ETV Bharat / state

ഈ ബിജെപിക്ക് ഇതെന്തു പറ്റി... സ്ഥാനാർഥിയില്ലാതെ തെരഞ്ഞെടുപ്പിന്

author img

By

Published : Mar 20, 2021, 3:30 PM IST

തലശേരിയില്‍ ജാഗ്രതക്കുറവ് മൂലം സ്ഥാനാർഥിയുടെ നാമനിർദ്ദേശ പത്രിക തള്ളിയപ്പോൾ ഗുരുവായൂരില്‍ ബിജെപി ഡമ്മി സ്ഥാനാർഥിയെ പോലും നിർത്തിയില്ല. ദേവികുളത്ത് എഐഎഡിഎംകെ സ്ഥാനാർഥി അടക്കം മൂന്ന് പേരുടെ നാമനിർദ്ദേശ പത്രികയാണ് തള്ളിയത്.

bjp-nda-candidates-nomination-rejected-in-thalassery-guruvayur-devikulam-constituency
ഈ ബിജെപിക്ക് ഇതെന്തു പറ്റി... സ്ഥാനാർഥിയില്ലാതെ തെരഞ്ഞെടുപ്പിന്

ഇത്തവണ കേരളം പിടിക്കുമെന്ന പ്രഖ്യാപനവുമായാണ് ബിജെപി സ്ഥാനാർഥി നിർണയം പൂർത്തിയാക്കി തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് കടന്നത്. മെട്രോമാൻ ഇ ശ്രീധരൻ, മുൻ ഡിജിപി ജേക്കബ് തോമസ്, മുൻ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ എം അബ്‌ദുൾ സലാം, മുൻ പിഎസ്‌സി ചെയർമാൻ ഡോ കെഎസ് രാധാകൃഷ്ണൻ, സൂപ്പർതാരവും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി തുടങ്ങി പ്രമുഖരെ ഇറക്കിയാണ് സ്ഥാനാർഥി പട്ടിക പൂർത്തിയാക്കിയത്. അതോടൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ള വൻ താര നിരയാണ് ബിജെപിക്കായി കേരളത്തില്‍ പ്രചാരണത്തിന് എത്താൻ തയ്യാറെടുക്കുന്നത്.

ഈമാസം 25ന് അമിത് ഷാ തലശേരിയില്‍ പ്രചാരണത്തിന് എത്തും. പക്ഷേ സ്വന്തം സ്ഥാനാർഥിയില്ലാത്ത മണ്ഡലത്തില്‍ എങ്ങനെ അമിത് ഷാ പ്രചാരണം നടത്തുമെന്ന ചോദ്യത്തിന് മുന്നിലാണ് സംസ്ഥാന ബിജെപി നേതൃത്വം. തലശേരി മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയും കണ്ണൂർ ജില്ലാ ബിജെപി പ്രസിഡന്‍റുമായ എൻ ഹരിദാസിന്‍റെ പത്രിക തള്ളി. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂർ ജില്ലയില്‍ ബിജെപിക്ക് ഏറ്റവുമധികം വോട്ട് (22125 വോട്ട്) ലഭിച്ച മണ്ഡലമാണ് തലശേരി. ജാഗ്രതക്കുറവാണ് തലശേരിയില്‍ ബിജെപിക്ക് വിനയായത്. ദേശീയ പാർട്ടിയുടെ സ്ഥാനാർഥിയായി മത്സരിക്കുമ്പോൾ ഫോറം എയില്‍ പാർട്ടി അധ്യക്ഷന്‍റെ സീലും ഒപ്പും വേണം. പക്ഷേ ഹരിദാസിന്‍റെയും ഡമ്മി സ്ഥാനാർഥിയായ കെ ലിജേഷിന്‍റെയും പത്രികയില്‍ പാർട്ടി അധ്യക്ഷന്‍റെ ഒപ്പില്ലാത്തതിനാല്‍ പത്രിക തള്ളുകയായിരുന്നു. മണ്ഡലത്തില്‍ ബിജെപി ഇത്തവണ വലിയ പ്രതീക്ഷ പുലർത്തിയിരുന്നതിനാലാണ് ജില്ലാ പ്രസിഡന്‍റ് തന്നെ നേരിട്ട് മത്സരിക്കാൻ പത്രിക സമർപ്പിച്ചത്. നിലവില്‍ സിപിഎമ്മിന്‍റെ സിറ്റിങ് സീറ്റാണ് തലശേരി. പത്രിക തള്ളിയതിന് എതിരെ സുപ്രീംകോടതിയില്‍ പോകുമെന്നാണ് എൻ ഹരിദാസിന്‍റെ പ്രതികരണം.

അതോടൊപ്പം ബിജെപിക്ക് ഏറെ സ്വാധീനമുള്ള ഗുരുവായൂർ മണ്ഡലത്തിലെ സ്ഥാനാർഥിയുടെ പത്രികയും തള്ളി. മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ അഡ്വ. നിവേദിതയുടെ പത്രികയാണ് തള്ളിയത്. സത്യവാങ്‌മൂലത്തില്‍ സംസ്ഥാന അധ്യക്ഷന്‍റെ പേരില്ലാത്തതാണ് പത്രിക തള്ളാൻ കാരണം. ഗുരുവായൂരില്‍ ബിജെപിക്ക് ഡമ്മി സ്ഥാനാർഥിയുണ്ടായില്ല. സിപിഎമ്മിന്‍റെ സിറ്റിങ് സീറ്റായ ഗുരുവായൂരില്‍ മികച്ച പ്രകടനം നടത്താമെന്ന പ്രതീക്ഷയിലാണ് അഡ്വ നിവേദിത വീണ്ടും ബിജെപിക്ക് വേണ്ടി മത്സരരംഗത്ത് ഇറങ്ങിയത്. അതിനിടെ, ബിജെപിക്ക് കനത്ത തിരിച്ചടിയായി ദേവികുളത്തെ എൻഡിഎ സ്ഥാനാർഥിയുടെ പത്രികയും തള്ളി.

എൻഡിഎയുടെ ഭാഗമായി മത്സരിക്കുന്ന എഐഎഡിഎംകെ സ്ഥാനാർഥി ആർ ധനലക്ഷ്മി സമർപ്പിച്ച സത്യവാങ്‌മൂലത്തില്‍ ഫോറം 26 പൂർണമായും പൂരിപ്പിച്ചില്ലെന്ന കാരണത്താലാണ് പത്രിക തള്ളിയത്. ദേവികുളത്തെ എൻഡിഎ ഡമ്മി സ്ഥാനാർഥിയുടെ പത്രികയും തള്ളിയിരുന്നു. ദേവികുളത്ത് 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ മൂന്നാ സ്ഥാനത്തും ബിജെപി നാലാം സ്ഥാനത്തുമായിരുന്നു. ഈ സാഹചര്യം മുതലാക്കാനാണ് തമിഴ്‌നാട്ടില്‍ എൻഡിഎയില്‍ മത്സരിക്കുന്ന എഐഎഡിഎംകെയ്ക്ക് കേരളത്തില്‍ ബിജെപി പിന്തുണ പ്രഖ്യാപിച്ചത്. സിപിഎമ്മിന്‍റെ സിറ്റിങ് സീറ്റായ ദേവികുളത്ത് ഇത്തവണ എല്‍ഡിഎഫും യുഡിഎഫും പുതുമുഖങ്ങളെയാണ് മത്സരിപ്പിക്കുന്നത്.

ഇത്തവണ കേരളം പിടിക്കുമെന്ന പ്രഖ്യാപനവുമായാണ് ബിജെപി സ്ഥാനാർഥി നിർണയം പൂർത്തിയാക്കി തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് കടന്നത്. മെട്രോമാൻ ഇ ശ്രീധരൻ, മുൻ ഡിജിപി ജേക്കബ് തോമസ്, മുൻ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ എം അബ്‌ദുൾ സലാം, മുൻ പിഎസ്‌സി ചെയർമാൻ ഡോ കെഎസ് രാധാകൃഷ്ണൻ, സൂപ്പർതാരവും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി തുടങ്ങി പ്രമുഖരെ ഇറക്കിയാണ് സ്ഥാനാർഥി പട്ടിക പൂർത്തിയാക്കിയത്. അതോടൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ള വൻ താര നിരയാണ് ബിജെപിക്കായി കേരളത്തില്‍ പ്രചാരണത്തിന് എത്താൻ തയ്യാറെടുക്കുന്നത്.

ഈമാസം 25ന് അമിത് ഷാ തലശേരിയില്‍ പ്രചാരണത്തിന് എത്തും. പക്ഷേ സ്വന്തം സ്ഥാനാർഥിയില്ലാത്ത മണ്ഡലത്തില്‍ എങ്ങനെ അമിത് ഷാ പ്രചാരണം നടത്തുമെന്ന ചോദ്യത്തിന് മുന്നിലാണ് സംസ്ഥാന ബിജെപി നേതൃത്വം. തലശേരി മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയും കണ്ണൂർ ജില്ലാ ബിജെപി പ്രസിഡന്‍റുമായ എൻ ഹരിദാസിന്‍റെ പത്രിക തള്ളി. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂർ ജില്ലയില്‍ ബിജെപിക്ക് ഏറ്റവുമധികം വോട്ട് (22125 വോട്ട്) ലഭിച്ച മണ്ഡലമാണ് തലശേരി. ജാഗ്രതക്കുറവാണ് തലശേരിയില്‍ ബിജെപിക്ക് വിനയായത്. ദേശീയ പാർട്ടിയുടെ സ്ഥാനാർഥിയായി മത്സരിക്കുമ്പോൾ ഫോറം എയില്‍ പാർട്ടി അധ്യക്ഷന്‍റെ സീലും ഒപ്പും വേണം. പക്ഷേ ഹരിദാസിന്‍റെയും ഡമ്മി സ്ഥാനാർഥിയായ കെ ലിജേഷിന്‍റെയും പത്രികയില്‍ പാർട്ടി അധ്യക്ഷന്‍റെ ഒപ്പില്ലാത്തതിനാല്‍ പത്രിക തള്ളുകയായിരുന്നു. മണ്ഡലത്തില്‍ ബിജെപി ഇത്തവണ വലിയ പ്രതീക്ഷ പുലർത്തിയിരുന്നതിനാലാണ് ജില്ലാ പ്രസിഡന്‍റ് തന്നെ നേരിട്ട് മത്സരിക്കാൻ പത്രിക സമർപ്പിച്ചത്. നിലവില്‍ സിപിഎമ്മിന്‍റെ സിറ്റിങ് സീറ്റാണ് തലശേരി. പത്രിക തള്ളിയതിന് എതിരെ സുപ്രീംകോടതിയില്‍ പോകുമെന്നാണ് എൻ ഹരിദാസിന്‍റെ പ്രതികരണം.

അതോടൊപ്പം ബിജെപിക്ക് ഏറെ സ്വാധീനമുള്ള ഗുരുവായൂർ മണ്ഡലത്തിലെ സ്ഥാനാർഥിയുടെ പത്രികയും തള്ളി. മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ അഡ്വ. നിവേദിതയുടെ പത്രികയാണ് തള്ളിയത്. സത്യവാങ്‌മൂലത്തില്‍ സംസ്ഥാന അധ്യക്ഷന്‍റെ പേരില്ലാത്തതാണ് പത്രിക തള്ളാൻ കാരണം. ഗുരുവായൂരില്‍ ബിജെപിക്ക് ഡമ്മി സ്ഥാനാർഥിയുണ്ടായില്ല. സിപിഎമ്മിന്‍റെ സിറ്റിങ് സീറ്റായ ഗുരുവായൂരില്‍ മികച്ച പ്രകടനം നടത്താമെന്ന പ്രതീക്ഷയിലാണ് അഡ്വ നിവേദിത വീണ്ടും ബിജെപിക്ക് വേണ്ടി മത്സരരംഗത്ത് ഇറങ്ങിയത്. അതിനിടെ, ബിജെപിക്ക് കനത്ത തിരിച്ചടിയായി ദേവികുളത്തെ എൻഡിഎ സ്ഥാനാർഥിയുടെ പത്രികയും തള്ളി.

എൻഡിഎയുടെ ഭാഗമായി മത്സരിക്കുന്ന എഐഎഡിഎംകെ സ്ഥാനാർഥി ആർ ധനലക്ഷ്മി സമർപ്പിച്ച സത്യവാങ്‌മൂലത്തില്‍ ഫോറം 26 പൂർണമായും പൂരിപ്പിച്ചില്ലെന്ന കാരണത്താലാണ് പത്രിക തള്ളിയത്. ദേവികുളത്തെ എൻഡിഎ ഡമ്മി സ്ഥാനാർഥിയുടെ പത്രികയും തള്ളിയിരുന്നു. ദേവികുളത്ത് 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ മൂന്നാ സ്ഥാനത്തും ബിജെപി നാലാം സ്ഥാനത്തുമായിരുന്നു. ഈ സാഹചര്യം മുതലാക്കാനാണ് തമിഴ്‌നാട്ടില്‍ എൻഡിഎയില്‍ മത്സരിക്കുന്ന എഐഎഡിഎംകെയ്ക്ക് കേരളത്തില്‍ ബിജെപി പിന്തുണ പ്രഖ്യാപിച്ചത്. സിപിഎമ്മിന്‍റെ സിറ്റിങ് സീറ്റായ ദേവികുളത്ത് ഇത്തവണ എല്‍ഡിഎഫും യുഡിഎഫും പുതുമുഖങ്ങളെയാണ് മത്സരിപ്പിക്കുന്നത്.

For All Latest Updates

TAGGED:

Bjp
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.