ETV Bharat / state

മെഡിക്കല്‍ കോളജിലെ പീഡനം: സസ്പെൻഷനിലായിരുന്ന ജീവനക്കാരെ തിരിച്ചെടുത്ത ഉത്തരവ് പിൻവലിച്ചു

author img

By

Published : Jun 8, 2023, 6:27 PM IST

പീഡനത്തെ തുടര്‍ന്ന് പരാതിക്കാരുടെ മൊഴിമാറ്റാൻ പ്രേരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌ത കേസിലെ അഞ്ച് ജീവനക്കാരെയാണ് തിരിച്ചെടുത്തത്

rder recalling suspended employees  medical college rape case  kozhikode medical college rape  rape  kozhikode  മെഡിക്കല്‍ കോളജിലെ പീഡനം  ജീവനക്കാരെ തിരിച്ചെടുത്ത ഉത്തരവ് പിൻവലിച്ചു  പരാതിക്കാരുടെ മൊഴി  സസ്പെൻഷൻ  ആരോഗ്യ മന്ത്രി  കോഴിക്കോട് ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത  പീഡനം നടന്നത് ഐസിയുവില്‍  ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ചു
മെഡിക്കല്‍ കോളജിലെ പീഡനം; സസ്പെൻഷനിലായിരുന്ന ജീവനക്കാരെ തിരിച്ചെടുത്ത ഉത്തരവ് പിൻവലിച്ചു

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയെ പീഡിപ്പിച്ച കേസിൽ സസ്പെൻഷനിലായിരുന്ന ജീവനക്കാരെ തിരിച്ചെടുത്ത ഉത്തരവ് പിൻവലിച്ചു. കോളജ് പ്രിൻസിപ്പാളാണ് പുതിയ ഉത്തരവിറക്കിയത്. പരാതിക്കാരുടെ മൊഴിമാറ്റാൻ പ്രേരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌ത കേസിലെ അഞ്ച് ജീവനക്കാരെയാണ് തിരിച്ചെടുത്തത്.

ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം പ്രിൻസിപ്പാള്‍ ഉത്തരവിറക്കിയിരുന്നു. ഇവർക്കെതിരെ കുറ്റം തെളിയിക്കാൻ കഴിഞ്ഞില്ല എന്നായിരുന്നു ന്യായീകരണം. സസ്പെൻഷൻ കാലയളവ് ഡ്യൂട്ടിയായി പരിഗണിക്കുമെന്നും പ്രിൻസിപ്പാളിന്‍റെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

ഉത്തരവ് പിന്‍വലിച്ചതിനെതിരെ പരാതിക്കാരി: എന്നാല്‍, നടപടിക്കെതിരെ പരാതിക്കാരി സിറ്റി പൊലീസ് കമ്മിഷണർക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. പിന്നാലെ ആരോഗ്യ മന്ത്രിയുടെ നിർദേശത്തെ തുടർന്ന് പ്രിൻസിപ്പാള്‍ ഉത്തരവ് മരവിപ്പിച്ച് പുതിയ ഉത്തരവ് ഇറക്കുകയായിരുന്നു. പീഡന പരാതി നൽകിയ യുവതിയുടെ മൊഴി തിരുത്താൻ സമ്മർദം ചെലുത്തിയ അഞ്ച് പേർക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു.

ജാമ്യമില്ലാവകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്‌റ്റര്‍ ചെയ്‌തത്. ഒരു നഴ്‌സിങ് അസിസ്‌റ്റന്‍റ്, ഒരു ഗ്രേഡ് 2 അറ്റൻഡർ, മൂന്ന് ഗ്രേഡ് 1 അറ്റൻഡർമാർക്കും എതിരെയാണ് കേസ്. സാക്ഷിയെ സ്വാധീനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരുന്നത്.

പീഡനം നടന്നത് ഐസിയുവില്‍: കേസില്‍ പൊലീസിൻ്റെ അന്തിമ റിപ്പോർട്ട് ഇതുവരെയും വന്നിട്ടില്ല. ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ഐസിയുവിനുള്ളിൽ വച്ചാണ് ആശുപത്രി ജീവനക്കാരനായ വടകര സ്വദേശി ശശീന്ദ്രൻ പീഡിപ്പിച്ചത്. തൈറോയിഡ് ശസ്ത്രക്രിയയ്ക്ക് ശേഷം ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് യുവതിയെ സ്ത്രീകളുടെ സർജിക്കൽ ഐസിയുവിലേക്ക് മാറ്റിയിരുന്നു.

യുവതിയെ ഇവിടെയെത്തിച്ചത് ഈ അറ്റൻഡറാണ്. ഇതിനു ശേഷം മടങ്ങിയ ഇയാൾ അൽപസമയം കഴിഞ്ഞു തിരികെവന്നു പീഡിപ്പിച്ചു എന്നായിരുന്നു പരാതി. ശസ്ത്രക്രിയക്ക് വേണ്ടി അനസ്തേഷ്യ നൽകിയിരുന്നതിനാൽ മയക്കം പൂർണമായും മാറാത്ത അവസ്ഥയിലായിരുന്നു യുവതി.

പിന്നീട് സംസാരിക്കാവുന്ന അവസ്ഥയായപ്പോൾ വാർഡിലുണ്ടായിരുന്ന നഴ്‌സിനോട് യുവതി കാര്യം പറയുകയായിരുന്നു. തുടർന്ന് ബന്ധുക്കളെ അറിയിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. കേസിൽ റിമാന്‍ഡിലായ പ്രതിയെ ആശുപത്രിയിൽ നിന്ന് സസ്പെന്‍ഡ് ചെയ്‌തിരുന്നു.

ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം പെണ്‍കുട്ടിയെ വഴിയില്‍ ഉപേക്ഷിച്ചു: അതേസമയം, കഴിഞ്ഞ ദിവസം കോളജ് വിദ്യാര്‍ഥിനിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം വഴിയില്‍ ഉപേക്ഷിച്ച കേസിലെ പ്രതി പിടിയിലായിരുന്നു. കല്‍പ്പറ്റ സ്വദേശി ജിനാഫാണ് പിടിയിലായത്. തമിഴ്‌നാട്ടില്‍ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്.

പീഡനത്തിന് ഇരയാക്കിയ ശേഷം പെണ്‍കുട്ടിയെ താമരശേരി ചുരം ഒന്‍പതാം വളവില്‍ ഉപേക്ഷിക്കുകയായിരുന്നു. വിവിധ ഇടങ്ങളില്‍ കൊണ്ടുപോയി ലഹരി വസ്‌തു നല്‍കി പീഡിപ്പിച്ചതായാണ് യുവതി നല്‍കിയ മൊഴി. വൈദ്യപരിശോധനയില്‍ പീഡനം നടന്നതായും തെളിഞ്ഞിട്ടുണ്ട്.

താമരശേരിയിലെ സ്വകാര്യ കോളജില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് യുവതി. കഴിഞ്ഞ ചൊവ്വാഴ്‌ച വീട്ടില്‍ പോവുകയാണെന്ന് പറഞ്ഞ് ഹോസ്‌റ്റലില്‍ നിന്ന് ഇറങ്ങിയിരുന്നു. വീട്ടിലെത്താതായതോടെ പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവതിക്ക് പ്രതിയെ മുന്‍പരിചയമുണ്ടെന്നാണ് പൊലീസ് പറയുന്നത്.

കോഴിക്കോട് നഗരത്തില്‍ ഇരുവരും നേരത്തെ എത്തിയതിന്‍റെ തെളിവുകളും പൊലീസിന് ലഭിച്ചു. പ്രതിയുടെ പേര് വിവരങ്ങള്‍ മനസിലാക്കിയ പൊലീസ് ഇയാളെ തെരയുകയായിരുന്നു. വയനാട്ടില്‍ ഉണ്ടെന്ന് അറിഞ്ഞ് പൊലീസ് എത്തുമ്പോഴേയ്‌ക്കും ഇയാള്‍ കടന്നുകളഞ്ഞിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തമിഴ്‌നാട്ടില്‍ നിന്നും പിടികൂടുന്നത്.

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയെ പീഡിപ്പിച്ച കേസിൽ സസ്പെൻഷനിലായിരുന്ന ജീവനക്കാരെ തിരിച്ചെടുത്ത ഉത്തരവ് പിൻവലിച്ചു. കോളജ് പ്രിൻസിപ്പാളാണ് പുതിയ ഉത്തരവിറക്കിയത്. പരാതിക്കാരുടെ മൊഴിമാറ്റാൻ പ്രേരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌ത കേസിലെ അഞ്ച് ജീവനക്കാരെയാണ് തിരിച്ചെടുത്തത്.

ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം പ്രിൻസിപ്പാള്‍ ഉത്തരവിറക്കിയിരുന്നു. ഇവർക്കെതിരെ കുറ്റം തെളിയിക്കാൻ കഴിഞ്ഞില്ല എന്നായിരുന്നു ന്യായീകരണം. സസ്പെൻഷൻ കാലയളവ് ഡ്യൂട്ടിയായി പരിഗണിക്കുമെന്നും പ്രിൻസിപ്പാളിന്‍റെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

ഉത്തരവ് പിന്‍വലിച്ചതിനെതിരെ പരാതിക്കാരി: എന്നാല്‍, നടപടിക്കെതിരെ പരാതിക്കാരി സിറ്റി പൊലീസ് കമ്മിഷണർക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. പിന്നാലെ ആരോഗ്യ മന്ത്രിയുടെ നിർദേശത്തെ തുടർന്ന് പ്രിൻസിപ്പാള്‍ ഉത്തരവ് മരവിപ്പിച്ച് പുതിയ ഉത്തരവ് ഇറക്കുകയായിരുന്നു. പീഡന പരാതി നൽകിയ യുവതിയുടെ മൊഴി തിരുത്താൻ സമ്മർദം ചെലുത്തിയ അഞ്ച് പേർക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു.

ജാമ്യമില്ലാവകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്‌റ്റര്‍ ചെയ്‌തത്. ഒരു നഴ്‌സിങ് അസിസ്‌റ്റന്‍റ്, ഒരു ഗ്രേഡ് 2 അറ്റൻഡർ, മൂന്ന് ഗ്രേഡ് 1 അറ്റൻഡർമാർക്കും എതിരെയാണ് കേസ്. സാക്ഷിയെ സ്വാധീനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരുന്നത്.

പീഡനം നടന്നത് ഐസിയുവില്‍: കേസില്‍ പൊലീസിൻ്റെ അന്തിമ റിപ്പോർട്ട് ഇതുവരെയും വന്നിട്ടില്ല. ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ഐസിയുവിനുള്ളിൽ വച്ചാണ് ആശുപത്രി ജീവനക്കാരനായ വടകര സ്വദേശി ശശീന്ദ്രൻ പീഡിപ്പിച്ചത്. തൈറോയിഡ് ശസ്ത്രക്രിയയ്ക്ക് ശേഷം ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് യുവതിയെ സ്ത്രീകളുടെ സർജിക്കൽ ഐസിയുവിലേക്ക് മാറ്റിയിരുന്നു.

യുവതിയെ ഇവിടെയെത്തിച്ചത് ഈ അറ്റൻഡറാണ്. ഇതിനു ശേഷം മടങ്ങിയ ഇയാൾ അൽപസമയം കഴിഞ്ഞു തിരികെവന്നു പീഡിപ്പിച്ചു എന്നായിരുന്നു പരാതി. ശസ്ത്രക്രിയക്ക് വേണ്ടി അനസ്തേഷ്യ നൽകിയിരുന്നതിനാൽ മയക്കം പൂർണമായും മാറാത്ത അവസ്ഥയിലായിരുന്നു യുവതി.

പിന്നീട് സംസാരിക്കാവുന്ന അവസ്ഥയായപ്പോൾ വാർഡിലുണ്ടായിരുന്ന നഴ്‌സിനോട് യുവതി കാര്യം പറയുകയായിരുന്നു. തുടർന്ന് ബന്ധുക്കളെ അറിയിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. കേസിൽ റിമാന്‍ഡിലായ പ്രതിയെ ആശുപത്രിയിൽ നിന്ന് സസ്പെന്‍ഡ് ചെയ്‌തിരുന്നു.

ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം പെണ്‍കുട്ടിയെ വഴിയില്‍ ഉപേക്ഷിച്ചു: അതേസമയം, കഴിഞ്ഞ ദിവസം കോളജ് വിദ്യാര്‍ഥിനിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം വഴിയില്‍ ഉപേക്ഷിച്ച കേസിലെ പ്രതി പിടിയിലായിരുന്നു. കല്‍പ്പറ്റ സ്വദേശി ജിനാഫാണ് പിടിയിലായത്. തമിഴ്‌നാട്ടില്‍ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്.

പീഡനത്തിന് ഇരയാക്കിയ ശേഷം പെണ്‍കുട്ടിയെ താമരശേരി ചുരം ഒന്‍പതാം വളവില്‍ ഉപേക്ഷിക്കുകയായിരുന്നു. വിവിധ ഇടങ്ങളില്‍ കൊണ്ടുപോയി ലഹരി വസ്‌തു നല്‍കി പീഡിപ്പിച്ചതായാണ് യുവതി നല്‍കിയ മൊഴി. വൈദ്യപരിശോധനയില്‍ പീഡനം നടന്നതായും തെളിഞ്ഞിട്ടുണ്ട്.

താമരശേരിയിലെ സ്വകാര്യ കോളജില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് യുവതി. കഴിഞ്ഞ ചൊവ്വാഴ്‌ച വീട്ടില്‍ പോവുകയാണെന്ന് പറഞ്ഞ് ഹോസ്‌റ്റലില്‍ നിന്ന് ഇറങ്ങിയിരുന്നു. വീട്ടിലെത്താതായതോടെ പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവതിക്ക് പ്രതിയെ മുന്‍പരിചയമുണ്ടെന്നാണ് പൊലീസ് പറയുന്നത്.

കോഴിക്കോട് നഗരത്തില്‍ ഇരുവരും നേരത്തെ എത്തിയതിന്‍റെ തെളിവുകളും പൊലീസിന് ലഭിച്ചു. പ്രതിയുടെ പേര് വിവരങ്ങള്‍ മനസിലാക്കിയ പൊലീസ് ഇയാളെ തെരയുകയായിരുന്നു. വയനാട്ടില്‍ ഉണ്ടെന്ന് അറിഞ്ഞ് പൊലീസ് എത്തുമ്പോഴേയ്‌ക്കും ഇയാള്‍ കടന്നുകളഞ്ഞിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തമിഴ്‌നാട്ടില്‍ നിന്നും പിടികൂടുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.