ETV Bharat / state

തീവെട്ടികളുടെ ദീപപ്രഭയില്‍ ശരംകുത്തിയിലേക്ക് എഴുന്നള്ളി അയ്യപ്പൻ

author img

By

Published : Jan 19, 2023, 3:44 PM IST

മകരവിളക്കുത്സവത്തിന് പരിസമാപ്‌തി കുറിച്ച് ഇന്ന് (19.01.23) രാത്രി പത്തിന് നട അടച്ച ശേഷം മാളികപ്പുറത്ത് ഗുരുതി നടക്കും. ഇന്ന് കൂടി മാത്രമേ ദർശനം ഉള്ളൂ. നാളെ പുലർച്ചെ നട അടയ്ക്കും.

Lord Ayyappa procession  ശരംകുത്തിയിലേക്ക് എഴുന്നള്ളി അയ്യപ്പൻ  മകരവിളക്ക്  അയ്യപ്പന്‍റെ എഴുന്നള്ളിപ്പ്  Sabarimala news  ശബരിമല വാര്‍ത്തകള്‍  Makaravilaku Sabarimala
തീവെട്ടികളുടെ ദീപപ്രഭയില്‍ മാളികപ്പുറത്തുനിന്ന് ശരംകുത്തിയിലേക്ക് എഴുന്നള്ളി അയ്യപ്പൻ
തീവെട്ടികളുടെ ദീപപ്രഭയില്‍ എഴുന്നള്ളി അയ്യപ്പൻ

പത്തനംതിട്ട: അഞ്ചുനാൾ നീണ്ട മകരവിളക്ക് ഉത്സവത്തിന്‍റെ ഭാഗമായി തീവെട്ടികളുടെ ദീപപ്രഭയിൽ വാദ്യമേളങ്ങളോടെ ഭക്തിനിർഭരമായി (18.01.2023) മാളികപ്പുറത്തു നിന്ന് ശരംകുത്തിയിലേക്ക് അയ്യപ്പൻ എഴുന്നള്ളി. മകരവിളക്ക് മുതൽ നാല് ദിവസം മാളികപ്പുറത്തു നിന്ന് പതിനെട്ടാം പടിയിലേക്കായിരുന്നു എഴുന്നള്ളത്ത്. അഞ്ചാം ദിനമാണ് ശരംകുത്തിയിലേക്ക് എഴുന്നള്ളിയത്.

കളമെഴുത്തു കഴിഞ്ഞ് അത്താഴപൂജക്ക് ശേഷം തിരുവാഭരണപ്പെട്ടിയിലെ കൊമ്പൻ മീശയോടു കൂടിയ തിരുമുഖത്തിടമ്പുമായാണ് മാളികപ്പുറത്ത് നിന്ന് ശരംകുത്തിയിലേക്ക് എഴുന്നെള്ളിപ്പ് നടന്നത്. ശരംകുത്തിയിൽ വെച്ച് നായാട്ടു വിളിയും നടത്തി. ശേഷം അയ്യപ്പൻ മണി മണ്ഡപത്തിലേക്കു മടങ്ങി.

തീവെട്ടികൾ എല്ലാം അണച്ച് വാദ്യമേളങ്ങൾ ഇല്ലാതെ നിശബ്‌ദമായാണ് മടക്കം. ശരംകുത്തിയിൽ നിന്നുള്ള എഴുന്നള്ളിപ്പിൽ ഭൂതഗണങ്ങളും മലദൈവങ്ങളും അനുഗമിക്കുന്നു എന്നാണ് വിശ്വാസം. അതുകൊണ്ടാണ് മേളങ്ങളും വിളക്കുകളും ഇല്ലാത്തത്.

മകരവിളക്കുത്സവത്തിന് പരിസമാപ്‌തി കുറിച്ച് ഇന്ന് (19.01.23) രാത്രി പത്തിന് നട അടച്ച ശേഷം മാളികപ്പുറത്ത് ഗുരുതി നടക്കും. ഇന്ന് കൂടി മാത്രമേ ദർശനം ഉള്ളൂ. നാളെ പുലർച്ചെ നട അടയ്ക്കും.

തീവെട്ടികളുടെ ദീപപ്രഭയില്‍ എഴുന്നള്ളി അയ്യപ്പൻ

പത്തനംതിട്ട: അഞ്ചുനാൾ നീണ്ട മകരവിളക്ക് ഉത്സവത്തിന്‍റെ ഭാഗമായി തീവെട്ടികളുടെ ദീപപ്രഭയിൽ വാദ്യമേളങ്ങളോടെ ഭക്തിനിർഭരമായി (18.01.2023) മാളികപ്പുറത്തു നിന്ന് ശരംകുത്തിയിലേക്ക് അയ്യപ്പൻ എഴുന്നള്ളി. മകരവിളക്ക് മുതൽ നാല് ദിവസം മാളികപ്പുറത്തു നിന്ന് പതിനെട്ടാം പടിയിലേക്കായിരുന്നു എഴുന്നള്ളത്ത്. അഞ്ചാം ദിനമാണ് ശരംകുത്തിയിലേക്ക് എഴുന്നള്ളിയത്.

കളമെഴുത്തു കഴിഞ്ഞ് അത്താഴപൂജക്ക് ശേഷം തിരുവാഭരണപ്പെട്ടിയിലെ കൊമ്പൻ മീശയോടു കൂടിയ തിരുമുഖത്തിടമ്പുമായാണ് മാളികപ്പുറത്ത് നിന്ന് ശരംകുത്തിയിലേക്ക് എഴുന്നെള്ളിപ്പ് നടന്നത്. ശരംകുത്തിയിൽ വെച്ച് നായാട്ടു വിളിയും നടത്തി. ശേഷം അയ്യപ്പൻ മണി മണ്ഡപത്തിലേക്കു മടങ്ങി.

തീവെട്ടികൾ എല്ലാം അണച്ച് വാദ്യമേളങ്ങൾ ഇല്ലാതെ നിശബ്‌ദമായാണ് മടക്കം. ശരംകുത്തിയിൽ നിന്നുള്ള എഴുന്നള്ളിപ്പിൽ ഭൂതഗണങ്ങളും മലദൈവങ്ങളും അനുഗമിക്കുന്നു എന്നാണ് വിശ്വാസം. അതുകൊണ്ടാണ് മേളങ്ങളും വിളക്കുകളും ഇല്ലാത്തത്.

മകരവിളക്കുത്സവത്തിന് പരിസമാപ്‌തി കുറിച്ച് ഇന്ന് (19.01.23) രാത്രി പത്തിന് നട അടച്ച ശേഷം മാളികപ്പുറത്ത് ഗുരുതി നടക്കും. ഇന്ന് കൂടി മാത്രമേ ദർശനം ഉള്ളൂ. നാളെ പുലർച്ചെ നട അടയ്ക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.