ്റുമ്പോള്‍ സ്വാഭാവികമായും 11 എ.ഡി.ജി.പിമാരില്‍ ഒരാളെ പരിഗണിക്കാമായിരുന്നെന്നും ഐ.പി.എസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ഈ 15 സീനിയര്‍ ഉദ്യോഗസ്ഥരെ മറികടന്നാണ് ഡി.ജി.പി റാങ്കിലുള്ള വിജിലന്‍സ് മേധാവി സ്ഥാനത്തേക്ക് ഒരു ഐ.ജിയെ നിയമിച്ചിരിക്കുന്നത്. താത്കാലിക ചുതമലയാണെങ്കില്‍ പോലും ഏതെങ്കിലും എ.ഡി.ജി.പിക്കോ ഡി.ജി.പിക്കോ അധിക ചുമതലയായി അതു നല്‍കാമായിരുന്നെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

അതെല്ലാം അവഗണിച്ചുള്ള വിജിലന്‍സ് ഡയറക്‌ടർ നിയമനമാണ് ഐ.പി.എസ് വൃത്തങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. 2016ല്‍ പിണറായി വിജയന്‍ ആദ്യമായി മുഖ്യമന്ത്രിയാകുമ്പോള്‍ അന്ന് പൊലീസ് മേധാവിയായിരുന്ന ടി.പി.സെന്‍കുമാറിനെ നീക്കി പകരം ലോക്‌നാഥ് ബെഹ്‌റയെ പൊലീസ് മേധാവിയാക്കി നിയമിച്ചിരുന്നു. സെന്‍കുമാര്‍ സുപ്രീംകോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് നേടി വീണ്ടും പൊലീസ് മേധാവിയായി തിരികെയെത്തിയപ്പോള്‍ ലോക്‌നാഥ് ബഹ്‌റയ്ക്ക് വിജിലന്‍സ് ഡയറക്‌ടറായാണ് അന്ന് സര്‍ക്കാര്‍ നിയമനം നല്‍കിയതെന്നതും ഈ പശ്ചാത്തലത്തില്‍ പ്രസക്തമാണ്.

അതിനിടെ സര്‍ക്കാരിന്‍റെ അറിവില്ലാതെ സ്വമേധേയ സരിത്തിനെ കസ്റ്റഡിയില്‍ എടുക്കുകയും ഫോണ്‍ പിടിച്ചെടുക്കുകയുമൊക്കെ ചെയ്യാന്‍ വിജിലന്‍സ് ഡയറക്‌ടര്‍ സ്വമേധായ നിര്‍ദേശിക്കുമോ എന്നൊരു സംശയം പലരും ഉന്നയിക്കുന്നുണ്ട്. വിരട്ടലാണ് സര്‍ക്കാര്‍ ഉദ്ദേശിച്ചതെങ്കിലും ഫലത്തില്‍ ഇത് സര്‍ക്കാരിനു നാണക്കേടായി. ഇതില്‍ നിന്ന് എങ്ങനെ കരകയറാം എന്ന് സര്‍ക്കാര്‍ ആലോചിച്ചിരിക്കുമ്പോഴാണ് വിജിലന്‍സ് ഡയറക്‌ടറും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി വിജയ് സാക്കറേയും.

56 തവണ തനിക്ക് വാട്‌സ്ആപ്പ് കോള്‍ ചെയ്‌തുവെന്ന സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ വരുന്നത്. ദല്ലാള്‍ ഷാജ് കിരണുമായും വിജിലന്‍സ് ഡയറക്‌ടര്‍ എം.ആര്‍.അജിത്കുമാറിന് ബന്ധമുണ്ടെന്ന് വെളിപ്പെടുത്തല്‍ വന്നതോടെ ആ പഴുതിലൂടെ വിജിലന്‍സ് ഡയറക്‌ടറെ പുറത്താക്കി സര്‍ക്കാര്‍ ഡാമേജ് കണ്‍ട്രോളിനു ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഷാജ് കിരണുമായി അടുപ്പമുണ്ടെന്നും സ്വപ്‌നയെ വിളിച്ചെന്നും വെളിപ്പെടുത്തുണ്ടായ എ.ഡി.ജി.പി വിജയ് സാക്കറെയെ സര്‍ക്കാര്‍ പുറത്താക്കിയുമില്ല.

വിജയ് സാക്കറേയ്‌ക്കെതിരെയും ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍ നടപടി ആലോചിച്ചെങ്കിലും ഇപ്പോള്‍ അക്കാര്യം പരിഗണനയിലില്ലെന്നാണ് സൂചന.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.