ETV Bharat / state

റവന്യൂ ഭൂമിയിലെ ദുരന്ത നിവാരണത്തിന്‍റെ പൂര്‍ണ അധികാരം കലക്‌ടര്‍ക്ക്, കാട്ടുപോത്തിനെ വെടിവച്ചുകൊല്ലണം : ജോസ് കെ മാണി

author img

By

Published : May 21, 2023, 5:33 PM IST

കണമലയില്‍ രണ്ട് പേരെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടുപോത്തിനെ വെടിവച്ച് കൊല്ലാനുള്ള കലക്‌ടറുടെ ഉത്തരവ് വനം വകുപ്പ് തള്ളിയതിന് പിന്നാലെയാണ് ജോസ് കെ മാണി കാട്ടുപോത്തിനെ കൊല്ലണമെന്ന് ആവശ്യപ്പെട്ടത്

കാട്ടുപോത്തിന്‍റെ ആക്രമണം  ജോസ് കെ മാണി  Jose K Mani  കാട്ടുപോത്തിനെ വെടിവെച്ചുകൊല്ലണം  കോട്ടയം കാട്ടുപോത്ത്  കാട്ടുപോത്ത് ആക്രമണം  Kottayam news
കാട്ടുപോത്തിനെ വെടിവെച്ചുകൊല്ലണം' ; ജോസ് കെ മാണി

കോട്ടയം : കണമലയില്‍ എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റ് കൂടിയായ ജില്ല കലക്‌ടറുടെ ഉത്തരവ് നടപ്പാക്കി ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ വെടിവച്ചുകൊല്ലണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. ഉത്തരവ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വനം വകുപ്പിനും പൊലീസിനും ആശയക്കുഴപ്പമുണ്ടായത് ശരിയല്ല. റവന്യൂ ഭൂമിയിലെ ദുരന്ത നിവാരണത്തിന്‍റെ പരിപൂര്‍ണമായ അധികാരം കലക്‌ടര്‍ക്കാണ്. ഭാവിയില്‍ ഇത്തരം ദുരന്തങ്ങളുണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികള്‍ നിര്‍ദേശിക്കാന്‍ സര്‍ക്കാര്‍ ഉന്നതതല സമിതി രൂപീകരിക്കണം. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കണമെന്ന നിലപാടാണ് ക്രൈസ്‌തവ സഭാനേതൃത്വം എല്ലാകാലത്തും സ്വീകരിച്ചിട്ടുള്ളത്.

എരുമേലി കണമലയില്‍ രണ്ട് പേരെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടുപോത്തിനെ വെടിവച്ച് കൊല്ലാനുള്ള കലക്‌ടറുടെ ഉത്തരവ് വനം വകുപ്പ് തള്ളിയതിന് പിന്നാലെയാണ് ജോസ് കെ മാണി പ്രതികരണവുമായി രംഗത്തെത്തിയത്. അക്രമകാരികളായ വന്യജീവികളെ വെടിവയ്‌ക്കുന്നതിനായി സിആർപിസി വകുപ്പ് പ്രകാരം ഉത്തരവിറക്കാന്‍ ജില്ല കലക്‌ടര്‍ക്ക് അധികാരമില്ലെന്നും ഇതിനായി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍റെ പ്രത്യേക അനുമതി വേണമെന്നും ചൂണ്ടിക്കാട്ടിയാണ് വനം വകുപ്പിന്‍റെ നടപടി. അതേസമയം രണ്ട് പേരുടെ ജീവനെടുത്ത കാട്ടുപോത്ത് ജനവാസ മേഖലയിലെത്തിയാല്‍ മയക്കുവെടി വച്ച് പിടികൂടാന്‍ വനം വകുപ്പ് തീരുമാനിച്ചു.

എരുമേലി കണമലയിൽ കഴിഞ്ഞ ദിവസമാണ് കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ രണ്ട് വയോധികര്‍ക്ക് ജീവൻ നഷ്‌ടമായത്. എരുമേലി സ്വദേശികളായ ചാക്കോച്ചന്‍, തോമസ് എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് ആക്രമണകാരിയായ കാട്ടുപോത്തിനെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

പ്രദേശവാസികളായ ജനങ്ങൾ പ്രതിഷേധം കടുപ്പിച്ചതോടെ ജില്ല കലക്‌ടര്‍ പി കെ ജയശ്രീ ഐഎഎസ് കാട്ടുപോത്തിനെ വെടിവച്ച് കൊല്ലാന്‍ ഉത്തരവിട്ടു. ഇതിന് പിന്നാലെയാണ് വന്യജീവികളെ വെടിവച്ച് കൊല്ലുന്നതിന് നിയമ തടസങ്ങളുണ്ടെന്നറിയിച്ച് വനം വകുപ്പ് രംഗത്തത്തിയത്. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കി.

കാട്ടുപോത്ത് ജനവാസ മേഖലയിൽ ഇറങ്ങിയാൽ വെടിവയ്‌ക്കാനാണ് ഉത്തരവ്. കോട്ടയം ഡിഫ്‌ഒക്കാണ് ഇതുസംബന്ധിച്ച് ചീഫ് വൈൽഡ് ലൈഫ് വാർഡന്‍ നിർദേശം നൽകിയിട്ടുള്ളത്. ഇതോടെ വനം വകുപ്പ് നിലപാടിനെതിരെ വീണ്ടും പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിരുന്നു.

അതേസമയം വനം വകുപ്പിന്‍റെ ഉത്തരവിനെതിരെ പ്രതിഷേധം നടത്തിയ നാട്ടുകാർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കണ്ടാലറിയാവുന്ന 45 ഓളം ആളുകൾക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വഴി തടസപ്പെടുത്തൽ, ഗതാഗതം തടസപ്പെടുത്തല്‍ തുടങ്ങിയ കുറ്റകൃത്യം ആരോപിച്ചുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

കൊല്ലത്തും വയോധികന് ജീവൻ നഷ്‌ടമായി; കോട്ടയത്തേതിന് സമാനമായ സംഭവം കൊല്ലം ഇടമുളക്കലിലുമുണ്ടായിരുന്നു. കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ കൊടിഞ്ഞല്‍ സ്വദേശി വര്‍ഗീസ് എന്നയാളാണ് കൊല്ലപ്പെട്ടിത്. രാവിലെ ഒന്‍പത് മണിയോടെ വീടിന് സമീപത്തുള്ള റബര്‍ തോട്ടത്തില്‍ നില്‍ക്കുമ്പോഴായിരുന്നു കാട്ടുപോത്തിന്‍റെ ആക്രമണം. റബര്‍ തോട്ടത്തിലെ പാറക്കൂട്ടത്തിന് പിന്നിലെത്തിയ രണ്ട് കാട്ടുപോത്തുകളാണ് വര്‍ഗീസിനെ കുത്തിപ്പരിക്കേൽപ്പിച്ചത്. ആക്രമണത്തില്‍ വയറ്റിൽ ഗുരുതരമായ പരിക്കേറ്റ വര്‍ഗീസ് മരണത്തിന് കീഴടങ്ങുകയായിരുന്നു.

തൃശൂര്‍ ചാലക്കുടിയില്‍ ജനവാസ മേഖലയിലും കാട്ടുപോത്ത് ഇറങ്ങിയിരുന്നു. പോത്തിനെ കണ്ട ആളുകള്‍ ബഹളം വച്ചതോടെ ഇത് വെട്ടുകടവ് പാലത്തിന് സമീപമുള്ള പറമ്പിലേക്ക് ഓടിക്കയറി അവിടെ നിലയുറപ്പിച്ചു. തുടര്‍ന്ന് നാട്ടുകാരും വനം വകുപ്പ് ജീവനക്കാരും ചേര്‍ന്ന് കാട്ടുപോത്തിനെ പിടികൂടാനുള്ള നടപടികള്‍ സ്വീകരിക്കുകയായിരുന്നു. എന്നാല്‍ പ്രദേശത്ത് കണ്ട കാട്ടുപോത്ത് ആക്രമണകാരിയല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

കോട്ടയം : കണമലയില്‍ എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റ് കൂടിയായ ജില്ല കലക്‌ടറുടെ ഉത്തരവ് നടപ്പാക്കി ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ വെടിവച്ചുകൊല്ലണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. ഉത്തരവ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വനം വകുപ്പിനും പൊലീസിനും ആശയക്കുഴപ്പമുണ്ടായത് ശരിയല്ല. റവന്യൂ ഭൂമിയിലെ ദുരന്ത നിവാരണത്തിന്‍റെ പരിപൂര്‍ണമായ അധികാരം കലക്‌ടര്‍ക്കാണ്. ഭാവിയില്‍ ഇത്തരം ദുരന്തങ്ങളുണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികള്‍ നിര്‍ദേശിക്കാന്‍ സര്‍ക്കാര്‍ ഉന്നതതല സമിതി രൂപീകരിക്കണം. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കണമെന്ന നിലപാടാണ് ക്രൈസ്‌തവ സഭാനേതൃത്വം എല്ലാകാലത്തും സ്വീകരിച്ചിട്ടുള്ളത്.

എരുമേലി കണമലയില്‍ രണ്ട് പേരെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടുപോത്തിനെ വെടിവച്ച് കൊല്ലാനുള്ള കലക്‌ടറുടെ ഉത്തരവ് വനം വകുപ്പ് തള്ളിയതിന് പിന്നാലെയാണ് ജോസ് കെ മാണി പ്രതികരണവുമായി രംഗത്തെത്തിയത്. അക്രമകാരികളായ വന്യജീവികളെ വെടിവയ്‌ക്കുന്നതിനായി സിആർപിസി വകുപ്പ് പ്രകാരം ഉത്തരവിറക്കാന്‍ ജില്ല കലക്‌ടര്‍ക്ക് അധികാരമില്ലെന്നും ഇതിനായി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍റെ പ്രത്യേക അനുമതി വേണമെന്നും ചൂണ്ടിക്കാട്ടിയാണ് വനം വകുപ്പിന്‍റെ നടപടി. അതേസമയം രണ്ട് പേരുടെ ജീവനെടുത്ത കാട്ടുപോത്ത് ജനവാസ മേഖലയിലെത്തിയാല്‍ മയക്കുവെടി വച്ച് പിടികൂടാന്‍ വനം വകുപ്പ് തീരുമാനിച്ചു.

എരുമേലി കണമലയിൽ കഴിഞ്ഞ ദിവസമാണ് കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ രണ്ട് വയോധികര്‍ക്ക് ജീവൻ നഷ്‌ടമായത്. എരുമേലി സ്വദേശികളായ ചാക്കോച്ചന്‍, തോമസ് എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് ആക്രമണകാരിയായ കാട്ടുപോത്തിനെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

പ്രദേശവാസികളായ ജനങ്ങൾ പ്രതിഷേധം കടുപ്പിച്ചതോടെ ജില്ല കലക്‌ടര്‍ പി കെ ജയശ്രീ ഐഎഎസ് കാട്ടുപോത്തിനെ വെടിവച്ച് കൊല്ലാന്‍ ഉത്തരവിട്ടു. ഇതിന് പിന്നാലെയാണ് വന്യജീവികളെ വെടിവച്ച് കൊല്ലുന്നതിന് നിയമ തടസങ്ങളുണ്ടെന്നറിയിച്ച് വനം വകുപ്പ് രംഗത്തത്തിയത്. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കി.

കാട്ടുപോത്ത് ജനവാസ മേഖലയിൽ ഇറങ്ങിയാൽ വെടിവയ്‌ക്കാനാണ് ഉത്തരവ്. കോട്ടയം ഡിഫ്‌ഒക്കാണ് ഇതുസംബന്ധിച്ച് ചീഫ് വൈൽഡ് ലൈഫ് വാർഡന്‍ നിർദേശം നൽകിയിട്ടുള്ളത്. ഇതോടെ വനം വകുപ്പ് നിലപാടിനെതിരെ വീണ്ടും പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിരുന്നു.

അതേസമയം വനം വകുപ്പിന്‍റെ ഉത്തരവിനെതിരെ പ്രതിഷേധം നടത്തിയ നാട്ടുകാർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കണ്ടാലറിയാവുന്ന 45 ഓളം ആളുകൾക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വഴി തടസപ്പെടുത്തൽ, ഗതാഗതം തടസപ്പെടുത്തല്‍ തുടങ്ങിയ കുറ്റകൃത്യം ആരോപിച്ചുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

കൊല്ലത്തും വയോധികന് ജീവൻ നഷ്‌ടമായി; കോട്ടയത്തേതിന് സമാനമായ സംഭവം കൊല്ലം ഇടമുളക്കലിലുമുണ്ടായിരുന്നു. കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ കൊടിഞ്ഞല്‍ സ്വദേശി വര്‍ഗീസ് എന്നയാളാണ് കൊല്ലപ്പെട്ടിത്. രാവിലെ ഒന്‍പത് മണിയോടെ വീടിന് സമീപത്തുള്ള റബര്‍ തോട്ടത്തില്‍ നില്‍ക്കുമ്പോഴായിരുന്നു കാട്ടുപോത്തിന്‍റെ ആക്രമണം. റബര്‍ തോട്ടത്തിലെ പാറക്കൂട്ടത്തിന് പിന്നിലെത്തിയ രണ്ട് കാട്ടുപോത്തുകളാണ് വര്‍ഗീസിനെ കുത്തിപ്പരിക്കേൽപ്പിച്ചത്. ആക്രമണത്തില്‍ വയറ്റിൽ ഗുരുതരമായ പരിക്കേറ്റ വര്‍ഗീസ് മരണത്തിന് കീഴടങ്ങുകയായിരുന്നു.

തൃശൂര്‍ ചാലക്കുടിയില്‍ ജനവാസ മേഖലയിലും കാട്ടുപോത്ത് ഇറങ്ങിയിരുന്നു. പോത്തിനെ കണ്ട ആളുകള്‍ ബഹളം വച്ചതോടെ ഇത് വെട്ടുകടവ് പാലത്തിന് സമീപമുള്ള പറമ്പിലേക്ക് ഓടിക്കയറി അവിടെ നിലയുറപ്പിച്ചു. തുടര്‍ന്ന് നാട്ടുകാരും വനം വകുപ്പ് ജീവനക്കാരും ചേര്‍ന്ന് കാട്ടുപോത്തിനെ പിടികൂടാനുള്ള നടപടികള്‍ സ്വീകരിക്കുകയായിരുന്നു. എന്നാല്‍ പ്രദേശത്ത് കണ്ട കാട്ടുപോത്ത് ആക്രമണകാരിയല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.