ETV Bharat / state

ഐഎസ്ആർഒ കേസ്; സിബി മാത്യുവിന് പങ്ക്, ഉന്നത ഉദ്യോഗസ്ഥരെ സഹായിക്കാൻ ശ്രമിച്ചെന്നും സിബിഐ

സിബി മാത്യു സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്‌ചയും കോടതിയിൽ വാദം തുടരും.

author img

By

Published : Jul 14, 2021, 6:55 PM IST

ISRO case  ISRO spying case  Sibi Mathew ISRO case  ഐഎസ്ആർഒ കേസ്  ഐഎസ്ആർഒ കേസ് വാർത്ത  ഐഎസ്ആർഒ ചാരക്കേസ്  സിബി മാത്യു ഐഎസ്ആർഒ
ഐഎസ്ആർഒ കേസ്

തിരുവനന്തപുരം: ഐഎസ്ആർഒ ഗൂഡാലോചന കേസിൽ സിബി മാത്യുവിന് പങ്കുണ്ടെന്ന് സിബിഐ. ഗൂഡാലോചന കേസിലെ പ്രതികളായ ഉന്നത ഉദ്യോഗസ്ഥരെ സഹായിക്കുവാൻ സിബി മാത്യു ശ്രമിച്ചിരുന്നു. എഫ്ഐആറിലുള്ള പ്രതികളെ സഹയിക്കുവാൻ വേണ്ടി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തിരുന്നതായും സിബിഐ കോടതിയിൽ വാദിച്ചു.

ഗൂഡാലോചന കേസ് സിബിഐ രജിസ്റ്റർ ചെയുന്നത് തന്നെ സുപ്രീം കോടതി നിയോഗിച്ച ജയിൻ കമ്മിറ്റി നിർദ്ദേശ പ്രകാരമാണെന്നും സിബിഐ അഭിഭാഷകകൻ കോടതിയിൽ പറഞ്ഞു. സിബി മാത്യു നൽകിയ മുൻ‌കൂർ ജാമ്യാപേക്ഷയിൽ കോടതിയിൽ വെള്ളിയാഴ്‌ചയും വാദം തുടരും.

എന്നാൽ, കേസിൽ താൻ നിരപരാധിയാണെന്നും, നമ്പി നാരായണൻ നൽകിയ ഹർജികളിൽ ഒന്നിൽ പോലും തനിക്ക് ചാര പ്രവർത്തിയിൽ പങ്കുള്ളതായി പരാമർശിക്കുന്നില്ലെന്നും ഇതേ കാര്യം സിബിഐ സമർപ്പിച്ച എഫ്ഐആറിലും പറയുന്നതായും സിബി മാത്യുവിൻ്റെ അഭിഭാഷകൻ സിബിഐക്ക് മറുപടി നൽകി.

നമ്പി നാരായണനുമായി തനിക്ക് നേരിട്ട് ബന്ധമില്ലെന്നും ഉന്നത അന്വേഷണ ഏജൻസികളുടെ നിർദേശം നടപ്പാക്കുക മാത്രമാണ് സിബി മാത്യു ചെയ്‌തതെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു. ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്‌ത മുൻ സിഡി ഫയലുകൾ കോടതിയിൽ ഹാജരാക്കാൻ കോടതി സിബിഐക്ക് നിർദേശം നൽകിയിട്ടുണ്ട്.

മുൻ പൊലീസ്, ഐബി ഉദ്യോഗസ്ഥൻമാരടക്കം 18 പേരാണ് കേസിലെ പ്രതികൾ. ഗൂഡാലോചന, കൃത്രിമ തെളിവുണ്ടാക്കൽ, കസ്റ്റഡി മർദനം, അപകീർത്തിപ്പെടുത്തൽ തുടങ്ങി പത്ത് വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. മാലി സ്വദേശികളായ മറിയം റഷീദ, സുഹൃത്ത് ഫൗസിയ എന്നിവരും മുൻ‌കൂർ ജാമ്യാപേക്ഷയെ എതിർത്തിട്ടുണ്ട്.

കൂടുതൽ വായനയ്ക്ക്: ഐഎസ്ആർഒ ചാരവൃത്തി; പൊലീസുകാർക്കെതിരെ സിബിഐയുടെ എഫ്‌ഐആർ

തിരുവനന്തപുരം: ഐഎസ്ആർഒ ഗൂഡാലോചന കേസിൽ സിബി മാത്യുവിന് പങ്കുണ്ടെന്ന് സിബിഐ. ഗൂഡാലോചന കേസിലെ പ്രതികളായ ഉന്നത ഉദ്യോഗസ്ഥരെ സഹായിക്കുവാൻ സിബി മാത്യു ശ്രമിച്ചിരുന്നു. എഫ്ഐആറിലുള്ള പ്രതികളെ സഹയിക്കുവാൻ വേണ്ടി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തിരുന്നതായും സിബിഐ കോടതിയിൽ വാദിച്ചു.

ഗൂഡാലോചന കേസ് സിബിഐ രജിസ്റ്റർ ചെയുന്നത് തന്നെ സുപ്രീം കോടതി നിയോഗിച്ച ജയിൻ കമ്മിറ്റി നിർദ്ദേശ പ്രകാരമാണെന്നും സിബിഐ അഭിഭാഷകകൻ കോടതിയിൽ പറഞ്ഞു. സിബി മാത്യു നൽകിയ മുൻ‌കൂർ ജാമ്യാപേക്ഷയിൽ കോടതിയിൽ വെള്ളിയാഴ്‌ചയും വാദം തുടരും.

എന്നാൽ, കേസിൽ താൻ നിരപരാധിയാണെന്നും, നമ്പി നാരായണൻ നൽകിയ ഹർജികളിൽ ഒന്നിൽ പോലും തനിക്ക് ചാര പ്രവർത്തിയിൽ പങ്കുള്ളതായി പരാമർശിക്കുന്നില്ലെന്നും ഇതേ കാര്യം സിബിഐ സമർപ്പിച്ച എഫ്ഐആറിലും പറയുന്നതായും സിബി മാത്യുവിൻ്റെ അഭിഭാഷകൻ സിബിഐക്ക് മറുപടി നൽകി.

നമ്പി നാരായണനുമായി തനിക്ക് നേരിട്ട് ബന്ധമില്ലെന്നും ഉന്നത അന്വേഷണ ഏജൻസികളുടെ നിർദേശം നടപ്പാക്കുക മാത്രമാണ് സിബി മാത്യു ചെയ്‌തതെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു. ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്‌ത മുൻ സിഡി ഫയലുകൾ കോടതിയിൽ ഹാജരാക്കാൻ കോടതി സിബിഐക്ക് നിർദേശം നൽകിയിട്ടുണ്ട്.

മുൻ പൊലീസ്, ഐബി ഉദ്യോഗസ്ഥൻമാരടക്കം 18 പേരാണ് കേസിലെ പ്രതികൾ. ഗൂഡാലോചന, കൃത്രിമ തെളിവുണ്ടാക്കൽ, കസ്റ്റഡി മർദനം, അപകീർത്തിപ്പെടുത്തൽ തുടങ്ങി പത്ത് വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. മാലി സ്വദേശികളായ മറിയം റഷീദ, സുഹൃത്ത് ഫൗസിയ എന്നിവരും മുൻ‌കൂർ ജാമ്യാപേക്ഷയെ എതിർത്തിട്ടുണ്ട്.

കൂടുതൽ വായനയ്ക്ക്: ഐഎസ്ആർഒ ചാരവൃത്തി; പൊലീസുകാർക്കെതിരെ സിബിഐയുടെ എഫ്‌ഐആർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.