ETV Bharat / state

നിപ : ഏഴ് പേരുടെ സ്രവം കൂടി അയച്ചു,സമ്പര്‍ക്ക പട്ടികയില്‍ കൂടുതല്‍ പേരുള്‍പ്പെടാമെന്ന് ആരോഗ്യമന്ത്രി

നിലവിൽ സമ്പര്‍ക്ക പട്ടികയിലുള്ളത് ഹൈറിസ്‌ക് വിഭാഗത്തിൽപ്പെടുത്തിയ 20 പേർ ഉൾപ്പെടെ 188 പേര്‍

author img

By

Published : Sep 6, 2021, 10:52 AM IST

Updated : Sep 6, 2021, 11:18 AM IST

health minister veena george on nipah outbreak in kozhikode  health minister  veena george  nipah outbreak in kozhikode  nipah outbreak  nipah virus  നിപ  നിപ വൈറസ്  പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്  ആരോഗ്യമന്ത്രി  വീണ ജോർജ്
നിപ; ഏഴ് പേരുടെ ശ്രവം കൂടി പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതായി ആരോഗ്യമന്ത്രി

കോഴിക്കോട് : നിപ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പർക്കത്തിൽ വന്ന ഏഴുപേരുടെ സാമ്പിൾ പരിശോധനയ്ക്കാ‌യി പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. നിലവിൽ ഹൈറിസ്‌ക് വിഭാഗത്തിൽപ്പെടുത്തിയ 20 പേർ ഉൾപ്പെടെ 188 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. ഈ പട്ടികയില്‍ ഇനിയും ആളുകള്‍ ഉള്‍പ്പെട്ടേക്കാം. സമ്പർക്കപ്പട്ടികയിലുൾപ്പെട്ട കൂടുതൽ പേരെ കണ്ടെത്താനുള്ള നടപടികൾ തുടങ്ങിയതായും വീണ ജോർജ് അറിയിച്ചു.

രോഗ ഉറവിടം കണ്ടെത്താൻ ഊർജിത ശ്രമം നടക്കുകയാണ്. മരിച്ച കുട്ടിയുടെ വീട്ടിലെ ആട് രണ്ട് മാസം മുമ്പ് ചത്തിരുന്നു. എന്നാൽ അതിന് നിപയുമായി ബന്ധമില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

നിപ : ഏഴ് പേരുടെ ശ്രവം കൂടി അയച്ചു,സമ്പര്‍ക്ക പട്ടികയില്‍ കൂടുതല്‍ പേരുള്‍പ്പെടാമെന്ന് ആരോഗ്യമന്ത്രി

Also Read: നിപ : ഉറവിടം കണ്ടെത്താന്‍ ഊര്‍ജിതനീക്കം, പ്രതിരോധമൊരുക്കാന്‍ ഇത് നിര്‍ണായകം

മരിച്ച കുട്ടിയുടെ അമ്മയും രണ്ട് ആരോഗ്യ പ്രവർത്തകരും ലക്ഷണങ്ങളോടെ ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമല്ല. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്രവ പരിശോധനയ്ക്കായി വൈറോളജി ലാബ് സജ്ജീകരിക്കുകയാണ്. ഇതിനായി പ്രത്യേക സംവിധാനമൊരുക്കാമെന്ന് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടും അറിയിച്ചിരുന്നു.

നിപ ചികിത്സയിലും പ്രതിരോധത്തിലും ആരോഗ്യ പ്രവർത്തകർക്ക് ഇന്ന് മുതൽ പരിശീലനം നൽകിത്തുടങ്ങും. നിപ ചികിത്സ മെഡിക്കൽ കോളജിലെ മറ്റ് ചികിത്സകളെ ബാധിക്കില്ല. ആശുപത്രിയിലേക്ക് കൂടുതൽ ആരോഗ്യ പ്രവർത്തകരെ ഏർപ്പെടുത്താനുള്ള നടപടി തുടങ്ങിയെന്നും വീണ ജോർജ് കോഴിക്കോട് പറഞ്ഞു.

കോഴിക്കോട് : നിപ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പർക്കത്തിൽ വന്ന ഏഴുപേരുടെ സാമ്പിൾ പരിശോധനയ്ക്കാ‌യി പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. നിലവിൽ ഹൈറിസ്‌ക് വിഭാഗത്തിൽപ്പെടുത്തിയ 20 പേർ ഉൾപ്പെടെ 188 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. ഈ പട്ടികയില്‍ ഇനിയും ആളുകള്‍ ഉള്‍പ്പെട്ടേക്കാം. സമ്പർക്കപ്പട്ടികയിലുൾപ്പെട്ട കൂടുതൽ പേരെ കണ്ടെത്താനുള്ള നടപടികൾ തുടങ്ങിയതായും വീണ ജോർജ് അറിയിച്ചു.

രോഗ ഉറവിടം കണ്ടെത്താൻ ഊർജിത ശ്രമം നടക്കുകയാണ്. മരിച്ച കുട്ടിയുടെ വീട്ടിലെ ആട് രണ്ട് മാസം മുമ്പ് ചത്തിരുന്നു. എന്നാൽ അതിന് നിപയുമായി ബന്ധമില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

നിപ : ഏഴ് പേരുടെ ശ്രവം കൂടി അയച്ചു,സമ്പര്‍ക്ക പട്ടികയില്‍ കൂടുതല്‍ പേരുള്‍പ്പെടാമെന്ന് ആരോഗ്യമന്ത്രി

Also Read: നിപ : ഉറവിടം കണ്ടെത്താന്‍ ഊര്‍ജിതനീക്കം, പ്രതിരോധമൊരുക്കാന്‍ ഇത് നിര്‍ണായകം

മരിച്ച കുട്ടിയുടെ അമ്മയും രണ്ട് ആരോഗ്യ പ്രവർത്തകരും ലക്ഷണങ്ങളോടെ ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമല്ല. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്രവ പരിശോധനയ്ക്കായി വൈറോളജി ലാബ് സജ്ജീകരിക്കുകയാണ്. ഇതിനായി പ്രത്യേക സംവിധാനമൊരുക്കാമെന്ന് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടും അറിയിച്ചിരുന്നു.

നിപ ചികിത്സയിലും പ്രതിരോധത്തിലും ആരോഗ്യ പ്രവർത്തകർക്ക് ഇന്ന് മുതൽ പരിശീലനം നൽകിത്തുടങ്ങും. നിപ ചികിത്സ മെഡിക്കൽ കോളജിലെ മറ്റ് ചികിത്സകളെ ബാധിക്കില്ല. ആശുപത്രിയിലേക്ക് കൂടുതൽ ആരോഗ്യ പ്രവർത്തകരെ ഏർപ്പെടുത്താനുള്ള നടപടി തുടങ്ങിയെന്നും വീണ ജോർജ് കോഴിക്കോട് പറഞ്ഞു.

Last Updated : Sep 6, 2021, 11:18 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.