ETV Bharat / state

K H Babujan | 'ഒന്നും മറച്ചുവയ്‌ക്കാനില്ല'; നിഖിൽ തോമസിനായി ഇടപെട്ടിട്ടില്ലെന്ന് കെ എച്ച് ബാബുജാന്‍

author img

By

Published : Jun 21, 2023, 11:51 AM IST

സംഭവവുമായി ബന്ധപ്പെട്ട് സർവകലാശാലയിൽ നിന്നും വിവരങ്ങൾ തേടിയിട്ടുണ്ടെന്നും ഇവ ലഭിച്ച ശേഷം പ്രതികരിക്കാമെന്നും ബാബുജാൻ

നിഖിൽ തോമസ്  വ്യാജ സർട്ടിഫിക്കറ്റ് വിവാദം  എസ്‌എഫ്‌ഐ  Nikhil Thomas  nikhil thomas kalinga university  കെ എച്ച് ബാബുജാന്‍  K H Babujan  Nikhil Thomas fake degree  KH Babujan on Nikhil Thomas fake certificate
നിഖിൽ തോമസിനായി ഇടപെട്ടിട്ടില്ലെന്ന് കെ എച്ച് ബാബുജാന്‍

തിരുവനന്തപുരം : മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്‍റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ തനിക്ക് ഒന്നുമില്ലെന്ന് സിപിഎം ആലപ്പുഴ ജില്ല സെക്രട്ടേറിയറ്റ് അംഗം കെ എച്ച് ബാബുജാന്‍. സംഭവവുമായി ബന്ധപ്പെട്ട് സർവകലാശാലയിൽ നിന്നും വിവരങ്ങൾ തേടിയിട്ടുണ്ട്. വിവരങ്ങൾ ലഭിച്ച ശേഷം പ്രതികരിക്കാമെന്നും ബാബുജാൻ പറഞ്ഞു.

താൻ പാർട്ടി കമ്മിറ്റികളുടെ തിരക്കിലായിരുന്നു. നിഖിൽ തെറ്റ് ചെയ്തെന്നാണല്ലോ വ്യക്തമായതെന്നും ബാബുജാൻ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന സിപിഎം ആലപ്പുഴ ജില്ല കമ്മിറ്റിയിൽ താൻ നിഖിൽ തോമസിന് വേണ്ടി ഇടപെട്ടിട്ടില്ലെന്ന് ബാബുജാൻ വ്യക്തമാക്കിയിരുന്നു.

അതേസമയം നിഖിൽ തോമസിന്‍റെ അഡ്‌മിഷന് വേണ്ടി ബാബുജാൻ ഇടപെട്ടുവെന്ന ആരോപണം കൂടി ഉയർന്ന പശ്ചാത്തലത്തിൽ സിപിഎമ്മിനെ കൂടി വിഷയത്തിൽ പ്രതിരോധ കൂട്ടിലാക്കാൻ ശ്രമിക്കുകയാണ് പ്രതിപക്ഷം. വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലും നിലപാട് കടുപ്പിച്ചിരിക്കുകയാണ്.

നിഖിൽ തോമസിന്‍റെ വ്യാജ സർട്ടിഫിക്കറ്റ് വിഷയത്തിൽ മുഴുവൻ ഉത്തരവാദിത്തവും കോളജ് പ്രിൻസിപ്പാളിനാണെന്ന് വിസി മാധ്യമങ്ങളോട് പറഞ്ഞു. മാത്രമല്ല ഏതെങ്കിലും ഒരു കുട്ടി ക്രമക്കേട് കാട്ടി അത് കണ്ടെത്തിയാൽ പ്രിൻസിപ്പാൾ അകത്ത് പോകുമെന്നും അദ്ദേഹം പറഞ്ഞു. ആര് തെറ്റ് ചെയ്‌താലും സർവകലാശാല അത് പിടിക്കുമെന്നും കർശന നടപടി സ്വീകരിക്കുമെന്നും ഇത് സർവകലാശാലയുടെ താക്കീതാണെന്നും വി.സി വ്യക്തമാക്കിയിരുന്നു.

ഇനി മുതൽ നടക്കുന്ന എല്ലാ അഡ്‌മിഷനുകളും പ്രിൻസിപ്പാൾ കൃത്യമായി പരിശോധിക്കണമെന്നും വി.സി നിർദേശം നൽകി. നിഖിൽ തോമസിന്‍റെ വ്യാജ സർട്ടിഫിക്കറ്റ് വിഷയത്തിൽ എംഎസ്എം കോളജ് പ്രിൻസിപ്പാളിനോട് ഇന്ന് വൈകിട്ട് വിശദീകരണം നൽകാൻ വി.സി ആവശ്യപ്പെട്ടിട്ടുണ്ട്.

വിവാദത്തിൽ പെട്ട് കെഎസ്‌യുവും : ഇതിനിടെ കെഎസ്‌യു നേതാവിന്‍റെ പേരിലും വ്യാജ സർട്ടിഫിക്കറ്റ് വിവാദം ഉയർന്നു. കെഎസ്‌യു നേതാവ് അൻസിൽ ജലീലിന്‍റെ പേരിലാണ് വിവാദം ഉയർന്നത്. അൻസിൽ ജലീലിൻ്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് നിയമ നടപടി സ്വീകരിച്ചതെന്നും ഔദ്യോഗികമായി പരാതി ലഭിച്ചിരുന്നുവെന്നും വിസി വ്യക്തമാക്കി.

അന്‍സിൽ ജലീൽ തെറ്റ് ചെയ്തോ എന്നത് അറിയില്ല. അയാളുടെ സർട്ടിഫിക്കറ്റ് വ്യാജമാണ്. തെറ്റു ചെയ്യുന്നവർക്കായി ജയിലുകൾ തുറന്നു കിടക്കുന്നുവെന്നും വിസി പറഞ്ഞു.

സമഗ്ര അന്വേഷണം വേണമെന്ന് സിപിഎം മുഖപത്രം : അതേസമയം എസ്‌എഫ്‌ഐ കായംകുളം മുൻ ഏരിയ സെക്രട്ടറി നിഖിൽ തോമസിൻ്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് സിപിഐ മുഖപത്രത്തിൽ ആവശ്യപ്പെട്ടു. ഒരു കോളജിൽ പഠിച്ച് പരീക്ഷയെഴുതി പരാജയപ്പെട്ട വിദ്യാർഥി അതേ കാലയളവിൽ മറ്റൊരിടത്ത് പഠിച്ച് വിജയിച്ചെന്ന സർട്ടിഫിക്കറ്റ് അതേ കോളജിൽ ഹാജരാക്കുന്നു.

എന്നിട്ടും ഇത് കണ്ടെത്താനാകാതെ പോയെങ്കിൽ അത് ഗുരുതരമായ വീഴ്‌ചയാണ്. കേരളത്തിലെ വിദ്യാഭ്യാസ രംഗത്തിന്‍റെ നേട്ടങ്ങളെയും അംഗീകാരങ്ങളെയും അപ്രസക്തമാക്കുന്ന ദൗർഭാഗ്യകരമായ സംഭവങ്ങളാണ് കഴിഞ്ഞ കുറച്ച് നാളുകളായി പുറത്ത് വരുന്നതെന്നും മുഖപത്രത്തിൽ വിമർശനം ഉയർത്തി.

നിഖിൽ തോമസ് ഒളിവിൽ തന്നെ : വ്യാജ സർട്ടിഫിക്കറ്റ് വിഷയം വിവാദമായതിന് പിന്നാലെ ഒളിവിൽ പോയ നിഖിൽ തോമസിനെ കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇതിനിടെ കഴിഞ്ഞ ദിവസം എസ്‌എഫ്‌ഐ കായംകുളം മുൻ ഏരിയ സെക്രട്ടറി നിഖില്‍ തോമസിനെ സംഘടനയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു.

തിരുവനന്തപുരം : മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്‍റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ തനിക്ക് ഒന്നുമില്ലെന്ന് സിപിഎം ആലപ്പുഴ ജില്ല സെക്രട്ടേറിയറ്റ് അംഗം കെ എച്ച് ബാബുജാന്‍. സംഭവവുമായി ബന്ധപ്പെട്ട് സർവകലാശാലയിൽ നിന്നും വിവരങ്ങൾ തേടിയിട്ടുണ്ട്. വിവരങ്ങൾ ലഭിച്ച ശേഷം പ്രതികരിക്കാമെന്നും ബാബുജാൻ പറഞ്ഞു.

താൻ പാർട്ടി കമ്മിറ്റികളുടെ തിരക്കിലായിരുന്നു. നിഖിൽ തെറ്റ് ചെയ്തെന്നാണല്ലോ വ്യക്തമായതെന്നും ബാബുജാൻ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന സിപിഎം ആലപ്പുഴ ജില്ല കമ്മിറ്റിയിൽ താൻ നിഖിൽ തോമസിന് വേണ്ടി ഇടപെട്ടിട്ടില്ലെന്ന് ബാബുജാൻ വ്യക്തമാക്കിയിരുന്നു.

അതേസമയം നിഖിൽ തോമസിന്‍റെ അഡ്‌മിഷന് വേണ്ടി ബാബുജാൻ ഇടപെട്ടുവെന്ന ആരോപണം കൂടി ഉയർന്ന പശ്ചാത്തലത്തിൽ സിപിഎമ്മിനെ കൂടി വിഷയത്തിൽ പ്രതിരോധ കൂട്ടിലാക്കാൻ ശ്രമിക്കുകയാണ് പ്രതിപക്ഷം. വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലും നിലപാട് കടുപ്പിച്ചിരിക്കുകയാണ്.

നിഖിൽ തോമസിന്‍റെ വ്യാജ സർട്ടിഫിക്കറ്റ് വിഷയത്തിൽ മുഴുവൻ ഉത്തരവാദിത്തവും കോളജ് പ്രിൻസിപ്പാളിനാണെന്ന് വിസി മാധ്യമങ്ങളോട് പറഞ്ഞു. മാത്രമല്ല ഏതെങ്കിലും ഒരു കുട്ടി ക്രമക്കേട് കാട്ടി അത് കണ്ടെത്തിയാൽ പ്രിൻസിപ്പാൾ അകത്ത് പോകുമെന്നും അദ്ദേഹം പറഞ്ഞു. ആര് തെറ്റ് ചെയ്‌താലും സർവകലാശാല അത് പിടിക്കുമെന്നും കർശന നടപടി സ്വീകരിക്കുമെന്നും ഇത് സർവകലാശാലയുടെ താക്കീതാണെന്നും വി.സി വ്യക്തമാക്കിയിരുന്നു.

ഇനി മുതൽ നടക്കുന്ന എല്ലാ അഡ്‌മിഷനുകളും പ്രിൻസിപ്പാൾ കൃത്യമായി പരിശോധിക്കണമെന്നും വി.സി നിർദേശം നൽകി. നിഖിൽ തോമസിന്‍റെ വ്യാജ സർട്ടിഫിക്കറ്റ് വിഷയത്തിൽ എംഎസ്എം കോളജ് പ്രിൻസിപ്പാളിനോട് ഇന്ന് വൈകിട്ട് വിശദീകരണം നൽകാൻ വി.സി ആവശ്യപ്പെട്ടിട്ടുണ്ട്.

വിവാദത്തിൽ പെട്ട് കെഎസ്‌യുവും : ഇതിനിടെ കെഎസ്‌യു നേതാവിന്‍റെ പേരിലും വ്യാജ സർട്ടിഫിക്കറ്റ് വിവാദം ഉയർന്നു. കെഎസ്‌യു നേതാവ് അൻസിൽ ജലീലിന്‍റെ പേരിലാണ് വിവാദം ഉയർന്നത്. അൻസിൽ ജലീലിൻ്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് നിയമ നടപടി സ്വീകരിച്ചതെന്നും ഔദ്യോഗികമായി പരാതി ലഭിച്ചിരുന്നുവെന്നും വിസി വ്യക്തമാക്കി.

അന്‍സിൽ ജലീൽ തെറ്റ് ചെയ്തോ എന്നത് അറിയില്ല. അയാളുടെ സർട്ടിഫിക്കറ്റ് വ്യാജമാണ്. തെറ്റു ചെയ്യുന്നവർക്കായി ജയിലുകൾ തുറന്നു കിടക്കുന്നുവെന്നും വിസി പറഞ്ഞു.

സമഗ്ര അന്വേഷണം വേണമെന്ന് സിപിഎം മുഖപത്രം : അതേസമയം എസ്‌എഫ്‌ഐ കായംകുളം മുൻ ഏരിയ സെക്രട്ടറി നിഖിൽ തോമസിൻ്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് സിപിഐ മുഖപത്രത്തിൽ ആവശ്യപ്പെട്ടു. ഒരു കോളജിൽ പഠിച്ച് പരീക്ഷയെഴുതി പരാജയപ്പെട്ട വിദ്യാർഥി അതേ കാലയളവിൽ മറ്റൊരിടത്ത് പഠിച്ച് വിജയിച്ചെന്ന സർട്ടിഫിക്കറ്റ് അതേ കോളജിൽ ഹാജരാക്കുന്നു.

എന്നിട്ടും ഇത് കണ്ടെത്താനാകാതെ പോയെങ്കിൽ അത് ഗുരുതരമായ വീഴ്‌ചയാണ്. കേരളത്തിലെ വിദ്യാഭ്യാസ രംഗത്തിന്‍റെ നേട്ടങ്ങളെയും അംഗീകാരങ്ങളെയും അപ്രസക്തമാക്കുന്ന ദൗർഭാഗ്യകരമായ സംഭവങ്ങളാണ് കഴിഞ്ഞ കുറച്ച് നാളുകളായി പുറത്ത് വരുന്നതെന്നും മുഖപത്രത്തിൽ വിമർശനം ഉയർത്തി.

നിഖിൽ തോമസ് ഒളിവിൽ തന്നെ : വ്യാജ സർട്ടിഫിക്കറ്റ് വിഷയം വിവാദമായതിന് പിന്നാലെ ഒളിവിൽ പോയ നിഖിൽ തോമസിനെ കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇതിനിടെ കഴിഞ്ഞ ദിവസം എസ്‌എഫ്‌ഐ കായംകുളം മുൻ ഏരിയ സെക്രട്ടറി നിഖില്‍ തോമസിനെ സംഘടനയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.