തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ തെറ്റു ചെയ്തവർ ഫലമറിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെ കുറിച്ചും അദ്ദേഹത്തെ ഒമ്പത് മണിക്കൂര്‍ കസ്‌റ്റംസ് ചോദ്യം ചെയ്തതു സംബന്ധിച്ചുമുള്ള ആരോപണങ്ങള്‍ക്കായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കേസ് ഇപ്പോള്‍ അന്വേഷണത്തിന്‍റെ ഘട്ടത്തിലാണ്. നടപടി സ്വീകരിക്കുന്നതില്‍ സര്‍ക്കാരിനു തുറന്ന മനസാണ്. ചീഫ് സെക്രട്ടറിയുടെയും അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെയും നേതൃത്വത്തിലുള്ള അന്വേഷണത്തില്‍ വൈകാതെ തന്നെ റിപ്പോര്‍ട്ട് ലഭിക്കും. സര്‍ക്കാര്‍ ആരെയും സംരക്ഷിക്കില്ല. ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ രക്ഷപെടാന്‍ പോകുന്നില്ല. എന്‍.ഐ.എ തീവ്രവാദ ബന്ധവും കസ്‌റ്റംസ് കള്ളക്കടത്തും അന്വേഷിക്കുകയാണ്. ഇപ്പോള്‍ അന്വേഷണങ്ങള്‍ നല്ല രീതിയില്‍ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
തെറ്റു ചെയ്തവർ ഫലമറിയുമെന്ന് മുഖ്യമന്ത്രി
ശിവശങ്കറിനെതിരായ നടപടിക്കുറിച്ചുളള ചോദ്യത്തിനുളള മറുപടിയായിട്ടാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.
തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ തെറ്റു ചെയ്തവർ ഫലമറിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെ കുറിച്ചും അദ്ദേഹത്തെ ഒമ്പത് മണിക്കൂര്‍ കസ്‌റ്റംസ് ചോദ്യം ചെയ്തതു സംബന്ധിച്ചുമുള്ള ആരോപണങ്ങള്‍ക്കായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കേസ് ഇപ്പോള്‍ അന്വേഷണത്തിന്‍റെ ഘട്ടത്തിലാണ്. നടപടി സ്വീകരിക്കുന്നതില്‍ സര്‍ക്കാരിനു തുറന്ന മനസാണ്. ചീഫ് സെക്രട്ടറിയുടെയും അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെയും നേതൃത്വത്തിലുള്ള അന്വേഷണത്തില്‍ വൈകാതെ തന്നെ റിപ്പോര്‍ട്ട് ലഭിക്കും. സര്‍ക്കാര്‍ ആരെയും സംരക്ഷിക്കില്ല. ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ രക്ഷപെടാന്‍ പോകുന്നില്ല. എന്‍.ഐ.എ തീവ്രവാദ ബന്ധവും കസ്‌റ്റംസ് കള്ളക്കടത്തും അന്വേഷിക്കുകയാണ്. ഇപ്പോള്‍ അന്വേഷണങ്ങള്‍ നല്ല രീതിയില്‍ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.