ETV Bharat / state

സംസ്ഥാനത്ത് ഡ്രൈ ഡേ പിന്‍വലിക്കാന്‍ നീക്കവുമായി സര്‍ക്കാര്‍

author img

By

Published : Jan 4, 2020, 11:00 AM IST

അബ്‌കാരി നിയമത്തില്‍ ഇതിനാവശ്യമായ ഭേദഗതി വരുത്തും

ഡ്രൈ ഡേ  വിദേശ്യമദ്യ വിലക്ക്  ഇ.കെ.നായനാര്‍ മന്ത്രിസഭ  എക്സൈസ് മന്ത്രി  ടി.ശിവദാസ മേനോന്‍  ബിവറേജസ്  കണ്‍സ്യൂമര്‍ ഫെഡ്  മദ്യ വില്‌പനശാല  dry day decision  government dry day decision
സംസ്ഥാനത്ത് ഒന്നാം തീയതിയുള്ള ഡ്രൈ ഡേ പിന്‍വലിക്കാന്‍ നീക്കവുമായി സര്‍ക്കാര്‍

തിരുവനന്തപുരം: എല്ലാ മാസവും ഒന്നാം തീയതി സംസ്ഥാനത്ത് നിലവിലുള്ള വിദേശ മദ്യത്തിന്‍റെ വിലക്ക് നീക്കാന്‍ സര്‍ക്കാര്‍ നീക്കം. ബിവറേജസിന്‍റെയും കണ്‍സ്യൂമര്‍ ഫെഡിന്‍റെയും മദ്യ വില്‍പനശാലകളും ബാറുകളും ഒന്നാം തീയതിയും തുറന്ന് പ്രവര്‍ത്തിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

ഇതില്‍ വിവിധ വകുപ്പുകളുടെ അഭിപ്രായം അന്വേഷിച്ച് സര്‍ക്കാര്‍ നീക്കം തുടങ്ങി. അബ്‌കാരി നിയമത്തില്‍ ഇതിനാവശ്യമായ ഭേദഗതി വരുത്തും. ശമ്പളദിവസം കണക്കിലെടുത്താണ് പ്രധാനമായും ഒന്നാം തീയതി ഡ്രൈ ഡേയായി മാറ്റിയത്. എന്നാല്‍ 31ന് മദ്യ വില്‌പന കുത്തനെ ഉയരുന്നതായാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്ന റിപ്പോര്‍ട്ട്.ഈ റിപ്പോര്‍ട്ട് കണക്കിലെടുത്താല്‍ മദ്യ ഉപഭോഗം കുറക്കാന്‍ ഡ്രൈ ഡേ നടപ്പിലാക്കുന്നതുകൊണ്ട് സാധിക്കുന്നില്ലെന്നാണ് സര്‍ക്കാര്‍ വാദം. വിനോദസഞ്ചാര മേഖലയുടെ നിരന്തരമായ ആവശ്യവും ഡ്രൈ ഡേ പിന്‍വലിക്കുന്ന തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്. കേരളത്തിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഒന്നാം തീയതി മദ്യമില്ലെന്ന തീരുമാനത്തെ ഉള്‍കൊള്ളാന്‍ കഴിയുന്നില്ലെന്നും ഇത് ദോഷകരമായി ബാധിക്കുന്നുവെന്നുമാണ് ഈ മേഖലയില്‍ നിന്നുള്ളവര്‍ സര്‍ക്കാരിനെ അറിയിച്ചത്.

ഡ്രൈ ഡേ മാറ്റുന്നതോടെ മദ്യ വില്‍പനശാലകളുടെ പ്രവര്‍ത്തന ദിവസങ്ങള്‍ കൂടും. ഇത് സാമ്പത്തികമാന്ദ്യം നേരിടുന്ന സര്‍ക്കാര്‍ ഖജനാവിനും ഗുണകരമാകുമെന്നാണ് കണക്കുകൂട്ടല്‍. കേരളത്തില്‍ നിക്ഷേപത്തിനെത്തിയ പല കോര്‍പ്പറേറ്റുകളും ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരുന്നു. ഇവയെല്ലാം കൂടി പരിശോധിച്ചാണ് സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തുന്നത്. ഇ.കെ.നായനാര്‍ മന്ത്രിസഭയിലെ എക്സൈസ് മന്ത്രിയായിരുന്ന ടി.ശിവദാസ മേനോന്‍ നടപ്പിലാക്കിയ തീരുമാനമായിരുന്നു ഡ്രൈ ഡേ.

തിരുവനന്തപുരം: എല്ലാ മാസവും ഒന്നാം തീയതി സംസ്ഥാനത്ത് നിലവിലുള്ള വിദേശ മദ്യത്തിന്‍റെ വിലക്ക് നീക്കാന്‍ സര്‍ക്കാര്‍ നീക്കം. ബിവറേജസിന്‍റെയും കണ്‍സ്യൂമര്‍ ഫെഡിന്‍റെയും മദ്യ വില്‍പനശാലകളും ബാറുകളും ഒന്നാം തീയതിയും തുറന്ന് പ്രവര്‍ത്തിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

ഇതില്‍ വിവിധ വകുപ്പുകളുടെ അഭിപ്രായം അന്വേഷിച്ച് സര്‍ക്കാര്‍ നീക്കം തുടങ്ങി. അബ്‌കാരി നിയമത്തില്‍ ഇതിനാവശ്യമായ ഭേദഗതി വരുത്തും. ശമ്പളദിവസം കണക്കിലെടുത്താണ് പ്രധാനമായും ഒന്നാം തീയതി ഡ്രൈ ഡേയായി മാറ്റിയത്. എന്നാല്‍ 31ന് മദ്യ വില്‌പന കുത്തനെ ഉയരുന്നതായാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്ന റിപ്പോര്‍ട്ട്.ഈ റിപ്പോര്‍ട്ട് കണക്കിലെടുത്താല്‍ മദ്യ ഉപഭോഗം കുറക്കാന്‍ ഡ്രൈ ഡേ നടപ്പിലാക്കുന്നതുകൊണ്ട് സാധിക്കുന്നില്ലെന്നാണ് സര്‍ക്കാര്‍ വാദം. വിനോദസഞ്ചാര മേഖലയുടെ നിരന്തരമായ ആവശ്യവും ഡ്രൈ ഡേ പിന്‍വലിക്കുന്ന തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്. കേരളത്തിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഒന്നാം തീയതി മദ്യമില്ലെന്ന തീരുമാനത്തെ ഉള്‍കൊള്ളാന്‍ കഴിയുന്നില്ലെന്നും ഇത് ദോഷകരമായി ബാധിക്കുന്നുവെന്നുമാണ് ഈ മേഖലയില്‍ നിന്നുള്ളവര്‍ സര്‍ക്കാരിനെ അറിയിച്ചത്.

ഡ്രൈ ഡേ മാറ്റുന്നതോടെ മദ്യ വില്‍പനശാലകളുടെ പ്രവര്‍ത്തന ദിവസങ്ങള്‍ കൂടും. ഇത് സാമ്പത്തികമാന്ദ്യം നേരിടുന്ന സര്‍ക്കാര്‍ ഖജനാവിനും ഗുണകരമാകുമെന്നാണ് കണക്കുകൂട്ടല്‍. കേരളത്തില്‍ നിക്ഷേപത്തിനെത്തിയ പല കോര്‍പ്പറേറ്റുകളും ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരുന്നു. ഇവയെല്ലാം കൂടി പരിശോധിച്ചാണ് സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തുന്നത്. ഇ.കെ.നായനാര്‍ മന്ത്രിസഭയിലെ എക്സൈസ് മന്ത്രിയായിരുന്ന ടി.ശിവദാസ മേനോന്‍ നടപ്പിലാക്കിയ തീരുമാനമായിരുന്നു ഡ്രൈ ഡേ.

Intro:സംസ്ഥാനത്ത് ഒന്നാം തീയതിയുള്ള ഡ്രൈ ഡേ പിന്‍വലിക്കാന്‍ നീക്കവുമായി സര്‍ക്കാര്‍.
Body:ഒന്നാം തീയതി സംസ്ഥാനത്ത് നിലവിലുള്ള വിദേശ്യമദ്യത്തിന്റെ വിലക്ക് നീക്കന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നു. ബിവറേജസിന്റേയും കണ്‍സ്യൂമര്‍ ഫെഡിന്റേയും മദ്യ വില്പനശാലകളും ബാറുകളും ഒന്നാം തീയതിയും തുറന്ന പ്രവര്‍ത്തിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിന്‍ മേല്‍ വിവിധ വകുപ്പുകളുടെ അഭിപ്രായം ആരാഞ്ഞ് സര്‍ക്കാര്‍ നീക്കം തുടങ്ങി. അബ്കാരി നിയമത്തില്‍ ഇതിനു വേണ്ട ഭേദഗതി വരുത്തും. ശമ്പളദിവസം കണക്കിലെടുത്താണു പ്രധാനമായും ഒന്നാംതീയതി ഡ്രൈ ഡേ ആക്കിയത്. എന്നാല്‍ മുപ്പത്തി ഒന്നാം തീയതി മദ്യ വില്പന കുത്തനെ ഉയരുന്നതായാണ് സര്‍ക്കാറിന് ലഭിച്ചിരിക്കുന്ന റിപ്പോര്‍ട്ട്. മദ്യ ഉപഭോഗം കുറയ്ക്കാന്‍ ഡ്രൈ ഡേ നടപ്പിലാക്കുന്നതുകൊണ്ട് സാധിക്കുന്നില്ലെന്ന് സര്‍ക്കാര്‍ നിഗമനത്തിലെത്തിയത് ഈ റിപ്പോര്‍ട്ട് കണക്കിലെടുത്താണ്. വിനോദസഞ്ചായ മേഖലയുട നിരന്തരമായ ആവശ്യവും ഡ്രൈ ഡേ പിന്‍വലിക്കുന്ന തീരുമാനത്തില്‍ സ്വാധീനിച്ചിട്ടുണട്. കേരളത്തിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഒന്നാം തീയതി മദ്യമില്ല എന്ന് തീരുമാനത്തെ ഉള്‍കൊള്ളാന്‍ കഴിയുന്നില്ലെന്നും ഇത് ദോഷകരമായി ബാധിക്കുന്നവെന്നുമാണ് ഈ മേഖലയില്‍ നിന്നുള്ളവര്‍ സര്‍ക്കാറിനെ അറിയിച്ചത്. ഒന്നാം തീയതിയിലെ ഡ്രൈ ഡേ മാറ്റുന്നതോടെ മദ്യ ഷോപ്പുകളുടെ പ്രവര്‍ത്തന ദിവസങ്ങള്‍ കൂടും ഇതിലൂടെ സാമ്പത്തികമായി തകര്‍ന്ന അവ്‌സഥയിലുള്ള സര്‍ക്കാര്‍ ഖജനാവിനും ഗുണമാകുമെന്നനാണ് കണക്ക് കൂട്ടല്‍. കേരളത്തില്‍ നിക്ഷപത്തിനെത്തിയ പല കോര്‍പ്പറേറ്റുകളും ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരുന്നു. ഇവയെല്ലാം കൂടി പരിശോധിച്ചാണ് സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തുന്നത്. ഇ.കെ. നായനാര്‍ സര്‍ക്കാരില്‍, ടി. ശിവദാസമേനോന്‍ എക്സൈസ് മന്ത്രിയായിരിക്കേ കൈക്കൊണ്ട തീരുമാനമാണു മറ്റൊരു ഇടതു സര്‍ക്കാര്‍ ഫലപ്രമല്ല എന്ന് പറഞ്ഞ് തിരുത്തുന്നത്

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.