ETV Bharat / state

പാലക്കാട് എ.ടി.എം കവർച്ചാ ശ്രമം; അസം സ്വദേശികൾ പിടിയിൽ - പാലക്കാട്

ഇസ്ലാം, നെക്കിബുർ ഹക്ക് എന്നിവരാണ് പിടിയിലായത്.

പാലക്കാട് ആറങ്ങോട്ടുക്കരയിൽ എ.ടി.എം കവർച്ചാ ശ്രമം; അസം സ്വദേശികൾ പിടിയിൽ
author img

By

Published : Oct 1, 2019, 1:48 PM IST

Updated : Oct 1, 2019, 3:47 PM IST

പാലക്കാട്: കൂറ്റനാട് ആറങ്ങോട്ടുകരയില്‍ എ.ടി.എം കവർച്ചാ ശ്രമത്തിനിടെ അസം സ്വദേശികളായ രണ്ടുപേര്‍ പിടിയില്‍. അസം നഗാവോൺ ജില്ലക്കാരായ ഇസ്ലാം (20), നെക്കിബുര്‍ ഹക്ക് (19) എന്നിവരെയാണ് ചാലിശേരി പൊലീസ് പിടികൂടിയത്. പിടിയിലായ രണ്ടുപേരും കോണ്‍ക്രീറ്റ് മതില്‍ നിര്‍മ്മാണശാലയിലെ തൊഴിലാളികളാണ്. ബാങ്ക് സമീപത്താണ് മതില്‍ നിര്‍മാണശാല പ്രവര്‍ത്തിക്കുന്നത്. എഴുമങ്ങാട്ടിലെ കേരള ഗ്രാമീൺ ബാങ്കിന്‍റെ എ.ടി.എം കൗണ്ടറില്‍ കവര്‍ച്ചാ ശ്രമം നടന്നത് നൈറ്റ് പട്രോളിങിനിടെ പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. രണ്ട് സിസിടിവി ക്യാമറകള്‍ തകര്‍ത്ത പ്രതികളുടെ ദൃശ്യങ്ങള്‍ മൂന്നാമത്തെ ക്യാമറയില്‍ പതിഞ്ഞിരുന്നു. പ്രതികള്‍ മുഖം ടവല്‍ കൊണ്ട് മറച്ചിരുന്നു.

എ.ടി.എം കവര്‍ച്ചാ ശ്രമത്തിനിടെ രണ്ട് അസം സ്വദേശികള്‍ പിടിയില്‍

മോഷണശ്രമം പാളിയതോടെ മോഷണത്തിനായി എടുത്ത കമ്പി പാര ഉടമയുടെ വീട്ടിൽ തന്നെ തിരികെ കൊണ്ടു വച്ചു. കമ്പി പാരയിൽ നിന്ന് മണം പിടിച്ച പൊലീസ് നായ പ്രതികള്‍ താമസിക്കുന്ന മുറിയിലേക്കാണ് എത്തിയത്. തുടർന്ന് നടന്ന തെളിവെടുപ്പിൽ ഇവരുടെ മുറിയില്‍ നിന്നും മുഖം മറയ്ക്കാന്‍ ഉപയോഗിച്ച ടവല്‍ കണ്ടെത്തി. പ്രതികളെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ചാലിശേരി എസ്ഐ അനിൽ മാത്യു, തൃത്താല എസ്ഐ അനീഷ്, എഎസ്ഐ അനിരുദ്ധന്‍, സാജൻ, ഡേവി, ഡോഗ് സ്ക്വാഡ് ഉദ്യോഗസ്ഥരായ ഷാജൻ പോൾ, ലികേഷ്, സി.പി.ഒ റിലേഷ് ബാബു തുടങ്ങിയവരാണ് പ്രതികളെ പിടികൂടിയത്.

പാലക്കാട്: കൂറ്റനാട് ആറങ്ങോട്ടുകരയില്‍ എ.ടി.എം കവർച്ചാ ശ്രമത്തിനിടെ അസം സ്വദേശികളായ രണ്ടുപേര്‍ പിടിയില്‍. അസം നഗാവോൺ ജില്ലക്കാരായ ഇസ്ലാം (20), നെക്കിബുര്‍ ഹക്ക് (19) എന്നിവരെയാണ് ചാലിശേരി പൊലീസ് പിടികൂടിയത്. പിടിയിലായ രണ്ടുപേരും കോണ്‍ക്രീറ്റ് മതില്‍ നിര്‍മ്മാണശാലയിലെ തൊഴിലാളികളാണ്. ബാങ്ക് സമീപത്താണ് മതില്‍ നിര്‍മാണശാല പ്രവര്‍ത്തിക്കുന്നത്. എഴുമങ്ങാട്ടിലെ കേരള ഗ്രാമീൺ ബാങ്കിന്‍റെ എ.ടി.എം കൗണ്ടറില്‍ കവര്‍ച്ചാ ശ്രമം നടന്നത് നൈറ്റ് പട്രോളിങിനിടെ പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. രണ്ട് സിസിടിവി ക്യാമറകള്‍ തകര്‍ത്ത പ്രതികളുടെ ദൃശ്യങ്ങള്‍ മൂന്നാമത്തെ ക്യാമറയില്‍ പതിഞ്ഞിരുന്നു. പ്രതികള്‍ മുഖം ടവല്‍ കൊണ്ട് മറച്ചിരുന്നു.

എ.ടി.എം കവര്‍ച്ചാ ശ്രമത്തിനിടെ രണ്ട് അസം സ്വദേശികള്‍ പിടിയില്‍

മോഷണശ്രമം പാളിയതോടെ മോഷണത്തിനായി എടുത്ത കമ്പി പാര ഉടമയുടെ വീട്ടിൽ തന്നെ തിരികെ കൊണ്ടു വച്ചു. കമ്പി പാരയിൽ നിന്ന് മണം പിടിച്ച പൊലീസ് നായ പ്രതികള്‍ താമസിക്കുന്ന മുറിയിലേക്കാണ് എത്തിയത്. തുടർന്ന് നടന്ന തെളിവെടുപ്പിൽ ഇവരുടെ മുറിയില്‍ നിന്നും മുഖം മറയ്ക്കാന്‍ ഉപയോഗിച്ച ടവല്‍ കണ്ടെത്തി. പ്രതികളെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ചാലിശേരി എസ്ഐ അനിൽ മാത്യു, തൃത്താല എസ്ഐ അനീഷ്, എഎസ്ഐ അനിരുദ്ധന്‍, സാജൻ, ഡേവി, ഡോഗ് സ്ക്വാഡ് ഉദ്യോഗസ്ഥരായ ഷാജൻ പോൾ, ലികേഷ്, സി.പി.ഒ റിലേഷ് ബാബു തുടങ്ങിയവരാണ് പ്രതികളെ പിടികൂടിയത്.

Intro:പാലക്കാട് കൂറ്റനാട് ആറങ്ങോട്ടുക്കരയിൽ എ.ടി.എം
കവർച്ചാ ശ്രമം.
ആസാം സ്വദേശികളായ രണ്ടു യുവാക്കൾ ചാലിശ്ശേരി പോലീസ് പിടിയിലായി. Body:പാലക്കാട് കൂറ്റനാട് ആറങ്ങോട്ടുക്കരയിൽ എ.ടി.എം
കവർച്ചാ ശ്രമത്തിനിടെ
ആസാം സ്വദേശികളായ രണ്ടു പേരെ ചാലിശ്ശേരി പോലീസ് പിടികൂടി.
ആസാം നഗാവോൺ ജില്ലക്കാരായ 20 വയസുക്കാരൻ
ജീറുൾ ഇസ്ലാം,
19 വയസ്സുക്കാരൻ നെക്കിബുർ ഹക്ക് എന്നിവരാണ് പിടിയിലായത്.


എഴുമങ്ങാട്ടിലെ കേരള ഗ്രാമീൺ ബാങ്കിന്റെ എ.ടി.എം കൗണ്ടർ തകർച്ചാണ് ശ്രമം നടത്തിയത്.

ചാലിശ്ശേരി പോലീസ് നൈറ്റ് പട്രോളിങ്ങിനിടെയാണ് കവർച്ച ശ്രമം ശ്രദ്ധയിൽപ്പെടുന്നത്.

ബാങ്കിന് സമീപത്തെ കോൺഗ്രീറ്റ് മതിൽ ഉണ്ടാകുന്ന സ്ഥലത്തെ തൊഴിലാളികളാണ് പ്രതികൾ.

മാസങ്ങൾക്ക് മുമ്പാണ് ഇവർ ഇവിടെ എത്തിയത്.

2 സി സി.സി ടി.വികൾ തകർത്തതിന് ശേഷമാണ് മോഷണ ശ്രമം.. എന്നാൽ മൂന്നാമത്തെ ക്യാമറയിൽ നിന്നാണ് പ്രതിയുടെ മുഖം ടൗവ്വൽ കൊണ്ട് മറച്ച ചിത്രം കണ്ടത്തിയത്. ശ്രമം പാളിയതോടെ മോഷണത്തിനായി എടുത്ത
കമ്പിപാര ഉടമയുടെ വീട്ടിൽ തന്നെ തിരികെ കൊണ്ടു ചെന്നിട്ടു. പോലീസ് നായ പാറുവിന്റെ പരിശോധന നേരെ എത്തി ചേർന്നത് കമ്പി പാരയിലേക്കും, കമ്പി പാരയിൽ നിന്ന് കിട്ടിയ മണം പിടിച്ച് പ്രതികൾ താമസിക്കുന്ന മുറിയിലേക്കു മാണ്. തുടർന്ന് നടന്ന തെളിവെടുപ്പിൽ ഇവരുടെ റൂമിൽ നിന്നും സി.സി.ടി.വിയിൽ മുഖം മറക്കാൻ ഉപയോഗിച്ച ടവിലും, കൃത്യം നിർവ്വഹിക്കൻ ഉപയോഗിച്ച വത്രവും കണ്ടെത്തുകയായിരുന്നു.
പ്രതികളെ പിടികൂടിയതറിഞ്ഞ് നൂറുകണക്കിന് ആളുകളാണ് തെളിവെടുപ്പിൽ ഒഴുകിയെത്തിയത്.
പ്രതികളെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും,
പ്രതികൾ താമസിക്കുന്ന സ്ഥലത്തെ ഉടമ ആവശ്യമായ രേഖകൾ വാങ്ങിച്ചിട്ടില്ലെന്നും എസ്.ഐ പറഞ്ഞു.

ബൈറ്റ്
Si ചാലിശ്ശേരി
അനിൽ മാത്യു,


അന്വോഷണത്തിൽ ചാലിശ്ശേരി si അനിൽ മാത്യു,
തൃത്താല si അനീഷ്,
Asi അനിരുദൻ,
സാജൻ, ഡേവി,
ഡോഗ് സ്ക്വാഡ് ഉദ്യോഗസ്ഥരായ
ഷാജൻ പോൾ, ലികേഷ്,
സി.പി.ഒ റിലേഷ് ബാബു തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
Conclusion:ഇ ടി വി ഭാ ര ത് പാലക്കാട്
Last Updated : Oct 1, 2019, 3:47 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.