ETV Bharat / state

മുസ്ലീം ലീഗിന്‍റെ കോട്ടയിൽ ഭീഷണയുയര്‍ത്തി റിബല്‍ സ്ഥാനാര്‍ഥി - സലാം കുന്നിലൽ

നഗരസഭ 31ആം വാർഡിൽ മുസ്ലിംലീഗ് സ്ഥാനാര്‍ഥിയായ മുഹമ്മദ്‌ കുഞ്ഞി തായലങ്ങാടിക്കെതിരെ ലീഗിലെ തന്നെ സലാം കുന്നിലാണ് പൊതു സ്വതന്ത്രനായി മത്സരിക്കുന്നത്.

കാസർകോട് തദ്ദേശ തെരഞ്ഞെടുപ്പ്  നഗരസഭ 31ആം വാർഡ്  rebel candidate threatens muslim league  മുഹമ്മദ്‌ കുഞ്ഞി തായലങ്ങാടി  സലാം കുന്നിലൽ  kerala local boady election2020
മുസ്ലീം ലീഗിന്‍റെ കോട്ടയിൽ ഭീഷണയുയര്‍ത്തി റിബല്‍ സ്ഥാനാര്‍ഥി
author img

By

Published : Dec 10, 2020, 4:18 PM IST

കാസർകോട്: നഗരസഭയിൽ മുസ്ലീം ലീഗിന്‍റെ കോട്ടയായ 31ആം വാര്‍ഡില്‍ ഭീഷണി ഉയര്‍ത്തി റിബല്‍ സ്ഥാനാര്‍ഥി. ലീഗിന്‍റെ ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ പാര്‍ട്ടിയുടെ പ്രാദേശിക നേതാവ് രംഗത്തെത്തിയതോടെ കാസര്‍കോട് നഗരസഭയിലെ ശ്രദ്ധേയമായ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് സാക്ഷ്യം വഹിക്കുകയാണ് തായലങ്ങാടി പ്രദേശം.

ഇവിടെ മുസ്ലിംലീഗ് സ്ഥാനാര്‍ഥിയായ മുഹമ്മദ്‌കുഞ്ഞി തായലങ്ങാടിക്കെതിരെ ലീഗിലെ തന്നെ സലാം കുന്നിലാണ് പൊതു സ്വതന്ത്രനായി മത്സരിക്കുന്നത്. കാലങ്ങളായി ലീഗ് പ്രതിനിധികള്‍ മാത്രം വിജയിക്കുന്ന വാര്‍ഡില്‍ ആരാണ് കരുത്തന്‍ എന്ന് തെളിയിക്കാനുള്ള വേദി കൂടിയായി മാറുകയാണ് തിരഞ്ഞെടുപ്പ് രംഗം. നാടിന്‍റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പോലും പരിഹരിക്കാന്‍ നിലവിലെ കൗണ്‍സിലര്‍ തയ്യാറാകാത്തതിലെ പ്രതിഷേധമാണ് തന്‍റെ സ്ഥാനാര്‍ഥിത്വത്തിന് പിന്നിലെന്ന് സലാം കുന്നില്‍ വ്യക്തമാക്കുന്നു. നാട്ടുകാരുടെ പൊതുവികാരം തനിക്കൊപ്പമാണെന്ന് ഉറച്ചു വിശ്വസിക്കുന്നു സലാം.

മുസ്ലീം ലീഗിന്‍റെ കോട്ടയിൽ ഭീഷണയുയര്‍ത്തി റിബല്‍ സ്ഥാനാര്‍ഥി
മുസ്ലിംലീഗ് 31ആം വാര്‍ഡ് കമ്മിറ്റി കൂടിയാണ് തന്നെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതെന്ന് മുഹമ്മദ് കുഞ്ഞി തായലങ്ങാടി പറഞ്ഞു. 25 അംഗ വാര്‍ഡ് കമ്മിറ്റിയില്‍ പങ്കെടുത്ത 21 പേരും സ്ഥാനാര്‍ഥിയായി തന്നെയാണ് പിന്തുണച്ചത്. തായലങ്ങാടിയിലെ പ്രവര്‍ത്തകരെല്ലാം തന്‍റെ വിജയത്തിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയാണെന്നും വന്‍ഭൂരിപക്ഷത്തോടെ താന്‍ ജയിച്ചു വരുമെന്നും മുഹമ്മദ്‌കുഞ്ഞി അത്മവിശ്വാസം പ്രകടിപ്പിക്കുന്നു. കാലങ്ങളായി ലീഗിന്‍റെ സിറ്റിംഗ് സീറ്റായ വാര്‍ഡില്‍ ഇത്തവണ മികച്ച മത്സരം തന്നെ നടക്കുമെന്നാണ് നാട്ടുകാരും പറയുന്നത്. ഇടതു സ്വതന്ത്രനായി ഷൗക്കത്ത് കൊച്ചിയും ബിജെപി സ്ഥാനാര്‍ത്ഥിയായി ഗുരുപ്രസാദ് പ്രഭുവും ഇവിടെ മത്സരരംഗത്തുണ്ട്.

കാസർകോട്: നഗരസഭയിൽ മുസ്ലീം ലീഗിന്‍റെ കോട്ടയായ 31ആം വാര്‍ഡില്‍ ഭീഷണി ഉയര്‍ത്തി റിബല്‍ സ്ഥാനാര്‍ഥി. ലീഗിന്‍റെ ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ പാര്‍ട്ടിയുടെ പ്രാദേശിക നേതാവ് രംഗത്തെത്തിയതോടെ കാസര്‍കോട് നഗരസഭയിലെ ശ്രദ്ധേയമായ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് സാക്ഷ്യം വഹിക്കുകയാണ് തായലങ്ങാടി പ്രദേശം.

ഇവിടെ മുസ്ലിംലീഗ് സ്ഥാനാര്‍ഥിയായ മുഹമ്മദ്‌കുഞ്ഞി തായലങ്ങാടിക്കെതിരെ ലീഗിലെ തന്നെ സലാം കുന്നിലാണ് പൊതു സ്വതന്ത്രനായി മത്സരിക്കുന്നത്. കാലങ്ങളായി ലീഗ് പ്രതിനിധികള്‍ മാത്രം വിജയിക്കുന്ന വാര്‍ഡില്‍ ആരാണ് കരുത്തന്‍ എന്ന് തെളിയിക്കാനുള്ള വേദി കൂടിയായി മാറുകയാണ് തിരഞ്ഞെടുപ്പ് രംഗം. നാടിന്‍റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പോലും പരിഹരിക്കാന്‍ നിലവിലെ കൗണ്‍സിലര്‍ തയ്യാറാകാത്തതിലെ പ്രതിഷേധമാണ് തന്‍റെ സ്ഥാനാര്‍ഥിത്വത്തിന് പിന്നിലെന്ന് സലാം കുന്നില്‍ വ്യക്തമാക്കുന്നു. നാട്ടുകാരുടെ പൊതുവികാരം തനിക്കൊപ്പമാണെന്ന് ഉറച്ചു വിശ്വസിക്കുന്നു സലാം.

മുസ്ലീം ലീഗിന്‍റെ കോട്ടയിൽ ഭീഷണയുയര്‍ത്തി റിബല്‍ സ്ഥാനാര്‍ഥി
മുസ്ലിംലീഗ് 31ആം വാര്‍ഡ് കമ്മിറ്റി കൂടിയാണ് തന്നെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതെന്ന് മുഹമ്മദ് കുഞ്ഞി തായലങ്ങാടി പറഞ്ഞു. 25 അംഗ വാര്‍ഡ് കമ്മിറ്റിയില്‍ പങ്കെടുത്ത 21 പേരും സ്ഥാനാര്‍ഥിയായി തന്നെയാണ് പിന്തുണച്ചത്. തായലങ്ങാടിയിലെ പ്രവര്‍ത്തകരെല്ലാം തന്‍റെ വിജയത്തിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയാണെന്നും വന്‍ഭൂരിപക്ഷത്തോടെ താന്‍ ജയിച്ചു വരുമെന്നും മുഹമ്മദ്‌കുഞ്ഞി അത്മവിശ്വാസം പ്രകടിപ്പിക്കുന്നു. കാലങ്ങളായി ലീഗിന്‍റെ സിറ്റിംഗ് സീറ്റായ വാര്‍ഡില്‍ ഇത്തവണ മികച്ച മത്സരം തന്നെ നടക്കുമെന്നാണ് നാട്ടുകാരും പറയുന്നത്. ഇടതു സ്വതന്ത്രനായി ഷൗക്കത്ത് കൊച്ചിയും ബിജെപി സ്ഥാനാര്‍ത്ഥിയായി ഗുരുപ്രസാദ് പ്രഭുവും ഇവിടെ മത്സരരംഗത്തുണ്ട്.
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.