തിരുവനന്തപുരം: മത്സ്യകൃഷിയ്‌ക്ക് ഊന്നൽ നൽകി രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ ബജറ്റ്. മത്സ്യസംസ്കരണത്തിന് അഞ്ച് കോടി പ്രഖ്യാപിച്ച് ധനമന്ത്രി കെഎൻ ബാലഗോപാല്‍. മത്സ്യത്തിന്‍റെ ആദ്യ വിൽപനാവകാശം ഉറപ്പ് വരുത്തുന്നതിനും മത്സ്യത്തിന് ന്യായ വില ലഭ്യമാക്കുന്നതിനും കേരള മത്സ്യലേലം, വിപണനം, ഗുണനിലവാര പരിപാലന നിയമം ഓർഡിനൻസായി പുറപ്പെടുവുച്ചിട്ടുണ്ട്. അക്വേറിയം റിഫോംസ് സംബന്ധിച്ച് സമഗ്രമായ പഠനം നടത്തി നിയമം കൊണ്ടുവരും. മത്സ്യ സംസ്കരണത്തിന് മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമാണത്തിനുള്ള സാധ്യത കണക്കിലെടുത്ത് പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കുന്നതിന് അഞ്ച് കോടി അനുവദിക്കുമെന്ന് ബജറ്റ് പ്രഖ്യാപനത്തിൽ ധനമന്ത്രി പറഞ്ഞു.
മത്സ്യസംസ്കരണത്തിന് അഞ്ച് കോടി
മത്സ്യകൃഷിയ്‌ക്ക് ഊന്നൽ നൽകി രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ ബജറ്റ്.
തിരുവനന്തപുരം: മത്സ്യകൃഷിയ്‌ക്ക് ഊന്നൽ നൽകി രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ ബജറ്റ്. മത്സ്യസംസ്കരണത്തിന് അഞ്ച് കോടി പ്രഖ്യാപിച്ച് ധനമന്ത്രി കെഎൻ ബാലഗോപാല്‍. മത്സ്യത്തിന്‍റെ ആദ്യ വിൽപനാവകാശം ഉറപ്പ് വരുത്തുന്നതിനും മത്സ്യത്തിന് ന്യായ വില ലഭ്യമാക്കുന്നതിനും കേരള മത്സ്യലേലം, വിപണനം, ഗുണനിലവാര പരിപാലന നിയമം ഓർഡിനൻസായി പുറപ്പെടുവുച്ചിട്ടുണ്ട്. അക്വേറിയം റിഫോംസ് സംബന്ധിച്ച് സമഗ്രമായ പഠനം നടത്തി നിയമം കൊണ്ടുവരും. മത്സ്യ സംസ്കരണത്തിന് മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമാണത്തിനുള്ള സാധ്യത കണക്കിലെടുത്ത് പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കുന്നതിന് അഞ്ച് കോടി അനുവദിക്കുമെന്ന് ബജറ്റ് പ്രഖ്യാപനത്തിൽ ധനമന്ത്രി പറഞ്ഞു.