ETV Bharat / state

നടിയെ ആക്രമിച്ച കേസ്; മാപ്പുസാക്ഷി വിപിൻ ലാലിന്‍റെ ഹർജി പരിഗണിക്കുന്നത് മാറ്റി

കേസിൽ മൊഴി മാറ്റാൻ കെ.ബി ഗണേഷ് കുമാർ എം.എൽ.എയുടെ മുൻ സെക്രട്ടറി പ്രദീപ്‌ ഭീഷണിപ്പെടുത്തിയെന്ന കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ പുരോഗതിയില്ലെന്ന് ആരോപിച്ചാണ് വിപിൻ ലാൽ കോടതിയെ സമീപിച്ചത്.

author img

By

Published : Jan 31, 2022, 5:28 PM IST

നടിയെ ആക്രമിച്ച കേസ്  മാപ്പുസാക്ഷി വിപിൻ ലാലിന്‍റെ കേസ് പരിഗണിക്കുന്നത് മാറ്റി  ഹോസ്‌ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്‌ മജിസ്‌ട്രേറ്റ് കോടതി  വിപിൻ ലാലിന്‍റെ ഹർജി  approver in the actress assault case  vipin lal plea postponed  Hosdurg Judicial First Class Magistrate Cou
നടിയെ ആക്രമിച്ച കേസ്; മാപ്പുസാക്ഷി വിപിൻ ലാലിന്‍റെ ഹർജി പരിഗണിക്കുന്നത് മാറ്റി

കാസർകോട്: കൊച്ചിയിൽ നടി ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിപിൻ ലാൽ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് കോടതി മാറ്റി. ഹർജി ഹോസ്‌ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്‌ മജിസ്‌ട്രേറ്റ് കോടതി ഫെബ്രുവരി നാലിന് വീണ്ടും പരിഗണിക്കും. അന്വേഷണ പുരോഗതി സംബന്ധിച്ച് ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട്‌ സമർപ്പിച്ചിട്ടുണ്ട്.

മൊഴി മാറ്റാൻ കെ.ബി ഗണേഷ് കുമാർ എം.എൽ.എയുടെ മുൻ സെക്രട്ടറി പ്രദീപ്‌ ഭീഷണിപ്പെടുത്തിയെന്ന കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ പുരോഗതിയില്ലെന്ന് ആരോപിച്ചാണ് വിപിൻ ലാൽ കോടതിയെ സമീപിച്ചത്. കൂടുതൽ തെളിവുകൾ ശേഖരിക്കാനുണ്ടെന്ന് ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചു. അതേ സമയം ക്രൈംബ്രാഞ്ച് ഏറ്റെടുത്തതിന് ശേഷം അന്വേഷണം ഒന്നും നടന്നിട്ടില്ലെന്നും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ അന്വേഷണ പുരോഗതിയില്ലെന്നത് വ്യക്തമായി പറയുന്നുണ്ടെന്നും വിപിൻ ലാലിന്‍റെ അഭിഭാഷകൻ പി.വൈ അജയ കുമാർ കോടതിയെ അറിയിച്ചു.

ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി വിപിൻ ലാൽ ഇപ്പോൾ കാസർകോട്ടെ സ്ഥിര താമസക്കാരനാണ്. ബേക്കൽ പൊലീസ് പ്രദീപിനെ നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു. പിന്നീട് ജാമ്യം ലഭിച്ച് പുറത്തിറങ്ങി. കോട്ടയം ക്രൈംബ്രാഞ്ച് യൂണിറ്റിന് ആയിരുന്നു അന്വേഷണച്ചുമതല.

READ MORE: പ്രതിയുടെ നടപടി ക്രിമിനല്‍ ചരിത്രത്തില്‍ ആദ്യം: ദിലീപിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രോസിക്യൂഷൻ

കാസർകോട്: കൊച്ചിയിൽ നടി ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിപിൻ ലാൽ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് കോടതി മാറ്റി. ഹർജി ഹോസ്‌ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്‌ മജിസ്‌ട്രേറ്റ് കോടതി ഫെബ്രുവരി നാലിന് വീണ്ടും പരിഗണിക്കും. അന്വേഷണ പുരോഗതി സംബന്ധിച്ച് ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട്‌ സമർപ്പിച്ചിട്ടുണ്ട്.

മൊഴി മാറ്റാൻ കെ.ബി ഗണേഷ് കുമാർ എം.എൽ.എയുടെ മുൻ സെക്രട്ടറി പ്രദീപ്‌ ഭീഷണിപ്പെടുത്തിയെന്ന കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ പുരോഗതിയില്ലെന്ന് ആരോപിച്ചാണ് വിപിൻ ലാൽ കോടതിയെ സമീപിച്ചത്. കൂടുതൽ തെളിവുകൾ ശേഖരിക്കാനുണ്ടെന്ന് ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചു. അതേ സമയം ക്രൈംബ്രാഞ്ച് ഏറ്റെടുത്തതിന് ശേഷം അന്വേഷണം ഒന്നും നടന്നിട്ടില്ലെന്നും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ അന്വേഷണ പുരോഗതിയില്ലെന്നത് വ്യക്തമായി പറയുന്നുണ്ടെന്നും വിപിൻ ലാലിന്‍റെ അഭിഭാഷകൻ പി.വൈ അജയ കുമാർ കോടതിയെ അറിയിച്ചു.

ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി വിപിൻ ലാൽ ഇപ്പോൾ കാസർകോട്ടെ സ്ഥിര താമസക്കാരനാണ്. ബേക്കൽ പൊലീസ് പ്രദീപിനെ നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു. പിന്നീട് ജാമ്യം ലഭിച്ച് പുറത്തിറങ്ങി. കോട്ടയം ക്രൈംബ്രാഞ്ച് യൂണിറ്റിന് ആയിരുന്നു അന്വേഷണച്ചുമതല.

READ MORE: പ്രതിയുടെ നടപടി ക്രിമിനല്‍ ചരിത്രത്തില്‍ ആദ്യം: ദിലീപിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രോസിക്യൂഷൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.