തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം 12 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ന്യൂനമർദ്ദം ആറ് മണിക്കൂറിനുള്ളിൽ അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും. മൂന്ന് ദിവസത്തിനുള്ളിൽ ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്ത് കര തൊടും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.
പുതിയ ന്യൂനമർദ്ദം 12 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറും; സംസ്ഥാനത്ത് ജാഗ്രതാ നിർദേശം
തമിഴ്നാട്ടിലാകും ചുഴലിക്കാറ്റ് തീരം തൊടുക. ഇതിന്‍റെ പ്രഭാവത്തിൽ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
![പുതിയ ന്യൂനമർദ്ദം 12 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറും; സംസ്ഥാനത്ത് ജാഗ്രതാ നിർദേശം cyclone burevi heavy rain in kerala തിരുവനന്തപുരം ചുഴലിക്കാറ്റ് സംസ്ഥാനത്ത് ജാഗ്രതാ നിർദേശം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9721668-thumbnail-3x2-cyclone.jpg?imwidth=3840)
തമിഴ്നാട്ടിലാകും ചുഴലിക്കാറ്റ് തീരം തൊടുക. ഇതിന്‍റെ പ്രഭാവത്തിൽ കേരളത്തിലും ശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച വരെ സംസ്ഥാനത്തെ തെക്കൻ ജില്ലകളിൽ ശക്തമായ മഴ ലഭിക്കും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ചൊവ്വാഴ്‌ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്‌ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്ത് എത്തുമെന്ന് കരുതുന്ന ഡിസംബർ മൂന്നിന് തെക്കൻ കേരളത്തിൽ മഴ ശക്തമാകും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ വ്യാഴാഴ്ച റെഡ് അലർട്ടും കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ തെക്കൻ ജില്ലകളിൽ മത്സ്യ ബന്ധത്തിന് സമ്പൂർണ നിരോധനം ഏർപ്പെടുത്തി. ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജമായി നിൽക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡാമുകളിലെ ജലനിരപ്പ് ക്രമീകരിക്കാനും നിർദ്ദേശം നൽകി. ദുരന്തനിവാരണ സേനയുടെ ഏഴ് അധിക യൂണിറ്റിനെ കൂടി സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം 12 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ന്യൂനമർദ്ദം ആറ് മണിക്കൂറിനുള്ളിൽ അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും. മൂന്ന് ദിവസത്തിനുള്ളിൽ ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്ത് കര തൊടും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.
തമിഴ്നാട്ടിലാകും ചുഴലിക്കാറ്റ് തീരം തൊടുക. ഇതിന്‍റെ പ്രഭാവത്തിൽ കേരളത്തിലും ശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച വരെ സംസ്ഥാനത്തെ തെക്കൻ ജില്ലകളിൽ ശക്തമായ മഴ ലഭിക്കും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ചൊവ്വാഴ്‌ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്‌ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്ത് എത്തുമെന്ന് കരുതുന്ന ഡിസംബർ മൂന്നിന് തെക്കൻ കേരളത്തിൽ മഴ ശക്തമാകും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ വ്യാഴാഴ്ച റെഡ് അലർട്ടും കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ തെക്കൻ ജില്ലകളിൽ മത്സ്യ ബന്ധത്തിന് സമ്പൂർണ നിരോധനം ഏർപ്പെടുത്തി. ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജമായി നിൽക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡാമുകളിലെ ജലനിരപ്പ് ക്രമീകരിക്കാനും നിർദ്ദേശം നൽകി. ദുരന്തനിവാരണ സേനയുടെ ഏഴ് അധിക യൂണിറ്റിനെ കൂടി സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.