ETV Bharat / state

രണ്ടാം പിണറായി സര്‍ക്കാരില്‍ 21 മന്ത്രിമാര്‍; ഘടകകക്ഷികള്‍ സ്ഥാനം പങ്കിടും

author img

By

Published : May 17, 2021, 12:38 PM IST

Updated : May 17, 2021, 5:35 PM IST

കേരള കോണ്‍ഗ്രസ്‌ എമ്മിന് ഒരു മന്ത്രിസ്ഥാനവും ചീഫ്‌വിപ്പ് സ്ഥനവും

ldf meeting  thiruvananthapuram ldf meeting  pinarayi government  akg center meeting  ldf  thiruvananthapuram  പിണറായി വിജയന്‍  പിണറായി സര്‍ക്കാര്‍  രണ്ടാം പിണറായി മന്ത്രിസഭ  മന്ത്രിസ്ഥാനം ആര്‍ക്കൊക്കെയെന്ന് ധാരണയായി  ഭരണത്തുടര്‍ച്ച  കേരളത്തില്‍ ഭരണത്തുര്‍ടച്ച  പിണറായി മന്ത്രിസഭ
രണ്ടാം പിണറായി മന്ത്രിസഭ; മന്ത്രിസ്ഥാനം ആര്‍ക്കൊക്കെയെന്ന് ധാരണയായി

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ മന്ത്രിസഭ രൂപീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ പൂര്‍ത്തിയായി. നാല് ഘടക കക്ഷികൾ തമ്മിൽ മന്ത്രിസ്ഥാനം രണ്ടര വർഷം വീതം പങ്കിടും. 21 അംഗ മന്ത്രിസഭയാണ് അധികാരമേൽക്കുക. മുഖ്യമന്ത്രി ഉൾപ്പെടെ സിപിഎമ്മിന് 12 മന്ത്രിമാരും സിപിഐക്ക് നാല്‌ മന്ത്രിമാരുമുണ്ടാകും. സ്‌പീക്കർ സ്ഥാനം സിപിഎമ്മിനും ഡെപ്യൂട്ടി സ്‌പീക്കർ സ്ഥാനം സിപിഐയ്‌ക്കുമാണ്. അതേസമയം എല്‍ജെഡിയ്‌ക്ക് മന്ത്രിസ്ഥാനമില്ല. എൽജെഡി മാത്രമാണ് ഇടതുമുന്നണി മന്ത്രിസഭയിൽ സ്ഥാനം ലഭിക്കാത്ത ഏക ഘടകക്ഷി.

കേരള കോണ്‍ഗ്രസ്‌ എമ്മിന് ഒരു മന്ത്രിസ്ഥാനവും ചീഫ്‌വിപ്പ് പദവിയും നല്‍കാന്‍ യോഗത്തില്‍ തീരുമാനിച്ചു. എൻസിപി, ജനതാദൾ (എസ്) എന്നീ ഘടകകക്ഷികള്‍ക്കും ഓരോ മന്ത്രിസ്ഥാനം വീതം നല്‍കും. ഒറ്റ എംഎല്‍എമാരുള്ള ജനാധിപത്യ കേരള കോണ്‍ഗ്രസിന്‍റെ ആന്‍റണി രാജു, ഐഎന്‍എല്ലിന്‍റെ അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ ആദ്യ ടേമിലും കേരള കോൺഗ്രസ് ബിയുടെ ഗണേഷ്‌കുമാര്‍, കോൺഗ്രസ് എസിന്‍റെ കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ രണ്ടാം ടേമിലും മന്ത്രിമാരാകും. മന്ത്രിമാര്‍ക്കുള്ള വകുപ്പുകള്‍ തീരുമാനിക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയതായി എല്‍ഡിഎഫ്‌ കണ്‍വീനര്‍ എ.വിജയരാഘവന്‍ അറിയിച്ചു. മന്ത്രിസ്ഥാന വിഭജനം ഭരണഘടനാനുസൃതമെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രിമാര്‍ക്കുള്ള വകുപ്പുകള്‍ തീരുമാനിക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയതായി എ.വിജയരാഘവന്‍

ഒറ്റ മന്ത്രിസ്ഥാനം അംഗീകരിച്ച് ജോസ്‌ കെ.മാണി

രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെട്ടെങ്കിലും മുന്നണി സംവിധാനത്തിലെ പരിമിതി മാനസിലാക്കുന്നതായി കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ്‌ കെ.മാണി പ്രതികരിച്ചു. എല്ലാ ഘടകകക്ഷികള്‍ക്കും മന്ത്രിസ്ഥാനമെന്ന വിശാലമായ തീരുമാനമാണ് സിപിഎം എടുത്തിരിക്കുന്നത്‌. ഇത് അംഗീകരിക്കുന്നു. പ്രധാന വകുപ്പ് തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയേയും ചീഫ്‌ വിപ്പിനേയും ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം 27 വര്‍ഷത്തിന്‍റെ കാത്തിരിപ്പിന്‍റെ ഫലമെന്നായിരുന്നു ഐഎന്‍എല്ലിന്‍റെ അഹമ്മദ് ദേവർകോവിലിന്‍റെ പ്രതികരണം.

27 വര്‍ഷത്തിന്‍റെ കാത്തിരിപ്പിന്‍റെ ഫലമെന്ന് അഹമ്മദ് ദേവർകോവിൽ

തീരുമാനം സ്വാഗതാര്‍ഹമെന്ന് കെ.ബി ഗണേഷ്‌ കുമാര്‍

മുന്നണി തീരുമാനം അംഗീകരിക്കുന്നതായി കെ.ബി ഗണേഷ് കുമാർ. ഇടതുമുന്നണി യോഗത്തിൽ ഒരു ആവശ്യവും മുന്നോട്ടുവച്ചില്ല. എല്ലാ ഘടകകക്ഷികളും അംഗീകരിക്കുന്ന നിലപാട് സ്വാഗതാർഹമെന്നും അദ്ദേഹം പറഞ്ഞു.

തീരുമാനം സ്വാഗതാര്‍ഹമെന്ന് കെ.ബി ഗണേഷ്‌ കുമാര്‍

പാര്‍ട്ടിക്ക്‌ മന്ത്രിസ്ഥാനം ലഭിക്കുന്നത് ചരിത്ര സംഭവമെന്ന് ആൻ്റണി രാജു

കൂടുതൽ ഘടകകക്ഷികൾ എത്തുമ്പോൾ മന്ത്രി സ്ഥാനം വിഭജിച്ച് നൽകുന്നത് സ്വാഭാവിക നടപടിയെന്ന് കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രി സ്ഥാനം ലഭിക്കുന്നത് ജനാധിപത്യ കേരള കോൺഗ്രസിന് ചരിത്ര സംഭവമെന്ന് ആന്‍റണി രാജുവും പ്രതികരിച്ചു.

കൂടുതൽ ഘടകകക്ഷികൾ എത്തുമ്പോൾ മന്ത്രി സ്ഥാനം വിഭജിച്ച് നൽകുന്നത് സ്വാഭാവിക നടപടിയെന്ന് കടന്നപ്പള്ളി രാമചന്ദ്രൻ
പാര്‍ട്ടിക്ക്‌ മന്ത്രിസ്ഥാനം ലഭിക്കുന്നത് ചരിത്ര സംഭവമെന്ന് ആൻ്റണി രാജു

കെ.കൃഷ്‌ണന്‍കുട്ടി തുടരും

എൻസിപി മന്ത്രിയെ നാളെ പ്രഖ്യാപിക്കുമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പീതാംബരന്‍ മാസ്റ്റര്‍ അറിയിച്ചു. അതേസമയം ഇടതുമുന്നണിയുടെ മന്ത്രിസഭ വിഭജനം പൂർത്തിയാക്കിയതിന്‌ പിന്നാലെ തന്നെ ജെഡിഎസ്‌ മന്ത്രിയെ പ്രഖ്യാപിച്ചു. കെ.കൃഷ്‌ണൻകുട്ടി തന്നെ മന്ത്രിയായി തുടരും. ജെഡിഎസ് നേതാവ് ദേവഗൗഡയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

എൻസിപി മന്ത്രിയെ നാളെ പ്രഖ്യാപിക്കുമെന്ന് പീതാംബരന്‍ മാസ്റ്റര്‍

നിയമസഭകക്ഷി നേതാവിനെ നാളെ തീരുമാനിക്കും

ഇടതുമുന്നണിയുടെ നിയമസഭാകക്ഷി യോഗം നാളെ ചേർന്ന് കക്ഷി നേതാവിനെ തീരുമാനിക്കും. തുടർന്ന് ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കുന്നതിന് അവകാശവാദം ഉന്നയിക്കും. മേയ് 20 നാണ് സത്യപ്രതിജ്ഞ ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരമാവധി ആളുകളെ കുറിച്ചുള്ള സത്യപ്രതിജ്ഞ ചടങ്ങിനാണ് തയ്യാറെടുപ്പുകൾ നടത്തുന്നത്.

read more: മന്ത്രിസ്ഥാനം ചർച്ച ചെയ്യാൻ ഇടതുമുന്നണി യോഗം ഇന്ന്

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ മന്ത്രിസഭ രൂപീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ പൂര്‍ത്തിയായി. നാല് ഘടക കക്ഷികൾ തമ്മിൽ മന്ത്രിസ്ഥാനം രണ്ടര വർഷം വീതം പങ്കിടും. 21 അംഗ മന്ത്രിസഭയാണ് അധികാരമേൽക്കുക. മുഖ്യമന്ത്രി ഉൾപ്പെടെ സിപിഎമ്മിന് 12 മന്ത്രിമാരും സിപിഐക്ക് നാല്‌ മന്ത്രിമാരുമുണ്ടാകും. സ്‌പീക്കർ സ്ഥാനം സിപിഎമ്മിനും ഡെപ്യൂട്ടി സ്‌പീക്കർ സ്ഥാനം സിപിഐയ്‌ക്കുമാണ്. അതേസമയം എല്‍ജെഡിയ്‌ക്ക് മന്ത്രിസ്ഥാനമില്ല. എൽജെഡി മാത്രമാണ് ഇടതുമുന്നണി മന്ത്രിസഭയിൽ സ്ഥാനം ലഭിക്കാത്ത ഏക ഘടകക്ഷി.

കേരള കോണ്‍ഗ്രസ്‌ എമ്മിന് ഒരു മന്ത്രിസ്ഥാനവും ചീഫ്‌വിപ്പ് പദവിയും നല്‍കാന്‍ യോഗത്തില്‍ തീരുമാനിച്ചു. എൻസിപി, ജനതാദൾ (എസ്) എന്നീ ഘടകകക്ഷികള്‍ക്കും ഓരോ മന്ത്രിസ്ഥാനം വീതം നല്‍കും. ഒറ്റ എംഎല്‍എമാരുള്ള ജനാധിപത്യ കേരള കോണ്‍ഗ്രസിന്‍റെ ആന്‍റണി രാജു, ഐഎന്‍എല്ലിന്‍റെ അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ ആദ്യ ടേമിലും കേരള കോൺഗ്രസ് ബിയുടെ ഗണേഷ്‌കുമാര്‍, കോൺഗ്രസ് എസിന്‍റെ കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ രണ്ടാം ടേമിലും മന്ത്രിമാരാകും. മന്ത്രിമാര്‍ക്കുള്ള വകുപ്പുകള്‍ തീരുമാനിക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയതായി എല്‍ഡിഎഫ്‌ കണ്‍വീനര്‍ എ.വിജയരാഘവന്‍ അറിയിച്ചു. മന്ത്രിസ്ഥാന വിഭജനം ഭരണഘടനാനുസൃതമെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രിമാര്‍ക്കുള്ള വകുപ്പുകള്‍ തീരുമാനിക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയതായി എ.വിജയരാഘവന്‍

ഒറ്റ മന്ത്രിസ്ഥാനം അംഗീകരിച്ച് ജോസ്‌ കെ.മാണി

രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെട്ടെങ്കിലും മുന്നണി സംവിധാനത്തിലെ പരിമിതി മാനസിലാക്കുന്നതായി കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ്‌ കെ.മാണി പ്രതികരിച്ചു. എല്ലാ ഘടകകക്ഷികള്‍ക്കും മന്ത്രിസ്ഥാനമെന്ന വിശാലമായ തീരുമാനമാണ് സിപിഎം എടുത്തിരിക്കുന്നത്‌. ഇത് അംഗീകരിക്കുന്നു. പ്രധാന വകുപ്പ് തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയേയും ചീഫ്‌ വിപ്പിനേയും ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം 27 വര്‍ഷത്തിന്‍റെ കാത്തിരിപ്പിന്‍റെ ഫലമെന്നായിരുന്നു ഐഎന്‍എല്ലിന്‍റെ അഹമ്മദ് ദേവർകോവിലിന്‍റെ പ്രതികരണം.

27 വര്‍ഷത്തിന്‍റെ കാത്തിരിപ്പിന്‍റെ ഫലമെന്ന് അഹമ്മദ് ദേവർകോവിൽ

തീരുമാനം സ്വാഗതാര്‍ഹമെന്ന് കെ.ബി ഗണേഷ്‌ കുമാര്‍

മുന്നണി തീരുമാനം അംഗീകരിക്കുന്നതായി കെ.ബി ഗണേഷ് കുമാർ. ഇടതുമുന്നണി യോഗത്തിൽ ഒരു ആവശ്യവും മുന്നോട്ടുവച്ചില്ല. എല്ലാ ഘടകകക്ഷികളും അംഗീകരിക്കുന്ന നിലപാട് സ്വാഗതാർഹമെന്നും അദ്ദേഹം പറഞ്ഞു.

തീരുമാനം സ്വാഗതാര്‍ഹമെന്ന് കെ.ബി ഗണേഷ്‌ കുമാര്‍

പാര്‍ട്ടിക്ക്‌ മന്ത്രിസ്ഥാനം ലഭിക്കുന്നത് ചരിത്ര സംഭവമെന്ന് ആൻ്റണി രാജു

കൂടുതൽ ഘടകകക്ഷികൾ എത്തുമ്പോൾ മന്ത്രി സ്ഥാനം വിഭജിച്ച് നൽകുന്നത് സ്വാഭാവിക നടപടിയെന്ന് കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രി സ്ഥാനം ലഭിക്കുന്നത് ജനാധിപത്യ കേരള കോൺഗ്രസിന് ചരിത്ര സംഭവമെന്ന് ആന്‍റണി രാജുവും പ്രതികരിച്ചു.

കൂടുതൽ ഘടകകക്ഷികൾ എത്തുമ്പോൾ മന്ത്രി സ്ഥാനം വിഭജിച്ച് നൽകുന്നത് സ്വാഭാവിക നടപടിയെന്ന് കടന്നപ്പള്ളി രാമചന്ദ്രൻ
പാര്‍ട്ടിക്ക്‌ മന്ത്രിസ്ഥാനം ലഭിക്കുന്നത് ചരിത്ര സംഭവമെന്ന് ആൻ്റണി രാജു

കെ.കൃഷ്‌ണന്‍കുട്ടി തുടരും

എൻസിപി മന്ത്രിയെ നാളെ പ്രഖ്യാപിക്കുമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പീതാംബരന്‍ മാസ്റ്റര്‍ അറിയിച്ചു. അതേസമയം ഇടതുമുന്നണിയുടെ മന്ത്രിസഭ വിഭജനം പൂർത്തിയാക്കിയതിന്‌ പിന്നാലെ തന്നെ ജെഡിഎസ്‌ മന്ത്രിയെ പ്രഖ്യാപിച്ചു. കെ.കൃഷ്‌ണൻകുട്ടി തന്നെ മന്ത്രിയായി തുടരും. ജെഡിഎസ് നേതാവ് ദേവഗൗഡയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

എൻസിപി മന്ത്രിയെ നാളെ പ്രഖ്യാപിക്കുമെന്ന് പീതാംബരന്‍ മാസ്റ്റര്‍

നിയമസഭകക്ഷി നേതാവിനെ നാളെ തീരുമാനിക്കും

ഇടതുമുന്നണിയുടെ നിയമസഭാകക്ഷി യോഗം നാളെ ചേർന്ന് കക്ഷി നേതാവിനെ തീരുമാനിക്കും. തുടർന്ന് ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കുന്നതിന് അവകാശവാദം ഉന്നയിക്കും. മേയ് 20 നാണ് സത്യപ്രതിജ്ഞ ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരമാവധി ആളുകളെ കുറിച്ചുള്ള സത്യപ്രതിജ്ഞ ചടങ്ങിനാണ് തയ്യാറെടുപ്പുകൾ നടത്തുന്നത്.

read more: മന്ത്രിസ്ഥാനം ചർച്ച ചെയ്യാൻ ഇടതുമുന്നണി യോഗം ഇന്ന്

Last Updated : May 17, 2021, 5:35 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.