ETV Bharat / state

നാടൻ തൊഴുത്തിൽ സങ്കരയിനം പശുക്കളെ വളർത്തി യുവ കർഷകൻ - young farmer recent news

സങ്കരയിനം പശുക്കൾക്ക് ലക്ഷങ്ങൾ മുടക്കി ഹൈടെക്ക് തൊഴുത്തുകൾ വേണമെന്ന സങ്കല്‍പം മാറ്റുകയാണ് ബിജു. കറവയുള്ള ഏഴ് പഴുക്കളില്‍ നിന്ന് ദിനേന നൂറ് ലിറ്റര്‍ പാല്‍ ലഭിക്കും

നാടൻ തൊഴുത്തിൽ സങ്കരയിനം പശുക്കളെ വളർത്തി യുവ കർഷകൻ ബിജു
author img

By

Published : Oct 22, 2019, 6:33 AM IST

Updated : Oct 22, 2019, 10:22 AM IST

ഇടുക്കി: ചെലവ് കുറഞ്ഞ രീതിയില്‍ സങ്കരയിനം പശുക്കളെ വളർത്തി മാതൃകയാവുകയാണ് യുവ കർഷകൻ ബിജു. ഇടുക്കി മുരിക്കുംതൊടിയിലെ വീടിനോട് ചേർന്നുള്ള തൊഴുത്തിൽ പത്ത് പശുക്കളും ഏഴ് പശുക്കുട്ടികളുമാണുളളത്. സങ്കരയിനം പശുക്കൾക്ക് ലക്ഷങ്ങൾ മുടക്കി ഹൈടെക്ക് തൊഴുത്തുകൾ വേണമെന്ന സങ്കല്‍പം മാറ്റുകയാണ് ബിജു. മുളയും കവുങ്ങും ഉപയോഗിച്ച് നിർമിച്ച നാടൻ തൊഴുത്തിൽ വിദേശ ഇനം കാലികളെ പരിപാലിക്കുന്നുണ്ട്. പശുക്കളെ കൂടാതെ ബീറ്റൽ, ജമ്നാപ്യാരി ആടുകളും ചാര, ചെമ്പല്ലി ഇനങ്ങളിൽ പെട്ട താറാവുകളും ഇവിടെയുണ്ട്. ഇതെല്ലാം വെറും പത്തു സെന്‍റിലാണ് ഒരുക്കിയിരിക്കുന്നത്.

നാടൻ തൊഴുത്തിൽ സങ്കരയിനം പശുക്കളെ വളർത്തി യുവ കർഷകൻ

കറവയുള്ള ഏഴ് പഴുക്കളില്‍ നിന്ന് ദിവസേന നൂറ് ലിറ്റര്‍ പാല്‍ ലഭിക്കും. സമീപത്തെ ക്ഷീര സഹകരണ സംഘത്തിലും വീടുകളിലും പാല്‍ വില്‍ക്കും. മൃഗങ്ങള്‍ക്കുള്ള ആഹാരവും ചെലവ് കുറഞ്ഞ രീതിയിലാണ് ബിജു കണ്ടെത്തുന്നത്. വീടിലെ എല്ലാ അംഗങ്ങളും ഒരുമിച്ചാണ് പശുക്കളെയും മറ്റു വളര്‍ത്തുമൃഗങ്ങളെയും പരിപാലിക്കുന്നത്

ഇടുക്കി: ചെലവ് കുറഞ്ഞ രീതിയില്‍ സങ്കരയിനം പശുക്കളെ വളർത്തി മാതൃകയാവുകയാണ് യുവ കർഷകൻ ബിജു. ഇടുക്കി മുരിക്കുംതൊടിയിലെ വീടിനോട് ചേർന്നുള്ള തൊഴുത്തിൽ പത്ത് പശുക്കളും ഏഴ് പശുക്കുട്ടികളുമാണുളളത്. സങ്കരയിനം പശുക്കൾക്ക് ലക്ഷങ്ങൾ മുടക്കി ഹൈടെക്ക് തൊഴുത്തുകൾ വേണമെന്ന സങ്കല്‍പം മാറ്റുകയാണ് ബിജു. മുളയും കവുങ്ങും ഉപയോഗിച്ച് നിർമിച്ച നാടൻ തൊഴുത്തിൽ വിദേശ ഇനം കാലികളെ പരിപാലിക്കുന്നുണ്ട്. പശുക്കളെ കൂടാതെ ബീറ്റൽ, ജമ്നാപ്യാരി ആടുകളും ചാര, ചെമ്പല്ലി ഇനങ്ങളിൽ പെട്ട താറാവുകളും ഇവിടെയുണ്ട്. ഇതെല്ലാം വെറും പത്തു സെന്‍റിലാണ് ഒരുക്കിയിരിക്കുന്നത്.

നാടൻ തൊഴുത്തിൽ സങ്കരയിനം പശുക്കളെ വളർത്തി യുവ കർഷകൻ

കറവയുള്ള ഏഴ് പഴുക്കളില്‍ നിന്ന് ദിവസേന നൂറ് ലിറ്റര്‍ പാല്‍ ലഭിക്കും. സമീപത്തെ ക്ഷീര സഹകരണ സംഘത്തിലും വീടുകളിലും പാല്‍ വില്‍ക്കും. മൃഗങ്ങള്‍ക്കുള്ള ആഹാരവും ചെലവ് കുറഞ്ഞ രീതിയിലാണ് ബിജു കണ്ടെത്തുന്നത്. വീടിലെ എല്ലാ അംഗങ്ങളും ഒരുമിച്ചാണ് പശുക്കളെയും മറ്റു വളര്‍ത്തുമൃഗങ്ങളെയും പരിപാലിക്കുന്നത്

Intro:പത്ത് പശുക്കൾ ഉള്ള ഒരു ഫാം നടത്തുന്നതിന് എത്ര ഏക്കർ ഭൂമി വേണം ..തൊഴുത്ത് നിർമ്മിക്കാനും തീറ്റ സൂക്ഷിക്കാനും ആവിശ്യമായ പത്ത് സെന്റ് ഭൂമി മാത്രം മതിയെന്നാണ് യുവ കർഷകനായ ബിജുവിന്റെ അനുഭവം കണിശേരിയിൽ ബിജുവും കുടുംബവും താമസിക്കുന്ന മുരിക്കുംതൊട്ടിയിലെ വീടിനോട് ചേർന്ന് ചിലവു കുറഞ്ഞ രീതിയിൽ നിർമ്മിച്ച തൊഴുത്തിൽ പത്ത് പശുക്കളും ഏഴ് കിടാരികളും ഉണ്ട് എച്ച്.എഫ്,ജഴ്‌സി,സുനന്ദിനി,എന്നി ഇനത്തിൽ പെട്ട പശുക്കളും കിടാരികളും അല്ലലില്ലാതെ ഇവിടെ കഴിയുന്നു.സങ്കര ഇനം പശുക്കൾക്ക് ലക്ഷങ്ങൾ മുടക്കി ഹൈടെക്ക് തൊഴുത്തുകൾ നിർമ്മിക്കണം എന്ന വാദം അടിസ്ഥാന രഹിതമെന്നാണ് മുളയും ,കമുകും ഉപയോഗിച്ച് നിർമ്മിച്ച നാടൻ തൊഴുത്തിൽ വിദേശ ഇനം കാലികളെ പരിപാലിക്കുന്ന ബിജു പറയുന്നത്.Body:കറവയുള്ള ഏഴ് പശുക്കളിൽ നിന്നും ദിവസേന നൂറ് ലിറ്റർ പാൽ ആണ് ഉൽപ്പാദിപ്പിക്കുന്നത്,സമീപത്തെ ക്ഷിരസഹകരണ സംഘത്തിലാണ് പാൽ വിൽക്കുന്നത്.മിച്ചമുള്ള പാൽ സമീപത്തെ വീടുകളിൽ വിൽപ്പന നടത്തും പശുക്കളെ കൂടാതെ ബീറ്റൽ,ജമ്നാപ്യാരി ആടുകളും ചാര,ചെമ്പല്ലി ഇനങ്ങളിൽ പെട്ട താറാവുകളും ബിജുവിന്റെ ഈ സ്നേഹ തുരുത്തിൽ ഒരുമിച്ചു കഴിയുന്നു.പത്ത് പശുക്കൾക്കും ആടുകൾക്കുമായി ഒരു ചുവട് പുല്ല് പോലും ബിജു നട്ട് വളർത്തുന്നില്ല തമിഴ്‌നാട്ടിൽ നിന്നും എല്ലാ ആഴ്ച്ചയിലും കൊണ്ടുവരുന്ന രണ്ടു ലോഡ് ചോള തട്ടയാണ്‌ നൽക്കാലികളുടെ പ്രധാന ആഹാരം ഇടക്ക് വൈക്കോലും നൽകും

ബൈറ്റ് ബിജു Conclusion:നാലായിരം രൂപയാണ് ഓരോ ആഴ്ച്ചയിലും തീറ്റ ചിലവ് വരുന്നത് പത്ത് ദിവസം കൂടുമ്പോൾ 12000 രൂപയുടെ കാലിത്തിറ്റയും തമിഴ്‌നാട്ടിൽ നിന്നും കൊണ്ടുവരും ഫാമിലെ ജോലികൾ എല്ലാം ചെയ്യുന്നത് ബിജുവും ഭാര്യ ഗീതുവും ചേർന്നാണ് കോഴി താറാവ് എന്നിവയുടെ പരിപാലന ചുമതല മക്കളായ ശ്രീഹരിക്കും ശ്രീനാഥിനുമാണ് പുൽ കൃഷിയും പുല്ല് അരിയലും ഇല്ലാത്തതിനാൽ പണിക്കൂലി ഇനത്തിൽ ഒരു രൂപ പോലും ഇവർക്ക് ചിലവില്ല,.തീറ്റ ചെലവ് എല്ലാം കഴിഞ്ഞാലും മറ്റ് ഏതൊരു ജോലിയും ചെയ്യുന്നതുപോലെ വരുമാനവും ലഭിക്കും.വരുമാനം പോലെ തന്നെ മൃഗങ്ങളും പക്ഷികളും ഉൾപ്പെടുന്ന ജീവലോകത്ത് കഴിയുമ്പോൾ ലഭിക്കുന്ന സംതൃപ്തിയാണ് ഈ കാർഷിക കുടുംബത്തിന്റെ സന്തോഷം.
Last Updated : Oct 22, 2019, 10:22 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.