ETV Bharat / state

പത്തനംതിട്ടയിലെ മലയോര പ്രദേശങ്ങളില്‍ കാട്ടുമൃഗ ശല്യം രൂക്ഷം

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ പ്രദേശത്തെ കാട്ടുപന്നികളുടെ എണ്ണം മൂന്നിരട്ടിയിലധികം കൂടിയിട്ടുണ്ടെന്ന് വനംവകുപ്പിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു

author img

By

Published : Nov 8, 2020, 11:22 AM IST

HYC wild animals attack  പത്തനംതിട്ടയിലെ മലയോര പ്രദേശങ്ങളിലെ കാട്ടുമൃഗ ശല്യം രൂക്ഷം  പത്തനംതിട്ടയിൽ കാട്ടുമൃഗശല്യം  ഫോറസ്റ്റ് മേഖലയോട് ചേർന്ന പ്രദേശങ്ങളിൽ കാട്ടുമൃഗശല്യം  wild animals destroys agricultural fields pathanamthitta  wild animals destroys agricultural fields  wild animals atatck
പത്തനംതിട്ടയിലെ മലയോര പ്രദേശങ്ങളിലെ കാട്ടുമൃഗ ശല്യം രൂക്ഷം

പത്തനംതിട്ട: മലയോര പ്രദേശങ്ങളിൽ കാട്ടുമൃഗശല്യം രൂക്ഷമാകുന്നു. കൊവിഡ് പ്രതിസന്ധി മറികടക്കാൻ കർഷക കൂട്ടായ്മയിൽ ഇറക്കിയ കൃഷിയാണ് കാട്ടുമൃഗങ്ങൾ കൂട്ടത്തോടെ എത്തി നശിപ്പിക്കുന്നത്. വനമേഖലയോട് ചേർന്ന പ്രദേശങ്ങളിലും നാട്ടിൻ പുറങ്ങളിലുമാണ് വന്യജീവി ആക്രമണം നടക്കുന്നത്. വേനൽ കാലങ്ങളിൽ കാട്ടാനകളാണ് ശല്യമെങ്കിൽ മഴക്കാലത്ത് കാട്ടുപന്നി, മുള്ളൻപന്നി, ഉടുമ്പ്, കുരങ്ങ് എന്നിവയാണ് കൃഷിയിടങ്ങളിലെത്തുക. പന്നിയും കാട്ടാനകളും കുരങ്ങുകളും ഉൾപ്പെടെ ജനവാസ കേന്ദ്രങ്ങളിലെത്തി കൃഷി നശിപ്പിക്കുന്നതും ഇവിടെ പതിവാകുകയാണ്.

കാട്ടു മൃഗങ്ങളെ മറികടക്കാൻ കിടങ്ങുകളും വൈദ്യുതി വേലികളുമുൾപ്പെടെ ഒരുക്കാറുണ്ടെങ്കിലും ഇവയെ മറികടന്നും കാട്ടാനകൾ എത്താറുണ്ട്. റബർ, കുരുമുളക്, നാളികേരം, കൊട്ടപ്പാക്ക്‌, കൊക്കോ, ഇഞ്ചി, മഞ്ഞൾ, ചേമ്പ്, ചേന, കപ്പ, കിഴങ്ങ്, വാഴ, കാച്ചിൽ തുടങ്ങിയ വിവിധ കൃഷികളാണ് മലയോര ജീവിതത്തെ താങ്ങി നിർത്തുന്നത്. സ്വന്തമായും സ്വാശ്രയ സംഘങ്ങളിലൂടെയും കുടുംബശ്രീയിലൂടെയും ഏക്കർ കണക്കിന് സ്ഥലങ്ങളിലാണ് കൃഷി നടത്തിയത്. മൈലപ്ര, റാന്നി, കോന്നി , തണ്ണിത്തോട്, അരുവാപ്പുലം, കലഞ്ഞൂര്‍, പ്രമാടം, വളളിക്കോട്, മലയാലപ്പുഴ, എനാദിമംഗലം, കൊടുമണ്‍, ഏഴംകുളം, പന്തളം, തെക്കേക്കര, അടൂര്‍ തുടങ്ങിയ സ്ഥലങ്ങളിൽ കാട്ടുപന്നികൾ കൂട്ടമായെത്തി വ്യാപകമായി കൃഷി നശിപ്പിച്ചത് കാരണം വലിയ നാശ നഷ്‌ടമുണ്ടായി. കൃഷിചെയ്താൽ വിളവെടുക്കാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന് കർഷകർ പറഞ്ഞു.

ഉപദ്രവകാരികളായ പന്നികളെ കൊല്ലാൻ അനുമതി ഉണ്ടെങ്കിലും നിയമ തടസങ്ങളേറെയുണ്ടെന്നാണ് കർഷകരുടെ പരാതി. വായ്പയെടുത്തും അല്ലാതെയും കൃഷി ചെയ്യുന്ന കർഷകർക്കു വലിയ സാമ്പത്തിക നഷ്‌ടമാണ് കാട്ടുപന്നികൾ മൂലം ഉണ്ടായിട്ടുള്ളത്. എന്നാൽ പ്രത്യേക നിയമ സംരക്ഷണം ലഭിക്കുന്ന വന്യ മൃഗങ്ങൾക്കുള്ള പരിഗണനപോലും കർഷകർക്ക് ലഭിക്കുന്നില്ലെന്നാണ് പറയുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ കാട്ടുപന്നികളുടെ എണ്ണം മൂന്നിരട്ടിയിലധികം കൂടിയിട്ടുണ്ടെന്നാണ് വനംവകുപ്പിന്‍റെ കണക്ക്. കാട്ടുമൃഗങ്ങളുടെ ആക്രമണം ഉണ്ടാകുന്ന സ്ഥലങ്ങളില്‍ ജനകീയ ജാഗ്രതാ സമിതി രൂപീകരിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് വന്യജീവി ആക്രമണം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ ഗണ്യമായ പങ്കുവഹിക്കുന്ന കാട്ടുപന്നികളെ നിബന്ധനകള്‍ക്കു വിധേയമായി നിയമാനുസൃതം ഇല്ലായ്മ ചെയ്യുന്നതിന് വനം വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചിരുന്നു. സംസ്ഥാനത്ത് ഇത് ആദ്യം നടപ്പാക്കിയത് പത്തനംതിട്ട ജില്ലയിലെ കോന്നി വനം ഡിവിഷനില്‍പ്പെട്ട കോന്നി റെയ്ഞ്ചിലെ അരുവാപ്പുലം പഞ്ചായത്തിലാണ്.

പത്തനംതിട്ട: മലയോര പ്രദേശങ്ങളിൽ കാട്ടുമൃഗശല്യം രൂക്ഷമാകുന്നു. കൊവിഡ് പ്രതിസന്ധി മറികടക്കാൻ കർഷക കൂട്ടായ്മയിൽ ഇറക്കിയ കൃഷിയാണ് കാട്ടുമൃഗങ്ങൾ കൂട്ടത്തോടെ എത്തി നശിപ്പിക്കുന്നത്. വനമേഖലയോട് ചേർന്ന പ്രദേശങ്ങളിലും നാട്ടിൻ പുറങ്ങളിലുമാണ് വന്യജീവി ആക്രമണം നടക്കുന്നത്. വേനൽ കാലങ്ങളിൽ കാട്ടാനകളാണ് ശല്യമെങ്കിൽ മഴക്കാലത്ത് കാട്ടുപന്നി, മുള്ളൻപന്നി, ഉടുമ്പ്, കുരങ്ങ് എന്നിവയാണ് കൃഷിയിടങ്ങളിലെത്തുക. പന്നിയും കാട്ടാനകളും കുരങ്ങുകളും ഉൾപ്പെടെ ജനവാസ കേന്ദ്രങ്ങളിലെത്തി കൃഷി നശിപ്പിക്കുന്നതും ഇവിടെ പതിവാകുകയാണ്.

കാട്ടു മൃഗങ്ങളെ മറികടക്കാൻ കിടങ്ങുകളും വൈദ്യുതി വേലികളുമുൾപ്പെടെ ഒരുക്കാറുണ്ടെങ്കിലും ഇവയെ മറികടന്നും കാട്ടാനകൾ എത്താറുണ്ട്. റബർ, കുരുമുളക്, നാളികേരം, കൊട്ടപ്പാക്ക്‌, കൊക്കോ, ഇഞ്ചി, മഞ്ഞൾ, ചേമ്പ്, ചേന, കപ്പ, കിഴങ്ങ്, വാഴ, കാച്ചിൽ തുടങ്ങിയ വിവിധ കൃഷികളാണ് മലയോര ജീവിതത്തെ താങ്ങി നിർത്തുന്നത്. സ്വന്തമായും സ്വാശ്രയ സംഘങ്ങളിലൂടെയും കുടുംബശ്രീയിലൂടെയും ഏക്കർ കണക്കിന് സ്ഥലങ്ങളിലാണ് കൃഷി നടത്തിയത്. മൈലപ്ര, റാന്നി, കോന്നി , തണ്ണിത്തോട്, അരുവാപ്പുലം, കലഞ്ഞൂര്‍, പ്രമാടം, വളളിക്കോട്, മലയാലപ്പുഴ, എനാദിമംഗലം, കൊടുമണ്‍, ഏഴംകുളം, പന്തളം, തെക്കേക്കര, അടൂര്‍ തുടങ്ങിയ സ്ഥലങ്ങളിൽ കാട്ടുപന്നികൾ കൂട്ടമായെത്തി വ്യാപകമായി കൃഷി നശിപ്പിച്ചത് കാരണം വലിയ നാശ നഷ്‌ടമുണ്ടായി. കൃഷിചെയ്താൽ വിളവെടുക്കാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന് കർഷകർ പറഞ്ഞു.

ഉപദ്രവകാരികളായ പന്നികളെ കൊല്ലാൻ അനുമതി ഉണ്ടെങ്കിലും നിയമ തടസങ്ങളേറെയുണ്ടെന്നാണ് കർഷകരുടെ പരാതി. വായ്പയെടുത്തും അല്ലാതെയും കൃഷി ചെയ്യുന്ന കർഷകർക്കു വലിയ സാമ്പത്തിക നഷ്‌ടമാണ് കാട്ടുപന്നികൾ മൂലം ഉണ്ടായിട്ടുള്ളത്. എന്നാൽ പ്രത്യേക നിയമ സംരക്ഷണം ലഭിക്കുന്ന വന്യ മൃഗങ്ങൾക്കുള്ള പരിഗണനപോലും കർഷകർക്ക് ലഭിക്കുന്നില്ലെന്നാണ് പറയുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ കാട്ടുപന്നികളുടെ എണ്ണം മൂന്നിരട്ടിയിലധികം കൂടിയിട്ടുണ്ടെന്നാണ് വനംവകുപ്പിന്‍റെ കണക്ക്. കാട്ടുമൃഗങ്ങളുടെ ആക്രമണം ഉണ്ടാകുന്ന സ്ഥലങ്ങളില്‍ ജനകീയ ജാഗ്രതാ സമിതി രൂപീകരിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് വന്യജീവി ആക്രമണം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ ഗണ്യമായ പങ്കുവഹിക്കുന്ന കാട്ടുപന്നികളെ നിബന്ധനകള്‍ക്കു വിധേയമായി നിയമാനുസൃതം ഇല്ലായ്മ ചെയ്യുന്നതിന് വനം വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചിരുന്നു. സംസ്ഥാനത്ത് ഇത് ആദ്യം നടപ്പാക്കിയത് പത്തനംതിട്ട ജില്ലയിലെ കോന്നി വനം ഡിവിഷനില്‍പ്പെട്ട കോന്നി റെയ്ഞ്ചിലെ അരുവാപ്പുലം പഞ്ചായത്തിലാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.