തിരുവനന്തപുരം: പ്രവാസികൾക്ക് കൊവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനുള്ള മന്ത്രിസഭ തീരുമാനം വന്ദേ ഭാരത് മിഷൻ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. വന്ദേ ഭാരത് മിഷനിലൂടെ 52000 പേരാണ് സംസ്ഥാനത്തെത്തിയത്. പതിനായിരക്കണക്കിന് പ്രവാസികളാണ് വരാൻ തയ്യാറായിരിക്കുന്നത്. പ്രവാസികൾ വരുന്നതിനെതിരെയുള്ള സർക്കാർ നിലപാട് മനുഷ്യത്വരഹിതമാണെന്നും ഇതിൽ നിന്നും മുഖ്യമന്ത്രി പിന്മാറണമെന്നും കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു.
വന്ദേ ഭാരത് മിഷൻ സംസ്ഥാന സർക്കാർ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് കെ. സുരേന്ദ്രൻ
പ്രവാസികൾക്ക് കൊവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനുള്ള മന്ത്രിസഭ തീരുമാനം വന്ദേ ഭാരത് മിഷൻ അട്ടിമറിക്കാനുള്ള ശ്രമമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.
തിരുവനന്തപുരം: പ്രവാസികൾക്ക് കൊവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനുള്ള മന്ത്രിസഭ തീരുമാനം വന്ദേ ഭാരത് മിഷൻ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. വന്ദേ ഭാരത് മിഷനിലൂടെ 52000 പേരാണ് സംസ്ഥാനത്തെത്തിയത്. പതിനായിരക്കണക്കിന് പ്രവാസികളാണ് വരാൻ തയ്യാറായിരിക്കുന്നത്. പ്രവാസികൾ വരുന്നതിനെതിരെയുള്ള സർക്കാർ നിലപാട് മനുഷ്യത്വരഹിതമാണെന്നും ഇതിൽ നിന്നും മുഖ്യമന്ത്രി പിന്മാറണമെന്നും കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു.